അഭിമന്യു വധക്കേസിലെ നഷ്‌ടപ്പെട്ട രേഖകളുടെ പകര്‍പ്പ് കോടതിയില്‍ ഹാജരാക്കി
അഭിമന്യു വധക്കേസിലെ നഷ്‌ടപ്പെട്ട രേഖകളുടെ പകര്‍പ്പ് കോടതിയില്‍ ഹാജരാക്കി
Tuesday, March 19, 2024 2:52 AM IST
കൊച്ചി: അഭിമന്യു വധക്കേസിലെ നഷ്‌ടപ്പെട്ട രേഖകളുടെ പകര്‍പ്പ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പുനര്‍നിര്‍മിച്ച രേഖകള്‍ ഹാജരാക്കുന്നതിനെ പ്രതിഭാഗം എതിര്‍ത്തെങ്കിലും കോടതി ഇത് അനുവദിച്ചില്ല. മുന്പ് ലഭിച്ച രേഖകളുമായി ഏതെങ്കിലും തരത്തിലുള്ള വ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍ പ്രതിഭാഗത്തിന് ഉന്നയിക്കാവുന്നതാണെന്നു കോടതി വ്യക്തമാക്കി.

രേഖകളുടെ പകര്‍പ്പുകള്‍ സമര്‍പ്പിക്കുന്നതിനെ എതിര്‍ക്കാന്‍ പ്രതിഭാഗത്തിന് അവകാശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിചാരണ കോടതിയില്‍നിന്നു കാണാതായ 11 രേഖകളുടെ സര്‍ട്ടിഫൈഡ് പകര്‍പ്പുകളാണ് കോടതിയില്‍ ഇന്നലെ സമര്‍പ്പിച്ചത്. കേസ് 25ന് വീണ്ടും പരിഗണിക്കും.


മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിയും എസ്എഫ്‌ഐ നേതാവുമായിരുന്ന ഇടുക്കി വട്ടവട സ്വദേശി അഭിമന്യു 2018 ജൂണ്‍ ഒന്നിനാണ് കാമ്പസില്‍ കൊല്ലപ്പെട്ടത്. കാമ്പസ് ഫ്രണ്ട്‌-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണു കേസിലെ പ്രതികള്‍. കേസിലെ വിചാരണനടപടികള്‍ ആരംഭിക്കാനിരിക്കേയാണ് രേഖകള്‍ നഷ്‌ടപ്പെട്ട വിവരം പുറത്തുവന്നത്.

2019ലാണ് കേസിലെ രേഖകള്‍ നഷ്‌ടമായതെന്നു കോടതി വ്യക്തമാക്കി. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പട്ടത്. തുടര്‍ന്ന് രേഖകള്‍ പുനര്‍നിര്‍മിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.