Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കുടുംബം. കുടുംബനാഥൻ വർഷങ്ങളായി സൗദി അറേബ്യയിൽ ജോലിചെയ്യുന്നു.
മൂത്ത മകൻ ബംഗളൂരു വിമാനത്താവളത്തിൽ ഗ്രൗണ്ട് സ്റ്റാഫ്. രണ്ടാമത്തെ മകൾ മംഗളൂരുവിൽ ഉപരിപഠനം നടത്തുന്നു. മൂന്നാമത്തെ മകൾ എയർ ഇന്ത്യയിൽ എയർ ഹോസ്റ്റസ് ട്രെയിനി.
ഏറ്റവും ഇളയ ആൺകുട്ടി സ്കൂളിൽ പഠിക്കുന്നു. ഉഡുപ്പി മാല്‍പെ പോലീസ് സ്റ്റേഷന് പരിധിയിലെ നെജ്ജർ തൃപ്തിനഗറിലുള്ള വലിയ വീട്ടിൽ ആകെയുള്ളത് അമ്മയും ഇളയ മകനും കുടുംബനാഥന്റെ വയോധികയായ മാതാവും മാത്രം.
മംഗളൂരുവിലെ പിജി ഹോസ്റ്റലിൽ ഒരുമിച്ചു താമസിക്കുന്ന രണ്ടു പെൺമക്കളും ദീപാവലി അവധിക്ക് വീട്ടിലെത്തിയതിന്റെ സന്തോഷത്തിലായിരുന്നു ആ കുടുബം.
പക്ഷേ നവംബർ 12ന് കാലത്ത് വെറും 15 മിനിറ്റിൽ എല്ലാം മാറിമറിഞ്ഞു. അമ്മയുടെയും മക്കളുടെയും ഒച്ചയും ബഹളവും ആഘോഷവും നിറഞ്ഞ വീട് ഒരു കൊലക്കളമായി.
സൗദി അറേബ്യയില്‍ ജോലിചെയ്യുന്ന നെജ്ജാര്‍ തൃപ്തിനഗറിലെ നൂര്‍മുഹമ്മദിന്റെ ഭാര്യ ഹസീന (46), മക്കളായ അഫ്നാന് (23), അയ്നാസ് (21), അസീം (12) എന്നിവരാണ് നവംബർ 12ന് രാവിലെ ഒമ്പതോടെ വീട്ടിലെത്തിയ യുവാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
മാസ്ക് കൊണ്ട് മുഖം മറച്ച് ഓട്ടോറിക്ഷയില്‍ വന്നിറങ്ങി വീട്ടിലേക്കു നടന്നുകയറിയ യുവാവ് ക്ഷണനേരം കൊണ്ടുതന്നെ ബാഗില്‍ നിന്നും നീണ്ട കത്തിയെടുത്ത് കുടുംബാംഗങ്ങളെ ഓരോരുത്തരെയായി കുത്തിവീഴ്ത്തുകയായിരുന്നു.
തിരിച്ചൊന്നു പ്രതികരിക്കാന്‍ പോലും കഴിയുന്നതിനു മുമ്പേ ഹസീനയ്ക്കും രണ്ടു പെണ്മക്കള്ക്കും നൂർ മുഹമ്മദിന്റെ മാതാവ് ഹാജിറയ്ക്കും കുത്തേറ്റു.
പുറത്ത് കളിക്കുകയായിരുന്ന ഇളയ മകന് അസീം ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയപ്പോള്‍ ഒരു മടിയുമില്ലാതെ ഈ കുട്ടിയേയും കുത്തിവീഴ്ത്തി.
ഒരു കുത്തേറ്റയുടൻ ജീവരക്ഷാർഥം ഓടി കുളിമുറിയിൽ കയറി ഒളിച്ചതിനാലാണ് ഹാജിറയുടെ മാത്രം ജീവൻ രക്ഷപ്പെട്ടത്.
ഇവരുടെ നിലവിളി കേട്ട് അയൽവീട്ടിൽനിന്നും ഒരു യുവതി ഓടിയെത്തിയെങ്കിലും അവരെ കത്തികാട്ടി ഭയപ്പെടുത്തിയതിനു ശേഷം യുവാവ് യാതൊരു വിഭ്രാന്തിയുമില്ലാതെ വീട്ടില്‍നിന്നും തിരികെ നടന്ന് വീണ്ടും ഓട്ടോ സ്റ്റാന്‍ഡിലെത്തി മറ്റൊരു ഓട്ടോയില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
കൈകളിലേയും വസ്ത്രങ്ങളിലേയും രക്തക്കറ അതിനകം ഇതേ വീട്ടില്‍നിന്നു തന്നെ കഴുകിക്കളഞ്ഞിരിക്കാമെന്നും കരുതുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മംഗളൂരു വിമാനത്താവളത്തിൽ സെക്യൂരിറ്റി ജീവനക്കാരനായിരുന്ന മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശി പ്രവീണ്‍ അരുണ്‍ ചോഗ്ലെ (39) കര്‍ണാടക-മഹാരാഷ്ട്ര അതിര്‍ത്തിയിലെ ബെലഗാവിയില്വച്ച് പിടിയിലായത് മൂന്നുദിവസത്തിനു ശേഷമാണ്.
