Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ചൊട്ടയിലേ ശീലിക്കാം സ്ത്രീ-പുരുഷ സമത്വം
സ്ത്രീ-പുരുഷ സമത്വ ബോധത്തോടെ കുട്ടികളെ വളർത്തുകയാണു പരിഹാരം. അതിനു സഹായകരമാണു ബാലാവകാശ കമ്മീഷന്റെ തീരുമാനം.
സ്ത്രീ-പുരുഷ തുല്യത പ്രീ-പ്രൈമറി മുതലുള്ള പാഠപുസ്തകങ്ങളിലെ ആശയാവതരണത്തിലും ചിത്രീകരണത്തിലും ഉറപ്പുവരുത്തണമെന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവ് അഭിനന്ദനാർഹമാണ്. സ്വാതന്ത്ര്യത്തിലും അവകാശങ്ങളിലും ഉൾപ്പെടെ സ്ത്രീയെ ഒരു പടി താഴെ നിർത്താൻ ശ്രമിക്കുന്നവർ അത്തരമൊരു അപക്വചിന്ത സ്വായത്തമാക്കിയത് ബാല്യകാലത്തെ കാഴ്ചകളിലും കേൾവികളിലും നിന്നുമാണ്.
അതിനാൽ തിരിച്ചറിവിന്റെ പ്രായത്തിൽ തന്നെ ഇത്തരമൊരു നീതിബോധം ഉണ്ടായേ തീരൂ. പ്രത്യേകിച്ച്, പെൺകുട്ടികളുടെ ആത്മാഭിമാനത്തെ നിഷ്കരുണം പരസ്യമായി അവഹേളിക്കുകയും അതിനെതിരേ പ്രതികരിക്കാൻ മടിച്ചും ഭയന്നും രാഷ്ട്രീയ നേതാക്കളും സ്ഥിരം സാമൂഹിക പ്രബോധകരും വനിതാവകാശ പ്രവർത്തകരുമൊക്കെ മാളത്തിലൊളിക്കുകയും ചെയ്യുന്ന കാലത്ത്. സ്ത്രീകളോടുള്ള പ്രതിബദ്ധതയും പ്രതികരണങ്ങളുമെല്ലാം ആളും തരവും മതവും വോട്ടും നോക്കി മാത്രമാകുന്പോൾ സമത്വം കെട്ടുകാഴ്ചയായി മാറും. സ്ത്രീ-പുരുഷ സമത്വ ബോധത്തോടെ കുട്ടികളെ വളർത്തുകയാണു പരിഹാരം. അതിനു സഹായകരമാണു ബാലാവകാശ കമ്മീഷന്റെ തീരുമാനം.
പാഠപുസ്തകങ്ങളിൽ കമ്മീഷൻ നിർദേശിച്ച തുല്യതയ്ക്കുള്ള നടപടി സ്വീകരിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പു സെക്രട്ടറി, ഡയറക്ടർ, എസ്സിഇആർടി ഡയറക്ടർ എന്നിവർക്കു കമ്മീഷൻ നിർദേശം നൽകി. പാഠപുസ്തകങ്ങളിലെ ജെൻഡർ വേർതിരിവു സംബന്ധിച്ച മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ നടപടി സ്വീകരിച്ചുകൊണ്ടു ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ, അംഗങ്ങളായ റെനി ആന്റണി, സി. വിജയകുമാർ എന്നിവരുൾപ്പെട്ട ഫുൾ ബഞ്ചാണ് ഉത്തരവു പുറപ്പെടുവിച്ചത്.
ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന തുല്യതയും അവസര സമത്വവും പാഠപുസ്തകങ്ങൾ വിഭാവനം ചെയ്യുന്പോൾ ഉറപ്പുവരുത്തേണ്ടതുണ്ട്. കുട്ടികൾക്കായുള്ള ദേശീയവും അന്തർദേശീയവുമായ നിയമങ്ങളിൽ ഇത്തരത്തിലുള്ള യാതൊരു വിവേചനവും പാടില്ലെന്നു നിഷ്ക്കർഷിക്കുന്നതു പാഠപുസ്തകങ്ങളുടെ കാര്യത്തിലും ഉറപ്പുവരുത്തണമെന്നും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.
