Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
മ്മടെ പൂരം....തൃശൂര്‍ പൂരം
ഇന്നാണ് മ്മടെ പൂരം...ഒരാണ്ട് നമ്മള് കാത്ത്കാത്തിരുന്ന മ്മടെ തൃശൂർ പൂരം. പൂരം വിവരിച്ചെഴുതി വായിച്ചെടുക്കേണ്ടതല്ല. അതങ്ങനെ കണ്ടു കണ്ട് കൊണ്ടുകൊണ്ട് തലയ്ക്ക് പിടിക്കേണ്ടതാണ്, മനസിൽ നിറയേണ്ടതാണ്...ഉള്ളുലയ്ക്കേണ്ടതാണ്... അടുത്ത ഒരു വർഷം വരെ മനസിനകത്തിട്ട് ചിന്തേരിടാനുള്ള ഓർമകളുമായാണ് പൂരം കഴിഞ്ഞ് തേക്കിൻകാട് മൈതാനം വിട്ടിറങ്ങേണ്ടത്...
കണിമംഗലം ശാസ്താവ് വെയിൽ മൂക്കും മുന്‍പേ വടക്കുന്നാഥ ക്ഷേത്രത്തിലെത്തി മടങ്ങിക്കഴിഞ്ഞു. ആ കാഴ്ചയും കണ്ട് നേരെ തിരുവന്പാടിയിൽ നിന്ന് മഠത്തിലേക്കുള്ള വരവ് കാണാനെത്തുന്പോൾ മൂന്നാനപ്പുറത്ത് തിരുവന്പാടി ഭഗവതി തട്ടകം വിട്ട് പുറത്തേക്ക് വരുകയായിരുന്നു. പുഷ്പവൃഷ്ടിയാൽ നിറഞ്ഞിരുന്നു തിരുവന്പാടിയുടെ ക്ഷേത്രാങ്കണം!!
അപ്പോഴേക്കും ചെറുപൂരങ്ങൾ ഒന്നൊന്നായി തട്ടകങ്ങളിൽ നിന്ന് പുറപ്പെട്ട് വടക്കുന്നാഥന്റെ തിരുമുറ്റത്തേക്ക് വന്നണഞ്ഞുകൊണ്ടിരുന്നു. പൂരത്തിരമാലകൾ തേക്കിൻകാട്ടിൽ അലയടിച്ചുകൊണ്ടേയിരുന്നു. ചില ചെറുപൂരങ്ങൾ വന്നണയുന്നു...ചിലതെല്ലാം മടങ്ങിപ്പോകുന്നു...കടൽത്തിരപോലെ...പൂരത്തിന്റെ ഏറ്റവും സന്പന്നമായ കാഴ്ച. തേക്കിൻകാട് ആനകളാൽ, വർണക്കുടകളാൽ നിറയുന്നു...ആലവട്ടങ്ങൾ പീലിനിവർത്തിയാടുന്പോൾ....വെണ്ചാമരങ്ങൾ പൂത്തുലയുന്പോൾ കാഴ്ചക്കാരുടെ മനം നിറയുന്നു....കേൾക്കേണ്ടത് മഠത്തിലെ വരവിന്റെ പഞ്ചവാദ്യവും ഇലഞ്ഞിത്തറമേളവുമെന്ന് കൊട്ടും മേളവും താളവും ഇഷ്ടമുള്ളവർ പറയും. കുടമാറ്റമാണ് കാണേണ്ട കാഴ്ചയെന്ന് കളർഫുൾ കാഴ്ചകൾ ഇഷ്ടമുള്ളവർ പറയും. കരിവീരച്ചന്തമാണ് പൂരമെന്നും കരിമരുന്നിന്റെ രൗദ്രതയാണ് പൂരമെന്നും വേറെചിലർ പ്രശംസിക്കും. ഏതുകൂട്ടർക്കായാലും വേണ്ടതെല്ലാം പൂരത്തിലുണ്ട്. അതാണ് പൂരം. വെറും മനസോടെ പൂരപ്പറന്പിൽ നിന്ന് പോകേണ്ടി വരില്ല. മനസുനിറച്ചേ പൂരപ്പറന്പ് കാഴ്ചക്കാരനെ യാത്രയാക്കുകയുള്ളു.
