Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
റെജി ജോസഫ്
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോത്രവാസി പഞ്ചായത്തിൽ. മുതുവാൻ വിഭാഗം മാത്രം താമസക്കാരും വോട്ടർമാരുമായ ഇടമലക്കുടി പഞ്ചായത്തിൽ അവരുടെ മക്കൾ എന്തു പഠിക്കണം, എങ്ങനെ പഠിക്കണം എന്നതിൽ ഇപ്പോഴും വ്യക്തതയില്ല. ചില വർഷങ്ങളിൽ 122 വിദ്യാർഥികൾ വരെ നാല് ക്ലാസുകളിലായി വന്നിട്ടുണ്ട്. അധ്യയനം ആദ്യ ടേം കഴിയുന്നതോടെ എണ്ണം നേർപ്പകുതിയാകും.
60 ശതമാനം കുട്ടികൾ ഹാജരാകുന്ന ദിവസങ്ങൾതന്നെ വിരളമാണ്. ഇവിടെ പഠനം ഉപേക്ഷിക്കുന്നതിൽ കുട്ടികളെയോ രക്ഷിതാക്കളെയോ കുറ്റം പറഞ്ഞിട്ടുകാര്യമില്ല. ഒന്നിലേറെ പുഴകളും തോടുകളും ചോലകളും കടന്ന് കാട്ടിലൂടെ രണ്ടുമൂന്നു മണിക്കൂർ നടന്നുവേണം സ്കൂളിലെത്താൻ. മടക്കയാത്രയ്ക്കും വേണം അത്രയും സമയം.
കാട്ടാനയും കാട്ടുപോത്തും ഊരുകൾക്ക് സമീപം തന്പടിച്ചാൽ ആരും പുറത്തിറങ്ങില്ല. ചില ഊരുകളിൽനിന്ന് മുതിർന്നവർ കുട്ടികളെ സ്കൂളിൽ എത്തിക്കുകയാണ് പതിവ്. ഒപ്പമുള്ളവർ പഠനം തീരുംവരെ സ്കൂളിൽ കാത്തുനിൽക്കും. അപ്രതീക്ഷിത പെരുമഴയും മിന്നൽപ്രളയവും പതിവായതിനാൽ മഴക്കാലം ഭീതിയുടേതാണ്.
കൃഷിയും മറ്റ് പണികളും മാറ്റിവച്ച് അച്ഛനോ അമ്മയോ എത്രകാലം കുട്ടികളെ സ്കൂളിലെത്തിക്കും. കൃഷിയും വനവിഭങ്ങളുമാണ് ഏറെപ്പേർക്കും ജീവിതമാർഗം. പഠിച്ചാൽ ഞങ്ങൾക്ക് എന്തു നേട്ടമെന്നു ചോദിക്കുന്ന ഈ സമൂഹത്തിന്റെ സ്കൂൾ പഠനം നാലാം ക്ലാസിനു മുൻപേ അടഞ്ഞ അധ്യായമായി മാറുന്നു. ഗതാഗതയോഗ്യമായ റോഡ് ഒന്നുപോലുമില്ലാത്ത പഞ്ചായത്തിൽ ഗോത്രസാരഥി സ്കൂൾ ബസും അതിലെ സൗജന്യയാത്രയുമൊക്കെ കുരുന്നുകൾക്ക് സ്വപ്നം മാത്രം.
നെൽമണൽ, നൂറടി, മുളകുതറ തുടങ്ങിയ വിദൂര സെറ്റിൽമെന്റുകളിൽനിന്ന് കാലത്ത് ഏഴിന് നടത്തം തുടങ്ങിയാലേ പത്തിന് സൊസൈറ്റിക്കുടിയിലെ സ്കൂളിൽ എത്താനാകൂ. ഉച്ചഭക്ഷണത്തിനുശേഷം മടങ്ങണം ഇരുൾ വീഴും മുൻപ് ഊരിലെത്താൻ. മാനംകറുത്താൽ പട്ടാപ്പകൽപോലും കൂരിരുൾ പ്രതീതിയാകും. മക്കളുടെ മടങ്ങിവരവിന് ആധിയോടെ കാത്തിരിക്കുന്ന അച്ഛനമ്മമാർ.
കാട്ടാറുകൾക്കു കുറുകെ ഊഞ്ഞാൽപോലെയാടുന്ന തൂക്കുപാലങ്ങളിലൂടെയുള്ള നടത്തം ഏറെ സാഹസമാണ്. കൊഴിഞ്ഞുപോക്ക് തടയാൻ അടുത്തയിടെ ഹോസ്റ്റൽ തുടങ്ങിയെങ്കിലും ഇവിടെ പരമാവധി 17 കുട്ടികൾക്കുള്ള സൗകര്യമേയുള്ളു. നിലവിൽ 24 കുട്ടികൾ താമസിക്കുന്നു. താൽപര്യമുള്ള എല്ലാവർക്കും താമസിച്ചു പഠിക്കാനുള്ള സൗകര്യമുണ്ടാകുംവരെ കൊഴിയൽ തുടരും.
