ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ 16ന് ആലപ്പുഴയിൽ കർഷകസംഗമം നടത്തും. കാർഷികമേഖല നേരിടുന്ന അവഗണനകൾക്കെതിരേയുള്ള റാലിയിലും പൊതുസമ്മേളനത്തിലും അതിരൂപതയിലെ വിവിധ ഫൊറോനകളിൽനിന്നുള്ള കർഷകനേതാക്കളും പ്രതിനിധികളും പങ്കെടുക്കും. കർഷക രക്ഷാസംഗമത്തിന്റെ പ്രചരണാർഥം 14,15 തീയതികളിൽ വിളംബര യാത്ര നടത്തും. കോട്ടയം, കുടമാളൂർ, അതിരന്പുഴ, മണിമല, നെടുംകുന്നം, കുറുന്പനാടം, തൃക്കൊടിത്താനം, തുരുത്തി, ചങ്ങനാശേരി, എടത്വാ, ചന്പക്കുളം, പുളിങ്കുന്ന്, ആലപ്പുഴ ഫൊറോനകളിലൂടെ വിളംബര യാത്ര 15ന് വൈകുന്നേരം ആറിന് ആലപ്പുഴ പഴവങ്ങാടി പള്ളിയിൽ സമാപിക്കും.
കർഷകരക്ഷാ നടപടികൾ സ്വീകരിക്കുവാൻ സർക്കാരുകൾ തയാറാകണമെന്ന് അതിരൂപത കേന്ദ്രത്തിൽ ചേർന്ന സംഘാടകസമിതി യോഗം ഉദ്ഘാടനം ചെയ്ത ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ആവശ്യപ്പെട്ടു.
അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ അധ്യക്ഷത വഹിച്ചു. വികാരി ജനറാൾ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കൽ, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ഡോ. ഡൊമിനിക് ജോസഫ്, അതിരൂപത പിആർഒ അഡ്വ. ജോജി ചിറയിൽ, കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് വർഗീസ് ആന്റണി, ഫൊറോന വികാരിമാരായ ഫാ. ഫിലിപ്പ് തയ്യിൽ, ഫാ. ഏബ്രഹാം കാടാത്തുകളം, ഫാ. മാത്യു ചൂരവടി, ഫാ. മാത്യു ഓടലാനി, പിതൃവേദി പ്രസിഡന്റ് ലാലി ഇളപ്പുങ്കൽ, വിവിധ സംഘടനകളുടെ അതിരൂപത ഡയറക്ടർമാരായ ഫാ. ജോസ് മുകളേൽ, ഫാ. ജോസഫ് കളരിക്കൽ, ഫാ. ജേക്കബ് ചക്കാത്തറ, ഫാ. ജോസ് പുത്തൻചിറ, ഫാ. ജോബിൻ പെരുന്പളത്തുശേരി, ഫാ. ജെന്നി കായംകുളത്തുശേരി, ഫൊറോന പ്രതിനിധികളായ സി.ടി. തോമസ്, മാത്തച്ചൻ കല്ലുപുരയ്ക്കൽ, ജോസ് ജോണ്‍ വെങ്ങാന്തറ, സഖറിയാസ് ചേന്നങ്കര എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.