എസ്ഒഎസ് കുട്ടികളുടെ ഗ്രാമം അഞ്ചര പതിറ്റാണ്ടിന്‍റെ നിറവിൽ
Sunday, June 23, 2019 12:55 AM IST
ആലുവ: രക്ഷിതാക്കളില്ലാതായ കുട്ടികളുടെ സംരക്ഷണത്തിനായി അന്തർദേശീയ സ്ഥാപനമായ എസ്ഒഎസ് കുട്ടികളുടെ ഗ്രാമം രൂപീകൃതമായിട്ട് അഞ്ചര പതിറ്റാണ്ട്. ഇതിന്‍റെ ഭാഗമായി സ്ഥാപകനായ ഓസ്‌ട്രേലിയൻ സ്വദേശി ഡോ. ഹെർമൻ മൈനറുടെ ജന്മശതാബ്ദി ഇന്നു രാജ്യമെങ്ങും ആഘോഷിക്കുന്നു.

എല്ലാ കുട്ടികൾക്കും ‘സ്‌നേഹം നിറഞ്ഞൊരു ഭവനം’ എന്ന ആശയവുമായി 1964ലാണ് ഹരിദാബാദിലെ ഗ്രീൻ ഫീൽഡ്‌സിൽ ഇന്ത്യയിലെ ആദ്യത്തെ കുട്ടികളുടെ ഗ്രാമം സ്ഥാപിതമായത്. 22 സംസ്ഥാനങ്ങളിലായി 32 ഗ്രാമങ്ങളുണ്ട്. സംസ്ഥാനത്ത് എടത്തലയിലും തൃശൂരിലുമായി രണ്ടെണ്ണം. 130 രാജ്യങ്ങളിലെ കുട്ടികൾക്ക് എസ്ഒഎസ് സംരക്ഷണം നൽകുന്നു.


‘രക്തബന്ധമാണ് കുടുംബം’ എന്ന സങ്കൽപ്പത്തെയാണ് ഡോ. ഹെർമൻ മൈനർ മാറ്റിമറിച്ചത്. ഉപേക്ഷിക്കപ്പെട്ടവർക്കും മാതാപിതാക്കളുടെ കരുതൽ ലഭിക്കാത്തവർക്കും ‘ഒരു കുടുംബവും അമ്മയും’ എന്ന ആശയം ലോകത്ത് ആദ്യമായി നടപ്പാക്കിയതും അദ്ദേഹമാണ്.

സഹായവും സംരക്ഷണവും ആവശ്യമുള്ള കുട്ടികളെ ഒരമ്മയുടെ കരുതലോടും വാത്സല്യത്തോടും കൂടി കുടുംബാന്തരീക്ഷത്തിലാണ് പരിചരിക്കുന്നത്. എടത്തല എസ്ഒഎസ് ഗ്രാമത്തിൽ ഇന്ന് വൈകിട്ട് നാലിന് നടക്കുന്ന ആഘോഷപരിപാടികളിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ പി. സുരേഷ് മുഖ്യാതിഥിയായിരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.