ആംബുലൻസ് നിയന്ത്രണംവിട്ടു മറിഞ്ഞ് രോഗി മരിച്ചു
ആംബുലൻസ് നിയന്ത്രണംവിട്ടു മറിഞ്ഞ് രോഗി മരിച്ചു
Monday, March 18, 2024 2:49 AM IST
മൂലമറ്റം: ഇടുക്കി മെഡിക്കൽ കോളജിൽനിന്നു രോഗിയുമായി പാലായിലെ സ്വകാര്യ ആശുപത്രിയിലേയ്ക്കു വന്ന ആംബുലൻസ് അറക്കുളം കുരുതിക്കളത്ത് നിയന്ത്രണംവിട്ടുമറിഞ്ഞ് രോഗി മരിച്ചു. അയ്യപ്പൻകോവിൽ ചപ്പാത്ത് മരുതുംപേട്ട പുത്തൻപുരയ്ക്കൽ പി.കെ. തങ്കപ്പനാണ് (78) മരിച്ചത്.

ഇന്നലെ ഉച്ചകഴിഞ്ഞ് 3.30ന് തൊടുപുഴ- പുളിയൻമല സംസ്ഥാനപാതയിൽ ഗുരുതിക്കളം 6-ാം വളവിലായിരുന്നു അപകടം. ബ്രേക്ക് പോയതിനെത്തുടർന്ന് നിയന്ത്രണംവിട്ട ആംബുലൻസ് 25 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ആംബുലൻസിൽ ഉണ്ടായിരുന്ന പുള്ളിക്കാനം സ്വദേശി സുരേഷ് (53), ചോറ്റുപാറ സ്വദേശി അഭിരാം സാബു (23) എന്നിവർക്കു പരിക്കേറ്റു. പരിക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഡ്രൈവർ ബിജിത്ത്, നഴ്സ് ജിസൻ എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇടുക്കി മെഡിക്കൽ കോളജിൽ ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന തങ്കപ്പനെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടം. മൃതദേഹം മൂലമറ്റത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. ശാന്തമ്മയാണ് മരിച്ച തങ്കപ്പന്‍റെ ഭാര്യ. മക്കൾ: സിന്ധു, സുരേഷ്, സന്ധ്യ. മരുമക്കൾ: സുരേഷ്, നദാഷ, സാബു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.