മ്മടെ പൂരം....തൃശൂര്‍ പൂരം
മ്മടെ പൂരം....തൃശൂര്‍ പൂരം
ഇന്നാണ് മ്മടെ പൂരം...ഒരാണ്ട് നമ്മള് കാത്ത്കാത്തിരുന്ന മ്മടെ തൃശൂർ പൂരം. പൂരം വിവരിച്ചെഴുതി വായിച്ചെടുക്കേണ്ടതല്ല. അതങ്ങനെ കണ്ടു കണ്ട് കൊണ്ടുകൊണ്ട് തലയ്ക്ക് പിടിക്കേണ്ടതാണ്, മനസിൽ നിറയേണ്ടതാണ്...ഉള്ളുലയ്ക്കേണ്ടതാണ്... അടുത്ത ഒരു വർഷം വരെ മനസിനകത്തിട്ട് ചിന്തേരിടാനുള്ള ഓർമകളുമായാണ് പൂരം കഴിഞ്ഞ് തേക്കിൻകാട് മൈതാനം വിട്ടിറങ്ങേണ്ടത്...

കണിമംഗലം ശാസ്താവ് വെയിൽ മൂക്കും മുന്പേ വടക്കുന്നാഥ ക്ഷേത്രത്തിലെത്തി മടങ്ങിക്കഴിഞ്ഞു. ആ കാഴ്ചയും കണ്ട് നേരെ തിരുവന്പാടിയിൽ നിന്ന് മഠത്തിലേക്കുള്ള വരവ് കാണാനെത്തുന്പോൾ മൂന്നാനപ്പുറത്ത് തിരുവന്പാടി ഭഗവതി തട്ടകം വിട്ട് പുറത്തേക്ക് വരുകയായിരുന്നു. പുഷ്പവൃഷ്ടിയാൽ നിറഞ്ഞിരുന്നു തിരുവന്പാടിയുടെ ക്ഷേത്രാങ്കണം!!

അപ്പോഴേക്കും ചെറുപൂരങ്ങൾ ഒന്നൊന്നായി തട്ടകങ്ങളിൽ നിന്ന് പുറപ്പെട്ട് വടക്കുന്നാഥന്‍റെ തിരുമുറ്റത്തേക്ക് വന്നണഞ്ഞുകൊണ്ടിരുന്നു. പൂരത്തിരമാലകൾ തേക്കിൻകാട്ടിൽ അലയടിച്ചുകൊണ്ടേയിരുന്നു. ചില ചെറുപൂരങ്ങൾ വന്നണയുന്നു...ചിലതെല്ലാം മടങ്ങിപ്പോകുന്നു...കടൽത്തിരപോലെ...പൂരത്തിന്‍റെ ഏറ്റവും സന്പന്നമായ കാഴ്ച. തേക്കിൻകാട് ആനകളാൽ, വർണക്കുടകളാൽ നിറയുന്നു...ആലവട്ടങ്ങൾ പീലിനിവർത്തിയാടുന്പോൾ....വെണ്‍ചാമരങ്ങൾ പൂത്തുലയുന്പോൾ കാഴ്ചക്കാരുടെ മനം നിറയുന്നു....കേൾക്കേണ്ടത് മഠത്തിലെ വരവിന്‍റെ പഞ്ചവാദ്യവും ഇലഞ്ഞിത്തറമേളവുമെന്ന് കൊട്ടും മേളവും താളവും ഇഷ്ടമുള്ളവർ പറയും. കുടമാറ്റമാണ് കാണേണ്ട കാഴ്ചയെന്ന് കളർഫുൾ കാഴ്ചകൾ ഇഷ്ടമുള്ളവർ പറയും. കരിവീരച്ചന്തമാണ് പൂരമെന്നും കരിമരുന്നിന്‍റെ രൗദ്രതയാണ് പൂരമെന്നും വേറെചിലർ പ്രശംസിക്കും. ഏതുകൂട്ടർക്കായാലും വേണ്ടതെല്ലാം പൂരത്തിലുണ്ട്. അതാണ് പൂരം. വെറും മനസോടെ പൂരപ്പറന്പിൽ നിന്ന് പോകേണ്ടി വരില്ല. മനസുനിറച്ചേ പൂരപ്പറന്പ് കാഴ്ചക്കാരനെ യാത്രയാക്കുകയുള്ളു.

