Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Play Audio
മാറ്റത്തിന്റെ താക്കോലുകളാകട്ടെ ഈ മന്ത്രിസ്ഥാനങ്ങൾ
Monday, June 10, 2024 12:00 AM IST
സംസ്ഥാനത്തിന്റെ ഉന്നതിക്കും എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കാൻ സുരേഷ് ഗോപിക്കും ജോർജ് കുര്യനും കിട്ടിയ അവസരമാണ് മന്ത്രിസ്ഥാനങ്ങൾ. ഭാവിതലമുറ പിന്നോട്ടു നോക്കുന്പോൾ കേരളത്തിന്റെ പുരോഗതിയുടെ നാഴികക്കല്ലായ
രണ്ടു മഹാവ്യക്തിത്വങ്ങളായിരുന്നു നിങ്ങളെന്നു വിലയിരുത്താനിടയാകട്ടെ!
ഒരു ചായസത്കാരത്തിനുള്ള ക്ഷണവും തുടർന്ന് രണ്ടു മന്ത്രിമാരെയും നൽകിക്കൊണ്ട് കേരളത്തിന്റെ നെഞ്ചിൽതൊട്ട് മൂന്നാം മോദി സർക്കാർ അധികാരമേറ്റിരിക്കുന്നു. സംസ്ഥാനത്തുനിന്നു തെരഞ്ഞെടുക്കപ്പെട്ട ആദ്യ ബിജെപി ലോക്സഭാംഗമായി ചരിത്രം സൃഷ്ടിച്ച സുരേഷ് ഗോപിയും ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യനുമാണ് ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിമാരായിരിക്കുന്നത്.
അട്ടിമറി വിജയത്തിലൂടെ തൃശൂരിനെ എടുത്ത സുരേഷ് ഗോപിയെ മോദി മന്ത്രിസഭയിൽ എടുക്കുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നു. എന്നാൽ, ജോർജ് കുര്യനെ മന്ത്രിയാക്കിയ അപ്രതീക്ഷിത നീക്കത്തിലൂടെ ബിജെപി അതിന്റെ രാഷ്ട്രീയവും പ്രതിഫലിപ്പിക്കുന്നുണ്ടാകാം. അത് അവരുടെ കഴിവായി കണ്ടാൽ മതി. അതെന്തായാലും സംസ്ഥാനത്തിന്റെ ഉന്നതിക്കും എല്ലാ വിഭാഗം ജനങ്ങളുടെയും ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കാൻ രണ്ടു നേതാക്കൾക്കു കിട്ടിയ അവസരമാണിത്.
ഭാവിതലുമുറ പിന്നോട്ടു നോക്കുന്പോൾ കേരളത്തിന്റെ പുരോഗതിയുടെ നാഴികക്കല്ലായ രണ്ടു മഹാവ്യക്തിത്വങ്ങളായിരുന്നു നിങ്ങളെന്നു വിലയിരുത്താനിടയാകട്ടെ!ഇന്നലെ രാവിലെ 10.30ന് പ്രധാനമന്ത്രി നേരിട്ടു ഫോണിൽ വിളിച്ചതിനെത്തുടർന്നാണ് 12.30 നുള്ള വിമാനത്തിൽ സുരേഷ് ഗോപി തിരുവനന്തപുരം ശാസ്തമംഗലത്തെ വീട്ടിൽനിന്നു കുടുംബസമേതം ഡൽഹിയിലേക്കു പുറപ്പെട്ടത്.
അദ്ദേഹം തീരുമാനിച്ചു താൻ അനുസരിക്കുന്നു എന്നാണ് മന്ത്രിസ്ഥാനത്തെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞത്. നേമം നിയമസഭാ മണ്ഡലത്തിൽനിന്ന് ഒ. രാജഗോപാൽ വിജയിച്ചശേഷമുള്ള ബിജെപിയുടെ കേരളത്തിലെ നേട്ടം സുരേഷ് ഗോപിയിലൂടെയായിരുന്നു. 2019ൽ സുരേഷ് ഗോപി ഏറ്റെടുക്കാൻ ശ്രമിച്ചെങ്കിലും തൃശൂർ മാറിനിന്നു.
