University News
നീറ്റ്-യുജി രജിസ്ട്രേഷൻ ആരംഭിച്ചു
മെഡിക്കൽ, ഡെന്‍റൽ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷയായ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് യുജി (നീറ്റ്യുജി) മേയ് മൂന്നിനു നടത്തും. ഇതിനുള്ള ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. 30 വരെ രജിസ്റ്റർ ചെയ്യാം. ഇന്ത്യയിലെ എല്ലാ ഗവണ്‍മെന്‍റ്, എയ്ഡഡ്, പ്രൈവറ്റ് മെഡിക്കൽ കോളജുകളിലേക്കുമുള്ള പ്രവേശനത്തിനു ദേശീയതലത്തിലുള്ള പരീക്ഷയാണിത്.

അഖിലേന്ത്യാ ക്വോട്ടാ സീറ്റുകൾ, സംസ്ഥാന സർക്കാർ ക്വോട്ടാ സീറ്റുകൾ, കേന്ദ്ര സ്ഥാപനങ്ങൾ/യൂണിവേഴ്സിറ്റികൾ/ഡീംഡ് യൂണിവേഴ്സിറ്റികൾ, സ്വകാര്യ യൂണിവേഴ്സിറ്റികൾ അല്ലെങ്കിൽ സ്വകാര്യ മെഡിക്കൽ, ഡെന്‍റൽ കോളജുകളിലെ സംസ്ഥാന/മാനേജ്മെന്‍റ്/എൻആർഐ ക്വോട്ടാ സീറ്റുകൾ, സെൻട്രൽ പൂൾ ക്വോട്ടാ സീറ്റുകൾ എന്നിങ്ങനെ വിഭജിച്ചാണ് അഡ്മിഷൻ. ന്യൂഡൽഹിയിലെ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്), പോണ്ടിച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് ( ജിപ്മെർ) എന്നീ സ്ഥാപനങ്ങളിലെ എംബിബിഎസ് പ്രവേശനവും നീറ്റ് യുജി റാങ്ക് പട്ടികയിൽ നിന്നായിരിക്കും. ഇതോടെ രാജ്യത്തെ മെഡിക്കൽ വിദ്യാഭ്യാസത്തിനുള്ള ഏകീകൃത പ്രവേശന പരീക്ഷയായി നീറ്റ്യുജി മാറും. 154 നഗരങ്ങളിലായി 2,500 കേന്ദ്രങ്ങളിലാണ് നീറ്റ് യുജി നടത്തുന്നത്.

പ്രധാന തീയതികൾ

അപേക്ഷാ ഫീ 1500 രൂപ. സാമൂഹികവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് 1400 രൂപ. പട്ടിക ജാതിവർഗക്കാർക്കും ഭിന്നശേഷിക്കാർക്കും 800 രൂപ. മേയ് മൂന്നി ഉച്ചകഴിഞ്ഞു രണ്ടു മുതൽ അഞ്ചു വരെയാണു പരീക്ഷ. ജൂണ്‍ നാലിനു ഫലം പ്രഖ്യാപിക്കും. മാർച്ച് 27 മുതൽ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം.

ഈ മാസം 30നകം ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുകയും ഫോട്ടോ, കൈയൊപ്പ് എന്നിവ അപ്‌ലോഡ് ചെയ്ത ശേഷം ജനുവരി ഒന്നിനകം ഫീസ് അടച്ചാലും മതി. സായുധ സേനാ മെഡിക്കൽ കോളജ് അഡ്മിഷനും സായുധ സേനാ മെഡിക്കൽ സർവീസസ് ഡയറക്ടർ ജനറലിന്‍റെ നിബന്ധനകൾക്കു വിധേയമായി നീറ്റ് യുജി അടിസ്ഥാനമാക്കിയാണ്. എഎഫ്എംസിയിൽ പ്രവേശനം ആഗ്രഹിക്കുന്നവർ അതിനു പ്രത്യേകം അപേക്ഷിക്കുകയും രണ്ടാം ഘട്ട സ്ക്രീനിംഗ് ടെസ്റ്റിൽ പങ്കെടുക്കുകയും വേണം.

