തിയറ്ററുകളിൽ വിജയക്കുതിപ്പ് തുടരുന്ന ഉള്ളൊഴുക്ക് എന്ന ചിത്രം രൂപപ്പെടുത്തിയെടുത്തതിനെക്കുറിച്ച് സംവിധായകൻ ക്രിസ്റ്റോ ടോമി. വെള്ളപ്പൊക്കം കാരണം മുത്തച്ഛൻ മരിച്ചുകഴിഞ്ഞ് ഒൻപത് ദിവസം അടക്കിനായി കാത്തിരുന്നുവെന്നും ആ സംഭവമാണ് ചിത്രത്തിന് പ്രമേയമായതെന്നും ക്രിസ്റ്റോ പറയുന്നു.
"കുട്ടനാട്ടിലാണ് എന്റെ അമ്മയുടെ വീട്. അവധിക്കാലം അവിടെയായിരുന്നു. അവിടെ എല്ലാ വർഷവും വെള്ളം പൊങ്ങും. അത് അവിടെ ഒരു സാധാരണ സംഭവമാണ്. അത്തരത്തിൽ 2005-ലെ വെള്ളപ്പൊക്ക സമയത്താണ് മുത്തച്ഛൻ മരിക്കുന്നത്.
അന്ന് എട്ട് ഒൻപത് ദിവസം വരെ അടക്കിനായി കാത്തിരിക്കേണ്ടി വന്നു. പിന്നീട് സിനിമ ചെയ്യണമെന്ന് ആലോചിച്ച സമയത്ത് ഈ സംഭവം എന്നെ വല്ലാതെ വേട്ടയാടിയിരുന്നു. ആദ്യ സിനിമ ചെയ്യുമ്പോൾ ഇതായിരിക്കണം കഥയെന്ന് ഞാൻ മനസിൽ വിചാരിച്ചിരുന്നു. 2016-ൽ കഥയെഴുതുമ്പോഴും ഈ പശ്ചത്താലം തന്നെയായിരുന്നു മനസിൽ. പിന്നീടാണ് വ്യത്യസ്തമായ കഥാപാത്രങ്ങളൊക്കെ അതിലേക്ക് വന്നത്'. ക്രിസ്റ്റോ പറയുന്നു.
ജൂണ്‍ 21നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദർശനത്തിനെത്തിയത്. ഉര്‍വശി, പാര്‍വതി എന്നിവരെക്കൂടാതെ അലന്‍സിയര്‍, പ്രശാന്ത് മുരളി, അര്ജുന് രാധാകൃഷ്ണന്, ജയാ കുറുപ്പ് എന്നിവരും ചിത്രത്തിലുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.