പക്ഷേ, ഇത്തവണ സുരേഷ് ഗോപിയും തൃശൂരും പരസ്പരം ഏറ്റെടുത്തു. ബിജെപിയുടെ പ്രമുഖ നേതാക്കന്മാർക്കുപോലും അപ്രാപ്യമായ വിജയം അദ്ദേഹം കൈവരിച്ചത് മുക്കാൽ ലക്ഷത്തിനടുത്ത് വോട്ടിന്റെ ഭൂരിപക്ഷത്തിലാണ്. രാഷ്ട്രീയത്തിനതീതമായ അദ്ദേഹത്തിന്റെ സമീപനവും സിനിമയിലൂടെ കൈവരിച്ച ജനകീയതയും സഹായമനസ്കതയുമൊക്കെ ബിജെപിക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കാൻ സഹായകമായ കാരണങ്ങളായി മാറി.
മോദിയെപ്പോലെതന്നെ ഇ.കെ. നായനാരും കെ. കരുണാകരനും തന്റെ ആരാധനാപാത്രങ്ങളാണെന്ന പറച്ചിലും വിവിധ മതങ്ങളുടെ ആരാധനാലയങ്ങളിലേക്കുള്ള വ്യത്യസ്തമായ കടന്നുവരവുമൊക്കെ ജനങ്ങളെ സ്വാധീനിച്ചു. ബിജെപിയുടെ മതരാഷ്ട്രീയത്തിനപ്പുറം സുരേഷ് ഗോപിയുടെ വിജയപാഠങ്ങളിലൂടെ കേരളത്തിന്റെ മനസിനെ തൊടാനുള്ള നീക്കമാണ് മോദി നടത്തിയിരിക്കുന്നത്.
മുന്‍പ് ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാനായിരുന്ന ജോർജ് കുര്യൻ നിലവിൽ പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. രണ്ടാമതൊരു മന്ത്രിസ്ഥാനം കേരളത്തിനുണ്ടെങ്കിൽ, അതു തിരുവനന്തപുരത്ത് ഒന്നാന്തരം മത്സരം കാഴ്ചവച്ച രാജീവ് ചന്ദ്രശേഖർ, മുൻ എംപി എ.പി. അബ്ദുള്ളക്കുട്ടി എന്നിവരായിരിക്കുമെന്ന് ഊഹാപോഹങ്ങളുണ്ടായിരുന്നെങ്കിലും ജോർജ് കുര്യൻ അനുമാനങ്ങളിൽ പോലുമുണ്ടായിരുന്നില്ല.
കോട്ടയം കാണക്കാരി സ്വദേശിയായ ജോർജ് കുര്യൻ കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി ബിജെപിക്കൊപ്പമുണ്ട്. പാർട്ടിയുടെ ചുമതലകൾ വഹിക്കുന്നതിനിടെ മലയാളം ചാനലുകളിൽ ബിജെപി വക്താവായി പാർട്ടിക്കു പ്രതിരോധം തീർക്കാനും അദ്ദേഹമുണ്ടായിരുന്നു; പ്രത്യേകിച്ചും ക്രൈസ്തവരെ ബിജെപിയിൽനിന്ന് കൂടുതൽ അകറ്റിയ മണിപ്പുർ കലാപസമയത്ത് ഉൾപ്പെടെ.
ഫലമെന്തായാലും, ബുദ്ധിപൂർവമായ രാഷ്ട്രീയ തീരുമാനമാണ് സുരേഷ് ഗോപിക്കും ജോർജ് കുര്യനും കേന്ദ്രമന്ത്രിസ്ഥാനം നൽകിയതിലൂടെ മോദി എടുത്തിരിക്കുന്നത്. രാജ്നാഥ് സിംഗ്, അമിത് ഷാ, നിതിൻ ഗഡ്കരി, നിര്‍മലാ സീതാരാമൻ, പീയുഷ് ഗോയൽ തുടങ്ങിയ പ്രമുഖരെ നിലനിർത്തിക്കൊണ്ടാണ് മൂന്നാം മന്ത്രിസഭ അധികാരമേറ്റിരിക്കുന്നത്. ഘടകകക്ഷികൾക്ക് പന്ത്രണ്ടും ബിജെപിക്ക് അതിന്റെ മൂന്നിരട്ടിയും മന്ത്രിമാരാണുള്ളത്.