പൂരത്തിന്‍റെ സായാഹ്നം തേക്കിൻകാടിന് മാത്രം അവകാശപ്പെട്ടതാണ്. തേക്കിൻകാടിന്‍റെ തെക്കേഗോപുരനടയ്ക്കു താഴെ പൂഴിവാരിയിട്ടാൽ താഴെയെത്താത്ത വിധം പുരുഷാരം കുടമാറ്റത്തിനായി വെയിൽ ചായുന്പോഴേക്കും നിറഞ്ഞിരിക്കും....ഡിവൈൻ ഡർബാർ എന്നും കൂടിക്കാഴ്ചയെന്നും തെക്കോട്ടിറക്കമെന്നും കുടമാറ്റമെന്നും മാറിമാറി വിളിക്കുന്ന കുടമാറ്റക്കാഴ്ചകൾക്കുള്ള ജനസാക്ഷ്യമാണ് ഈ ആൾക്കൂട്ടം...

ആദ്യം പാറമേക്കാവ് വിഭാഗത്തിന്‍റെ പതിനഞ്ചാനകൾ തെക്കേഗോപുരം കടന്ന് താഴേക്കിറങ്ങും. പിന്നാലെ തിരുവന്പാടിയുടേയും...അതോടെ കാഴ്ചക്കാരെ ആവേശത്തിമർപ്പിലാഴ്ത്തുന്ന കുടമാറ്റം തുടങ്ങും.....വാശികയറി കൈചുഴറ്റി ആർപ്പുവിളിച്ച് ഓരോ കുട മാറ്റുന്പോഴും പൂരക്കന്പക്കാർ തുള്ളിച്ചാടും....സ്പെഷൽ കുടകൾ ഉയർത്തുന്നതോടെ ആവേശവും കത്തിക്കയറും....എൽഇഡിയും ത്രീഡി കുടകളുമൊക്കെ നിവരുന്പോൾ എല്ലാ ആവേശവും കൂട്ടപ്പൊരിച്ചിലിലേക്ക് മാറും....കുടമാറ്റം കഴിയുന്നതോടെ ഒന്ന് ആശ്വാസമാകും...രാത്രിയിൽ പകൽപൂരങ്ങളുടെ ആവർത്തനമാണ്. ഭക്ഷണമൊക്കെ കഴിഞ്ഞ് ഒന്നു നടുചായ്ച് വീണ്ടുമെഴുനേറ്റ് രാത്രി പൂരങ്ങൾ തീവെട്ടിയുടെ തിളക്കത്തിൽ കാണണം....രാത്രി പൂരം കഴിഞ്ഞാൽ പിന്നെയാണ് ഒരാണ്ടിന്‍റെ കാത്തിരിപ്പ് സാർത്ഥകമാക്കുന്ന വെടിക്കെട്ട്....

സാന്പിളിന്‍റെ ശബ്ദം കുറഞ്ഞെങ്കിലും മെയിൻ വെടിക്കെട്ട് കലക്കുമെന്നു തന്നെയാണ് വെടിക്കെട്ട് കന്പക്കാരുടെ പ്രതീക്ഷ. വെടിക്കെട്ടില്ലാതെ എന്തു പൂരം എന്നാണ് വെടിക്കെട്ട് കന്പക്കാരുടെ ചോദ്യം....വടക്കുന്നാഥനിൽ നിയമവെടി പൊട്ടിക്കഴിഞ്ഞാൽ ഏതാനും നിമിഷങ്ങൾക്കകം വെടിക്കെട്ടിന് തീ കൊളുത്തും...ഓലപ്പടക്കത്തിന്‍റെ മുരൾച്ചയിൽ തുടങ്ങി കൂട്ടപ്പൊരിച്ചിലിന്‍റെ അലർച്ചകളിൽ ഒടുങ്ങുന്ന കരിമരുന്നിന്‍റെ ഇന്ദ്രജാലം....

