ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു; 54 പേര്‍ക്കു പരിക്ക്
ബസ് നിയന്ത്രണംവിട്ടു മറിഞ്ഞ്  ഡ്രൈവര്‍ മരിച്ചു; 54 പേര്‍ക്കു പരിക്ക്
Tuesday, March 19, 2024 2:19 AM IST
പെരിയ (കാസര്‍ഗോഡ്): കാഞ്ഞങ്ങാട്-കാസര്‍ഗോഡ് ദേശീയപാതയിലെ പെരിയ ചാലിങ്കാലില്‍ സ്വകാര്യബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 54 പേര്‍ക്ക് പരിക്കേറ്റു.

ബസ് ഡ്രൈവര്‍ കാസര്‍ഗോഡ് മധൂര്‍ മന്നിപ്പാടി വിവേകാനന്ദ നഗറിലെ എസ്.കെ. ചേതന്‍ കുമാര്‍ (37) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ കണ്ടക്ടര്‍ പയ്യന്നൂര്‍ സ്വദേശി ശശിധരനെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജിലും കാഞ്ഞങ്ങാട് ഇട്ടമ്മലിലെ അബ്ദുള്‍ റഹ്‌മാന്‍ (75), പുല്ലൂര്‍ ഉദയനഗറിലെ ജയശ്രീ എന്നിവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരം നാലോടെ പുല്ലൂര്‍- പെരിയ പഞ്ചായത്ത് ഓഫീസിനു സമീപമായിരുന്നു അപകടം. മംഗളൂരുവില്‍നിന്നു കണ്ണൂരിലേക്ക് പോകുകയായിരുന്ന മെഹബൂബ് ബസാണ് അപകടത്തില്‍പ്പെട്ടത്.


നിയന്ത്രണംവിട്ട ബസ് റോഡിന്‍റെ ഇടതുഭാഗത്തുനിന്നും തെന്നിമാറി വലതുഭാഗത്തെ സംരക്ഷണഭിത്തിയില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പോലീസും അഗ്‌നിരക്ഷാസേനയും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ യാത്രക്കാരെ പുറത്തെടുത്തു. ആംബുലന്‍സ് എത്താന്‍ വൈകിയതിനാല്‍ നാട്ടുകാര്‍തന്നെ സ്വകാര്യവാഹനങ്ങളില്‍ പരിക്കേറ്റ ഭൂരിഭാഗം പേരെയും ആശുപത്രിയില്‍ എത്തിച്ചു.

പെരിയ ഗവ.പോളിടെക്‌നിക് കോളജിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി യാത്രക്കാര്‍ ബസിലുണ്ടായിരുന്നു. ശശിധര- കുസുമ ദമ്പതികളുടെ മകനാണ് മരിച്ച ചേതന്‍ കുമാര്‍. സഹോദരങ്ങള്‍: സുനില്‍കുമാര്‍, ഉഷ, ശൈലജ, നിഷ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.