സുരേഷ് ഗോപിയിലൂടെയും ജോർജ് കുര്യനിലൂടെയും അതിൽ കേരളവും ഉൾപ്പെട്ടിരിക്കുന്നു. മന്ത്രിസഭയിലും ബിജെപിയെന്ന പാർട്ടിയിലും കേരളത്തിന്റെ ശബ്ദമാകാനുള്ള നിയോഗവും രണ്ടു പേർക്കുമുണ്ട്. ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളോടു സംവദിക്കാനുള്ള ബിജെപിയുടെ ശ്രമംകൂടിയാണ് ഇപ്പോഴത്തേതെങ്കിൽ സ്വാഗതാർഹമാണ്.
പക്ഷേ, മന്ത്രിസ്ഥാനം അടിസ്ഥാനപരമായ മറ്റു പല പ്രശ്നങ്ങൾക്കും പകരമാവില്ലെന്നും തിരിച്ചറിയേണ്ടതുണ്ട്. അതിൽ മണിപ്പുരിലും ഉത്തരേന്ത്യയിലുമുൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ആക്രമിക്കപ്പെടുന്ന ന്യൂനപക്ഷങ്ങളും അവരുടെ ഇനിയുമൊടുങ്ങാത്ത ആശങ്കകളുമുണ്ട്.
കഴിഞ്ഞ രണ്ടു ബിജെപി സർക്കാരിൽനിന്നു വിഭിന്നമായി തനിച്ചു ഭൂരിപക്ഷമില്ലാത്ത സ്ഥിതിയും കേരളത്തിന്റെ പ്രാതിനിധ്യവും വലിയ മാറ്റങ്ങൾക്കു തുടക്കമാകണം. അപ്രിയസത്യങ്ങൾ പറയുന്നവരെ വിവരദോഷികളെന്ന് ആക്ഷേപിച്ചു സായുജ്യമടയുന്ന കാലത്ത്, ജനവിധിയുടെ മുന്നറിയിപ്പുകൾ തിരിച്ചറിഞ്ഞ്, ജനാധിപത്യ-മതേതര ഇന്ത്യയുടെ കാവൽക്കാരാകാൻ മൂന്നാം മോദി സർക്കാരിനു കഴിയട്ടെ. മാറ്റത്തിന്റെ താക്കോലുകളാകട്ടെ സുരേഷ് ഗോപിയുടെയും ജോർജ് കുര്യന്റെയും മന്ത്രിസ്ഥാനങ്ങൾ. ആശംസകൾ!
സീനയുടെ രാഷ്ട്രീയമല്ല; ബോംബിന്റെ ഉറവിടം കണ്ടെത്തൂ
തിരുത്തിയാൽ പാർട്ടിക്കു കൊള്ളാം
റെയിൽവേയുടെ ടിക്കറ്റ് ദുരന്തത്തിലേക്കാകരുത്
മണിപ്പുർ: നാം സമാധാനം ആഗ്രഹിക്കുന്നുണ്ടോ?
