Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അറബിക്കടലിന്റെ റാണിയെ കാണാൻ
അറബിക്കടലിന്റെ റാണിയെ അടുത്തറിയാനും കേരളത്തിന്റെ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനുമായി ക്രൂസ് ഷിപ്പുകളിലെത്തി (ആഡംബര യാത്രാ കപ്പൽ) കൊച്ചി സന്ദർശിക്കുന്ന വിദേശ സഞ്ചാരികളുടെ എണ്ണം വർധിക്കുന്നു. പ്രമുഖ ക്രൂസ് ടൂറിസം വെബ്സൈറ്റിൽ ഉൾപ്പെടെ കേരളത്തിന്റെ പ്രകൃതിഭംഗിയും കൊച്ചിയുടെ മനോഹാരലതയും ആവോളം പുകഴ്ത്തുന്പോൾ നമുക്കും അഭിമാനിക്കാം; ഈ കൊച്ചു സംസ്ഥാനത്തു പിറന്നു വീണതിൽ. 2016-17ൽ ആഡംബര യാത്രാ കപ്പലിലെത്തി കൊച്ചി സന്ദർശിച്ച വിദേശ സഞ്ചാരികളുടെ എണ്ണം എഴുപതിനായിരത്തിനു മുകളിൽവരുമെന്നാണു കണക്ക്. ഇതിൽ ഏറ്റവും കൂടുതൽ യാത്രക്കാർ എത്തിയത് യൂറോപ്പിൽനിന്നും യുഎസിൽനിന്നും ഏഷ്യൻ രാജ്യങ്ങളിൽനിന്നുമൊക്കെയാണ്. ഇന്ത്യയിലെത്തുന്ന ക്രൂസ് സഞ്ചാരികളുടെ പ്രിയ ഇടങ്ങളിലൊന്നായി കൊച്ചി മാറിയിരിക്കുന്ന കാഴ്ചയാണു കാണാൻ സാധിക്കുക. പറഞ്ഞും കേട്ടും വായിച്ചുമറിഞ്ഞ കൊച്ചിയെ കാണുന്നതിനായി കപ്പലിറങ്ങി സമീപപ്രദേശങ്ങളിലേക്കു സഞ്ചാരികൾ ഓടിയെത്തുന്നു.
ക്രൂസ് സഞ്ചാരികളെ വരവേൽക്കുവാൻ കൊച്ചിയും സജ്ജമാണ്. നടപ്പു സാന്പത്തിക വർഷവും യാത്രികരുടെ എണ്ണത്തിൽ കുറവുണ്ടാകില്ലെന്നാണ് അധികൃതരുടെ വിശ്വാസം. രാജ്യത്തെ അഞ്ചു മേജർ തുറമുഖങ്ങളിലാണു ക്രൂസ് കപ്പലുകളെത്തുന്നത്. കൊച്ചിക്കു പുറമേ മുംബൈ, മംഗളൂരു, ഗോവ, ചെന്നൈ തുറമുഖങ്ങളും ക്രൂസ് സർക്യൂട്ടിലുണ്ട്. ഇ-വീസയുമായി എത്തുന്ന സഞ്ചാരികളെ ബയോമെട്രിക് എൻറോൾമെന്റിൽനിന്നു താൽക്കാലികമായി ഒഴിവാക്കുമെന്ന കേന്ദ്രസർക്കാർ പ്രഖ്യാപനം ഉണ്ടായതു ഏതാനും ആഴ്ചകൾക്കുമുന്പാണ്. ഇത്് ഇമിഗ്രേഷൻ നടപടികൾ കൂടുതൽ വേഗത്തിലാക്കുകയും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനും കാരണമാക്കുമെന്നാണു അധികൃതരുടെ പ്രതീക്ഷ.
വരാനിരിക്കുന്നതു വന്നതിനേക്കാൾ "ഭയങ്കരം’
ഈ സീസണിൽ ഇതുവരെ കൊച്ചി സന്ദർശിച്ചതു മുപ്പതിനോടടുത്ത് ക്രൂസ് ഷിപ്പുകളെന്നാണു കണക്കുകൾ. സെപ്റ്റംബർ മുതൽ മേയ് വരെ നീളുന്ന ക്രൂസ് സീസണിന്റെ ഭാഗമായി ഇനി പത്തിലധികം കപ്പലുകൾകൂടി എത്തുമെന്നാണു കണക്കുകൂട്ടുന്നത്. കഴിഞ്ഞ സീസണിൽ നാൽപതിലേറെ കപ്പലുകളാണു കൊച്ചി സന്ദർശിച്ചു മടങ്ങിയത്. മൈൻ ഷിഫ് 5, കോസ്റ്റ ലുമിനോസ, സെലിബ്രിറ്റി കോണ്സ്റ്റലേഷൻ, ഐഡ ബെല്ല എന്നിങ്ങനെ വന്പൻ കപ്പലുകളും ഇനി കൊച്ചിയുടെ തീരമണയാൻ ബാക്കിയാണ്. 2790 സഞ്ചാരികളും 1,030 കപ്പൽ ജീവനക്കാരും ഉൾപ്പെടെ 3820 പേരെ വഹിക്കാൻ ശേഷിയുള്ള കൂറ്റൻ കപ്പലാണു മൈൻ ഷിഫ് 5. കോസ്റ്റ ലുമിനോസയിൽ 2826 യാത്രികർക്കു സഞ്ചരിക്കാം. യാത്രികരും ജീവനക്കാരും ഉൾപ്പെടെ 3037 പേരെ വഹിക്കാനാകും സെലിബ്രിറ്റി കോണ്സ്റ്റേഷനെന്ന കടൽക്കൊട്ടാരത്തിന്. ഐഡ ബെല്ലയിൽ 2,500 യാത്രികർക്കും 646 ജീവനക്കാർക്കും ഇടമുണ്ട്. കൊച്ചിയിലെത്തുന്ന ക്രൂസ് ഷിപ്പുകളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ കുറവാണെങ്കിലും വലിയ കപ്പലുകൾ കൂടുതലുള്ളതിനാൽ സഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടാകാൻ സാധ്യതയില്ല.
