വീട്ടുവഴക്ക്: ജീവനൊടുക്കാൻ ശ്രമിച്ച അമ്മ മരിച്ചു; മകൾ രക്ഷപെട്ടു
Friday, September 25, 2020 12:18 AM IST
നെടുങ്കണ്ടം: വീട്ടുവഴക്കിനെതുടർന്നു അമ്മയും മകളും ജീവനൊടുക്കാൻ ശ്രമിച്ചു. അമ്മ മരിച്ചു. മകൾ രക്ഷപെട്ടു. കുഴിത്തൊളു നെല്ലിമലകണ്ടം മേലേത്തറ വിജയമ്മ (60) ആണ് മരിച്ചത്. സംഭവത്തെക്കുറിച്ച് കന്പംമെട്ട് പോലീസ് പറയുന്നതിങ്ങനെ: ബുധാനാഴ്ച രാത്രി ഭക്ഷണം പാകംചെയ്യുന്നതുമായി ബന്ധപ്പെട്ട് വീട്ടിൽ തർക്കമുണ്ടായിരുന്നു. ചക്ക വേവിച്ചത് വിജയമ്മയുടെ ഭർത്താവ് ഭാസ്കരന് ഇഷ്ടപ്പെട്ടില്ല. വൈകുന്നേരം ചോറുണ്ടാക്കാത്തതു ഭാസ്കരൻ ചോദ്യം ചെയ്തു. ഇനിമുതൽ വീട്ടിൽ ചോറുണ്ടാക്കരുതെന്ന് ഭാസ്കരൻ വിജയമ്മയോട് പറയുകയുംചെയ്തു.

ഇന്നലെ രാവിലെ ചോറിനു അരിയിട്ടപ്പോൾ ഭാസ്കരൻ അടുപ്പിൽ വെള്ളമൊഴിച്ചു. ഉടനെ വിജയമ്മ ഭർത്താവിനോട് പിണങ്ങി ബുദ്ധിമാന്ദ്യമുള്ള മകളുമായി പുരയിടത്തിലേക്ക് പോയി. പുരയിടത്തിലെ പ്ലാവിൽ ഒരു സാരിയിൽ രണ്ടുപേരും തൂങ്ങുകയായിരുന്നു. മകൾ സാരിയുടെ കെട്ടഴിഞ്ഞ് താഴെവീണു. വിജയമ്മ മരിച്ചു. മകൾ സമീപത്തെ ബന്ധുവീട്ടിലെത്തി വിവരം പറഞ്ഞപ്പോഴാണ് നാട്ടുകാർ വിവരം അറിയുന്നത്. കന്പംമെട്ട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു. അസ്വാഭാവിക മരണത്തിനു കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കന്പംമെട്ട് സിഐ ജി. സുനിൽകുമാർ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.