നിർമിത ബുദ്ധിയെക്കുറിച്ച് ബുദ്ധിപൂർവം
സഭയേതുമാകട്ടെ,ഗുണമുണ്ടായാൽ മതി
പണക്കൊതിയുടെ തീക്കളികൾ
സർക്കാരറിയണം, വിശപ്പാണു വിഷയം
ഇങ്ങനെ പരീക്ഷിക്കരുത്
കുട്ടികൾ മാർക്കുത്പാദന യന്ത്രങ്ങളല്ല
അടുത്ത ധ്യാനം മണിപ്പുരിലാക്കട്ടെ
പ്രതിപക്ഷം തനിച്ചു നേടിയതല്ല ഈ കസേരകൾ
കന്പിറക്കിയാൽ പോരാ,വേരറക്കണം
ജനാധിപത്യത്തിന്റെ ഇന്ത്യൻ ഗാരന്റി
വോട്ട് എണ്ണട്ടെ, കോട്ടമുണ്ടാക്കണ്ട
ഫലദായകമാകട്ടെ ഈ സ്കൂൾവർഷം
ദൈവനാമത്തിൽ കൈയേറ്റം വേണ്ട
ഗാന്ധിജി നായകനാണ്; സിനിമയിലല്ല
കാലവർഷമല്ല ദുരന്തം, കെടുകാര്യസ്ഥതയാണ്
ഇതും മലയാളികൾ അറിയണമല്ലോ
സീനയുടെ രാഷ്ട്രീയമല്ല; ബോംബിന്റെ ഉറവിടം കണ്ടെത്തൂ
തിരുത്തിയാൽ പാർട്ടിക്കു കൊള്ളാം
റെയിൽവേയുടെ ടിക്കറ്റ് ദുരന്തത്തിലേക്കാകരുത്
മണിപ്പുർ: നാം സമാധാനം ആഗ്രഹിക്കുന്നുണ്ടോ?
നിർമിത ബുദ്ധിയെക്കുറിച്ച് ബുദ്ധിപൂർവം
സഭയേതുമാകട്ടെ,ഗുണമുണ്ടായാൽ മതി
പണക്കൊതിയുടെ തീക്കളികൾ
സർക്കാരറിയണം, വിശപ്പാണു വിഷയം
ഇങ്ങനെ പരീക്ഷിക്കരുത്
കുട്ടികൾ മാർക്കുത്പാദന യന്ത്രങ്ങളല്ല
അടുത്ത ധ്യാനം മണിപ്പുരിലാക്കട്ടെ
പ്രതിപക്ഷം തനിച്ചു നേടിയതല്ല ഈ കസേരകൾ
കന്പിറക്കിയാൽ പോരാ,വേരറക്കണം
ജനാധിപത്യത്തിന്റെ ഇന്ത്യൻ ഗാരന്റി
വോട്ട് എണ്ണട്ടെ, കോട്ടമുണ്ടാക്കണ്ട
ഫലദായകമാകട്ടെ ഈ സ്കൂൾവർഷം
ദൈവനാമത്തിൽ കൈയേറ്റം വേണ്ട
ഗാന്ധിജി നായകനാണ്; സിനിമയിലല്ല
കാലവർഷമല്ല ദുരന്തം, കെടുകാര്യസ്ഥതയാണ്
ഇതും മലയാളികൾ അറിയണമല്ലോ
Latest News
ചോദ്യപേപ്പർ ചോർച്ചയിൽ ശിക്ഷ കഠിനമാക്കി; വ്യവസ്ഥകൾ കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു
ജാവഡേക്കർ-ജയരാജൻ കൂടിക്കാഴ്ച തിരിച്ചടിയായെന്ന് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ്
ലൈംഗിക പീഡനക്കേസ്; ഒമര്‍ ലുലുവിന് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി കേസില്‍ കക്ഷി ചേര്‍ന്നു
മലപ്പുറത്തെ കൂട്ട ബലാത്സംഗം; മൂന്ന് പ്രതികൾ പിടിയിൽ
യൂറോകപ്പ് : പോളണ്ട് പുറത്ത്; ഓസ്ട്രിയക്ക് ജയം
Latest News
ചോദ്യപേപ്പർ ചോർച്ചയിൽ ശിക്ഷ കഠിനമാക്കി; വ്യവസ്ഥകൾ കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു
ജാവഡേക്കർ-ജയരാജൻ കൂടിക്കാഴ്ച തിരിച്ചടിയായെന്ന് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ്
ലൈംഗിക പീഡനക്കേസ്; ഒമര്‍ ലുലുവിന് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി കേസില്‍ കക്ഷി ചേര്‍ന്നു
മലപ്പുറത്തെ കൂട്ട ബലാത്സംഗം; മൂന്ന് പ്രതികൾ പിടിയിൽ
യൂറോകപ്പ് : പോളണ്ട് പുറത്ത്; ഓസ്ട്രിയക്ക് ജയം
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top