Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
ഈ കള്ളക്കേസുകാരുടെ സേവനം ഇനിയും വേണോ?
Thursday, July 6, 2023 10:59 PM IST
തങ്ങൾ വിചാരിച്ചാൽ ഏതൊരു പൗരന്റെയും ജീവിതം തുലയ്ക്കാമെന്നു കരുതുന്ന വേതാളങ്ങളെ തോളിൽ തൂക്കി നടക്കാൻ സർക്കാർ തയാറാകരുത്. സർക്കാർ സർവീസിലെ ഇത്തരം കുറ്റവാളികളെ ശന്പളം കൊടുത്തു തീറ്റിപ്പോറ്റുകയല്ല, വീട്ടിലിരുത്തി മാതൃക കാണിക്കുകയാണു വേണ്ടത്.
സമീപകാലത്ത് സർക്കാർ ഉദ്യോഗസ്ഥർ കള്ളക്കേസിൽ കുടുക്കിയ രണ്ടു മനുഷ്യരെക്കുറിച്ചുള്ള വാർത്തകൾ, സർക്കാർ സംവിധാനത്തിൽ കയറിക്കൂടിയിരിക്കുന്ന കുറ്റവാളികളിൽ ചിലരെ സമൂഹമധ്യേ എത്തിച്ചിട്ടുണ്ട്; ചിലരെ മാത്രം. ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയും ഇടുക്കിയിലെ ആദിവാസി യുവാവ് സരുൺ സജിയും നഗ്നമായ മനുഷ്യാവകാശ ലംഘനത്തിന്റെ ഇരകളാണ്. അധികാര ദുർവിനിയോഗത്താൽ ആരെയും നശിപ്പിക്കാൻ രാഷ്ട്രീയക്കാർക്കെന്നപോലെ ഉദ്യോഗസ്ഥർക്കും സാധ്യമാണെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണിത്. മയക്കുമരുന്നിന്റെയും വനനിയമങ്ങളുടെയുമൊക്കെ പേരിൽ അകത്തായാൽ പുറത്തിറങ്ങുന്നത് എളുപ്പമല്ലെന്ന ധാർഷ്ട്യത്തിൽ ജനങ്ങളെ ഭയപ്പെടുത്തി നിർത്തുന്ന ഉദ്യോഗസ്ഥർ ഒന്നും രണ്ടുമല്ല. രണ്ടെണ്ണം പാളിപ്പോയെന്നേയുള്ളു. കുറ്റം സംശയാതീതമായി തെളിഞ്ഞാൽ, ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻവേണ്ടി ഇത്തരക്കാരെ സസ്പെൻഡ് ചെയ്യുകയല്ല, ജോലിയിൽനിന്നു പിരിച്ചുവിടുകയാണു വേണ്ടത്.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് മയക്കുമരുന്നു വ്യാപാരം നടത്തുന്നുണ്ടെന്ന പരാതി ലഭിച്ചെന്നു പറഞ്ഞ് ഷീലയുടെ ബ്യൂട്ടി പാർലറിലേക്ക് എക്സൈസ് ഉദ്യോഗസ്ഥരെത്തിയത്. തുടർന്ന് ബാഗിൽനിന്ന് എൽഎസ്ഡി സ്റ്റാന്പ് ഉദ്യോഗസ്ഥർ കണ്ടെടുക്കുകയും അന്നുതന്നെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. എക്സൈസ് പിടികൂടിയത് എൽഎസ്ഡി സ്റ്റാന്പല്ല വെറു കടലാസു കഷണങ്ങളായിരുന്നെന്ന് പിന്നീട് പരിശോധനയിൽ തെളിഞ്ഞു.
തുടർന്ന് ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ 72 ദിവസത്തിനുശേഷം മേയ് 10ന് ഷീല ജയിലിൽനിന്നു പുറത്തിറങ്ങി. നിരപരാധിയാണെന്നു വ്യക്തമാക്കി ഷീല നൽകിയ ഹർജിയിൽ ജൂലൈ അഞ്ചിന് ഹൈക്കോടതി വ്യാജ ലഹരിക്കേസ് റദ്ദാക്കുകയും ചെയ്തു. കള്ളക്കേസുമായി ബന്ധപ്പെട്ട് എക്സൈസ് ഇൻസ്പെക്ടർ കെ. സതീഷിനെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്.
ഇടുക്കി ഉപ്പുതറയിൽ കഴിഞ്ഞ സെപ്റ്റംബറിലാണ് കാട്ടുമൃഗത്തിന്റെ ഇറച്ചി ഓട്ടോറിക്ഷയിൽ കടത്തിയെന്നാരോപിച്ച് സരുൺ സജി എന്ന ആദിവാസി യുവാവിനെതിരേ വനംവകുപ്പ് ഉദ്യോഗസ്ഥർ കേസെടുത്തത്. കള്ളക്കേസാണെന്നു പറഞ്ഞ് കേരള ഉള്ളാട മഹാസഭയുടെ നേതൃത്തിൽ വനംവകുപ്പ് ഓഫീസിനു മുന്നിൽ സത്യഗ്രഹം തുടങ്ങി.