ഓട്ടോറിക്ഷയിൽ നിന്നിറങ്ങി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും സഹപ്രവര്‍ത്തകര്‍ ഇയാളെ തിരിച്ചറിഞ്ഞിരുന്നു. ഇയാളെ ഈ വീട്ടിൽ കൊണ്ടുവിടുകയും തിരിച്ചു കൊണ്ടുപോവുകയും ചെയ്ത ഓട്ടോ ഡ്രൈവർമാരും ഇയാളെ തിരിച്ചറിഞ്ഞു.
കൊല്ലപ്പെട്ടവരുടെ മൊബൈൽ ഫോണുകൾ പോലീസ് പരിശോധിച്ചപ്പോൾ അയ്നാസിന്റെ സഹപ്രവർത്തകനായിരുന്ന ഇയാൾക്ക് ഈ പെൺകുട്ടിയുമായി നിരന്തര ഫോൺ ബന്ധം ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു.
പഠനം പൂര്‍ത്തിയാക്കി മംഗളൂരു വിമാനത്താവളത്തില്‍ എയര്‍ഹോസ്റ്റസ് ട്രെയിനിയായി ജോലിചെയ്തിരുന്ന അയ്നാസുമായി അടുപ്പംകൂടാന്‍ പ്രവീണ്‍ നാളുകളായി ശ്രമിച്ചുവരികയായിരുന്നുവെന്നു പറയുന്നു.
സംഭവം നടക്കുന്നതിന് ഏകദേശം ഒരാഴ്ച മുമ്പ് തൃപ്തിനഗറിലെ വീട്ടില്‍ നടന്ന പെണ്‍കുട്ടിയുടെ പിറന്നാളാഘോഷത്തിലും മറ്റു സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഇയാള്‍ പങ്കെടുത്തിരുന്നു.
എന്നാൽ പ്രവീണിന്റെ ചുറ്റുപാടുകളും പൂർവകാല ചരിത്രവും ചികഞ്ഞുനോക്കിയപ്പോൾ അത് പ്രണയത്തിൽ മതിമറന്ന ഒരു യുവകാമുകന്റേതായിരുന്നില്ല.
ഇയാൾ ഹിന്ദു സമുദായത്തിൽപെട്ട ആളാണെങ്കിലും മുസ്ലിം വിഭാഗത്തിൽ നിന്നുതന്നെയുള്ള മറ്റൊരു യുവതിയുമായി ഇയാൾ വർഷങ്ങൾക്കു മുമ്പേ വിവാഹിതനായിരുന്നു.
ഈ ബന്ധത്തിൽ രണ്ടു മക്കളും ഉണ്ടായിരുന്നു. പുറമേയ്ക്ക് യാതൊരു പ്രശ്നവുമില്ലാതെ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം സാധാരണ കുടുംബജീവിതം നയിച്ചുവരികയായിരുന്നു.
നേരത്തേ മഹാരാഷ്ട്ര പോലീസിൽ ജോലിചെയ്തിരുന്ന ഇയാൾ പിന്നീടാണ് എയർ ഇന്ത്യയിൽ കാബിൻ ക്രൂവായി മംഗളൂരുവിലെത്തിയത്. ഇതുവരെ അറിയപ്പെടുന്ന എന്തെങ്കിലും ക്രിമിനൽ പശ്ചാത്തലവും ഇയാൾക്ക് ഉണ്ടായിരുന്നില്ല.
ഇങ്ങനെയൊരു വ്യക്തി തികച്ചും നിർവികാരനായി പ്രായത്തിൽ ഏറെ വ്യത്യാസമുള്ള ഒരു സഹപ്രവർത്തകയുടെ വീട്ടിലേക്ക് കയറിച്ചെന്നതും കൊടും ക്രിമിനലുകൾ പോലും മടിക്കുന്ന വിധത്തിൽ അവളെയും പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കൊച്ചനുജനുൾപ്പെടെയുള്ള കുടുംബാംഗങ്ങളെയം കൊന്നുതള്ളി യായൊരു ഭാവഭേദവുമില്ലാതെ ഇറങ്ങി നടന്നതും ആർക്കായാലും ഉൾക്കൊള്ളാൻ ഏറെ പ്രയാസമാണ്.
