University News
സർവകലാശാല സംശയങ്ങൾ: റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷൻ
? എനിക്ക് റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡുക്കേഷൻ മൈസൂറിന്‍റെ ആറു വർഷത്തെ MSc Ed Programme പഠിക്കണമെന്നുണ്ട്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളെ ക്ലസ്റ്റർ ആയി തിരിച്ച് റീജണൽ സെന്‍ററുകൾ ആ ക്ലസ്റ്ററുകൾക്ക് നൽകിയിട്ടുണ്ടെന്നും ആ റീജണൽ സെന്‍ററിൽ മാത്രമേ ക്ലസ്റ്ററിൽ പെടുന്ന സംസ്ഥാനത്തിലെ കുട്ടികൾക്ക് അഡ്മിഷൻ ലഭിക്കുകയുള്ളൂ എന്നും ചിലർ പറയുന്നു. ഒന്ന് വിശദമാക്കാമോ?

ജോസ് മനോജ്, വാഴക്കുളം.

റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷൻ എന്നത് നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ട്രെയിനിംഗിന്‍റെ (എൻസിഇആർടി ) ഒരു യൂണിറ്റ് ആണ്. നമ്മുടെ രാജ്യത്തെ സ്കൂൾ അധ്യാപകരെ പരിശീലിപ്പിക്കുന്നതിലേക്കായി ദേശീയ നിലവാരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്.

റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യുക്കേഷൻ എന്ന ഈ സ്ഥാപനത്തിന് മൈസൂറിൽ മാത്രമല്ല രാജ്യത്തിന്‍റെ മറ്റു ചില ഭാഗങ്ങളിൽ കൂടി റീജണൽ സെന്‍ററുകൾ ഉണ്ട്. അഞ്ച് റീജണൽ സെന്‍ററുകൾ ആണ് ആകെ ഉള്ളത്.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലാണ് ഈ അഞ്ച് റീജണൽ സെന്‍ററുകൾ പ്രവർത്തിക്കുന്നത്. രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളെ ഭൂമിശാസ്ത്രപരമായി ഏതെങ്കിലുമൊരു സെന്‍ററിന്‍റെ പ്രവർത്തനപരിധിക്കുള്ളിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അതിൻപ്രകാരം ഒരു സെന്‍ററിന്‍റെ കീഴിൽ വരുന്നത് ഏതൊക്കെ സംസ്ഥാനങ്ങൾ ആണോ ആ സംസ്ഥാനങ്ങളിലെ കുട്ടികൾ ആ റീജണൽ സെന്‍ററിന്‍റെ ഏതെങ്കിലും പ്രോഗ്രാമിനാണ് അപ്ലൈ ചെയ്യേണ്ടത്.

താഴെപ്പറയുന്നവയാണ് റീജണൽ സെന്‍ററുകളും സെന്‍ററുകൾക്ക് കീഴിൽ വരുന്ന സംസ്ഥാനങ്ങളും.

1. ആർഐഇ മൈസൂർ
ആർഐഇ മൈസൂറിനു കീഴിൽ കേരളം, കർണാടക, ആന്ധ്രപ്രദേശ്, ലക്ഷദ്വീപ്, പോണ്ടിച്ചേരി, തെലുങ്കാന, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്നു.
2. ആർഐഇ അജ്മീർ
ആർഐഇ അജ്മീറിനു കീഴിൽ ഹരിയാന, ചണ്ഡിഗഡ്, ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ, നാഷണൽ കാപിറ്റൽ ടെറിട്ടറി ഓഫ് ഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളാണ് വരുന്നത്.
3. ആർഐഇ ഭോപ്പാൽ
ആർഐഇ ഭോപ്പാലിനു കീഴിൽ ഛത്തീസ്ഗഡ്, ദാദർ ആൻഡ് നാഗർഹവേലി, ദാമൻ ആൻഡ്‌ ദിയു, ഗോവ, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്‌ട്ര സംസ്ഥാനങ്ങളാണ് ഉൾപ്പെടുന്നത്.
4. ആർഐഇ ഭുവനേശ്വർ
ആർഐഇ ഭുവനേശ്വറിനു കീഴിൽ ഒറീസ, പശ്ചിമ ബംഗാൾ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ബിഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങൾ ഉൾപ്പെടുന്നു.
5. ആർഐഇ ഷില്ലോംഗ്
ആർഐഇ ഷില്ലോംഗിനു കീഴിൽ വരുന്ന സംസ്ഥാനങ്ങൾ അരുണാചൽ പ്രദേശ്, ആസാം, മണിപ്പുർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, സിക്കിം, ത്രിപുര.
ഈ സെന്‍ററുകൾ ഒക്കത്തന്നെ വിവിധങ്ങളായ ഇന്‍റഗ്രേറ്റഡ് ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാമുകളാണ് ഓഫർ ചെയ്യുന്നത്.