അറുംപഴഞ്ചൻ സ്കൂൾ കെട്ടിടത്തിന്റെ നാലു ക്ലാസ് മുറികളിലൊന്ന് പാചകപ്പുരയായും മറ്റൊന്ന് അധ്യാപകന്റെ താമസത്തിനുമാണ് നിലവിൽ ഉപയോഗിക്കുന്നത്. ശേഷിക്കുന്ന മുറികളിലാണ് നാലാം ക്ലാസ് വരെ പ്രവർത്തിക്കുന്നത്. അഞ്ചാംതരം മുതൽ ഏഴാംതരം വരെയുള്ള ബ്രിഡ്ജ് കോഴ്സിലെ 22 കുട്ടികൾ ക്ലാസ് മുറികളില്ലാത്തതിനാൽ വരാന്തയിലും മുറ്റത്തുമിരിക്കുന്നു.
വൈകുന്നേരം അഞ്ചുമണിയോടെ നേരം ഇരുട്ടുകയും ആറരമണിക്ക് ഉറങ്ങുകയും ചെയ്യുന്നവരാണ് ഇവിടത്തെ വനവാസികൾ. രാത്രി വായിച്ചു പഠിക്കാൻ ഒരു കൂരയിലും വൈദ്യുതിയില്ല. ഒരു വിളക്ക് തെളിയിക്കാനേ റേഷൻ മണ്ണെണ്ണ തികയൂ. പകൽ മാനം തെളിയാത്ത ദിവസങ്ങളിലൊക്കെ സോളാർ ലൈറ്റ് മിഴിയണയ്ക്കും. പ്രഭാതങ്ങളിൽ കാടിനുള്ളിൽ വെളിച്ചം വീഴുന്നത് ഏഴുമണിക്കാണ്. അപ്പോൾ എഴുന്നേൽക്കുന്നതാണ് കുട്ടികൾക്ക് ശീലം.
സൊസൈറ്റിക്കുടിയിൽ സ്കൂളിനോളം പഴക്കമുള്ള റേഷൻ കടയും കമ്യൂണിറ്റി ഹാളും തൊട്ടുചേർന്നാണ്. കാട്ടാനകൾക്ക് കലിയിളകുന്പോഴൊക്കെ കുത്തി കമ്യൂണിറ്റി ഹാളിന്റെ കൽച്ചുവരുകൾ ഇടിഞ്ഞതോടെ ഗോത്രവാസികൾക്ക് ഒരുമിച്ചുകൂടാൻ ഇടമില്ലാതായി. കാട്ടുപന്നിയും പോത്തും കുരങ്ങുമൊക്കെ കാട്ടിനുള്ളിലെ കൃഷിയിടങ്ങളിൽ സ്ഥിരംപാർപ്പാണ്. മലന്പാന്പും രാജവെന്പാലയുമൊന്നും മുതുവാൻമാർക്ക് പുതുമയല്ല.
കുട്ടികളെ തനിയെ സ്കൂളിൽ അയയ്ക്കുന്നതിലെ ആശങ്കയാണ് ഏറെപ്പേരെയും വിദ്യാഭ്യാസത്തിൽനിന്ന് പിന്തിരിപ്പിക്കുന്നത്. പത്താം വയസിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടുന്നവർ ഇവിടെയുണ്ട്. 14 വയസുകാരൻ നാലാം ക്ലാസ് പഠിതാവായിട്ടുണ്ട്. നാലാം ക്ലാസിനുശേഷം ഇവിടെ തുടർപഠന സൗകര്യമില്ലാത്തതിനാലാണ് ഏറെ കുട്ടികളും കാടുകയറുന്നത്.
ഇടമലക്കുടിക്കാർക്ക് അഞ്ചാം ക്ലാസിലോ അതിനു മുകളിലോ പഠിക്കണമെങ്കിൽ മൂന്നാറിലോ ദേവികുളത്തോ തമിഴ്നാട്ടിലോ പോകണം. അതായത് കാടും പുഴയും തോടും കുന്നും പിന്നിട്ട് 30 കിലോമീറ്റർ താണ്ടിയുള്ള യാത്ര. ഇടമലക്കുടിക്കു പുറത്ത് വിവിധ സ്കൂളുകളിൽ പഠിക്കുന്ന ഇവിടത്തുകാരായ 596 കുട്ടികളിൽ 121 പേർ പാതി വഴിയിൽ പഠനം നിർത്തിയതായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു.