തുടർന്ന് ഫോറസ്റ്റ് കൺസർവേറ്റർ നീതു ലക്ഷ്മിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കള്ളക്കേസ് പൊളിയുകയായിരുന്നു. 13 വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ കേസെടുക്കുകയും കിഴുകാനം ഫോറസ്റ്റ് ഓഫീസർ അനിൽകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വി.സി. ലെനിൻ, ഷിജിരാജ്, ഡ്രൈവർ ജിമ്മി ജോസഫ്, വനം വാച്ചർമാരായ കെ.എൽ. മോഹനൻ, കെ.ടി. ജയകുമാർ, ഇടുക്കി വൈൽഡ് ലൈഫ് വാർഡൻ ബി. രാഹുൽ എന്നിവരെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ജോലിയിൽ പ്രമോഷൻ കിട്ടാൻവേണ്ടിയാണ് ഉദ്യോഗസ്ഥരിലൊരാൾ കന്നുകാലിയിറച്ചി ഉപയോഗിച്ച് കള്ളക്കേസുണ്ടാക്കിയതെന്നും തെളിഞ്ഞു.
ഷീലയുടെയും സരുണിന്റെയും കേസുകൾ കെട്ടിച്ചമച്ചതാണെന്നു തെളിഞ്ഞിട്ടും ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കാൻ വൈകിയതും ശ്രദ്ധേയമാണ്. ഷീലയുടെ ഫോണും സ്കൂട്ടറും മടക്കിക്കൊടുക്കാൻ വ്യാജക്കേസ് തെളിഞ്ഞ് ഒന്നര മാസം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥർ തയാറാകാതിരുന്നത് വാർത്തയായിരുന്നു.
പ്രതികളായ വനം വകുപ്പ് ഉദ്യോഗസ്ഥരെ സർക്കാർ സംരക്ഷിക്കുകയാണെന്ന് ആരോപിച്ച് മേയ് 25ന് സരുൺ കിഴുകാനം ഫോറസ്റ്റ് ഓഫീസിനു മുന്നിൽ മരത്തിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു. സരുണിന്റെ പരാതിയിൽ മനുഷ്യാവകാശ കമ്മീഷനും ഗോത്രവർഗ കമ്മീഷനും റിപ്പോർട്ട് തേടിയശേഷമാണ് ഉദ്യോഗസ്ഥർക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയാറായത്.
തങ്ങൾ വിചാരിച്ചാൽ ഏതൊരു പൗരന്റെയും ജീവിതം തുലയ്ക്കാമെന്നു കരുതുന്ന വേതാളങ്ങളെ തോളിൽ തൂക്കി നടക്കാൻ സർക്കാർ തയാറാകരുത്. സർക്കാർ സർവീസിലെ ഇത്തരം കുറ്റവാളികളെ ശന്പളം കൊടുത്തു തീറ്റിപ്പോറ്റുകയല്ല, വീട്ടിലിരുത്തി മാതൃക കാണിക്കുകയാണു വേണ്ടത്.
സമീപകാലത്തെ രണ്ടു വ്യാജ കേസുകളെക്കുറിച്ചാണ് ഇവിടെ പറഞ്ഞത്. സർക്കാർ ഉദ്യോഗസ്ഥരുടെ അഴിമതിയിലും പ്രതികാരത്തിലും കള്ളക്കേസിലുമൊക്കെ കുടുങ്ങിയ എത്രയോ ആളുകൾ തങ്ങളുടെ വിധിയെ പഴിച്ച് നിശബ്ദരായി സഹിച്ചിട്ടുണ്ടാകും. കാരണം, രാഷ്ട്രീയക്കാർക്കും പോലീസിനും സർക്കാർ ഉദ്യോഗസ്ഥർക്കുമെതിരേ കേസിനു പോകാൻ സാധാരണക്കാർ പൊതുവേ തയാറാകില്ല. പലർക്കും ഉന്നത രാഷ്ട്രീയ ബന്ധങ്ങളുമുണ്ടാകും.
കുറ്റക്കാർക്ക് കർശന ശിക്ഷ നൽകുകയും രാഷ്ട്രീയ സംരക്ഷണം കിട്ടുകയില്ലെന്ന് ഉറപ്പാകുകയും ചെയ്താൽ ഇത്തരം കുറ്റവാളികൾ പത്തി മടക്കിക്കൊള്ളും. ഇവിടെ പരാമർശിച്ച രണ്ടു കേസിലെയും കുറ്റവാളികളുടെ സേവനം ഇനിയും വേണമെന്ന് ആർക്കാണു നിർബന്ധം?
നീതിന്യായ വ്യവസ്ഥയിൽ പുഴുക്കുത്തുകളരുത്
സുപ്രീംകോടതി തുറന്നുകാട്ടുന്ന യാഥാർഥ്യങ്ങൾ
നവകേരള നിർമിതിക്കിടയിൽ കമലമ്മയ്ക്ക് എന്തു പ്രസക്തി?
മകളേ മാപ്പ്...ക്രിമിനൽ സംഘത്തിന്റെ അടിവേരറക്കണം
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും!
