കേന്ദ്ര സർക്കുലറിനെക്കുറിച്ച് സംസ്ഥാനം തെറ്റായ പ്രചാരണം നടത്തുന്നു: ബിജെപി
കേന്ദ്ര സർക്കുലറിനെക്കുറിച്ച്  സംസ്ഥാനം തെറ്റായ പ്രചാരണം  നടത്തുന്നു: ബിജെപി
Sunday, October 21, 2018 12:59 AM IST
കൊച്ചി: ശബരിമല യുവതീപ്രവേശനത്തിൽ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാർ ഇറക്കിയ സർക്കുലറിനെക്കുറിച്ച് സംസ്ഥാന സർക്കാർ തെറ്റായ പ്രചാരണം നടത്തുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണൻ. കേന്ദ്രസർക്കാരിന്‍റെ സർക്കുലറിൽ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് പറയുന്നില്ല.

മറിച്ച് വിശ്വാസികളുടെ വിശ്വാസത്തെ സംരക്ഷിച്ച് കലാപ അന്തരീക്ഷം ഒഴിവാക്കണമെന്നാണ് വ്യക്തമാക്കുന്നത്. ഇതിനെ സംസ്ഥാന സർക്കാർ വളച്ചൊടിക്കുകയാണെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.

മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍റെയും ഇ.പി. ജയരാജന്‍റെയും ഒത്താശയോടെയാണ് യുവതികൾ ശബരിമലയിൽ കയറാനുള്ള നീക്കങ്ങൾ നടത്തിയത്. ഇത്തരം നീക്കങ്ങൾക്കെതിരേ ബിജെപി ശക്തമായി പ്രതികരിക്കുമെന്നും വിശ്വാസത്തെ സംരക്ഷിക്കാൻ ഏതറ്റംവരെ പോകുമെന്നും അദ്ദേഹം പറഞ്ഞു. തന്ത്രിയെയും അയ്യപ്പനെയും പരിഹസിക്കുന്ന സിപിഎം നയം അവസാനിപ്പിക്കണം. വിശ്വാസികളുടെ വിശ്വാസത്തെ സംരക്ഷിക്കാത്ത ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്‍റ് എൻ.കെ. മോഹൻദാസ്, ജനറൽ സെക്രട്ടറി കെ.എസ്. ഷൈജു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.