പൂമീൻ തുള്ളുന്ന ജലാശയം
പൂമീൻ തുള്ളുന്ന  ജലാശയം
കുടുംബത്തോടൊപ്പം ഒരു ദിവസം ഉല്ലാസത്തോടെ കഴിച്ചുകൂട്ടാൻ ആഗ്രഹിക്കുന്നവരെ കാത്തിരിക്കുകയാണു മത്സ്യഫെഡിനു കീഴിലുള്ള എറണാകുളത്തെ ഞാറയ്ക്കലിലെയും മാലിപ്പുറത്തെയും അക്വാ ടൂറിസം സെന്‍ററുകൾ. തലയെടുപ്പോടെ നിൽക്കുന്ന തെങ്ങുകൾ തണൽ വിരിക്കുന്ന പാടവരന്പത്തുനിന്നും ചൂണ്ടയിടുന്നതിനോടൊപ്പം വെള്ളത്തിനു മുകളിൽ ഉയർന്നുപൊങ്ങുന്ന മീൻ കൂട്ടങ്ങളെ തൊട്ടരികിൽ കാണാനും പെഡൽ ബോട്ടിലും സ്പീഡ് ബോട്ടിലും സവാരിചെയ്യാനും സൗകര്യമുണ്ട്. ക്ഷീണിച്ചാൽ തെങ്ങിൽ കെട്ടിയ വലഉൗഞ്ഞാലിൽ കിടന്ന് മയങ്ങുകയും ചെറിയ ഹട്ടുകളിൽ വിശ്രമിക്കുകയുമാകാം. വാക് വേ, ബോട്ടിംഗ്, മത്സ്യ ബന്ധനം തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ആകർഷണ ങ്ങൾ. നഗരത്തിരക്കിൽ നിന്നൊഴിഞ്ഞ ഈ ഉല്ലാസ കേന്ദ്രത്തിൽ വെഡിംഗ് വീഡിയോ ഷൂട്ടിംഗിനും തിരക്കേറുകയാണ്.

എറണാകുളത്തെ ഹൈക്കോടതി ജംഗ്ഷനിൽനിന്നു 12 കിലോമീറ്റർ യാത്ര ചെയ്താൽ ഞാറയ്ക്കലെത്താം. ഞാറയ്ക്കൽ ആശുപത്രിപ്പടിയിൽനിന്ന് ഒരുകിലോമീറ്റർ പടിഞ്ഞാറുമാറിയാണ് അക്വാ ടൂറിസം സെന്‍റർ. മാലിപ്പുറം പാലത്തിനു തെക്കുവശത്തുകൂടി ഒരുകിലോമീറ്റർ പടിഞ്ഞാറോട്ട് സഞ്ചരിച്ചാൽ മാലിപ്പുറം അക്വാ ടൂറിസം സെന്‍ററിലുമെത്താം. ആദ്യമായി എറണാകുളം കാണാൻ വരുന്നവർക്കും അല്ലാത്തവർക്കും ഒരുപാട് കാഴ്ചകൾ ഞാറയ്ക്കലിലേക്കുള്ള യാത്രയിൽ കാണാൻ സാധിക്കും. പ്രധാന റോഡിൽനിന്നും അൽപദൂരം വഴിമാറിയാൽ പ്രശസ്തമായ ബോൾഗാട്ടി പാലസ്, വല്ലാർപാടം ബസിലിക്ക, ചീന വലകളുള്ള വൈപ്പിൻ ബീച്ച്, വല്ലാർപാടം കണ്ടെയ്നർ പദ്ധതി പ്രദേശം, പുതുവൈപ്പിനിലെ മനോഹരമായ ലൈറ്റ് ഹൗസും ബീച്ചും എല്ലാം ഈ യാത്രയ്ക്കിടയിൽ ആസ്വദിക്കാം. കായലിനും കടലിനുമിടയിൽ മത്സ്യഫെഡ് മത്സ്യകൃഷി നടത്തിയിരുന്ന പ്രദേശമായിരുന്ന സ്ഥലം ഏതാനും വർഷങ്ങൾക്കു മുന്പാണ് അക്വാ ടൂറിസം സെന്‍ററാക്കി മാറ്റിയത്.



