കേരളത്തിൽ പിണറായി വിരുദ്ധ തരംഗം: എം.എം. ഹസൻ
Thursday, April 18, 2024 6:14 AM IST
കൽപ്പറ്റ: കേരളത്തിൽ പിണറായി വിരുദ്ധ തരംഗം ശക്തമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എം.എം. ഹസൻ. ഡിസിസി ഓഫീസിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 20 സീറ്റിലും യുഡിഎഫ് വിജയിക്കും. തെരഞ്ഞെടുപ്പ് ഇടതുമുന്നണിയുടെ എട്ടു വർഷത്തെ ഭരണത്തിന്‍റെ വിലയിരുത്തലായി കണക്കാക്കാൻ തയാറുണ്ടോയെന്ന് മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും വ്യക്തമാക്കണം.

പ്രധാനമന്ത്രി മുഖ്യമന്ത്രിയുടെയും മകളുടെയും പേരെടുത്ത് സംസാരിച്ചിട്ടും മറുപടി പറയാൻ പിണറായി വിജയൻ കൂട്ടാക്കുന്നില്ല. മറുപടി കേൾക്കാൻ കേരളത്തിലെ വോട്ടർമാർ ആഗ്രഹിക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ ധൈര്യവും ശൗര്യവും എങ്ങോ പോയി.

വോട്ടർപ്പട്ടികയിലെ ഇരട്ടിപ്പ് തടഞ്ഞില്ലെങ്കിൽ കള്ളവോട്ട് നടക്കും. ആറ്റിങ്ങൽ ഉൾപ്പെടെ മണ്ഡലങ്ങളിൽ യുഡിഎഫ് പരാതിയുമായി മുന്നോട്ടുപോകുകയാണ്. വോട്ടർപ്പട്ടികയിലെ ക്രമക്കേടിനെക്കുറിച്ച് യുഡിഎഫ് ആവർത്തിക്കുന്പോഴും ബിജെപി ഇക്കാര്യത്തിൽ മൗനത്തിലാണ്. 85 കഴിഞ്ഞവർക്ക് വീട്ടിൽ വോട്ട് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചു. വടകര ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ എൽഡിഎഫ് അനുഭാവികളായ ഉദ്യോഗസ്ഥരെയാണ് ഇതിനു നിയോഗിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്.

കർശന നടപടിയെടുക്കുമെന്നാണ് കമ്മീഷൻ അറിയിച്ചത്. ഇത്തരത്തിലുള്ള രണ്ട് ലക്ഷം വോട്ടാണുള്ളത്. ദി സെന്‍റർ ഫോർ സ്റ്റഡീസ് ഡെവലപമെന്‍റ് സൊസൈറ്റീസ് നടത്തിയ സർവേയിൽ രാജ്യത്തെ ജനങ്ങളിൽ ഭൂരിപക്ഷവും തൊഴിലില്ലായ്മ, പാർപ്പിടം എന്നിങ്ങനെയുള്ള അടിസ്ഥാന ജീവിതപ്രശ്നങ്ങളാണ് പറഞ്ഞത്.

ഇക്കാര്യങ്ങളാണ് കോണ്‍ഗ്രസ് പ്രകടനപത്രികയിലൂടെ മുന്നോട്ടുവയ്ക്കുന്നത്. ഭാരത് ജോഡോ യാത്രയിലൂടെ ജനങ്ങളുടെ ആവശ്യങ്ങൾ മനസിലാക്കിയ രാഹുൽഗാന്ധിയാണ് പ്രകടനപത്രിക തയാറാക്കുന്നതിൽ പ്രധാന പങ്കുവഹിച്ചത്.

കഴിഞ്ഞ 10 വർഷമായി പറഞ്ഞതൊന്നും പാലിക്കാത്ത മോദിയാണ് വീണ്ടും ഗ്യാരന്‍റിയുമായി എത്തിയിരിക്കുന്നത്. ഇന്ത്യാ മുന്നണി അധികാരത്തിൽ വരുമെന്ന് മോദിക്കു ഭയമുണ്ട്. ഇതിനു തെളിവാണ് കേജരിവാളിന്‍റെയും ഹേമന്ത് സോറന്‍റെയും അറസ്റ്റ്.

കോണ്‍ഗ്രസിന്‍റെ അക്കൗണ്ടുകൾ മരവിപ്പിച്ചതും ഇതിന്‍റെ ഭാഗമാണ്. എല്ലാവരും ഇന്ന് വിശ്വാസമർപ്പിച്ചിരിക്കുന്നത് രാഹുൽ ഗാന്ധിയിലാണെന്നും ഹസൻ പറഞ്ഞു. ഡിസിസി പ്രസിഡന്‍റ് എൻ.ഡി. അപ്പച്ചൻ ഒപ്പമുണ്ടായിരുന്നു.