പാഠപുസ്തകങ്ങളിൽ മാത്രമല്ല, കുട്ടികൾക്കായുള്ള കഥാ പുസ്തകങ്ങളിലും സോഷ്യൽ മീഡിയയിലും ചാനലുകളിലുമൊക്കെയുണ്ട് സ്ത്രീകൾക്കായി മാത്രം മാറ്റിവച്ചിരിക്കുന്ന അടുക്കളകളും തൂപ്പുജോലികളും ഇരിപ്പിടങ്ങളുമൊക്കെ. ഇതൊക്കെ കുട്ടികളിൽ തെറ്റായ സന്ദേശമാണു നൽകുന്നത്. ഇത്തരം കാഴ്ചകൾക്കും കേൾവികൾക്കും ശേഷം പെൺകുട്ടികൾ വീടുകളിൽ അതേ ജോലികളും പദവികളും ആരും പറയാതെതന്നെ ഏറ്റെടുക്കുകയും ആൺകുട്ടികൾ തങ്ങൾക്കായി നിശ്ചയിക്കപ്പെട്ടതെന്നു കരുതുന്ന മുന്തിയ സ്ഥാനത്തു സ്വയം അവരോധിക്കുകയും ചെയ്യുന്നു.
കാലങ്ങളായി കണ്ടും അനുഭവിച്ചും ഇതൊക്കെയാണു ശരിയെന്നു ചിന്തിക്കുന്ന അമ്മമാരും പൊതുവിൽ ഇതിനെയൊന്നും എതിർക്കാറില്ല. ചുരുക്കത്തിൽ മാതാപിതാക്കൾക്കും അധ്യാപകർക്കും സ്ഥാപനമേധാവികൾക്കും പൊതുപ്രവർത്തകർക്കും രാഷ്ട്രീയ-മത നേതാക്കൾക്കും ഉൾപ്പെടെ ബോധവത്കരണം നൽകിയാലേ ഇതിന്റെ ഗുണഫലം ഉറപ്പാക്കാനാകൂ. പാചകത്തിനും ശുചീകരണത്തിനും ഭക്ഷണം വിളന്പുന്നതിനുമൊക്കെ സ്ത്രീകൾക്കു നൂറ്റാണ്ടുകളായി പുരുഷന്മാർ കല്പിച്ചിരിക്കുന്ന സംവരണം വീടുകളിൽ അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. സ്ത്രീകൾ അതൊന്നും ചെയ്യരുതെന്നല്ല വിവക്ഷ. സ്ത്രീയെന്നോ പുരുഷനെന്നോ വിവേചനമില്ലാതെ അതൊക്കെ മാറിമാറി ചെയ്യുകയാണു വേണ്ടത്. രാവിലെ ഒരു ചായ കുടിച്ചു പത്രം വായിച്ച് ഉമ്മറത്തെ കസേരയിൽ സ്ത്രീകൾ ഇരുന്നാൽ പുരുഷൻ ഇപ്പോൾ ഇരിക്കുന്നതിൽ കൂടുതലൊന്നും സംഭവിക്കില്ലെന്നു തിരിച്ചറിയേണ്ടതുണ്ട്. വിവേചനമില്ലാത്ത സ്ത്രീ-പുരുഷ സ്ഥാനം ഉറപ്പിക്കാൻ വൈകുവോളം ഒരു സമൂഹത്തിനും അവകാശപ്പെടാനാവില്ല, തങ്ങൾ പരിഷ്കൃതരാണെന്ന്.
ഇക്കഴിഞ്ഞ ദിവസം മഹാരാഷ്ട്ര സർക്കാർ പുറപ്പെടുവിച്ച ഒരു സർക്കുലർ രാജ്യത്തെ സ്ത്രീകളുടെ ദയനീയാവസ്ഥ വെളിപ്പെടുത്തുന്നതാണ്. വിധവകളുമായി ബന്ധപ്പെട്ട ദുരാചാരങ്ങളൊക്കെ നിർത്തലാക്കിക്കൊണ്ട് മഹാരാഷ്ട്ര സർക്കാർ ഉത്തരവിറക്കി.
ഭർത്താവിന്റെ മൃതദേഹം ചിതയിലേക്കെടുക്കുംമുന്‍പ് ഭാര്യയുടെ താലി പൊട്ടിച്ചെടുക്കുക, സിന്ദൂരം മായ്ച്ചു കളയുക, കൈകളിലെ വളകൾ പൊട്ടിക്കുക, കാൽ മോതിരം ഊരിമാറ്റുക തുടങ്ങിയ ആചാരങ്ങൾ അവസാനിപ്പിക്കാൻ പഞ്ചായത്തുകൾ പ്രമേയം പാസാക്കണമെന്ന സർക്കുലറാണു പുറപ്പെടുവിച്ചത്. ഗ്രാമവികസനവകുപ്പ് മന്ത്രി ഹസൻ മുഷ്റിഫ് പറഞ്ഞത്, ഇത്തരം പഴഞ്ചൻ ആചാരങ്ങൾക്കു ശാസ്ത്ര കേന്ദ്രീകൃതമായ കാലത്തു യാതൊരു സ്ഥാനവുമില്ലെന്നാണ്. മഹാരാഷ്ട്ര സർക്കാരിനു മാതൃകയായത് അവിടത്തെ ഒരു പഞ്ചായത്താണ്.
