കെഎസ്ആർടിസിയിൽ കൂട്ട സ്ഥലംമാറ്റം; യൂണിറ്റുകൾ പുനഃസ്ഥാപിക്കുന്നു
കെഎസ്ആർടിസിയിൽ കൂട്ട സ്ഥലംമാറ്റം; യൂണിറ്റുകൾ പുനഃസ്ഥാപിക്കുന്നു
Monday, March 18, 2024 2:49 AM IST
പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയിൽ കൂട്ട സ്ഥലംമാറ്റം. പുനർവിന്യാസത്തിന്‍റെ ഭാഗമായാണ് എല്ലാ വിഭാഗം ജീവനക്കാരെയും സ്ഥലം മാറ്റിയിട്ടുള്ളത്. ജില്ലാ ഓഫീസുകളിൽ ജോലി ചെയ്തിരുന്ന മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരും ജില്ലാ, സെൻട്രൽ വർക്ക് ഷോപ്പുകളിലെ മെക്കാനിക്കൽ ജീവനക്കാരുമാണ് സ്ഥലം മാറ്റ പട്ടികയിൽ മുന്നിൽ.

സുശീൽ ഖന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി യൂണിറ്റുകളെ ഓപ്പറേറ്റിംഗ് സെന്‍ററുകളാക്കുകയും ഓഫീസുകളും വർക്ക് ഷോപ്പുകളും നിർത്തലാക്കുകയും ചെയ്തിരുന്നു. ജില്ലാ ഓഫീസുകളും ജില്ലാ വർക്ക് ഷോപ്പുകളും ബസുകൾക്ക് ജില്ലാ കോമൺ പൂൾ സംവിധാനമാക്കി മാറ്റിയിരുന്നു. കഴിഞ്ഞ ഒന്നര വർഷത്തിനകമായിരുന്നു ഈ പരിഷ്കാരം.

അന്നത്തെ ഗതാഗത മന്ത്രി ആന്‍റണി രാജുവും സിഎംഡിയായിരുന്ന ബിജു പ്രഭാകറുമാണ് സംവിധാനം നടപ്പാക്കിയത്. അന്ന് ഈ പരിഷ്കാരത്തെ ജീവനക്കാർ എതിർത്തിരുന്നുവെങ്കിലും ഭരണ നേതൃത്വം അത് അവഗണിക്കുകയായിരുന്നു. ഇരുവർക്കും സ്ഥാനചലനമുണ്ടായതോടെ ഓപ്പറേറ്റിംഗ് സെന്‍ററായി ചുരുങ്ങിയിരുന്ന യൂണിറ്റുകളെ പഴയ തലത്തിൽ യൂണിറ്റ് ഓഫീസും വർക്ക് ഷോപ്പും ഉൾപ്പെടെ പുനഃസ്ഥാപിക്കാനും കേന്ദ്രീകൃതജില്ലാ ഓഫീസ്, ജില്ലാ വർക്ക്ഷോപ്പ്, ജില്ലാ കോമൺ പൂൾ എന്നിവ നിർത്തലാക്കാനും പുതിയ ഗതാഗത മന്ത്രിയും പുതിയ സിഎംഡിയും തീരുമാനമെടുക്കുകയായിരുന്നു. യൂണിറ്റുകൾ പുനഃസ്ഥാപിക്കുന്നതിന്‍റെ ഭാഗമായാണ് കൂട്ട സ്ഥലംമാറ്റം. ഏപ്രിൽ ഒന്നു മുതൽ പഴയ രീതിയിൽ യൂണിറ്റ് ഓഫീസുകൾ സജീവമാകും.

ജില്ലാ കോമൺ പൂളിലെ 96 ബസുകളും യൂണിറ്റുകളിലേയ്ക്ക് വിട്ടുകൊടുക്കാൻ ഉത്തരവുണ്ട്. ജില്ലാ ഓഫീസുകളിലെ മിനിസ്റ്റിരിയൽ വിഭാഗത്തിൽപ്പെട്ട 336 ക്ലറിക്കൽ അസിസ്റ്റന്‍റുമാരെയും 35 ടൈപ്പിസ്റ്റുമാരെയും 49 പ്യൂൺ മാരെയും യൂണിറ്റുകളിലേയ്ക്ക് മാറ്റി.

സൂപ്രണ്ടു തസ്തികയിലുള്ള 92 പേർക്കാണ് സ്ഥലംമാറ്റം. തിരുവനന്തപുരം സെൻട്രൽ വർക്സിൽ നിന്നും 63മെക്കാനിക്കുകളെ യൂണിറ്റുകളിലേയ്ക്ക് മാറ്റി. 40 അസിസ്റ്റന്‍റ് ഡിപ്പോ എഞ്ചിനിയർമാരും ഇനി യൂണിറ്റുകളിലേയ്ക്ക്. സ്റ്റോറുകളിൽ നിന്ന് 31 ജീവനക്കാർ യൂണിറ്റ് വർക്ക് ഷോപ്പുകളിലെത്തും.

മെക്കാനിക്ക്, ചാർജ്ജ് മാൻ, പെയിന്‍റർ, അപ്ഹോൾസ്റ്ററിബ്ലാക് സ്മിത്ത്, കോച്ച് ബിൽഡർ തുടങ്ങി 167 പേരെയും ജില്ലാ വർക്ക് ഷോപ്പുകളിൽ നിന്നു യൂണിറ്റ് വർക്ക് ഷോപ്പുകളിലേയ്ക്ക് നിയമിച്ചു. 24 ഇൻസ്പെക്ടർമാർ, 26 കണ്ടക്ടർമാർ 24 ഡ്രൈവർമാർ എന്നിവരെയും സ്ഥലം മാറ്റിയിട്ടുണ്ട്. ഇതു കൂടാതെ വർക്കിംഗ് അറേഞ്ച്മെന്‍റ് എന്ന വിഭാഗത്തിൽപ്പെടുത്തിയും 100 ലധികം പേരെ സ്ഥലം മാറ്റിയിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.