മോന്‍സന്‍ മാവുങ്കലിന്‍റെ വാടകവീട്ടില്‍ മോഷണം നടന്നതായി ക്രൈംബ്രാഞ്ച്
മോന്‍സന്‍ മാവുങ്കലിന്‍റെ വാടകവീട്ടില്‍ മോഷണം നടന്നതായി ക്രൈംബ്രാഞ്ച്
Tuesday, March 19, 2024 2:52 AM IST
കൊച്ചി: പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്‍സൻ മാവുങ്കല്‍ വാടകയ്ക്കു താമസിച്ചിരുന്ന കലൂരിലെ വീട്ടില്‍ മോഷണം നടന്നതായി ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു.

മോന്‍സന്‍റെ വീട്ടിലുണ്ടായിരുന്ന ശില്‍പങ്ങള്‍ ഉള്‍പ്പെടെ ഇവയുടെ ഉടമസ്ഥനായ തിരുവനന്തപുരം സ്വദേശി എസ്. സന്തോഷിനു കൈമാറാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിലാണു വസ്തുക്കള്‍ മോഷണം പോയതായി സ്ഥിരീകരിച്ചത്.

വീട്ടില്‍നിന്ന് 15 വസ്തുക്കള്‍ നഷ്‌ടമായിട്ടുണ്ട്. കള്ളത്താക്കോല്‍ ഉപയോഗിച്ച് അകത്തു കയറിയാണ് സാധനങ്ങള്‍ അപഹരിച്ചതെന്നു കരുതുന്നതായും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.

ലോഹനിര്‍മിതമായ ഭാരമുള്ള വസ്തുക്കളാണ് മോഷണം പോയിട്ടുള്ളത്. വീടിന്‍റെ താക്കോല്‍ നോര്‍ത്ത് പോലീസിന്‍റെ കൈവശമാണ്. നേരത്തേ വീടിന് പോലീസ് കാവലുണ്ടായിരുന്നു. വസ്തുക്കള്‍ നഷ്‌ടമായ വിവരം ക്രൈംബ്രാഞ്ച് നോര്‍ത്ത് പോലീസില്‍ റിപ്പോർട്ട് ചെയ്തു. ഡിവൈഎസ്പി വൈ.ആര്‍. റസ്റ്റത്തിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന. വീട്ടില്‍ മോഷണം നടന്നതായി കഴിഞ്ഞദിവസം നോര്‍ത്ത് പോലീസില്‍ മോന്‍സന്‍റെ മകന്‍ പരാതി നല്‍കിയിരുന്നു.


ശില്‍പങ്ങള്‍, സിംഹാസനങ്ങള്‍, ആയുധങ്ങള്‍ ഉള്‍പ്പെടെ 2000 വസ്തുക്കള്‍ ഇപ്പോഴും ഈ വീട്ടിലുണ്ട്. സാധനങ്ങളുടെ ഉടമയായ സന്തോഷും പരിശോധനാസമയത്ത് കലൂരിലെ വീട്ടില്‍ എത്തിയിരുന്നു. ആകെ 900 സാധനങ്ങളാണു മോന്‍സന് നല്‍കിയിട്ടുള്ളതെന്ന് സന്തോഷ് പറഞ്ഞു.

സിനിമാ ഷൂട്ടിംഗിനായി ഇത്തരം സാധനങ്ങള്‍ വാടകയ്ക്കു നല്‍കാറുണ്ട്. മോൻസനെ പരിചയപ്പെട്ടപ്പോള്‍ അയാള്‍ ഇത്തരം വസ്തുക്കള്‍ ആവശ്യപ്പെടുകയായിരുന്നു. ഈ വസ്തുക്കള്‍ വാങ്ങിയ ഇനത്തില്‍ മോന്‍സൻ തനിക്കു പണം നല്‍കാനുണ്ട്. 30 ലക്ഷം രൂപ തന്നെ പറ്റിച്ചുവെന്നും സന്തോഷ് പറഞ്ഞു.

വഞ്ചനക്കേസില്‍ ഹവാല ഇടപാടും

കൊച്ചി: മോന്‍സൻ മാവുങ്കലിന്‍റെ പുരാവസ്തുതട്ടിപ്പിലെ വഞ്ചനക്കേസില്‍ ഹവാല ഇടപാടും നടന്നതായി ക്രൈംബ്രാഞ്ച്.

കേസിലെ പരാതിക്കാര്‍ മോന്‍സനു നല്‍കിയ പത്തു കോടിയില്‍ 2.10 കോടിക്കു മാത്രമേ ബാങ്ക് രേഖകളുള്ളൂ. ശേഷിക്കുന്ന തുകയ്ക്ക് രേഖകകളില്ലെന്നും ഇതു ഹവാല പണമാണെന്നും അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ഡിവൈഎസ്പി വൈ.ആര്‍. റസ്റ്റം വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.