മുഖ്യാധ്യാപകരില്ലാതെ ജില്ലയിൽ 62 പ്രൈമറി സ്കൂളുകൾ
Saturday, June 8, 2024 1:51 AM IST
കാസർഗോഡ്: അധ്യയനവർഷം തുടങ്ങിയിട്ടും മുഖ്യാധ്യാപകരില്ലാതെ ജില്ലയിൽ 62 പ്രൈമറി സ്കൂളുകൾ. ഇതിൽ എൽപി സ്കൂളുകളും യുപി സ്കൂളുകളുമുണ്ട്. മുഖ്യാധ്യാപക തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് അടുത്തൊന്നും ഇറങ്ങാത്തതാണ് പ്രശ്നം.

ഉത്തരവിറങ്ങിയാൽ സ്ഥാനക്കയറ്റം ലഭിക്കേണ്ടവർ തന്നെയാണ് പല സ്കൂളുകളിലും മുഖ്യാധ്യാപകരുടെ അധിക ചുമതല വഹിക്കുന്നത്. മുഖ്യാധ്യാപകരുടെ ശമ്പളവും അനുകൂല്യവുമില്ലാതെ ഉത്തരവാദിത്വം മാത്രം വഹിക്കേണ്ടിവരുന്ന അവസ്ഥയിലാണ് ഇവർ.

സർക്കാരിന്‍റെ അപ്രഖ്യാപിത ചെലവുചുരുക്കലിന്‍റെ ഭാഗമായാണ് സ്ഥാനക്കയറ്റ ഉത്തരവ് ഇറങ്ങാതിരിക്കുന്നതെന്ന് അധ്യാപക സംഘടനകൾ ആരോപിക്കുന്നു.

ഹയർ സെക്കൻഡറി സ്കൂളുകളുടെ കാര്യത്തിൽ പ്രിൻസിപ്പൽമാരുടെ സ്ഥാനക്കയറ്റ പട്ടിക തയ്യാറാക്കിയെങ്കിലും കോടതി കയറിയ നിലയിലാണ്. ഇനി കോടതിയിൽനിന്നും തീർപ്പുണ്ടായാലേ പട്ടിക പുറത്തിറങ്ങി പുതിയ പ്രിൻസിപ്പൽമാർക്ക് ചുമതലയേല്ക്കാനാകൂ. ജില്ലയിൽ 25 സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലാണ് നിലവിൽ പ്രിൻസിപ്പൽമാരില്ലാത്തത്.

ഈ വർഷത്തെ പുതിയ കുട്ടികളുടെ പ്രവേശനവും താത്കാലിക അധ്യാപകരുടെ അഭിമുഖവും മുതൽ ഉച്ചഭക്ഷണത്തിന്‍റെ കാര്യം വരെ നോക്കേണ്ടത് അധിക ചുമതല വഹിക്കുന്ന അധ്യാപകരാണ്. ഇതോടൊപ്പം ഹയർ സെക്കൻഡറി വിഭാഗത്തിലാണെങ്കിൽ ആഴ്ചയിൽ 16 മുതൽ 25 വരെ പിരീയഡ് ക്ലാസുകളും എടുക്കേണ്ടിവരും. മുഴുവൻസമയ പ്രിൻസിപ്പൽമാരാണെങ്കിൽ ആഴ്ചയിൽ ഒന്നോ രണ്ടോ പിരീയഡ് എടുത്താൽ മതിയെന്നാണ് ചട്ടം.

പ്രൈമറി സ്കൂളുകളിൽ പലതിലും ഒന്നോ രണ്ടോ സീനിയർ അധ്യാപകർ മാത്രമേ കാണുകയുള്ളൂ. ബാക്കിയുള്ളത് കഴിഞ്ഞ രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ നിയമനം ലഭിച്ച ജൂണിയർ അധ്യാപകരോ താത്കാലിക അധ്യാപകരോ ആവും. ക്ലാർക്കുമാരുടെ തസ്തികയും ഇല്ലാത്തതിനാൽ

സ്കൂളുകളിലെ എഴുത്തു ജോലികളും ഉച്ചഭക്ഷണവുമെല്ലാം അധിക ചുമതല വഹിക്കുന്ന അധ്യാപകരുടെ തലയിലാകും. അവരവർക്ക് ചുമതലയുള്ള ക്ലാസിലെയും അധ്യാപകരില്ലാത്ത മറ്റു ക്ലാസുകളിലെയും കുട്ടികളെ നിയന്ത്രിക്കാനുള്ള ചുമതല വേറെയും.

ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റ പട്ടിക കോടതിയിൽ കുരുങ്ങിയതിനെ തുടർന്ന് സ്കൂളിലെത്തിയിട്ടും ജോലിചെയ്യാനാവാതെ നില്ക്കുന്ന നിരവധി അധ്യാപകരുണ്ട്.
മറ്റു ജില്ലകളിൽനിന്ന് സ്ഥലംമാറ്റം ലഭിച്ച് ജില്ലയിലെ സ്കൂളുകളിലെത്തിയവരാണ് ഇവരിൽ ഏറെയും. പഴയ സ്കൂൾ വിട്ട് പുതിയ സ്കൂളിൽ ചേരുന്നതിനു മുമ്പാണ് സ്ഥലംമാറ്റ പട്ടിക അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ മരവിപ്പിച്ചത്.

ബളാന്തോട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പാലക്കാട്, കോഴിക്കോട് ജില്ലകളിൽ നിന്നും സ്ഥലംമാറിയെത്തിയ രണ്ട് അധ്യാപികമാർ ഇങ്ങനെ ജോലിചെയ്യാനാകാതെ നില്ക്കുന്നുണ്ട്.
സാങ്കേതികമായി ഇവർ ഇവിടെ ജോലിയിൽ പ്രവേശിച്ചിട്ടുണ്ടെങ്കിലും അറ്റൻഡൻസ് രജിസ്റ്ററിൽ ഒപ്പിടുന്നത് കോടതിയലക്ഷ്യമാകുമെന്നതിനാൽ അതിന് അനുവദിച്ചിട്ടില്ല. ഇവർക്ക് ക്ലാസുകളും അനുവദിച്ചിട്ടില്ല. ഇതോടെ എല്ലാ ദിവസവും സ്കൂളിലെത്തി വരാന്തയിലെ ബെഞ്ചിലിരുന്ന് തിരിച്ചുപോകുന്ന അവസ്ഥയിലാണ്.

പലപ്പോഴും പഠിപ്പിക്കാൻ അധ്യാപകരില്ലാതെ കുട്ടികൾ ക്ലാസിൽ വെറുതെയിരിക്കുമ്പോഴാണ് സാങ്കേതിക തടസത്തിന്‍റെ പേരിൽ ക്ലാസിൽ കയറാൻ കഴിയാതെ അധ്യാപകർ പുറത്തിരിക്കുന്നത്.