ദിവസങ്ങൾ നീളുന്ന യാത്രയുടെ ഭാഗമായി അറബികടലിന്റെ തീരമണയുന്ന സഞ്ചാരികൾക്കു പ്രകൃതി ഭംഗി ആസ്വദിക്കുക മാത്രമല്ല ലക്ഷ്യം. ഫോർട്ട്കൊച്ചിയും മട്ടാഞ്ചേരിയും ഉൾപ്പെടെയുള്ള സ്ഥലങ്ങൾ കണ്‍നിറയെ കണ്ടു മടങ്ങുന്ന യാത്രികർ ആഡംബര വസ്തുക്കളും കരകൗശല, കൗതുക വസ്തുക്കൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങി പലവിധത്തിലുള്ള വസ്തുക്കൾ സ്വന്തമാക്കുന്നു. അതിസന്പന്നരായ സഞ്ചാരികളാണു ക്രൂസ് ഷിപ്പുകളിലെത്തുന്നത്. സഞ്ചാരികളെ കാത്ത് ഇവരുടെ മനം മയക്കുന്ന തരത്തിലുള്ള സമ്മാനങ്ങൾ, കരകൗശല, കൗതുക വസ്തുക്കൾ, സുഗന്ധവ്യഞ്ജനങ്ങൾ, കയർ അധിഷ്ഠിത ഉത്പന്നങ്ങൾ, പരന്പരാഗത വസ്ത്രങ്ങൾ, നാടൻ ഭക്ഷണം തുടങ്ങിയവയെല്ലാം ലഭ്യമാക്കുന്ന സ്റ്റാളുകൾ ഒരുക്കുന്നുണ്ട്. വിദേശ വനിതകൾക്ക് ഏറെയിഷ്ടമുള്ള സ്വർണ കസവുള്ള കേരള സാരി, പരന്പരാഗത രൂപകൽപനയിലുള്ള സ്വർണം, വെള്ളി ആഭരണങ്ങൾ എന്നിവയ്ക്കെല്ലാം ആവശ്യക്കാരേറെ. വിദേശികൾ ഏറ്റവും കൂടുതൽ വാങ്ങുന്നതു സുഗന്ധവ്യഞ്ജനങ്ങളാണെന്നാണു ഈ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നത്. ചുറ്റിക്കറങ്ങുവാനുള്ള സമയം കുറവാണെങ്കിലും ലഭിക്കുന്ന സമയം കൂടുതൽ പ്രദേശങ്ങളിൽ സന്ദർശനം നടത്തിയാണ് സഞ്ചാരികൾ മടങ്ങുന്നത്.
