ചാറ്റിംഗ് എന്ന ചീറ്റിംഗ്‌
ചാറ്റിംഗ് എന്ന ചീറ്റിംഗ്‌
സൈബർ ലോകത്ത് ആണ്‍കുട്ടികൾ ഒട്ടും സുരക്ഷിതരല്ലെന്ന വെളിപ്പെടുത്തൽ കൂടി നൽകുന്ന ഒരു പരാതി സൈബർ സെല്ലിൽ നിന്നും ലഭിക്കുകയുണ്ടായി. അതിങ്ങനെ:

ചാറ്റിംഗ് എന്ന ചീറ്റിംഗ്

ആറു മാസം മുന്പ് കൊച്ചിയിലാണ് സംഭവം നടന്നത്. നഗരത്തിലെ ഉന്നത സ്കൂളിലെ അധ്യാപകനാണ് ഗൃഹനാഥൻ. ഭാര്യ ബാങ്ക് ഉദ്യോഗസ്ഥ. വിദ്യാർഥികളായ രണ്ട് ആണ്‍ മക്കൾ. പണത്തിന് ക്ഷാമമൊന്നുമില്ലാത്ത കുടുംബം

ഒരു ദിവസം അധ്യാപകന്‍റെ പഴ്സിൽ നിന്ന് ആയിരം രൂപ മോഷണം പോയി. അതും വീട്ടിൽ വച്ച്. ആദ്യ സംശയം പോയത് വീട്ടുജോലിക്കാരുടെ നേരെയായിരുന്നു. പക്ഷേ അവരോടു ചോദിച്ചില്ല. കള്ളനെ എങ്ങനെയെങ്കിലും പിടിക്കാമെന്ന് അധ്യാപകനും ഭാര്യയും കരുതി. ഏറെ വൈകുംമുന്പേ ഭാര്യയുടെ സ്വർണവള അലമാരയിൽ നിന്നു മോഷണം പോയി. വീട്ടിൽ പെയിന്‍റിംഗ് നടക്കുന്ന സമയമായിരുന്നു. അതിൽ ആരെങ്കിലുമായിരിക്കും മോഷ്ടാവെന്ന് വീട്ടുകാർ കരുതി. കോണ്‍ട്രാക്ടറോട് കാര്യം പറഞ്ഞു പണിക്കാരിലൊരാളെ നിരീക്ഷിക്കാനും ചുമതലപ്പെടുത്തി. എന്നിട്ടും കള്ളനെ കണ്ടെത്താനായില്ല.

രണ്ടുമാസം കഴിഞ്ഞപ്പോൾ രാത്രിയിൽ വീടിന്‍റെ ചുറ്റുമതിൽ ചാടിക്കടന്ന് ആരോ വീട്ടിലെത്തി. എൻജിനിയറിംഗ് വിദ്യാർഥിയായ മൂത്തമകന്‍റെ ബൈക്ക് മോഷ്ടിച്ചു. ഉടൻ ഗൃഹനാഥൻ പോലീസിൽ പരാതി നൽകി. മുന്പു നടന്ന രണ്ടു മോഷണങ്ങളെക്കുറിച്ചും പരാതിയിൽ പ്രതിപാദിച്ചിരുന്നു.പോലീസ് അന്വേഷണം തുടങ്ങി. മുറ്റത്തെ പോർച്ചിൽ നിന്നാണ് ബൈക്ക് മോഷണം പോയത്. മൂത്തമകന്‍റെ മുറിയിലെ മേശയിൽ സൂക്ഷിച്ചിരുന്ന താക്കോലും അപ്രത്യക്ഷമായിരുന്നു.
അന്വേഷണങ്ങൾക്കൊടുവിൽ പോലീസ് കള്ളനെ കണ്ടെത്തി. പ്ലസ് വണ്‍കാരനായ ഇളയമകനായിരുന്നു ഈ മോഷണങ്ങളുടെ സൂത്രധാരൻ. അവന്‍റെ കൂട്ടുകാരൻ ബൈക്ക് മോഷണത്തിന് പോലീസ് പിടിയിലായതോടെ കഥ കൂടുതൽ വ്യക്തമായി.