പൂരത്തിന്റെ സായാഹ്നം തേക്കിൻകാടിന് മാത്രം അവകാശപ്പെട്ടതാണ്. തേക്കിൻകാടിന്റെ തെക്കേഗോപുരനടയ്ക്കു താഴെ പൂഴിവാരിയിട്ടാൽ താഴെയെത്താത്ത വിധം പുരുഷാരം കുടമാറ്റത്തിനായി വെയിൽ ചായുന്പോഴേക്കും നിറഞ്ഞിരിക്കും....ഡിവൈൻ ഡർബാർ എന്നും കൂടിക്കാഴ്ചയെന്നും തെക്കോട്ടിറക്കമെന്നും കുടമാറ്റമെന്നും മാറിമാറി വിളിക്കുന്ന കുടമാറ്റക്കാഴ്ചകൾക്കുള്ള ജനസാക്ഷ്യമാണ് ഈ ആൾക്കൂട്ടം...
ആദ്യം പാറമേക്കാവ് വിഭാഗത്തിന്റെ പതിനഞ്ചാനകൾ തെക്കേഗോപുരം കടന്ന് താഴേക്കിറങ്ങും. പിന്നാലെ തിരുവന്പാടിയുടേയും...അതോടെ കാഴ്ചക്കാരെ ആവേശത്തിമർപ്പിലാഴ്ത്തുന്ന കുടമാറ്റം തുടങ്ങും.....വാശികയറി കൈചുഴറ്റി ആർപ്പുവിളിച്ച് ഓരോ കുട മാറ്റുന്പോഴും പൂരക്കന്പക്കാർ തുള്ളിച്ചാടും....സ്പെഷൽ കുടകൾ ഉയർത്തുന്നതോടെ ആവേശവും കത്തിക്കയറും....എൽഇഡിയും ത്രീഡി കുടകളുമൊക്കെ നിവരുന്പോൾ എല്ലാ ആവേശവും കൂട്ടപ്പൊരിച്ചിലിലേക്ക് മാറും....കുടമാറ്റം കഴിയുന്നതോടെ ഒന്ന് ആശ്വാസമാകും...രാത്രിയിൽ പകൽപൂരങ്ങളുടെ ആവർത്തനമാണ്. ഭക്ഷണമൊക്കെ കഴിഞ്ഞ് ഒന്നു നടുചായ്ച് വീണ്ടുമെഴുനേറ്റ് രാത്രി പൂരങ്ങൾ തീവെട്ടിയുടെ തിളക്കത്തിൽ കാണണം....രാത്രി പൂരം കഴിഞ്ഞാൽ പിന്നെയാണ് ഒരാണ്ടിന്റെ കാത്തിരിപ്പ് സാർത്ഥകമാക്കുന്ന വെടിക്കെട്ട്....
സാന്പിളിന്റെ ശബ്ദം കുറഞ്ഞെങ്കിലും മെയിൻ വെടിക്കെട്ട് കലക്കുമെന്നു തന്നെയാണ് വെടിക്കെട്ട് കന്പക്കാരുടെ പ്രതീക്ഷ. വെടിക്കെട്ടില്ലാതെ എന്തു പൂരം എന്നാണ് വെടിക്കെട്ട് കന്പക്കാരുടെ ചോദ്യം....വടക്കുന്നാഥനിൽ നിയമവെടി പൊട്ടിക്കഴിഞ്ഞാൽ ഏതാനും നിമിഷങ്ങൾക്കകം വെടിക്കെട്ടിന് തീ കൊളുത്തും...ഓലപ്പടക്കത്തിന്റെ മുരൾച്ചയിൽ തുടങ്ങി കൂട്ടപ്പൊരിച്ചിലിന്റെ അലർച്ചകളിൽ ഒടുങ്ങുന്ന കരിമരുന്നിന്റെ ഇന്ദ്രജാലം....
അമിട്ടുകൾ വർണക്കുട ചൂടി വാനിൽ നിവരും...പിന്നെ ചെറുപൂരത്തിന്റെ പകൽക്കാഴ്ചകൾ....പൂരം കാണാൻ കഴിയാതെ പോയവർക്കായി...പ്രത്യേകിച്ച് തൃശൂരിലെ വീട്ടമ്മമാർക്കായി...വിരുന്നുകാരെ സൽക്കരിച്ചതിന്റെ ക്ഷീണം മാറാനും പൂരം കാണാൻ കഴിയാതെ പോയതിന്റെ വിഷമം മാറാനും കുടമാറ്റവും വെടിക്കെട്ടുമൊക്കെയായി വീണ്ടുമൊരു ചെറുപൂരം.....
