കണ്ണപുരം യോഗശാലയിൽ ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
കണ്ണപുരം യോഗശാലയിൽ ലോറിയും പിക്കപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
Saturday, July 24, 2021 12:59 AM IST
പഴയങ്ങാടി: പാപ്പിനിശേരി കെഎസ്ടിപി റോഡിൽ കണ്ണപുരം യോഗശാലയ്ക്ക് സമീപം പിക്കപ്പ് വാനും നാഷണൽ പെർമിറ്റ് ലോറിയും കൂട്ടിയിടിച്ച് പിക്കപ്പ് വാൻ ഡ്രൈവർ മരിച്ചു. നാലുപേർക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു അപകടം.

പിക്കപ്പ് വാൻ ഡ്രൈവർ മംഗളൂരു ബൈത്തങ്ങാടി സ്വദേശി കെ. ജയപ്രകാശ് (47) ആണ് മരിച്ചത്. പിക്കപ്പ് വാനിലുണ്ടായിരുന്ന മംഗളൂരു സ്വദേശികളായ ഉമേഷ് (45), പ്രശാന്ത് (40), പൊന്നപ്പ (50) ബാലകൃഷ്ണൻ (45) എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാലകൃഷ്ണൻ കണ്ണൂരിലെ ആശുപത്രിയിലും മറ്റുള്ളവർ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. ഗുരുതരമായി പരിക്കേറ്റ പൊന്നപ്പൻ തീവ്രപരിചണ വിഭാഗത്തിലാണ്.


കണ്ണൂർ ഭാഗത്തുനിന്ന് പയ്യന്നൂർ ഭാഗത്തേക്കു പോകുകയായിരുന്ന ഐസിഐസിഐ ബാങ്കിന്‍റെ എസ് ആൻഡ് ഐബി സർവീസിന്‍റെ കളക്‌ഷൻ വാഹനമായ പിക്കപ്പ് വാനും കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന നാഷണൽ പെർമിറ്റ് ലോറിയുമാണ് അപകടത്തിൽപ്പെട്ടത്. ജയപ്രകാശിനെ ചെറുകുന്ന് മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തിൽ തകർന്ന പിക്കപ്പ് വാനിൽ കുടുങ്ങിയ അഞ്ചുപേരെയും ഓടിക്കൂടിയ നാട്ടുകാർ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ജയപ്രകാശിന്‍റെ മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.