രാഹുൽ മറഞ്ഞിട്ട് 18 വർഷം
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്‍റെ തിരോധാനം ഇന്നും കേരളത്തിന്‍റെ തീരാവേദനയാണ്. വീടിനു സമീപത്തെ മൈതാനത്തുനിന്നു സന്ധ്യയോടെ കളി മതിയാക്കി ക്രിക്കറ്റ് ബാറ്റുമായി രാഹുല്‍ വീട്ടിലേക്കു പോകുന്നതാണ് കൂട്ടുകാര്‍ ഒടുവില്‍ കണ്ടത്.

മൈതാനത്തിനടുത്തുള്ള പൊതുടാപ്പില്‍നിന്നു രാഹുല്‍ വെള്ളം കുടിക്കുന്നതും ചിലർ കണ്ടിരുന്നു. പിന്നെ മാഞ്ഞുപോയതുപോലെ കുട്ടി അപ്രത്യക്ഷനായി. 2005 മേയ് 18നാണ് അതു സംഭവിച്ചത്. ഇപ്പോൾ 18 വര്‍ഷം കഴിഞ്ഞിരിക്കുന്നു. രാഹുലിനെക്കുറിച്ച് ഒരു വിവരവുമില്ല. ജീവനോടെയുണ്ടോ എന്നുപോലും അറിയില്ല.

രാഹുലിന്‍റെ തിരോധാനം പോലീസിലെ വിവിധ വിഭാഗങ്ങൾ അന്വേഷിച്ചു. എന്തെങ്കിലും വിവരം നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ ഒരു ലക്ഷം രൂപ ഇനാമും പ്രഖ്യാപിച്ചു. രാജ്യത്തെ പരമോന്നത അന്വേഷണ ഏജന്‍സിയായ സിബിഐയും വന്നിരുന്നു. ഒടുവിൽ തോൽവി സമ്മതിച്ച് എല്ലാവരും പിൻവാങ്ങി.

സംഭവദിവസം കളിക്കിടെ കൂട്ടുകാരില്‍ ചിലര്‍ വഴക്കുണ്ടാക്കുന്നുവെന്നു പറഞ്ഞാണ് രാഹുല്‍ മൈതാനത്തുനിന്നു വീട്ടിലേക്കു മടങ്ങിയത്. സന്ധ്യ കഴിഞ്ഞിട്ടും രാഹുല്‍ മടങ്ങി വരാതിരുന്നതോടെ വീട്ടുകാര്‍ ആലപ്പുഴ നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. രാഹുലിന്‍റെ അച്ഛന്‍ രാജന്‍ വര്‍ഷങ്ങളായി കുവൈറ്റില്‍ ജോലിചെയ്തു വരികയായിരുന്നു.

ഏക മകനെ കാണാതായെന്ന വിവരമറിഞ്ഞു മൂന്നാം ദിവസം അദ്ദേഹം നാട്ടിലെത്തി. രാഹുലിനു വേണ്ടി അച്ഛനും നാട്ടുകാരും പോലീസും നടത്തിയ അന്വേഷണങ്ങളൊന്നും ഫലം കണ്ടില്ല. രാഹുലിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് 2005 ഡിസംബറിൽ ഒരു കൊലക്കേസ് പ്രതി മൊഴി നൽകിയിരുന്നു.

പത്തനംതിട്ട അടൂരിനടുത്ത് മാതാപിതാക്കളോടൊപ്പം കിടന്നുറങ്ങുകയായിരുന്ന മൂന്നു വയസുകാരിയായ നാടോടി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന കേസിലെ പ്രതിയും ഹരിപ്പാട് സ്വദേശിയുമായ കൃഷ്ണപിള്ളയാണ് രാഹുലിനെ താൻ കൊലപ്പെടുത്തിയതാണെന്നു വെളിപ്പെടുത്തിയത്. ഈ മൊഴി പോലീസിനെ കുറച്ചൊന്നുമല്ല കുഴപ്പിച്ചത്.

പീഡിപ്പിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം മറവു ചെയ്തെന്ന് കൃഷ്ണ പിള്ള പറഞ്ഞ സ്ഥലങ്ങളെല്ലാം ജെസിബി ഉപയോഗിച്ച് മാന്തി തെരച്ചിൽ നടത്തിയെങ്കിലും ഒരു തുമ്പും ലഭിച്ചില്ല. അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഇയാൾ പരസ്പര വിരുദ്ധമായ മൊഴികൾ നൽകിയതെന്ന സംശയം ബലപ്പെട്ടു.

മാനസിക രോഗിയായി സ്വയം ചിത്രീകരിച്ചു കാട്ടാനും അതുവഴി ബാലികയെ പീഡിപ്പിച്ചു കൊന്ന മറ്റൊരു കേസിൽ ശിക്ഷ ഒഴിവാക്കാനുമാണ് ഇയാൾ ഇടയ്ക്കിടെ മൊഴി മാറ്റി പറയുന്നതെന്ന നിഗമനത്തിൽ പോലീസ് ഒടുവിൽ എത്തിച്ചേർന്നു.

