സന്നിധാനത്തു 4000 ഭക്തർക്കു വിശ്രമിക്കാൻ സൗകര്യം
സന്നിധാനത്തു 4000 ഭക്തർക്കു വിശ്രമിക്കാൻ സൗകര്യം
Tuesday, November 20, 2018 2:21 AM IST
കൊച്ചി: ശബരിമല സന്നിധാനത്തു 4000 ഭക്തർക്കു വിശ്രമിക്കാൻ സൗകര്യമുണ്ടെന്നു ഹൈക്കോടതിയിൽ സർക്കാർ വ്യക്തമാക്കി. അന്നദാന മണ്ഡപം, മാഗുണ്ട നിലയം, മരാമത്ത് കോംപ്ലക്സിന് എതിർ വശത്തുള്ള സ്ഥലം എന്നിവിടങ്ങളിലാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. ശബരിമലയിൽ റൂമുകൾ പൂട്ടിയിട്ടെന്ന ആരോപണം ശരിയല്ല. ചിത്തിര ആട്ട വിശേഷത്തിന് ഒരു ദിവസം നട തുറന്നപ്പോൾ മാത്രമാണു റൂമുകൾ നൽകാതിരുന്നത്.

ഭക്തർക്കു ദർശനത്തിനു തടസമില്ല. കഴിഞ്ഞ ദിവസം നടപ്പന്തലിൽ പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നു. പരാജയപ്പെട്ടതോടെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും അഡ്വക്കറ്റ് ജനറൽ വിശദീകരിച്ചു. ചിലർ പ്രശ്നമുണ്ടാക്കാനും ശബരിമലയുടെ പവിത്രത നശിപ്പിക്കാനും ശ്രമിക്കുന്നതാണു നടപടികൾക്കു കാരണമെന്നും എജി വാദിച്ചു.


കാനനപാതയിൽ ഇരിക്കാൻ പോലും ഭക്തരെ അനുവദിക്കുന്നില്ലെന്നും പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും ഹർജിക്കാർ വാദിച്ചു. ഇരുമുടിക്കെട്ടു വരെ അഴിച്ചു പരിശോധിക്കുന്നു. ശരണം വിളിക്കുന്നതു പോലും നിരോധിച്ചു. ദേവസ്വം ബോർഡിന് ശബരിമലയിൽ നിയന്ത്രണമില്ലാതായി. സർക്കാരാണ് നിയന്ത്രിക്കുന്നത്. ശബരിമലയെ പോലീസ് ക്യാന്പാക്കി മാറ്റിയെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.