വഴി ആനയുടേത് ; മുളിയാറിൽ മനുഷ്യരാണ് ശ്രദ്ധിക്കേണ്ടതെന്ന് വനംവകുപ്പ്
Tuesday, June 11, 2024 1:13 AM IST
മുളിയാർ: കാട്ടാനയുടെയും കാട്ടുപോത്തിന്‍റെയും ശല്യം മൂലം പൊറുതിമുട്ടുന്ന മുളിയാർ പഞ്ചായത്തിലെ റോഡുകളിൽ പലയിടങ്ങളിലായി വനംവകുപ്പിന്‍റെ മുന്നറിയിപ്പ് ബോർഡുകൾ. വന്യമൃഗങ്ങൾ റോഡ് മുറിച്ചുകടക്കുന്ന ഭാഗമാണെന്നും വാഹനങ്ങൾ വേഗം കുറച്ച് പോകണമെന്നുമാണ് ബോർഡ്. റോഡിൽ നില്ക്കുന്ന ആനയുടെയും കാട്ടുപോത്തിന്‍റെയും ചിത്രവും ബോർഡുകളിലുണ്ട്.

മുളിയാറിലെ സംരക്ഷിതവനത്തിൽ കാട്ടാനകളില്ലെന്നാണ് വനംവകുപ്പിന്‍റെ ഔദ്യോഗിക കണക്ക്. അടുത്തുള്ള കർണാടക വനമേഖലയിൽ നിന്നും വരുന്ന ആനകളാണ് ഇവിടെയുള്ള ജനവാസമേഖലകളിൽ ശല്യമുണ്ടാക്കുന്നതെന്നും അവയെ സൗരോർജവേലി കെട്ടി തടയുകയും സമയാസമയങ്ങളിൽ തുരത്തുകയും ചെയ്യുന്നുണ്ടെന്നുമാണ് വിശദീകരണം. ഇതിനിടയിലാണ് വനമേഖലയിലെ പരമ്പരാഗത ആനത്താരകളിൽ സ്ഥാപിക്കുന്ന തരത്തിലുള്ള ബോർഡുകൾ ഇവിടെയും സ്ഥാപിച്ചിരിക്കുന്നത്.

വനം വകുപ്പിന്‍റെ കീഴിൽ മുളിയാർ, കാറഡുക്ക ഡിവിഷനുകളിലായി 2000 ഹെക്ടറോളം സംരക്ഷിത വനമേഖലയാണുള്ളത്. ഇതിൽ 80 ശതമാനത്തോളം ഭാഗവും മുളിയാർ പഞ്ചായത്തിലാണ് വരുന്നത്. ഇതോടൊപ്പം പ്ലാന്‍റേഷൻ കോർപറേഷന്‍റെ ഉടമസ്ഥതയിലും ഹെക്ടർ കണക്കിന് ഭൂമിയുണ്ട്. ഇവിടെ തമ്പടിച്ചിരിക്കുന്ന കാട്ടുപോത്തുകളും കാട്ടുപന്നികളുമടക്കമുള്ള മൃഗങ്ങൾ പഞ്ചായത്തിലെ ജനവാസകേന്ദ്രങ്ങളിലും കൃഷിയിടങ്ങളിലും സ്ഥിരമായി നാശനഷ്ടങ്ങളുണ്ടാക്കാറുണ്ട്. കഴിഞ്ഞ ഏതാനും വർഷങ്ങളായാണ് കാട്ടാനകളും ഇറങ്ങാൻ തുടങ്ങിയത്. ഇടയ്ക്കിടെ പുലിയുടെ സാന്നിധ്യവും സംശയിക്കപ്പെടുന്നുണ്ട്.

ഇതിനിടയിലാണ് പഞ്ചായത്തിലെ പാതയോരങ്ങളിൽ പലയിടത്തായി വനംവകുപ്പ് ബോർഡുകൾ സ്ഥാപിച്ചത്. പഞ്ചായത്തിനെയാകെ വനമേഖലയായി പരിഗണിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നാണ് നാട്ടുകാരുടെ സംശയം.

കുട്ടികൾ സ്കൂളിലേക്ക് നടന്നുപോകുന്ന വഴികളുൾപ്പെടെ മൃഗങ്ങൾക്ക് തീറെഴുതിക്കൊണ്ട് വനംവകുപ്പിന്‍റെ ബോർഡുകൾ പ്രത്യക്ഷപ്പെട്ടതോടെ നാട്ടുകാർ കടുത്ത ആശങ്കയിലാണ്. വന്യമൃഗങ്ങളുടെ ആവാസകേന്ദ്രമാണെന്ന് സ്ഥാപിക്കപ്പെടുന്നതോടെ മൃഗങ്ങൾ കൃഷിനാശം വരുത്തിയാലും മനുഷ്യരെയും വാഹനങ്ങളെയും ആക്രമിച്ചാലും വനംവകുപ്പിന് കൈമലർത്താവുന്ന സാഹചര്യമുണ്ടാകുമെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം സംരക്ഷിത വനമേഖലയോടു ചേർന്നുകിടക്കുന്ന പ്രദേശങ്ങളിൽ യാത്രക്കാർക്കും നാട്ടുകാർക്കും മുന്നറിയിപ്പ് നല്കുന്നതിനായി സർക്കാർ നിർദേശപ്രകാരം സാധാരണഗതിയിൽ സ്ഥാപിക്കുന്നബോർഡുകൾ മാത്രമാണ് സ്ഥാപിച്ചിട്ടുള്ളതെന്നാണ് വനംവകുപ്പിന്‍റെ വിശദീകരണം.