ഞാൻ പുതിയതായി പരിച‌‌യപ്പെടുത്തുന്ന കൂട്ടുകാരി; സുഹൃത്തിനെ പരിചയപ്പെടുത്തി ഗോപി സുന്ദർ
Friday, July 26, 2024 10:52 AM IST
സുഹൃത്തായ മയോനിയെ സംഗീത ലോകത്തിലേയ്ക്ക് സ്വാഗതം ചെയ്ത് ഗോപി സുന്ദർ. ‘എന്‍റെ പുതിയ പരിചയപ്പെടുത്തൽ, ഗായിക പ്രിയ നായർ’ എന്ന അടിക്കുറിപ്പോടെ പ്രിയയ്ക്കൊപ്പമുള്ള ചിത്രവും പ്രിയ പാടിയ പാട്ടും ഗോപി സുന്ദർ പങ്കുവച്ചു.

ഹരിദാസ് സംവിധാനം ചെയ്യുന്ന ‘താനാരാ’ എന്ന ചിത്രത്തിലൂടെയാണ് പ്രിയയുടെ പിന്നണിഗാനരംഗത്തെ അരങ്ങേറ്റം. ഗോപി സുന്ദർ ഈണമൊരുക്കിയ ‘സോന ലഡ്‌കി’ എന്ന ഗാനമാണ് പ്രിയ നായർ എന്ന മയോനി ആലപിച്ചത്. ഗോപി സുന്ദറും മയോനിക്കൊപ്പം പാടുന്നുണ്ട്. ബി.കെ. ഹരിനാരായണന്‍റേതാണു പാട്ടിന്‍റെ വരികൾ.




ഇതിഹാസമായ ഗോപി സുന്ദർ ഈണം പകർന്ന ഒരു മനോഹര ഗാനത്തിലൂടെ മലയാള സംഗീത മേഖലയിലെ എന്‍റെ അരങ്ങേറ്റം സാധ്യമായതിൽ സന്തോഷമുണ്ട്. എനിക്ക് വളരെ സ്പെഷൽ ആയ, എന്‍റെ എല്ലാമെല്ലാമായ ആളോടൊപ്പം പാടാൻ ലഭിച്ച ഈ അദ്ഭുതകരമായ അവസരത്തിന് നന്ദി. എല്ലാവരോടും സ്നേഹം മാത്രം. പ്രിയ കുറിച്ചു.



മയോനിയും ഗോപിയും പ്രണയത്തിലാണെന്ന തരത്തിൽ നിരവധി അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ ഇത്തരം വാർത്തകളയൊക്കെ ഇരുവരും തള്ളിക്കളയാറാണ് പതിവ്. ഗോപി സുന്ദറിനെക്കുറിച്ചു വാചാലയായി പ്രിയ പങ്കുവച്ച കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ വിഷയത്തിൽ ഇരുവരും ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.