അമിട്ടുകൾ വർണക്കുട ചൂടി വാനിൽ നിവരും...പിന്നെ ചെറുപൂരത്തിന്‍റെ പകൽക്കാഴ്ചകൾ....പൂരം കാണാൻ കഴിയാതെ പോയവർക്കായി...പ്രത്യേകിച്ച് തൃശൂരിലെ വീട്ടമ്മമാർക്കായി...വിരുന്നുകാരെ സൽക്കരിച്ചതിന്‍റെ ക്ഷീണം മാറാനും പൂരം കാണാൻ കഴിയാതെ പോയതിന്‍റെ വിഷമം മാറാനും കുടമാറ്റവും വെടിക്കെട്ടുമൊക്കെയായി വീണ്ടുമൊരു ചെറുപൂരം.....

എല്ലാ ക്ഷീണവും മാറ്റാൻ പൂരക്കഞ്ഞി കുടിക്കണം....വയർനിറയെ പൂരക്കഞ്ഞി കുടിച്ച് മനസു നിറയെ പൂരക്കാഴ്ചകളേന്തി തിരിച്ചുമടക്കം...വീട്ടിലേക്ക്...അടുത്ത പൂരത്തിനും എത്തുമെന്ന് മനസിൽ പറഞ്ഞുകൊണ്ട്...മുന്നിലും പിന്നിലും പനന്പട്ട കോരിയെടുത്ത് ആനകളും മടങ്ങുന്നു...കളിപ്പാട്ടക്കച്ചവടക്കാരും എല്ലാം കെട്ടിപ്പൂട്ടുന്ന തിരക്കിലാണ്...ഇനി അടുത്ത പൂരത്തിന് കാണാം.......

മേളം കേട്ട് വളർന്ന കുഞ്ഞിലഞ്ഞി

മുന്നൂറോളം കലാകാരൻമാർ അസംഖ്യം വാദ്യോപകരണങ്ങളിൽ നിന്നുതിർക്കുന്ന മേളപ്പെരുക്കങ്ങൾ കേട്ടുവളർന്ന കുഞ്ഞിലഞ്ഞിയാണിത്. മേളം കേട്ട് വളർന്നുപന്തലിച്ച് പിന്നെ ഒരു മഴക്കാലത്ത് വീണുപോയ വൻഇലഞ്ഞിമരത്തിന്‍റെ സ്ഥാനത്ത് തട്ടകക്കാരും പൂരക്കന്പക്കാരുമൊക്കെ ചേർന്നു നട്ടുപിടിപ്പിച്ച കുഞ്ഞിലഞ്ഞി ഇപ്പോൾ കുട്ടിത്തം വിട്ട് വളർന്നിരിക്കുന്നു. ഇത്തവണ ഈ ഇലഞ്ഞി പൂത്തിരിക്കുന്നു.



ഈ ഇലഞ്ഞിയുടെ ഓരോ ഇലയ്ക്കും മേളപ്പെരുക്കത്തിന്‍റെ കണക്കറിയാം, കാലങ്ങളിൽ നിന്ന് കാലങ്ങളിലേക്ക് കൊട്ടിക്കയറുന്ന മേളത്തിന്‍റെ കാലഭേദങ്ങളറിയാം. കലാശത്തിന്‍റെ ആവേശമറിയാം. പൂരത്തിന് പൂരത്തിന്‍റേതായ സവിശേഷതകളും പ്രത്യേകതകളുമുണ്ട്. ക്ഷേത്രമതിൽക്കകത്ത് സാധാരണ പഞ്ചാരിമേളമാണ് കൊട്ടാറുള്ളത്. എന്നാൽ പൂരം നാളിൽ വടക്കുന്നാഥന്‍റെ ക്ഷേത്രമതിൽക്കകത്ത് നടക്കുന്ന ഇലഞ്ഞിത്തറ മേളത്തിൽ പഞ്ചാരിയല്ല മറിച്ച് പാണ്ടിമേളമാണ് നാദഭംഗിയുടെ വിരുന്നൊരുക്കി മേടച്ചൂടിൽ നിലാവുപൊഴിക്കുന്നത്.

