വെയിൽ കനക്കും മുന്പ് വോട്ട് ചെയ്യാൻ കുടിയേറ്റ മേഖലയിൽ വൻ തിരക്ക്
Saturday, April 27, 2024 5:17 AM IST
പുൽപ്പള്ളി: വെയിൽ കനക്കും മുന്പ് വോട്ട് ചെയ്യാൻ കുടിയേറ്റ മേഖലയിൽ വൻ തിരക്ക്. രാവിലെ ഏഴിനു മുന്പേ ബൂത്തുകൾക്കു മുന്നിൽ ക്യൂ രൂപപ്പെട്ടു. മേഖലയിലെ രാഷ്ട്രീയ പാർട്ടി നേതാക്കൾ കുടുംബസമേതം ബൂത്തുകളിൽ വോട്ടുചെയ്യാനെത്തി.

വേലിയന്പം 32-ാം നന്പർ ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറിലായതിനെത്തുടർന്ന് പോളിംഗ് അര മണിക്കൂറോളം തടസപ്പെട്ടു. രണ്ടുപേർ വോട്ടുചെയ്തതിനുശേഷമാണ് മെഷീൻ തകരാറിലായത്.

വൈകാതെ തന്നെ പ്രശ്നം പരിഹരിച്ചു. ആദിവാസി ഭൂരിപക്ഷ പ്രദേശമായ ചേകാടിയിൽ ഇത്തവണ ഒരു ബൂത്താണ് ഉണ്ടായിരുന്നത്. ഗവ.എൽപി സ്കൂളിലാണ് ബൂത്ത് സജ്ജമാക്കിയത്. മുൻ തെരഞ്ഞെടുപ്പുകളിൽ രണ്ട് ബൂത്താണ് പ്രവർത്തിച്ചത്. 1200 ഓളം വോട്ടർമാരാണ് ചേകാടിയിൽ.

ഒരു ബൂത്ത് കുറഞ്ഞത് തിരക്ക് വർധിക്കുന്നതിനു കാരണമായി. വിവിധ സ്ഥലങ്ങളിൽ പഠനത്തിനും ജോലിക്കും പോയ യുവ വോട്ടർമാർ സമ്മതിദാനാവകാശം വിനിയോഗിക്കാൻ ചേകാടിയിൽ എത്തിയിരുന്നു. പെരിക്കല്ലൂർ, പാടിച്ചിറ, കബനിഗിരി, കാപ്പിസെറ്റ് എന്നിവിടങ്ങളിലെ ബൂത്തുകളിലും രാവിലെ വൻ തിരക്കാണ് അനുഭവപ്പെട്ടത്.