എല്ലാ ക്ഷീണവും മാറ്റാൻ പൂരക്കഞ്ഞി കുടിക്കണം....വയർനിറയെ പൂരക്കഞ്ഞി കുടിച്ച് മനസു നിറയെ പൂരക്കാഴ്ചകളേന്തി തിരിച്ചുമടക്കം...വീട്ടിലേക്ക്...അടുത്ത പൂരത്തിനും എത്തുമെന്ന് മനസിൽ പറഞ്ഞുകൊണ്ട്...മുന്നിലും പിന്നിലും പനന്പട്ട കോരിയെടുത്ത് ആനകളും മടങ്ങുന്നു...കളിപ്പാട്ടക്കച്ചവടക്കാരും എല്ലാം കെട്ടിപ്പൂട്ടുന്ന തിരക്കിലാണ്...ഇനി അടുത്ത പൂരത്തിന് കാണാം.......
മേളം കേട്ട് വളർന്ന കുഞ്ഞിലഞ്ഞി
മുന്നൂറോളം കലാകാരൻമാർ അസംഖ്യം വാദ്യോപകരണങ്ങളിൽ നിന്നുതിർക്കുന്ന മേളപ്പെരുക്കങ്ങൾ കേട്ടുവളർന്ന കുഞ്ഞിലഞ്ഞിയാണിത്. മേളം കേട്ട് വളർന്നുപന്തലിച്ച് പിന്നെ ഒരു മഴക്കാലത്ത് വീണുപോയ വൻഇലഞ്ഞിമരത്തിന്റെ സ്ഥാനത്ത് തട്ടകക്കാരും പൂരക്കന്പക്കാരുമൊക്കെ ചേർന്നു നട്ടുപിടിപ്പിച്ച കുഞ്ഞിലഞ്ഞി ഇപ്പോൾ കുട്ടിത്തം വിട്ട് വളർന്നിരിക്കുന്നു. ഇത്തവണ ഈ ഇലഞ്ഞി പൂത്തിരിക്കുന്നു.
ഈ ഇലഞ്ഞിയുടെ ഓരോ ഇലയ്ക്കും മേളപ്പെരുക്കത്തിന്റെ കണക്കറിയാം, കാലങ്ങളിൽ നിന്ന് കാലങ്ങളിലേക്ക് കൊട്ടിക്കയറുന്ന മേളത്തിന്റെ കാലഭേദങ്ങളറിയാം. കലാശത്തിന്റെ ആവേശമറിയാം. പൂരത്തിന് പൂരത്തിന്റേതായ സവിശേഷതകളും പ്രത്യേകതകളുമുണ്ട്. ക്ഷേത്രമതിൽക്കകത്ത് സാധാരണ പഞ്ചാരിമേളമാണ് കൊട്ടാറുള്ളത്. എന്നാൽ പൂരം നാളിൽ വടക്കുന്നാഥന്റെ ക്ഷേത്രമതിൽക്കകത്ത് നടക്കുന്ന ഇലഞ്ഞിത്തറ മേളത്തിൽ പഞ്ചാരിയല്ല മറിച്ച് പാണ്ടിമേളമാണ് നാദഭംഗിയുടെ വിരുന്നൊരുക്കി മേടച്ചൂടിൽ നിലാവുപൊഴിക്കുന്നത്.
പാറമേക്കാവ് വിഭാഗത്തിന് അഹങ്കാരത്തോടെ ലോകത്തിന് മുന്നിൽ കാഴ്ചവയ്ക്കാവുന്ന ചെണ്ടയുടേയും ഇലത്താളത്തിന്റെയും കൊന്പുകുഴൽപറ്റിന്റെയും ഒരു മെഗാ സിംഫണി. അതാണ് ഇലഞ്ഞിത്തറ മേളം. ഏത് സോമരസത്തേക്കാളും ലഹരിയുണ്ട് ഇലഞ്ഞിത്തറയുടെ ചുവട്ടിൽ നിന്ന് സിരകളിലേക്കും മനസിന്റെയും ഹൃദയത്തിന്റെയും നാലുകെട്ടിലേക്കും പടർന്നുകയറുന്ന പാണ്ടിമേളത്തിന്റെ ഉൻമാദത്തിന്. ജാതിയും മതവും ഈ മേളപ്പെരുമഴയിൽ ഒരുപോലെ നനഞ്ഞലിയും. ഏത് താളം പിടിക്കാനറിയാത്തവനും അറിയാതെ കയ്യുയർത്തി കൈവിരലുകൾ അന്തരീക്ഷത്തിൽ ചുഴറ്റും.