യാത്രാപരിമിതി, സാന്പത്തികക്ലേശം, സൗകര്യങ്ങളുടെ അഭാവം തുടങ്ങിയവയാണ് കൊഴിഞ്ഞുപോക്കിന് പ്രധാന കാരണമായി കണ്ടെത്തിയത്. ഇവർക്കിടയിൽ പ്രചാരത്തിലുള്ള മുതുവാൻ ഭാഷയും നാട്ടിൽനിന്ന് നിയമതിരായി വരുന്ന അധ്യാപകരുടെ തനി മലയാളവും തമ്മിലെ പൊരുത്തക്കേടുകൾ പഠനം വിരസമാക്കാൻ ഇടയാക്കുന്നു.
കേരളത്തിലെ പൊതുസംസ്കാരങ്ങളിലും ആഘോഷങ്ങളിൽനിന്നും ഏറെ വ്യത്യസ്തമാണിവിടം. ഓണപ്പരീക്ഷ, ക്രിസ്മസ് പരീക്ഷ എന്നിവയൊക്കെ നടക്കാറുണ്ടെങ്കിലും ഓണവും ക്രിസ്മസും ഇവർക്ക് ആഘോഷമല്ല. പൊങ്കലും ദീപാവലിയും ആടിയുമൊക്കെയാണ് കുടികളിലെ ഉത്സവങ്ങൾ. പലരും ഈ അവധിയാഘോഷത്തോടെ പഠനം അവസാനിപ്പിക്കുന്നു. ചെറിയ പ്രായത്തിലെ വിവാഹവും ഉപരിപഠനത്തിന് തടസമായി മാറുന്നു.
അതിജീവനം അതിക്ലേശം
മൂന്നാറിൽനിന്ന് ജീപ്പിൽ പെട്ടിമുടിയിലെത്തിക്കുന്ന എല്ലാ ഭക്ഷ്യസാധനങ്ങളും തലച്ചുമടായിട്ടാണ് സൈസൈറ്റിക്കുടിയിലെ റേഷൻകടയിൽ എത്തിക്കുന്നത്. എല്ലാവരും എപിഎൽ കാർഡുകാരും പരമദരിദ്ര വിഭാഗത്തിൽപ്പെട്ടവരുമായതിനാൽ റേഷൻകടയിൽ വിതരണം ചെയ്യുന്നതുമാത്രമാണ് ഭക്ഷണം.
ഒരു ചാക്ക് അരി മൂന്നാർ ഡിപ്പോയിൽ നിന്നു ചുമന്നെത്തിക്കാൻ 12 മണിക്കൂർ താമസം. മുതുകിൽ കൂറ്റൻ ചാക്കുകൾ ക്ലേശകരമായി ചുമന്നാണ് മുതുവാൻമാർ അരിയും ഗോതന്പുമൊക്കെ റേഷൻകടയിലെത്തിക്കുക. കാലങ്ങളായി ചുമട്ടുകാരായ 20 മുതുവാൻമാർ ഇവിടെയുണ്ട്.
വിദൂര ഊരുകളിലെ സ്ത്രീകൾക്ക് രാവിലെ പുറപ്പെട്ടാവേ ഉച്ചയോടെ റേഷൻ കടയിലെത്താനാകൂ. അരി സ്റ്റോക്കില്ലെങ്കിൽ ചുമട്ടുകാർ അരിയുമായി എത്തുംവരെ നിൽക്കണം. അരി വൈകിയാൽ സ്ത്രീകൾക്ക് മടങ്ങിപ്പോക്ക് മുടങ്ങിയേക്കാം. എട്ടു കിലോമീറ്റർ നടന്നെത്തി ഇവരുടെ ഏക റേഷൻകടയിൽ നിന്ന് ധാന്യങ്ങൾ വാങ്ങി ചുമന്ന് കൂരയിലെത്തിച്ച് വിശപ്പകറ്റുന്ന സഹനജീവിതം.
പെട്ടിമുടി മുതൽ ഇഡ്ഡലിപ്പാറ വരെ അടുത്തയിടെ നിർമിച്ച കോണ്‍ക്രീറ്റ് റോഡ് തുടർ പ്രളയങ്ങളിലും മലയിടിച്ചിലും തകരുക പതിവാണ്. അറ്റകുറ്റപ്പണി നടത്തിയാലും ഗതാഗതം ദുഷ്കരമായി തുടരുന്നു. ഇടമലക്കുടിക്കായി പ്രഖ്യാപിക്കുന്ന വികസന പദ്ധതികളെല്ലാം കടലാസിൽ മാത്രം. ബജറ്റിൽ മാറ്റിവയ്ക്കുന്ന കോടികൾ വർഷാവസാനം ഖജനാവിലേക്കു മടങ്ങിപ്പോകും.