താഴെപ്പറയുന്നവയാണ് ഓഫർ ചെയ്യുന്ന പ്രോഗ്രാമുകൾ.

Integrated BSc BEd (4 year ), Integrated BA BEd (4 year), M Ed (2 year), BEd (Secondary 2 year), Integrated BEdMEd (3 year ), MSc Ed in ( Life science, Mathematics, Chemistry, Physics 6 year ), MPhil in Eduction.

ഇവ കൂടാതെ ഓരോ റീജണൽ സെൻസറുകളും അവരുടേതു മാത്രമായ ചില പ്രോഗ്രാമുകൾ നടത്താറുണ്ട്. ഉദാഹരണത്തിന് ആർഐ ഇ മൈസൂർ ഒരു വർഷക്കാലം പഠന ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ്(ഡിസിജിസി ) എന്ന പ്രോഗ്രാം നടത്തുന്നുണ്ട്.

ഇവിടെ ചോദ്യകർത്താവ് ചോദിച്ച ചോദ്യത്തിന്‍റെ മറുപടി

എംഎസ്‌സി എഡ് ഒഴികെ മറ്റെല്ലാ പ്രോഗ്രാമുകളും ഓരോ റീജണൽ സെന്‍ററിന്‍റെ കീഴിൽ വരുന്ന സംസ്ഥാനങ്ങളിലെ വിദ്യാർഥികൾ അപ്ലൈ ചെയ്താൽ ഏത് റീജണൽ സെന്‍ററിനു കീഴിൽ വരുന്ന സംസ്ഥാനത്തു നിന്നാണോ പഠിതാവ് അപേക്ഷ നൽകുന്നത് ആ സെന്‍ററിൽ മാത്രമേ പഠിക്കാൻ കഴിയൂ.
എന്നാൽ സൈന്യത്തിൽ നിന്ന് വിരമിച്ചവർക്കോ സൈന്യത്തിൽ ജോലി ജോലിചെയ്യുന്നവരുടെ മക്കൾക്കോ സംസ്ഥാനങ്ങൾ തെരഞ്ഞെടുക്കുമ്പോൾ അവർ പന്ത്രണ്ടാം ക്ലാസിലെ അല്ലെങ്കിൽ കോഴ്സിനു ചേരാൻ വേണ്ട അടിസ്ഥാന യോഗ്യത ഏതു സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്നാണ് പഠിച്ചത് എന്നതിന്‍റെ അടിസ്ഥാനത്തിലാണ്. സ്ഥാപനം സ്ഥിതിചെയ്യുന്ന സംസ്ഥാനം ഏത് റീജണൽ സെന്‍ററിന്‍റെ കീഴിലാണ് ആ സെന്‍ററിലേക്ക് ആയിരിക്കണം പ്രവേശനം ലഭിക്കുന്നതിനായി അപേക്ഷ സമർപ്പിക്കേണ്ടത്.

എന്നാൽ എംഎസ‌്സി എഡ് പ്രോഗ്രാമിന് മാത്രം ഈ നിബന്ധന ബാധകമല്ല. മുഴുവൻ സെന്‍ററുകളിലേക്കും ആയിട്ടാണ് എംഎസ്‌സിഎഡിന് അപേക്ഷ ക്ഷണിക്കുന്നത്. അതിനാൽ ചോദ്യകർത്താവിന് ഈ അഞ്ചു സെന്‍ററുകളിൽ എവിടെ വേണമെങ്കിലും പ്രവേശനം ലഭിക്കാവുന്നതാണ്.
More News