സംഭവത്തിനു പിന്നിൽ പ്രണയപ്പകയല്ലെന്നും, കൊല്ലപ്പെട്ട പെൺകുട്ടിയും താനും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നുവെന്നും അതിൽ വഞ്ചിക്കപ്പെട്ടതിന്റെ വിരോധത്തിലാണ് താൻ അവളെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നുമാണ് ഇയാൾ പ്രാഥമികമായി പോലീസിനു നല്കിയ വിശദീകരണം.
അതിനിടയിൽ കയറിവന്ന മറ്റുള്ളവരെയും കുത്തിവീഴ്ത്തുകയായിരുന്നുവെന്നും ഇയാൾ പറയുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് അപകീർത്തിപരമായ ചില പരാമർശങ്ങളും ഇയാൾ നടത്തിയിട്ടുള്ളതിനാൽ വിശദമായ അന്വേഷണത്തിനു ശേഷം മാത്രമേ കൃത്യമായി എന്തെങ്കിലും പറയാൻ കഴിയൂ എന്ന് ഉഡുപ്പി ജില്ലാ പോലീസ് സൂപ്രണ്ട് കെ. അരുൺ കുമാർ പറയുന്നു.
ഒരു സാധാരണ മനുഷ്യന് ഇത്രകണ്ട് നിസാരമായി നാലു മനുഷ്യജീവനെ കൊന്നുതള്ളാൻ കഴിയുമോ എന്ന സംശയമാണ് പോലീസിനു പോലും ഉള്ളത്.
കൂട്ടക്കൊലയ്ക്കു ശേഷം ഒന്നും സംഭവിക്കാത്തതുപോലെ ബെലഗാവിയിലെ വീട്ടിലെത്തി ബന്ധുക്കൾക്കൊപ്പം ദീപാവലി ആഘോഷത്തിലും ഇയാൾ പങ്കെടുത്തിരുന്നു.
പുറമേയ്ക്ക് കാണുന്ന സാധാരണ ജീവിതത്തിനുമപ്പുറം ഇയാൾ പരിശീലനം സിദ്ധിച്ച വാടകക്കൊലയാളിയാണോ എന്നു സാന്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടുതന്നെ പെൺകുട്ടിയുടെ പിതാവുമായോ കുടുംബവുമായോ വിരോധമുള്ള ആരെങ്കിലും ഇയാൾക്ക് ക്വട്ടേഷൻ നല്കിയതാണോ എന്ന കാര്യവും പോലീസ് അന്വേഷിച്ചുവരികയാണ്.
അങ്ങനെയാണെങ്കിൽ ഇയാൾ വിമാനത്താവളത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലിക്കെത്തിയതും പെൺകുട്ടിയുമായി ബന്ധം സ്ഥാപിച്ചതും ഇതേ ഉദ്ദേശ്യത്തോടെയായിരിക്കണം. വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് സംഘങ്ങളുടെ ബന്ധവും സംശയിക്കുന്നുണ്ട്.
മഹാരാഷ്ട്ര പോലീസിൽ ജോലിചെയ്തിരുന്നുവെന്നത് ഇയാളുടെ കള്ളക്കഥയാണോ എന്നും സംശയമുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിൽ അന്വേഷണം പൂർത്തിയാകുമ്പോഴേക്കും രാജ്യത്തെ ഏറ്റവും വലിയ ക്രിമിനലുകൾക്കിടയിലായിരിക്കും ഇയാളുടെ സ്ഥാനം.
ശ്രീജിത് കൃഷ്ണൻ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
ജാവദേക്കർ വിവാദം; ഇ.പി. ജയരാജനെ മുഖ്യമന്ത്രി ഒറ്റിയെന്ന് പ്രതിപക്ഷ നേതാവ്
ഭൂപതിവ് നിയമ ഭേദഗതി അടക്കം എല്ലാ ബില്ലുകളിലും ഒപ്പുവച്ച് ഗവര്‍ണര്‍
മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത
കത്തിയെരിഞ്ഞ് ബസ്; യാത്രക്കാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
മതത്തിന്റെ പ്ലസ് വേണ്ട, കാഫിര്‍ എന്ന് വിളിച്ചിട്ടുള്ള വോട്ട് വേണ്ടെന്നും ഷാഫി
Latest News
ജാവദേക്കർ വിവാദം; ഇ.പി. ജയരാജനെ മുഖ്യമന്ത്രി ഒറ്റിയെന്ന് പ്രതിപക്ഷ നേതാവ്
ഭൂപതിവ് നിയമ ഭേദഗതി അടക്കം എല്ലാ ബില്ലുകളിലും ഒപ്പുവച്ച് ഗവര്‍ണര്‍
മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത
കത്തിയെരിഞ്ഞ് ബസ്; യാത്രക്കാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
മതത്തിന്റെ പ്ലസ് വേണ്ട, കാഫിര്‍ എന്ന് വിളിച്ചിട്ടുള്ള വോട്ട് വേണ്ടെന്നും ഷാഫി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top