യന്ത്രവത്കരണം കാര്യക്ഷമമാക്കാൻ കാംകോയെ ശക്തിപ്പെടുത്തും: മന്ത്രി പി. പ്രസാദ്
യന്ത്രവത്കരണം കാര്യക്ഷമമാക്കാൻ കാംകോയെ ശക്തിപ്പെടുത്തും: മന്ത്രി പി. പ്രസാദ്
Friday, September 24, 2021 1:49 AM IST
തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ പൊതുമേഖലാ സ്ഥാപനമായ കാംകോയെ ശക്തിപ്പെടുത്തുന്നതിലൂടെ കാർഷിക മേഖലയിലെ വെല്ലുവിളിയായി നിലനിൽക്കുന്ന യന്ത്രവത്ക്കരണം കൂടുതൽ കാര്യക്ഷമമാക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു.

കാംകോയിലെ വിവിധ വിഷയങ്ങൾക്ക് പരിഹാരം കാണുന്നതിന് കൃഷി മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ ട്രേഡ് യൂണിയൻ നേതാക്കളും തൊഴിലാളി പ്രതിനിധികളും പങ്കെടുത്തു. കാര്യക്ഷമമായ പ്രവർത്തനത്തിന് സംതൃപ്തമായ തൊഴിലാളികൾ കൂടിയേതീരൂ തൊഴിലാളികളുടെ ആനുകൂല്യങ്ങൾ സമയ ബന്ധിതമായി നടപ്പിലാക്കാൻ പരിശ്രമിക്കും. തൊഴിലാളികൾക്കു ലഭിക്കേണ്ട പ്രമോഷൻ നടപ്പിലാക്കുന്നതിൽ വീഴ്ചവന്നിട്ടുണ്ടോ എന്നു പരിശോധിക്കും. ഐഎംജി പഠന റിപ്പോർട്ടും പബ്ലിക് സർവീസ് കമ്മീഷൻ ശിപാർശകളും പഠനവിധേയമാക്കി സേവന- വേതന വ്യവസ്ഥകൾ നടപ്പിലാക്കും. മാർക്കറ്റിംഗ് സംവിധാനം ശക്തിപ്പെടുത്തും.


മാർക്കറ്റിംഗ് വിപുലീകരിക്കുന്നതുസംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മാനേജിംഗ് ഡയറക്ടറെ ചുമതലപ്പെടുത്തി. കൃഷി സെക്രട്ടറി സി. എ. ലത, തൊഴിലാളി സംഘടനാ നേതാക്കൾ, മാനേജിംഗ് ഡയറക്ടർ കെ.പി. ശശികുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.