സർക്കാർ ഔദ്യോഗികമായി അത്തരമൊരു തീരുമാനമെടുക്കുംമുന്പ് കോലാപ്പൂരിലെ ഹെർവാഡ് ഗ്രാമ പഞ്ചായത്ത് മേയ് അഞ്ചിനു സമാനമായ തീരുമാനമെടുത്തിരുന്നു. അവകാശങ്ങളെയും സന്തോഷത്തെയും പരിമിതപ്പെടുത്തി വെള്ള വസ്ത്രങ്ങളുമണിഞ്ഞ് ഉൾവലിയുന്ന സ്ത്രീകളുടെ കാഴ്ച വൈകിയ വേളയിലെങ്കിലും ഇല്ലാതാകുമെന്നു കരുതാം. ഇതേക്കുറിച്ച് പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്തകയും വേണം. ചൊട്ടയിലേ ശീലിച്ചാൽ പരിഷ്കാരങ്ങൾ എളുപ്പമാകും.
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
നാളെയാണു നമ്മുടെ ദിവസം; പോളിംഗ് ബൂത്തിലേക്കു പോകാം
വിദ്വേഷപ്രസംഗങ്ങൾ രാജ്യവിരുദ്ധം
പൂരം മുടക്കികളെ നിലയ്ക്കു നിർത്തണം
ജനത്തെ കള്ളവോട്ടിനു കുത്തിവീഴ്ത്തരുത്
നഴ്സിംഗ് വിദ്യാർഥികളെ കൊള്ളയടിക്കരുത്
കുളവാഴയ്ക്കടിയിൽ മുങ്ങിമരിക്കുന്ന ടൂറിസം
വിജയികളുടെ കഥ; തോൽക്കാത്ത കുനാലിന്റെയും
സിഡ്നിയിലെ ‘പയ്യൻ’ ഓർമിപ്പിക്കുന്നത്
നുണപ്രചാരണവും ഭിന്നിപ്പിക്കലും വേണ്ട
പാനപാത്രമേതായാലും വിഷം കുടിക്കരുത്
നെൽകർഷകരെ ചൂഷണത്തിനു വിട്ടുകൊടുക്കരുത്
മണിപ്പുരിനെ രക്ഷിച്ചില്ല
എത്ര പേരെ ജയിലിലടയ്ക്കും?
റോഡിലെ മരണക്കെണി: ബന്ധപ്പെട്ടവരെ പ്രതികളാക്കണം
ആർക്കുവേണ്ടി, എന്തിനുവേണ്ടി ഈ ബോംബ് നിർമാണം?
ഇരയ്ക്കൊപ്പം നിന്നവരെ ഇങ്ങനെ ദ്രോഹിക്കരുത്
ലാഭം മതിയോ റെയിൽവേയ്ക്ക്?
യുട്യൂബിൽ വായാടിത്തം, ക്ലിനിക്കിൽ കൊള്ള
കച്ചത്തീവ് കച്ചിത്തുരുന്പോ?
രാജാക്കന്മാരല്ല, രാജ്യമാണു കേമം
Latest News
പാറ്റ്നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറു മരണം
തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; ഹൈക്കോടതി വിശദീകരണം തേടി
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
സുധാകരന് മരുന്ന് കഴിച്ചില്ല, അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്: ഇ.പി
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
Latest News
പാറ്റ്നയിൽ ഹോട്ടലില്‍ വൻ തീപിടിത്തം; ആറു മരണം
തൃശൂർ പൂരത്തിലെ പോലീസ് ഇടപെടൽ; ഹൈക്കോടതി വിശദീകരണം തേടി
തൃശൂര്‍ സീറ്റിന് പകരം ലാവ്ലിന് കേസ് ഒഴിവാക്കും; ജാവദേക്കര്‍ ഇ.പിയെ കണ്ടെന്ന് ദല്ലാള്‍ നന്ദകുമാര്‍
സുധാകരന് മരുന്ന് കഴിച്ചില്ല, അതാണ് താന്‍ ബിജെപിയിലേക്ക് പോകുമെന്ന് പറഞ്ഞത്: ഇ.പി
മാസപ്പടി കേസ്: വിജിലന്‍സ് കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്നാടൻ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top