കെഎസ്ഇബിക്കു വാട്ടർ അഥോറിറ്റിയുടെ കുടിശിക 1326.69 കോടി
കെഎസ്ഇബിക്കു വാട്ടർ അഥോറിറ്റിയുടെ കുടിശിക 1326.69 കോടി
Saturday, January 19, 2019 1:01 AM IST
കൊച്ചി: വൈദ്യുതി ബോർഡിനു വാട്ടർ അഥോറിറ്റി നൽകാനുള്ള കുടിശിക തവണകളായി അടയ്ക്കാൻ തീരുമാനം. 2018 സെപ്റ്റംബർ 30 വരെയുള്ള കുടിശിക തുകയായ 1326.69 കോടി രൂപയാണു നാലു തവണകളായി അടയ്ക്കാൻ തീരുമാനമായത്. 331.67 കോടി വീതം നാലു തവണകളായി അടച്ചാൽ മതിയാകും. ആദ്യഗഡു 2019-20 സാന്പത്തിക വർഷം അടയ്ക്കണം. 1326.69 കോടിയിൽ 1062.98 കോടി മുതലും 263.71 കോടി പലിശയുമാണ്.

വൈദ്യുതി ബോർഡിന്‍റെ ഏറ്റവും വലിയ കുടിശികക്കാരാണു കേരളാ വാട്ടർ അഥോറിറ്റി. അഥോറിറ്റിയുടെ ഭീമമായ കുടിശികയുടെ കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടു കെഎസ്ഇബി സിഎംഡി 2018 നവംബർ 24നു സർക്കാരിനു കത്ത് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാന ചീഫ് സെക്രട്ടറിയുടെ ഇടപെടലിലാണ് പ്രശ്നത്തിനു പരിഹാരമായത്. തീരുമാനം കെഎസ്ഇബിക്ക് ആശ്വാസകരമാണ്.

2018 സെപ്റ്റംബർ 30 വരെയുള്ള കണക്കുപ്രകാരം കെഎസ്ഇബിക്ക് ആകെ പിരിഞ്ഞുകിട്ടാനുള്ളത് 2580.33 കോടി രൂപയാണ്. വാട്ടർ അഥോറിട്ടിക്കു പുറമെ വിവിധ സർക്കാർ വകുപ്പുകൾ 94.83 കോടി, കേന്ദ്ര സർക്കാർ വകുപ്പുകൾ 1.53 കോടി, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾ 36.41 കോടി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ 4.39 കോടി, സ്വകാര്യ സ്ഥാപനങ്ങൾ 939.33 കോടി എന്നിങ്ങനെയാണു കുടിശിക നൽകാനുള്ളത്.


ഹൈടെൻഷൻ ഉപഭോക്താക്കളിൽനിന്ന് 1508.25 കോടി രൂപയും ലോ ടെൻഷൻ ഉപഭോക്താക്കളിൽനിന്നു 1072.08 കോടിരൂപയുമാണു കുടിശിക. ഇതിൽ 491.40 കോടി രൂപ കോടതി വ്യവഹാരങ്ങളിൽപ്പെട്ടു കിടക്കുന്നവയാണ്. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾ അല്ലാത്ത എല്ലാ ഉപഭോക്താക്കളുടെ കാര്യത്തിലും കുടിശിക വരുത്തിയാൽ വൈദ്യുതിവിച്ഛേദിക്കൽ നോട്ടീസ് നൽകി വൈദ്യുതിബന്ധം വിച്ഛേദിക്കുന്ന നടപടി നടത്തിവരുന്നുണ്ട്. കെഎസ്ഇബിയുടെ കടബാധ്യത 2015-16 സാന്പത്തിക വർഷത്തിൽ 5925.43 കോടി രൂപയായിരുന്നതു കഴിഞ്ഞവർഷം 7432.83 കോടിയായി ഉയർന്നിരിക്കുകയാണ്.

ജോണ്‍സണ്‍ വേങ്ങത്തടം
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.