പത്താം ക്ലാസ് പരീക്ഷയ്ക്ക് ഇളയമകന് ഒന്പത് എ പ്ലസ് കിട്ടിയിരുന്നു. എല്ലാവരും സന്തോഷത്തോടെ ഇരിക്കുന്ന സമയത്താണ് അവന്‍റെ ഫേസ്ബുക്ക് മെസഞ്ചറിൽ ഒരു അഭിനന്ദന സന്ദേശം എത്തുന്നത്. വിദേശത്തു നിന്നുള്ള ഒരു വനിതാസുഹൃത്തിന്‍റേതായിരുന്നു അത്. മാസങ്ങൾക്കു മുന്പാണ് ആ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചത്. പൂച്ചെണ്ടുകളോടു കൂടിയുള്ള സന്ദേശത്തിന് പയ്യൻ നന്ദി അറിയിച്ചു. ഒരാഴ്ചയ്ക്കകം വീണ്ടും മെസേജ് എത്തി. പഠിക്കാൻ പോകുന്ന കോഴ്സിനെക്കുറിച്ചായിരുന്നു അന്വേഷണം. അതിനും പയ്യൻ മറുപടി നൽകി. തുടർന്ന് ഓരോ ദിവസവും പയ്യനെത്തേടി സന്ദേശങ്ങൾ എത്തി. മറുപടിയും. വീട്ടു വിശേഷങ്ങളും നാട്ടുവിശേഷങ്ങളും ആ സ്ത്രീയുമായി പങ്കുവച്ചു. കൂട്ടത്തിൽ കുടുംബാംഗങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും. ചാറ്റിംഗ് പാതിരാവരെ നീളും. കൂട്ടത്തിൽ ഇരുവരും നഗ്നചിത്രങ്ങളും കൈമാറി. ഒടുവിൽ സൈബർ കാമുകിക്ക് പയ്യൻ മൊബൈൽ നന്പർ കൈമാറി. അതോടെ വിദേശ വനിതയുടെ തനിനിറം അറിയാൻ തുടങ്ങി. പിന്നെ ചാറ്റിംഗ് കേട്ടാൽ അറയ്ക്കുന്ന തെറി അടക്കമുള്ള പച്ച മലയാളത്തിലായി. ചാറ്റിംഗ് ഭീഷണിയിലായി. നഗ്നചിത്രങ്ങൾ കുടുംബാംഗങ്ങൾക്ക് അയച്ചു കൊടുക്കും. ഫേസ്ബുക്കിലും പോസ്റ്റു ചെയ്യും. അതൊഴിവാക്കാനായി പണം നൽകണം. ആദ്യം ചോദിച്ച ആയിരം രൂപ നിക്ഷേപിക്കാനായി മുംബൈയിലെ ഒരു ബാങ്ക് അക്കൗണ്ട് നന്പറും കൈമാറി. അതിനാണ് പയ്യൻ അച്ഛന്‍റെ പഴ്സിൽ നിന്ന് പണം മോഷ്ടിച്ചത്. ഒരാഴ്ച കഴിഞ്ഞപ്പോൾ മൊബൈൽ ഫോണിലേക്ക് ഒരു കോളെത്തി. ഉടൻ 10000 രൂപ അക്കൗണ്ടിൽ ഇടണം, അതും മലയാളത്തിലായിരുന്നു സംഭാഷണം. അതിനായിരുന്നു അമ്മയുടെ വള മോഷ്ടിച്ചത്. അയാളുടെ ആവശ്യങ്ങൾ കൂടിവന്നു. അതോടെ മോഷണവും കൂടി. ഇപ്പോൾ പയ്യൻ മനഃശാസ്ത്ര ചികിത്സയിലാണ്. സൈബർ കുരുക്കിന്‍റെ കാണാക്കാഴ്ചകളിലൊന്നാണിത്.


സമാന കേസുകൾ 48 എണ്ണം

പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടികളെ കെണിയിൽപ്പെടുത്തി പണം തട്ടുന്ന 48 കേസുകളാണ് ഇതുവരെ കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് സൈബർ ക്രൈം വിദഗ്ധ പാട്ടത്തിൽ ധന്യ മേനോൻ പറഞ്ഞു. 10,000 മുതൽ 80,000 രൂപ വരെ നഷ്ടപ്പെട്ടവർ ഇക്കൂട്ടത്തിലുണ്ട്.

ഓണ്‍ലൈനിൽ സുരക്ഷിതരാകാം

( ഓണ്‍ലൈനിൽ നിങ്ങൾ സമർപ്പിക്കുന്ന വിവരങ്ങൾ എക്കാലത്തും അവിടെ തന്നെ നിലനിൽക്കും. അതിനാൽ കൊടുക്കുന്ന വിവരങ്ങൾ പരിമിതപ്പെടുത്തുക.

( മറ്റുള്ളവർ കാണരുതെന്നു നമ്മൾ ആഗ്രഹിക്കുന്ന ചിത്രങ്ങളും, വീഡിയോകളും ആരുമായും ഷെയർ ചെയ്യാതിരിക്കുക.

( നിങ്ങൾ സന്തോഷത്തോടെ ഇരിക്കുന്പോൾ മാത്രം സോഷ്യൽ മീഡിയ വെബ്സൈറ്റുകൾ ഉപയോഗിക്കുക. അല്ലെങ്കിൽ അത് നിങ്ങളെ കൂടുതൽ മാനസിക പിരിമുറുക്കത്തിലേക്ക് നയിക്കും.