രാഹുലിനെ കാണാതായ ദിവസം രാഹുലിന്‍റെ ഒരു ബന്ധുവിനൊപ്പം ഒരു കൊലക്കേസ് പ്രതി ഓട്ടോയിൽ സഞ്ചരിക്കുന്നത് കണ്ടു എന്ന നാട്ടുകാരിലൊരാളുടെ മൊഴിയെത്തുടർന്ന് ആ വഴിക്കും അന്വേഷണം നടന്നെങ്കിലും ഫലമുണ്ടായില്ല.

രാഹുൽ ഇന്ന് ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ 25 വയസാകുമായിരുന്നു. മകന്‍ കാണാമറയത്തു മറഞ്ഞതോടെ മനസും ശരീരവും തളര്‍ന്നു ജീവിതം തള്ളിനീക്കിയ രാഹുലിന്‍റെ അച്ഛന്‍ അടുത്തകാലത്ത് ജീവനൊടുക്കി. രാഹുലിന്‍റെ അമ്മയും സഹോദരിയും ഇന്നും വഴിക്കണ്ണുമായി കാത്തിരിക്കുകയാണ്.

രാഹുലിനെ കാണാതായ 2005 മേയില്‍ തന്നെയാണ് തിരുവനന്തപുരം സ്വദേശിയും 16കാരനായ അഖില്‍ എന്ന ഭിന്നശേഷിക്കാരനെയും കാണാതായത്. മുടി വെട്ടിക്കാന്‍ പോയ ഈ 16കാരന്‍ പിന്നെ മടങ്ങിയെത്തിയില്ല. ഇന്നും അഖില്‍ മടങ്ങിവരുന്നതും കാത്ത് കഴിയുകയാണ് അച്ഛന്‍ ഗോപിയും അമ്മ സുലോചനയും.

കോട്ടയം കാഞ്ഞിരപ്പള്ളിക്കു സമീപം ആനക്കല്ലില്‍നിന്നു രണ്ടര വയസുകാരനായ താഹിറിനെ കാണാതായത് 1998 സെപ്റ്റംബര്‍ രണ്ടിനാണ്. റോഡിനോടു ചേര്‍ന്നാണ് ഇവരുടെയും വീട്. താഹിര്‍ മുറ്റത്തു കളിച്ചുകൊണ്ടിരിക്കുന്നതു കണ്ടിട്ടാണ് അച്ഛന്‍റെ അമ്മ വീടിനകത്തേക്കു പോയത്.

അമ്മ ആ സമയം അടുക്കളയില്‍ പണിയിലായിരുന്നു. അല്പസമയത്തിനുള്ളില്‍ അമ്മ പുറത്തുവന്നപ്പോഴാണ് മകനെ കാണാതായ വിവരം അറിയുന്നത്. അന്നു ശക്തമായ മഴ പെയ്തിരുന്നു. വീടിനടുത്തു തോടും കിണറുമൊക്കെയുള്ളതിനാല്‍ ആ വഴിക്കായി അന്വേഷണം.


തുടര്‍ന്നു കാഞ്ഞിരപ്പള്ളി പോലീസില്‍ പരാതി നല്‍കി. 25 വര്‍ഷം കഴിഞ്ഞിട്ടും താഹിറിനെക്കുറിച്ച് ഒരു വിവരവുമില്ല. ഇതിനിടെ, ഏതാനും വര്‍ഷം മുമ്പ് താഹിറിന്‍റെ മുഖഛായയുള്ള ഒരു കുട്ടി ഇടുക്കി ഏലപ്പാറയിലുണ്ടെന്നു വിവരം ലഭിച്ചു.

ആ വഴിക്കും അന്വേഷണം നടന്നു. ശാസ്ത്രീയ അന്വേഷണത്തിനൊടുവില്‍ അതു താഹിറല്ലെന്നു സ്ഥിരീകരിച്ചു. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും താഹിര്‍ ഇന്നും കാണാമറയത്തു തന്നെ. താഹിറിനായുള്ള കാത്തിരിപ്പു തുടരുകയാണ് അച്ഛന്‍ ജലീലും അമ്മ റഷീദയും.

തട്ടിക്കൊണ്ടുപോകലിന് ലക്ഷ്യങ്ങള്‍ പലത്

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതിനു പിന്നില്‍ ലക്ഷ്യങ്ങള്‍ പലതാണ്. ഭിക്ഷാടനമാഫിയ ആയിരുന്നു ആദ്യകാലത്ത് മുന്‍പന്തിയില്‍. തട്ടിയെടുക്കുന്ന കുട്ടികളെ ഇതരസംസ്ഥാനങ്ങളിലേക്കു കടത്തി അംഗഭംഗം വരുത്തി ഭിക്ഷാടനത്തിനായി ഉപയോഗിച്ചു പണം കൊയ്യുന്ന സംഘങ്ങൾ പ്രവർത്തിച്ചിരുന്നു.