ലോകത്തിലെ ഏറ്റവും നല്ല പഞ്ചവാദ്യം
ലോകത്തെ ഏറ്റവും നല്ല കാപ്പിപ്പൊടിക്ക് ബ്രസീൽ. ഏറ്റവും നല്ല വാച്ചുകൾക്ക് സ്വിസ്, ഏറ്റവും നല്ല സ്വർണത്തിന് കാനഡ...ലോകത്തെ ഏറ്റവും നല്ല പഞ്ചവാദ്യം കേൾക്കണമെങ്കിലോ...അതിന് ഒറ്റ ഉത്തരമേ ഉള്ളു - തൃശൂർ പൂരത്തിന്റെ മഠത്തിൽ വരവ്. ലോകത്തിനു മുന്നിൽ തിരുവന്പാടി വിഭാഗത്തിനു തലയെടുപ്പോടെ കേൾപ്പിച്ചുകൊടുക്കാവുന്ന പഞ്ചവാദ്യങ്ങളുടെ ഓർക്കസ്ട്രേഷൻ. പഞ്ചവാദ്യത്തിന് ഇംപ്രൊവൈസേഷൻ നടത്തിയതു മഠത്തിൽനിന്നുളള വരവിലാണെന്നും ചരിത്രം. കഴുത്തിൽ മദ്ദളം കെട്ടിയായിരുന്നു ആദ്യകാലത്തു പഞ്ചവാദ്യത്തിൽ മദ്ദളം കൊട്ടിയിരുന്നതെന്നും പിന്നീട് അരയിൽ കെട്ടി മദ്ദളം കൊട്ടാൻ തുടങ്ങിയത് മഠത്തിൽനിന്നുള്ള വരവിന്റെ സമയത്താണെന്നും പഴമക്കാർ പറയുന്നു.
പഞ്ചവാദ്യകുലഗുരുവും ആചാര്യനുമായ തിരുവില്വാമല വെങ്കിച്ചൻസ്വാമിയാണത്രെ ഈ വിപ്ലവകരമായ, കൂടുതൽ സൗകര്യപ്രദമായ മാറ്റത്തിന് കുടപിടിച്ചത്. ആദ്യകാലത്ത് മഠത്തിലെ വരവിന്റെ പഞ്ചവാദ്യം ഇന്നത്തേക്കാൾ ആസ്വാദ്യകരവും ഹൃദ്യവുമായിരുന്നു. പണ്ട് ഈ ഭാഗത്ത് പഴയനടക്കാവിൽ നിറയെ ഓടിട്ട വീടുകളായിരുന്നു. പഞ്ചവാദ്യത്തിന്റെ മുഴക്കം വീടുകളിൽ മേഞ്ഞ ഓടുകളിൽ തട്ടി മനോഹരമായി പ്രകന്പനം മുഴക്കിയിരുന്നു. കാലം മുന്നോട്ടോടിയപ്പോൾ ഓടിട്ട വീടുകൾക്കു പകരം കോണ്‍ക്രീറ്റ് സൗധങ്ങളും ഫ്ളാറ്റുകളും പഴയനടക്കാവിൽ നിറഞ്ഞു. പണ്ടത്തെ മാധുര്യം ഇന്നത്തെ മഠത്തിൽവരവിന്റെ പഞ്ചവാദ്യത്തിനുണ്ടോ എന്നു ചോദിച്ചാൽ പഴമക്കാർ പറയും ഇല്ലെന്ന്.
ജീവിതത്തിൽ ഒരിക്കലെങ്കിലും
ഈ ഡിവൈൻ ഡർബാറിലെത്തണം
ജീവിതത്തിലൊരിക്കലെങ്കിലും തേക്കിൻകാട് മൈതാനത്തെ തെക്കേഗോപുരനടയ്ക്കു താഴെ കൂടുന്ന ഡിവൈൻ ഡർബാറിലെത്തണം. തിരുവന്പാടി - പാറമേക്കാവ് ഭഗവതിമാർ സർവപ്രൗഢിയോടും കൂടി പതിനഞ്ചാനപ്പുറത്തേറി നേർക്കുനേർനിന്ന് പൂരം കൊള്ളുന്ന കാഴ്ചയാണത്. തെക്കോട്ടിറക്കമെന്നും കൂടിക്കാഴ്ചയെന്നും കുടമാറ്റമെന്നുമൊക്കെ അറിയപ്പെടുന്ന തൃശൂർ പൂരത്തിലെ ഏറ്റവും മനോഹരമായ കാഴ്ച!!പൂഴിവാരിയിട്ടാൽ താഴെ വീഴാത്തത്ര പുരുഷാരം തിങ്ങിനിറയുന്ന തെക്കേഗോപുരനടയിൽ പൂരത്തിന്റെ സായാഹ്നം കണ്ണഞ്ചിപ്പിക്കുന്നതാണ്. പട്ടുകുടകൾ ആകാശത്തേക്കു മാറിമാറി മാറ്റി ഇരുകൂട്ടരും ആവേശം വാനോളമുയർത്തും. മുപ്പത് ആനകൾക്കു മധ്യേ തിങ്ങിനിറയുന്ന പൂരക്കന്പക്കാർ ആവേശം ഏറ്റുപിടിച്ച് കൈചുഴറ്റി ഇവരെ പ്രോത്സാഹിപ്പിക്കും. തിക്കും തിരക്കും മൂലം പലരും ഇന്നു തെക്കോട്ടിറക്കം ടിവിയിൽ ലൈവായി കണ്ട് ആസ്വദിക്കുകയാണെങ്കിലും പൂരപ്പറന്പിൽ എത്തുന്നവരുടെ എണ്ണത്തിൽ കുറവുകാണുന്നില്ല. അതാണ് ഡിവൈൻ ഡർബാറിന്റെ പ്രത്യേകതയും!!