പുതിയ ക്രൂസ് ടെർമിനൽ
നിലവിൽ ക്രൂസ് ടെർമിനലായി പ്രവർത്തിക്കുന്നത് വെല്ലിംഗ്ടണ്‍ ഐലൻഡിലെ സാമുദ്രിക കണ്വൻഷൻ സെന്ററിനു മുന്നിലെ ബിടിപി ജെട്ടിയാണ്. ഇവിടെ 260 മീറ്ററിലേറെ നീളമുള്ള കപ്പലുകൾ അടുപ്പിക്കാൻ കഴിയില്ലെന്നതാണു വസ്തുത. എറണാകുളം വാർഫിൽ തന്നെ പുതിയ ക്രൂസ് ടെർമിനൽ സജ്ജമാകുന്നതോടെ കൂറ്റൻ ആഡംബര കപ്പലുകൾക്കും സുഗമമായി എത്താൻ കഴിയും. കസ്റ്റംസ്, ഇമിഗ്രേഷൻ കൗണ്ടറുകൾ, ഫുഡ് കോർട്ടുകൾ എന്നിവ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ടെർമിനലിൽ ഉണ്ടാകും. നിലവിൽ ഇതിന്റെ പണികൾ ആരംഭിച്ചിട്ടില്ല. ഈ വർഷം ഡിസംബറിൽ പൂർത്തിയാക്കാനായിരുന്നു നേരത്തെ ലക്ഷ്യമിട്ടിരുന്നതെങ്കിലും പദ്ധതിക്കായി വീണ്ടും ടെൻഡർ വിളിക്കേണ്ട സ്ഥിതിയിലാണ്. സാങ്കേതിക കാരണങ്ങളാൽ ആദ്യ ടെൻഡർ റദ്ദാക്കേണ്ടിവന്നതാണു നീളാൻ കാരണം. ഉടൻ റീ ടെൻഡർ നടക്കുമെന്നാണു ലഭ്യമാകുന്ന വിവരം. കരാർ നൽകിയാൽ ഒന്നര വർഷം കൊണ്ടു നിർമാണം പൂർത്തിയാക്കാനാകുമെന്നാണ പ്രതീക്ഷയിലാണ് കൊച്ചി പോർട് ട്രസ്റ്റ്. രാജ്യാന്തര നിലവാരമുള്ള സജ്ജീകരണങ്ങളാണു പോർട് ട്രസ്റ്റ് വിഭാവനം ചെയ്യുന്നത്. ആകെ 25.4 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ടെർമിനൽ നിർമാണത്തിനു കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഗ്രാന്റായി 25 കോടി രൂപ ലഭിക്കും. എറണാകുളം വാർഫിൽ 2,285 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണു പുതിയ ടെർമിനൽ നിർമിക്കുക.
ആധുനിക പരിശോധനകൾ
ക്രൂസ് ടൂറിസം പ്രോത്സാഹനം ലക്ഷ്യമിട്ടു കൊച്ചി തുറമുഖത്തെ ഇ വീസ സൗകര്യം തുടരാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിരുന്നു. ആഗോള മാതൃകയിലുള്ള പ്രവർത്തനച്ചട്ടം (എസ്ഒപി) രൂപീകരിച്ചാണു ടൂറിസം സൗകര്യങ്ങളൊരുക്കുന്നത്. ബയോമെട്രിക് ബാർകോഡുള്ള ഇ ലാൻഡിങ് കാർഡ് നടപ്പാക്കിയിരുന്നു.
മൂന്നു വർഷത്തേക്കു ബയോമെട്രിക് പരിശോധനയിൽ ഇളവു നൽകാനാണു കേന്ദ്ര സർക്കാർ തീരുമാനം. പരിശോധനയ്ക്കായി ഏറെ സമയം വേണ്ടിവരുന്നതു സഞ്ചാരികൾക്കു പ്രയാസമുണ്ടാക്കുന്നത് ഒഴിവാക്കാനാണു നടപടി. നിലവിൽ, ഒരു സഞ്ചാരിയുടെ ബയോമെട്രിക് ഇലാൻഡിംഗ് കാർഡ് സ്കാൻ ചെയ്തു പരിശോധിക്കുന്നതിനു രണ്ട്-രണ്ടര മിനിറ്റാണു വേണ്ടിവരുന്നത്. ചിലപ്പോൾ ഒരു കപ്പലിൽ വന്നിറങ്ങുന്നതു മൂവായിരത്തിനു മുകളിൽ സഞ്ചാരികളാണ്. നിരവധി ഇമിഗ്രേഷൻ കൗണ്ടറുകൾ സജ്ജമാക്കിയാൽപ്പോലും നടപടികൾ പൂർത്തിയാക്കാൻ ഏറെ സമയമെടുക്കും. ഈ സാഹചര്യത്തിലാണു ബയോമെട്രിക് പരിശോധന തൽക്കാലത്തേക്ക് ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ബയോമെട്രിക് വിശദാംശങ്ങളില്ലാത്ത ഇലാൻഡിംഗ് കാർഡ് പരിശോധിക്കാൻ ഒന്നര മിനിറ്റ് മതിയാകും. ലാൻഡിംഗ് അനുമതിക്കായി ഓണ്‍ലൈൻ വഴി അപേക്ഷിക്കാം. ബയോമെട്രിക് പരിശോധനയിൽ ഇളവ് നൽകിയതോടെ സഞ്ചാരികൾക്കു നേരത്തെ കപ്പലിൽനിന്നിറങ്ങുവാനും കൊച്ചിയിലും പരിസര പ്രദേശങ്ങളിലും സഞ്ചരിക്കാൻ കൂടുതൽ സമയം ലഭിക്കുകയും ചെയ്യുന്നു.
റോബിൻ ജോർജ്
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
ഇ.പിക്കെതിരായ പ്രചാരണം കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ഭാഗം: എം.വി.ഗോവിന്ദന്
വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; ഇപി ജാഗ്രത കാട്ടിയില്ലെന്ന് മുഖ്യമന്ത്രി
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
Latest News
ഇ.പിക്കെതിരായ പ്രചാരണം കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ഭാഗം: എം.വി.ഗോവിന്ദന്
വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; ഇപി ജാഗ്രത കാട്ടിയില്ലെന്ന് മുഖ്യമന്ത്രി
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top