പഞ്ചായത്തിന്റെ വാർഷിക പദ്ധതി വിഹിതംം 40 ശതമാനത്തിലേറെ ചെലവഴിക്കാറില്ല. ഇടമലക്കുടിയിലേക്കും ഇവിടെനിന്ന് മറ്റു കുടികളിലേക്കും വഴിയും വാഹനവും വെളിച്ചവുമില്ലാത്തതാണ് പരിമിതികളുടെ അടിസ്ഥാന കാരണം. വനംവകുപ്പ് കനിയാതെ ഒരു വികസന സംരഭവും ഇവിടെ നടപ്പാകില്ല.
രോഗം ബാധിച്ചാൽ കാട്ടുവള്ളികളിൽ തീർത്ത മഞ്ചലിൽ കിലോമീറ്ററുകൾ ചുമന്ന് ഇടമലക്കുടിയുടെ പ്രവേശന കവാടത്തിലെത്തിക്കണം. ആംബുലൻസ് എത്തിയാലും ചികിത്സ കിട്ടാൻ മണിക്കൂറുകൾ വേദന സഹിക്കണം. ദുർഘട പാതകൾ താണ്ടി കാടിനു പുറത്തെത്താൻ മണിക്കൂറുകളെടുക്കും.
മാങ്കുളം പഞ്ചായത്തിലെ മാങ്ങാപ്പാറയിൽനിന്നു ഇടമലക്കുടിയിലെ അന്പലപ്പാറക്കുടിയിലേക്കും ഇവിടെനിന്നു പഞ്ചായത്ത് ആസ്ഥാനമായ സൊസൈറ്റിക്കുടിയിലേക്കും റോഡ് നിർമിക്കാൻ പദ്ധതിയിട്ടെങ്കിലും നടപ്പായില്ല. ഊരുനിവാസികൾക്കു കട്ടിൽ വിതരണത്തിന് അനുവദിച്ച 60 ലക്ഷം രൂപയുടെ പദ്ധതിയും മുടങ്ങിപ്പോയി.
കുഞ്ഞുങ്ങളെ മാറാപ്പിൽകെട്ടി മുതുകിൽ തൂക്കിയിട്ടാണ് അമ്മമാരുടെ നടത്തവും വീട്ടുജോലികളും. ഏലവും കുരുമുളകും പച്ചക്കറികളും കപ്പയും റാഗിയുമൊക്കെയാണ് കൃഷി. വനത്തിൽനിന്ന് പലയിനം കിഴങ്ങുകളും തേനും കൂണും ശേഖരിക്കും. മുള ഉത്പന്നങ്ങളും പച്ചമരുന്നും വിറ്റഴിച്ചും വരുമാനം തേടുന്നു. അവഗണനയുടെയും വിശപ്പിന്റെയും രോഗങ്ങളുടെയും പുറംലോകമറിയാത്ത ദുരവസ്ഥയിലാണ് ഇടമലക്കുടിക്കാരുടെ ജീവിതം.
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
യുഡിഎഫിന് മുന്‍തൂക്കമുള്ള ബൂത്തുകളില്‍ വോട്ടെടുപ്പ് ബോധപൂര്‍വം വൈകിപ്പിച്ചു: കെ.സി.വേണുഗോപാല്‍
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
ജാവദേക്കറെ കണ്ട കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല; ഇ.പിക്കെതിരായ നടപടി സിപിഎം ചര്‍ച്ച ചെയ്യും
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
Latest News
യുഡിഎഫിന് മുന്‍തൂക്കമുള്ള ബൂത്തുകളില്‍ വോട്ടെടുപ്പ് ബോധപൂര്‍വം വൈകിപ്പിച്ചു: കെ.സി.വേണുഗോപാല്‍
കോൺഗ്രസിന് മുസ്ലീം വോട്ട് വേണം, മുസ്ലീം സ്ഥാനാർഥിയെ എന്തുകൊണ്ട് വേണ്ട? ഖർഗയ്ക്ക് കത്ത്
ജാവദേക്കറെ കണ്ട കാര്യം പാര്‍ട്ടിയെ അറിയിച്ചില്ല; ഇ.പിക്കെതിരായ നടപടി സിപിഎം ചര്‍ച്ച ചെയ്യും
"എന്റെ അച്ഛൻ കെ. കരുണാകരൻ അല്ല, 1973 മുതലുള്ള ചരിത്രം പറയും': പത്മജയ്ക്ക് ഉണ്ണിത്താന്റെ മറുപടി
രാഹുലും പ്രിയങ്കയും കളത്തിലിറങ്ങുമൊ? കോണ്‍ഗ്രസ് ഇന്ന് തീരുമാനിച്ചേക്കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top