മറ്റു സംസ്ഥാനങ്ങളിലെ കുരുന്നുകൾ ഇവിടെ നാണയത്തുട്ടുകൾക്കായി കൈനീട്ടുന്നത് പതിവുകാഴ്ചയായിരുന്നു. സംസ്ഥാനത്ത് ഭിക്ഷാടനം നിരോധിച്ചതോടെയാണ് ഇതിനു ശമനമായത്. ആന്ധ്ര, തമിഴ്‌നാട്, മഹാരാഷ‌്ട്ര, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നുള്ള ഭിക്ഷാടനമാഫിയ കേരളത്തില്‍നിന്നുള്ള ഒട്ടേറെ കുഞ്ഞുങ്ങളെ റാഞ്ചിയെടുത്തിട്ടുണ്ട്.

മക്കളില്ലാത്ത ദന്പതികൾ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. അടുത്തയിടെ കോട്ടയം മെഡിക്കല്‍ കോളജില്‍നിന്ന് ഒരു കുഞ്ഞിനെ നഴ്‌സ് വേഷത്തിലെത്തിയ യുവതി തട്ടിയെടുത്തിരുന്നു. കുഞ്ഞിന് നിറവ്യത്യാസമുണ്ടെന്നും ചികിത്സ ആവശ്യമാണെന്നും പറഞ്ഞു നവജാതശിശുവിനെ മാതൃമാതാവില്‍നിന്നു വാങ്ങിയ യുവതി കുഞ്ഞുമായി മുങ്ങുകയായിരുന്നു.

കുഞ്ഞിനെ കാണാതായ വിവരം പെട്ടെന്നുതന്നെ പുറത്തുവന്നതോടെ സിസിടിവിയുടെ സഹായത്തോടെ മണിക്കൂറുകള്‍ക്കകം കുഞ്ഞിനെ കണ്ടെത്തി. മക്കളില്ലാത്തതിനാലാണ് കുഞ്ഞിനെ തട്ടിയെടുത്തതെന്നു യുവതി പോലീസിനു മൊഴി നല്‍കി.

തീവ്രവാദത്തിനും ലഹരികടത്തിനും വരെ കുട്ടികളെ തട്ടിക്കൊണ്ടു പോയ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ബാലവേലയ്ക്കും ലൈംഗിക ചൂഷണത്തിനും വേശ്യാവൃത്തിക്കും സെക്സ് ടൂറിസത്തിനും മരുന്നു പരീക്ഷണത്തിനും വരെ കുട്ടികളെ തട്ടിയെടുക്കുന്നുണ്ട്.

കൂടാതെ അവയവമാഫിയയുടെ റാഞ്ചലുകൾവരെ നടന്നിട്ടുണ്ട് ഈ കൊച്ചുകേരളത്തിൽ. തട്ടിയെടുക്കുന്ന കുട്ടികളുടെ വൃക്കയടക്കമുള്ള അവയവങ്ങള്‍ എടുത്ത ശേഷം ഇവരെ തെരുവില്‍ ഉപേക്ഷിച്ച സംഭവങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കാറിലെത്തി ക്ലോറോഫോം മണപ്പിച്ചു മയക്കി കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സിനിമാസ്‌റ്റൈല്‍ തട്ടിക്കൊണ്ടു പോകല്‍ ഒരുകാലത്ത് കേരളത്തിൽ പതിവായിരുന്നു. തട്ടിയെടുത്ത കുട്ടിയെ വച്ചു മോചനദ്രവ്യം ആവശ്യപ്പെട്ടു ലക്ഷങ്ങൾ സന്പാദിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.

പണം നല്‍കി പ്രലോഭിപ്പിച്ചും പ്രണയം നടിച്ചും പെണ്‍കുട്ടികളെ വലയിലാക്കി കൊണ്ടുപോകുന്ന സംഭവങ്ങളും പലതുണ്ടായി. ഈവിധം കാണാതായ ഒട്ടനവധി പെണ്‍കുട്ടികളെക്കുറിച്ച് ഇന്നും ഒരറിവുമില്ലെന്നു കണക്കുകള്‍ വ്യക്തമാക്കുന്നു.

ഒടുവില്‍ കണ്ടെത്താന്‍ കഴിഞ്ഞ കുരുന്നുകള്‍ക്കെല്ലാം കൊടിയ പീഡനങ്ങളാണ് അനുഭവിക്കേണ്ടി വന്നതെന്നു തെളിഞ്ഞിരുന്നു. പലരും ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായിരുന്നു. സംസ്ഥാനത്തിന്‍റെ പുറത്തേക്ക് കടത്തപ്പെട്ട പെണ്‍കുട്ടികളില്‍ 85 ശതമാനം പേര്‍ക്കും പിന്നീടു വേശ്യാവൃത്തി തൊഴിലാക്കേണ്ടി വന്നിട്ടുണ്ടെന്നു ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒ വക്താവ് പറയുന്നു.

ദാരിദ്ര്യം, അനാഥത്വം, പ്രണയപരാജയം, പരീക്ഷാതോല്‍വി, പരീക്ഷാഭയം തുടങ്ങിയവ കാരണം ഒളിച്ചോടുന്ന കുട്ടികൾ ഇതിനു പുറമെയാണ്. അതിപ്പോഴും തുടരുന്നു.

പ്രദീപ് ഗോപി