പാറമേക്കാവ് വിഭാഗത്തിന് അഹങ്കാരത്തോടെ ലോകത്തിന് മുന്നിൽ കാഴ്ചവയ്ക്കാവുന്ന ചെണ്ടയുടേയും ഇലത്താളത്തിന്‍റെയും കൊന്പുകുഴൽപറ്റിന്‍റെയും ഒരു മെഗാ സിംഫണി. അതാണ് ഇലഞ്ഞിത്തറ മേളം. ഏത് സോമരസത്തേക്കാളും ലഹരിയുണ്ട് ഇലഞ്ഞിത്തറയുടെ ചുവട്ടിൽ നിന്ന് സിരകളിലേക്കും മനസിന്‍റെയും ഹൃദയത്തിന്‍റെയും നാലുകെട്ടിലേക്കും പടർന്നുകയറുന്ന പാണ്ടിമേളത്തിന്‍റെ ഉൻമാദത്തിന്. ജാതിയും മതവും ഈ മേളപ്പെരുമഴയിൽ ഒരുപോലെ നനഞ്ഞലിയും. ഏത് താളം പിടിക്കാനറിയാത്തവനും അറിയാതെ കയ്യുയർത്തി കൈവിരലുകൾ അന്തരീക്ഷത്തിൽ ചുഴറ്റും.

ലോകത്തിലെ ഏറ്റവും നല്ല പഞ്ചവാദ്യം

ലോകത്തെ ഏറ്റവും നല്ല കാപ്പിപ്പൊടിക്ക് ബ്രസീൽ. ഏറ്റവും നല്ല വാച്ചുകൾക്ക് സ്വിസ്, ഏറ്റവും നല്ല സ്വർണത്തിന് കാനഡ...ലോകത്തെ ഏറ്റവും നല്ല പഞ്ചവാദ്യം കേൾക്കണമെങ്കിലോ...അതിന് ഒറ്റ ഉത്തരമേ ഉള്ളു - തൃശൂർ പൂരത്തിന്‍റെ മഠത്തിൽ വരവ്. ലോകത്തിനു മുന്നിൽ തിരുവന്പാടി വിഭാഗത്തിനു തലയെടുപ്പോടെ കേൾപ്പിച്ചുകൊടുക്കാവുന്ന പഞ്ചവാദ്യങ്ങളുടെ ഓർക്കസ്ട്രേഷൻ. പഞ്ചവാദ്യത്തിന് ഇംപ്രൊവൈസേഷൻ നടത്തിയതു മഠത്തിൽനിന്നുളള വരവിലാണെന്നും ചരിത്രം. കഴുത്തിൽ മദ്ദളം കെട്ടിയായിരുന്നു ആദ്യകാലത്തു പഞ്ചവാദ്യത്തിൽ മദ്ദളം കൊട്ടിയിരുന്നതെന്നും പിന്നീട് അരയിൽ കെട്ടി മദ്ദളം കൊട്ടാൻ തുടങ്ങിയത് മഠത്തിൽനിന്നുള്ള വരവിന്‍റെ സമയത്താണെന്നും പഴമക്കാർ പറയുന്നു.

പഞ്ചവാദ്യകുലഗുരുവും ആചാര്യനുമായ തിരുവില്വാമല വെങ്കിച്ചൻസ്വാമിയാണത്രെ ഈ വിപ്ലവകരമായ, കൂടുതൽ സൗകര്യപ്രദമായ മാറ്റത്തിന് കുടപിടിച്ചത്. ആദ്യകാലത്ത് മഠത്തിലെ വരവിന്‍റെ പഞ്ചവാദ്യം ഇന്നത്തേക്കാൾ ആസ്വാദ്യകരവും ഹൃദ്യവുമായിരുന്നു. പണ്ട് ഈ ഭാഗത്ത് പഴയനടക്കാവിൽ നിറയെ ഓടിട്ട വീടുകളായിരുന്നു. പഞ്ചവാദ്യത്തിന്‍റെ മുഴക്കം വീടുകളിൽ മേഞ്ഞ ഓടുകളിൽ തട്ടി മനോഹരമായി പ്രകന്പനം മുഴക്കിയിരുന്നു. കാലം മുന്നോട്ടോടിയപ്പോൾ ഓടിട്ട വീടുകൾക്കു പകരം കോണ്‍ക്രീറ്റ് സൗധങ്ങളും ഫ്ളാറ്റുകളും പഴയനടക്കാവിൽ നിറഞ്ഞു. പണ്ടത്തെ മാധുര്യം ഇന്നത്തെ മഠത്തിൽവരവിന്‍റെ പഞ്ചവാദ്യത്തിനുണ്ടോ എന്നു ചോദിച്ചാൽ പഴമക്കാർ പറയും ഇല്ലെന്ന്.