പൂമീൻ ചാട്ടവും നാടൻ ഊണും

കൊടും വേനലിൽ ഉരുകിയൊലിക്കുന്ന ചൂടിൽനിന്നു കണ്ടൽക്കാടുകളിലെ അൽപസമയത്തെ വിശ്രമം നൽകുന്ന ആശ്വാസം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. ബോട്ടിംഗിനൊപ്പം പൂമീനിന്‍റെ ചാട്ടം കണ്ട് ആസ്വദിക്കാൻ കഴിയുമെന്നുള്ള പ്രത്യേകതയും രണ്ടിടങ്ങളിമുണ്ട്. ഞാറയ്ക്കലിൽ അറുപതേക്കറോളം ചുറ്റളവിൽ വരന്പുകളൊഴികെ വെള്ളത്താൽ നീണ്ടുകിടക്കുന്ന സെന്‍ററിൽ ചുറ്റുമുള്ള പാടത്തിലൂടെ നടക്കുകയും പാടവരന്പത്തെ ചെറിയ കുടിലിൽ കയറിയിരിക്കുകയുമാവാം. 200 മീറ്റർ പടിഞ്ഞാറോട്ടു നടന്നാൽ തൊട്ടടുത്തുതന്നെ കടൽ ഉള്ളതുകൊണ്ടു കടൽ കാഴ്ചയ്ക്കുള്ള സൗകര്യവുമുണ്ട്. സാധാരണ ദിവസങ്ങളിൽ 250 രൂപയാണു രണ്ടിടങ്ങളിലെയും ഫീസ്. അവധി ദിവസങ്ങളിൽ ഇതിൽ 50 രൂപയുടെ വർധനയുണ്ടാകും. രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചുവരെ അക്വാ സെന്‍ററിൽ ചെലവഴിക്കാം.

ചൂണ്ടയിട്ട് കിട്ടുന്ന മീൻ ഇവിടെ ഏല്പിച്ചാൽ കറിവച്ചു തരുമെന്നുള്ള പ്രത്യേകതയും ഉണ്ട്. രാവിലെ എത്തുകയാണെങ്കിൽ വലവീശി മീൻ പിടിക്കുന്നതു നേരിട്ടു കാണാം. ചുറ്റിലും ചിറകളും തെങ്ങിൻ വരന്പുകളും കണ്ടൽ കാടുകളുമായി സ്ഥിതിചെയ്യുന്ന ഇവിടം സഞ്ചാരികളുടെ മനം കവരുകയാണ്. മീൻ കറിയും മീൻഫ്രൈയും, ചെമ്മീൻ അച്ചാറും പച്ചക്കറികളും ഉൾപ്പെടെ വനിതകൾ ഒരുക്കുന്ന നല്ലൊരു ഉച്ചയൂണും പ്രത്യേകതയാണ്. ഫാമിൽതന്നെ സ്വയം സഹായസംഘത്തിലെ വനിതകൾ നടത്തുന്ന ഹോട്ടലിലാണ് ഈ ഭക്ഷണം ഒരുക്കുന്നത്. 250 രൂപ ഫീസിൽ ഉച്ചഭക്ഷണത്തിനൊപ്പം ഐസ്ക്രീമും സോഫ്റ്റ് ഡ്രിങ്ക്സും കൂടാതെ പെഡൽബോട്ടിംഗും ഉൾപ്പെടും. കൂടാതെ മീൻ പിടിക്കാൻ ചൂണ്ടയും ലഭിക്കും. നാലു വയസിനു താഴെയുള്ള കുട്ടികൾക്കു പ്രവേശന ഫീസില്ല. നാലു മുതൽ 12 വയസുവരെയുള്ളവർക്ക് ഫീസിനത്തിൽ 50 രൂപയുടെ കുറവുണ്ട്.

വാട്ടർ സൈക്കിളും കയാക്കിംഗും

വാട്ടർ സൈക്കിളുകളും കയാക്കിംഗിനുള്ള സൗകര്യവുമാണ് ഇവിടത്തെ പുതിയ ആകർഷണങ്ങൾ. ഫാമിൽ ഉല്ലാസയാത്ര നടത്തുന്നതിനു സാധാരണ ബോട്ടുകളും സജ്ജമാണ്. കൂടാതെ സന്ദർശകർക്കു വിശ്രമിക്കാൻ ഫാമിന്‍റെ മധ്യത്തിൽ കുടിലുകൾ ഉണ്ട്. ഫാമിൽ നിക്ഷേപിച്ച പൂമീനുകളാണു ബോട്ടുകൾ അടുത്തെത്തുന്പോൾ വെള്ളപ്പരപ്പിനു മുകളിൽ ഉയർന്നു ചാടുക. തുടക്കത്തിൽ മീൻ വില്പനയായിരുന്നു പ്രധാനമായി ഇവിടെ നടന്നത്.

എന്നാൽ ഏക്കറുകണക്കിനുള്ള വിശാലമായ ഫാമിനെയും മനോഹരമായ പരിസരപ്രദേശങ്ങളെയും കുറിച്ചു കേട്ടറിഞ്ഞു കൂടുതൽ ആളുകൾ എത്തിത്തുടങ്ങിയതോടെ ഇവിടം വിനോദസഞ്ചാര കേന്ദ്രമായി മാറുകയായിരുന്നു. ഓരോ വർഷവും സന്ദർശകരുടെ തിരക്കു വർധിക്കുകയാണ്.

റോബിൻ ജോർജ്