പൂരപ്പറന്പിലും റൗണ്ടിലും
പൂരത്തിനു കേൾക്കുന്ന ചില ഡയലോഗുകൾ
അമ്ട്ടാ പൊട്ടി മേപ്പട്ടാ പോയി (അമിട്ട് പൊട്ടി മുകളിലേക്ക് പോയി)
മാറ്റാൻ കൊടേല്ല്യങ്കില് ഞാന്തരാടാ (മാറ്റാൻ കുട ഇല്ലെങ്കിൽ ഞാൻ തരാമെടാ...കുടമാറ്റസമയത്ത് കുടകൾ മാറാൻ താമസം വരുന്പോൾ) തീ വേണോ ചേട്ടാ കൊളുത്താൻ (വെടിക്കെട്ട് കൊളുത്താൻ തീ വേണോ ചേട്ടാ..വെടിക്കെട്ടിനുവേണ്ടി കാത്തിരുന്നു മടുക്കുന്പോഴുളള കമന്റ്)
ഓസിനു കിട്ട്യാ ആസിഡും മോന്തണ ടീമാ (സൗജന്യമായി കിട്ടിയാൽ ആസിഡും കുടിക്കുന്ന കക്ഷികളാ... പൂരത്തിന്റെ സൗജന്യ സംഭാരവിതരണം കുടിക്കുന്നവർക്കുനേരെയുള്ള കമന്റ്).
ഋഷി
രക്ഷാപ്രവർത്തനത്തിന്റെ കരുതലിന് കാൽനൂറ്റാണ്ടിന്റെ തിളക്കം
കരുതലും കരുണയുമായി സന്നദ്ധ പ്രവർത്തനത്തിന്റെ വഴിത്താരയിൽ കാൽനൂറ്റാണ്ടിലേ
പലചരക്ക് കടയിലെ സമ്പാദ്യവുമായി മോളി കണ്ടത് 16 രാജ്യങ്ങള്‍
‘കഴിഞ്ഞ നവംബറിലാണ് റഷ്യ കണ്ട് മടങ്ങിയെത്തിയത്. 2,30,000 രൂപയായിരുന്നു മൊത്തം ചെ
ലബൂഷെ കീഴടക്കി; ഇനി എവറസ്റ്റ്
മൗണ്ട് കിളിമഞ്ചാരോയ്ക്ക് മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പള്ളി അത്തിക്കൽ സ്വ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം - 2
ഇഷ്ടം പറഞ്ഞപ്പോൾ അവളൊരു ആട്ടാട്ടി
അവളുടെ അമ്മയ്ക്കു ഖാദിനൂല് നൂൽപ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
Latest News
അമ്മയുടെ വീട് കയറി ആക്രമിച്ചതിനു പരാതി നൽകിയ മകന്റെ വീടിന് തീയിട്ടു
തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിന്റെ സമയത്തില്‍ മാറ്റം
ഛത്തീസ്ഗഡിൽ 12 മാവോയിസ്റ്റുകളെ വധിച്ചു
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്; ഹൈക്കോടതി വിധിക്കെതിരെ സ്വരാജ് സുപ്രീംകോടതിയിൽ
തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തി
Latest News
അമ്മയുടെ വീട് കയറി ആക്രമിച്ചതിനു പരാതി നൽകിയ മകന്റെ വീടിന് തീയിട്ടു
തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിന്റെ സമയത്തില്‍ മാറ്റം
ഛത്തീസ്ഗഡിൽ 12 മാവോയിസ്റ്റുകളെ വധിച്ചു
തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ്; ഹൈക്കോടതി വിധിക്കെതിരെ സ്വരാജ് സുപ്രീംകോടതിയിൽ
തിരുവനന്തപുരത്ത് യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top