അപേക്ഷാ സമർപ്പണം നാലുഘട്ടം

ഓണ്‍ലൈനായി മാത്രമാണ് അപേക്ഷ സമർപ്പണം നടത്തേണ്ടത്. സ്വന്തം ഇമെയിൽ അഡ്രസും മൊബൈൽ നമ്പരും മാത്രമേ അപേക്ഷയോടൊപ്പം നൽകാവു. നീറ്റ്യുജിയുമായി ബന്ധപ്പെട്ട അറിയിപ്പുകൾ ഇമെയിൽ വഴിയും എസ്എംഎസ് വഴിയും മാത്രമായിരിക്കും ലഭിക്കുക. നാലു ഘട്ടങ്ങളായാണ് അപേക്ഷാ സമർപ്പണം. അപേക്ഷയിൽ ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച ശേഷം ഫോട്ടോ (10 കെബി X 200 കെബി), കൈയൊപ്പ് (4 കെബി X 30 കെബി), പോസ്റ്റ് കാർഡ് സൈസ് ഫോട്ടോ ഗ്രാഫ് (50 കെബി X 300 കെബി), ഇടതു തള്ളവിരൽ അടയാളം (10 കെബി X 50 കെബി) എന്നിവ അപ്‌ലോഡ് ചെയ്യുക. തുടർന്ന് അപേക്ഷാ ഫീസ് അടച്ച ശേഷം നാലു പ്രിന്‍റൗട്ട് എടുത്തു സൂക്ഷിക്കുക. ഈ നാലു ഘട്ടങ്ങളും ഒരുമിച്ചു ചെയ്യുകയോ ഘട്ടം ഘട്ടമായി ചെയ്യുകയോ ആകാം. രേഖകൾ ഒന്നും അയച്ചു കൊടുക്കേണ്ട കാര്യമില്ല. അപ്ലിക്കേഷൻ നന്പർ ആദ്യംതന്നെ കുറിച്ചുവയ്ക്കണം.

അപേക്ഷാ ഫോമുകൾ പൂരിപ്പിക്കുന്നതിന് അപേക്ഷകർക്ക് കോമണ്‍ സർവീസ് സെന്‍ററുകളുടെ സേവനം തേടാവുന്നതാണ്. കോമണ്‍ സർവീസ് സെന്‍ററുകളുടെ വിശദാംശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.രാജ്യത്താകെ 2.4 ലക്ഷം കോമണ്‍ സർവീസ് സെന്‍ററുകൾ സജ്ജീകരിച്ചിട്ടുണ്ട്.

പരീക്ഷയുടെ ഘടന

ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയിൽനിന്ന് ഒബ്ജക്ടീവ് മാതൃകയിലുള്ള 180 ചോദ്യങ്ങളായിരിക്കും ഉണ്ടായിരിക്കുക. ഫിസിക്സിൽനിന്നും കെമിസ്ട്രിയിൽനിന്നു 180 മാർക്കിന്‍റെ 45 ചോദ്യങ്ങൾ വീതവും ബയോളജിയിൽ നിന്നും 360 മാർക്കിന്‍റെ 90 ചോദ്യങ്ങളുമായിരിക്കും ഉണ്ടായിരിക്കുക. ശരി ഉത്തരത്തിന് നാലു മാർക്ക് ലഭിക്കും. തെറ്റിന് ഒരു മാർക്കു കുറയ്ക്കും.
ഇംഗ്ലീഷ്, ഹിന്ദി ഉൾപ്പെടെ എട്ടു ഭാഷകളിൽ പരീക്ഷ നടത്തും. ഇതിൽ മലയാളം ഉൾപ്പെടുത്തിയിട്ടില്ല. അപേക്ഷ സമർപ്പിക്കുന്പോൾ ഏതു ഭാഷ വേണമെന്നു തെരഞ്ഞെടുക്കണം.

യോഗ്യത

ഇന്ത്യൻ പൗരന്മാർ, ഇന്ത്യയിൽ താമസിക്കാത്ത ഇന്ത്യക്കാർ (എൻആർഐ), ഇന്ത്യയുടെ വിദേശ പൗരൻമാർ (ഒസിഐ), ഇന്ത്യൻ വംശജർ (പിഐഒ), വിദേശ രാജ്യക്കാർ എന്നിവർക്ക് നീറ്റ് യുജി എഴുതാൻ യോഗ്യതയുണ്ട്. 2003 ഡിസംബർ 31നോ അതിനു മുമ്പോ ജനിച്ചവരായിരിക്കണം അപേക്ഷകർ.

അപേക്ഷകർ ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ ബയോടെക്നോളജി വിഷയങ്ങൾക്കെല്ലാംകൂടി 50 ശതമാനത്തിൽ കൂടുതൽ മാർക്കുണ്ടായിരിക്കണം. പട്ടികജാതി, പട്ടികവിഭാഗം, മറ്റു പിന്നോക്ക വിഭാഗം എന്നിവയിലെ അപേക്ഷകർക്ക് 40 ശതമാനം മാർക്കുണ്ടായാൽ മതി. ഭിന്നശേഷി നിയമം പ്രകാരമുള്ള സംവരണത്തിന് അർഹരായവർക്ക് 45 ശതമാനം മാർക്ക് മതി. പ്ലസ്ടുവിന് അവസാന വർഷം പഠിക്കുന്നവർക്കും അപേക്ഷിക്കാം.