( അപരിചിതരിൽ നിന്നും ഫ്രണ്ട് റിക്വസ്റ്റുകൾ സ്വീകരിക്കുകയോ അവരെ നേരിൽ കാണാൻ ശ്രമിക്കുകയോ ചെയ്യരുത്.

( ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക

( അനാവശ്യമായ കോളുകളും മെസേജുകളും ഉടൻ ബ്ലോക്ക് ചെയ്യുക.

( ഓണ്‍ലൈനിൽ ഒരു വ്യക്തിയെ പരിഹസിക്കുന്നതും മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്.

( ഫേസ് ബുക്കിലേയും മറ്റും പ്രൈവസി സെറ്റിംഗുകൾ ശ്രദ്ധിച്ചുപയോഗിക്കുക/ ദൃഢപ്പെടുത്തുക.

( മെസേജുകൾ ഡിലീറ്റ് ചെയ്യുകയോ, അക്കൗണ്ട് ഉപേക്ഷിക്കുകയോ ചെയ്യാതെ അവയെ തെളിവിനു വേണ്ടി സംരക്ഷിക്കുക.

( അപരിചിതരായ വ്യക്തികളിൽ നിന്നുള്ള ലൈംഗികച്ചുവയുള്ള മെസേജുകളോ ചാറ്റുകളോ ബ്ലോക്ക് ചെയ്യുക.

( സ്മാർട്ടു ഫോണുകളിൽ എടുക്കുന്ന ഫോട്ടോകളിൽ ജിപിഎസ് ലൊക്കേഷൻ ടാഗ് ആകുന്നതിനാൽ അവ ശ്രദ്ധിച്ചു മാത്രം ഷെയർ ചെയ്യുക.

( കുട്ടികൾ ഓണ്‍ലൈനിൽ എന്തു ചെയ്യുന്നു എന്നതിനെപ്പറ്റി മാതാപിതാക്കൾ ബോധവാന്മാരായിരിക്കുക.

( അനുവാദം കൂടാതെ മറ്റുള്ളവരുടെ ഫോട്ടോ എടുക്കാനോ നിങ്ങളുടെ ഫോട്ടോ മറ്റുള്ളവർ എടുക്കാനോ പാടുള്ളതല്ല

( ഓണ്‍ലൈനിൽ സൗജന്യമായി ഗെയിം കളിക്കുന്നതിനായി നിങ്ങളുടെ പേരോ, മേൽവിലാസമോ മറ്റു വിവരങ്ങളോ കൊടുക്കാതിരിക്കുക.

എന്താണ് സൈബർ കുറ്റകൃത്യങ്ങൾ

വിവര സാങ്കേതിക വിദ്യകൾ ഉപയോഗിച്ചോ അവയെ ലക്ഷ്യം വച്ചോ നടത്തുന്ന കുറ്റകൃത്യങ്ങളാണ് സൈബർ കുറ്റകൃത്യങ്ങൾ. കംപ്യൂട്ടർ, മൊബൈൽ ഫോണ്‍, ഡിജിറ്റൽ കാമറ എന്നിവയാണ് സൈബർ കുറ്റകൃത്യങ്ങളിലെ ഉപകരണങ്ങൾ.

വിവരസാങ്കേതിക വിദ്യയുടെ സങ്കീർണതകൾ വ്യക്തമായി മനസിലാക്കാൻ കഴിയാത്തതിനാൽ സ്ത്രീകളും കുട്ടികളും പ്രായമായവരുമൊക്കെയാണ് പലപ്പോഴും സൈബർ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നത്. ഫേസ്ബുക്ക് തുടങ്ങിയ സാമൂഹിക ശൃഖല വഴി വ്യക്തിപരമായ വിവരങ്ങളും ഫോട്ടോകളും ആർക്കും എളുപ്പത്തിൽ ലഭ്യമാകും. ഇത് സൈബർ കുറ്റകൃത്യങ്ങൾക്ക് ആക്കം കൂട്ടുന്നു.

സൈബർ കുറ്റകൃത്യങ്ങൾ

സൈബർ കുറ്റകൃത്യങ്ങളെ പലരീതിയിൽ തരംതിരിച്ചിട്ടുണ്ട്.
( വ്യക്തികൾക്കെതിരായുള്ള കുറ്റങ്ങൾ (സൈബർ അതിക്രമം)
( സാന്പത്തിക കുറ്റങ്ങൾ (ക്രെഡിറ്റ് കാർഡ് വിവര മോഷണം മുതലായവ)
( ഭരണകൂടത്തിനെതിരെ (സൈബർ ഭീകരാക്രമണം, നിയമപരമല്ലാത്ത പ്രവൃത്തികൾ)
(നാളെ- കാക്കാം കുരുന്നുകളെ സൈബർവലയിൽ വീഴാതെ) .

സീമ മോഹൻലാൽ