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും
ഈ ദുരന്തം വരുത്തിവച്ചത്
ഇതല്ല ജനങ്ങൾ പ്രതീക്ഷിച്ചതും അവരോടു പറഞ്ഞതും
ഉത്തരകാശി പാഠമാകണം
വിഴിഞ്ഞം: പരിസ്ഥിതി ആഘാതം ആഴത്തിൽ പഠിക്കണം
ഗവർണർമാർ രാഷ്ട്രീയക്കളിക്കു കൂട്ടുനിൽക്കരുത്
സംരംഭക സംസ്കൃതി തിരികെ പിടിക്കുക
സബർമതി തീരത്ത് ഇന്ത്യയുടെ കണ്ണീർ
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാവില്ല
വാക്പോര് നിർത്തൂ, യാഥാർഥ്യം തെളിയിക്കൂ
ജീവിതം വഴിമുട്ടിയവരെ തെരുവിൽ നിർത്തുന്നത് ലജ്ജാകരം
അരികെ മൂന്നാമൂഴം!
സംസ്ഥാനത്ത് കോൺഗ്രസ് പ്രതിപക്ഷകടമ മറക്കരുത്
നെല്ല് വിതച്ചാൽ മരണം കൊയ്യണോ?
പട്ടികവർഗ ഫണ്ട് ക്രമക്കേട്: കുറ്റക്കാർ ശിക്ഷിക്കപ്പെടണം
നീതിന്യായ വ്യവസ്ഥയിൽ പുഴുക്കുത്തുകളരുത്
സുപ്രീംകോടതി തുറന്നുകാട്ടുന്ന യാഥാർഥ്യങ്ങൾ
നവകേരള നിർമിതിക്കിടയിൽ കമലമ്മയ്ക്ക് എന്തു പ്രസക്തി?
മകളേ മാപ്പ്...ക്രിമിനൽ സംഘത്തിന്റെ അടിവേരറക്കണം
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും!
ന്യൂനപക്ഷ ക്ഷേമത്തിലെ ദിക്കും ദിശയും
ഈ ദുരന്തം വരുത്തിവച്ചത്
ഇതല്ല ജനങ്ങൾ പ്രതീക്ഷിച്ചതും അവരോടു പറഞ്ഞതും
ഉത്തരകാശി പാഠമാകണം
വിഴിഞ്ഞം: പരിസ്ഥിതി ആഘാതം ആഴത്തിൽ പഠിക്കണം
ഗവർണർമാർ രാഷ്ട്രീയക്കളിക്കു കൂട്ടുനിൽക്കരുത്
സംരംഭക സംസ്കൃതി തിരികെ പിടിക്കുക
സബർമതി തീരത്ത് ഇന്ത്യയുടെ കണ്ണീർ
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കാനാവില്ല
വാക്പോര് നിർത്തൂ, യാഥാർഥ്യം തെളിയിക്കൂ
ജീവിതം വഴിമുട്ടിയവരെ തെരുവിൽ നിർത്തുന്നത് ലജ്ജാകരം
അരികെ മൂന്നാമൂഴം!
സംസ്ഥാനത്ത് കോൺഗ്രസ് പ്രതിപക്ഷകടമ മറക്കരുത്
നെല്ല് വിതച്ചാൽ മരണം കൊയ്യണോ?
പട്ടികവർഗ ഫണ്ട് ക്രമക്കേട്: കുറ്റക്കാർ ശിക്ഷിക്കപ്പെടണം
Latest News
മലപ്പുറത്ത് സഹോദരങ്ങൾ കുളത്തിൽ മുങ്ങി മരിച്ചു
ചെന്നൈയിൽ മലയാളി വിദ്യാർഥിനിയെ കൊലപ്പെടുത്തി; മൃതദേഹത്തിന്റെ ചിത്രം സ്റ്റാറ്റസാക്കി
യുഡിഎഫിന്റെ കുറ്റവിചാരണ സദസിന് ശനിയാഴ്ച തുടക്കം
ഇസ്രയേൽ അനുകൂല സമരത്തിൽ പങ്കെടുത്തു; കൃഷ്ണകുമാറിനെതിരെ കേസ്
ഷൂട്ടിംഗിനിടെ പരിക്ക്; നടൻ ആസിഫ് അലി ആശുപത്രി വിട്ടു
Latest News
മലപ്പുറത്ത് സഹോദരങ്ങൾ കുളത്തിൽ മുങ്ങി മരിച്ചു
ചെന്നൈയിൽ മലയാളി വിദ്യാർഥിനിയെ കൊലപ്പെടുത്തി; മൃതദേഹത്തിന്റെ ചിത്രം സ്റ്റാറ്റസാക്കി
യുഡിഎഫിന്റെ കുറ്റവിചാരണ സദസിന് ശനിയാഴ്ച തുടക്കം
ഇസ്രയേൽ അനുകൂല സമരത്തിൽ പങ്കെടുത്തു; കൃഷ്ണകുമാറിനെതിരെ കേസ്
ഷൂട്ടിംഗിനിടെ പരിക്ക്; നടൻ ആസിഫ് അലി ആശുപത്രി വിട്ടു
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top