ജീവിതത്തിൽ ഒരിക്കലെങ്കിലും
ഈ ഡിവൈൻ ഡർബാറിലെത്തണം

ജീവിതത്തിലൊരിക്കലെങ്കിലും തേക്കിൻകാട് മൈതാനത്തെ തെക്കേഗോപുരനടയ്ക്കു താഴെ കൂടുന്ന ഡിവൈൻ ഡർബാറിലെത്തണം. തിരുവന്പാടി - പാറമേക്കാവ് ഭഗവതിമാർ സർവപ്രൗഢിയോടും കൂടി പതിനഞ്ചാനപ്പുറത്തേറി നേർക്കുനേർനിന്ന് പൂരം കൊള്ളുന്ന കാഴ്ചയാണത്. തെക്കോട്ടിറക്കമെന്നും കൂടിക്കാഴ്ചയെന്നും കുടമാറ്റമെന്നുമൊക്കെ അറിയപ്പെടുന്ന തൃശൂർ പൂരത്തിലെ ഏറ്റവും മനോഹരമായ കാഴ്ച!!പൂഴിവാരിയിട്ടാൽ താഴെ വീഴാത്തത്ര പുരുഷാരം തിങ്ങിനിറയുന്ന തെക്കേഗോപുരനടയിൽ പൂരത്തിന്‍റെ സായാഹ്നം കണ്ണഞ്ചിപ്പിക്കുന്നതാണ്. പട്ടുകുടകൾ ആകാശത്തേക്കു മാറിമാറി മാറ്റി ഇരുകൂട്ടരും ആവേശം വാനോളമുയർത്തും. മുപ്പത് ആനകൾക്കു മധ്യേ തിങ്ങിനിറയുന്ന പൂരക്കന്പക്കാർ ആവേശം ഏറ്റുപിടിച്ച് കൈചുഴറ്റി ഇവരെ പ്രോത്സാഹിപ്പിക്കും. തിക്കും തിരക്കും മൂലം പലരും ഇന്നു തെക്കോട്ടിറക്കം ടിവിയിൽ ലൈവായി കണ്ട് ആസ്വദിക്കുകയാണെങ്കിലും പൂരപ്പറന്പിൽ എത്തുന്നവരുടെ എണ്ണത്തിൽ കുറവുകാണുന്നില്ല. അതാണ് ഡിവൈൻ ഡർബാറിന്‍റെ പ്രത്യേകതയും!!

പൂരപ്പറന്പിലും റൗണ്ടിലും
പൂരത്തിനു കേൾക്കുന്ന ചില ഡയലോഗുകൾ
അമ്ട്ടാ പൊട്ടി മേപ്പട്ടാ പോയി (അമിട്ട് പൊട്ടി മുകളിലേക്ക് പോയി)

മാറ്റാൻ കൊടേല്ല്യങ്കില് ഞാന്തരാടാ (മാറ്റാൻ കുട ഇല്ലെങ്കിൽ ഞാൻ തരാമെടാ...കുടമാറ്റസമയത്ത് കുടകൾ മാറാൻ താമസം വരുന്പോൾ) തീ വേണോ ചേട്ടാ കൊളുത്താൻ (വെടിക്കെട്ട് കൊളുത്താൻ തീ വേണോ ചേട്ടാ..വെടിക്കെട്ടിനുവേണ്ടി കാത്തിരുന്നു മടുക്കുന്പോഴുളള കമന്‍റ്)
ഓസിനു കിട്ട്യാ ആസിഡും മോന്തണ ടീമാ (സൗജന്യമായി കിട്ടിയാൽ ആസിഡും കുടിക്കുന്ന കക്ഷികളാ... പൂരത്തിന്‍റെ സൗജന്യ സംഭാരവിതരണം കുടിക്കുന്നവർക്കുനേരെയുള്ള കമന്‍റ്).

ഋഷി