ഓപ്പണ്‍ സ്കൂളിൽനിന്ന് 10+2 പാസായവരും പ്രൈവറ്റ് വിദ്യാർഥികളും അപേക്ഷിക്കാൻ അർഹരല്ല.

പരീക്ഷാ കേന്ദ്രങ്ങൾ

കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങളും സിറ്റി കോഡും. ആലപ്പുഴ (2801), അങ്കമാലി (2802), എറണാകുളം (2803), കണ്ണൂർ (2804), കാസർഗോഡ് (2805), കൊല്ലം (2806), കോട്ടയം (2807), കോഴിക്കോട് (2808), മലപ്പുറം (2809), പാലക്കാട് (2810), തിരുവനന്തപുരം (2811), തൃശൂർ (2812). കേരളത്തിന്‍റെ കോഡ്32.

പ്രധാന വെബ്സൈറ്റുകൾ

അപേക്ഷാ സമർപ്പണത്തിനും വിശദ വിവരങ്ങൾക്കും: www. nta.ac.in/ www.ntaneet. nic.in. കോമണ്‍ സർവീസ് സെന്‍റർ: www.c sc.gov.in. സായുധ സേനാ മെഡിക്കൽ കോളജ്: www.afmc.nic.in, www.af mcdg1d.g ov.in. മെഡിക്കൽ / ഡെന്‍റൽ കോളജുകളെ സംബന്ധിച്ചുള്ള വിവരങ്ങൾക്ക്: www.mciin dia.org/ www.dciin dia.org. ആയുർവേദവും മറ്റ് മെഡിക്കൽ അനുബന്ധ കോഴ്സുകളെ സംബന്ധിച്ച വിവരങ്ങൾക്ക്: www.aaccc.go v.in.
സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണർ : www.cee kerala.org.ഫോൺ: 0471 2332120, 2338487. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഫോൺ: 076535482.


മെഡിക്കൽ/അനുബന്ധ കോഴ്സ് പ്രവേശനം

കേരളത്തിലെ സർക്കാർ മെഡിക്കൽ/ഡെന്‍റൽ കോളജുകളിലെയും സ്വാശ്രയ മെഡിക്കൽ / ഡെന്‍റൽ കോളജുകളിലെ എൻആർഐ ക്വാട്ട/മൈനോറിറ്റി ക്വാട്ട ഉൾപ്പെടെയുള്ള മുഴുവൻ എംബിബിഎസ്, ബിഡിഎസ് സീറ്റുകളിലെയും പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾ നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജ്വേറ്റ് (നീറ്റ്യുജി 2020) പ്രവേശന പരീക്ഷ നിർബന്ധമായും എഴുതി യോഗ്യത നേടണം. നീറ്റ് സ്കോറിന്‍റെ അടിസ്ഥാനത്തിൽ സംസ്ഥാന പ്രവേശന പരീക്ഷാ കമ്മീഷണർ തയാറാക്കുന്ന സംസ്ഥാന റാങ്ക് ലിസ്റ്റ് അടിസ്ഥാനമാക്കിയുള്ള ഏകീകൃത കൗണ്‍സിലിംഗ് വഴിയായിരിക്കും പ്രവേശനം.

സംസ്ഥാനത്തെ വിവിധ ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി ബിരുദ കോഴ്സുകളിലെ പ്രവേശനവും അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുമുള്ള പ്രവേശനവും നീറ്റ്യുജി2020 പ്രവേശന പരീക്ഷയിലെ മെറിറ്റ് ലിസ്റ്റിന്‍റെ അടിസ്ഥാനത്തിലായിരിക്കും.

ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് എംബിബിഎസ്, ബിഡിഎസ്, ആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി എന്നീ മെഡിക്കൽ കോഴ്സുകളിലോ അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ അനുബന്ധ കോഴ്സുകളിലോ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന എല്ലാ വിദ്യാർഥികളും നീറ്റ് യോഗ്യത നേടണം, സംസ്ഥാനതല പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർ അപേക്ഷ ക്ഷണിക്കുന്പോൾ നിശ്ചിത തീയതിയ്ക്കകം ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കുകയും വേണം. പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ് സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാത്ത നീറ്റ് യോഗ്യത നേടിയ വിദ്യാർഥികളെ സംസ്ഥാനത്തെ മെഡിക്കൽ/ഡെന്‍റൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനത്തിനായി പരിഗണിക്കില്ല.
More News