അറബിക്കടലിന്‍റെ റാണിയെ കാണാൻ
അറബിക്കടലിന്‍റെ  റാണിയെ കാണാൻ
അറബിക്കടലിന്‍റെ റാണിയെ അടുത്തറിയാനും കേരളത്തിന്‍റെ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനുമായി ക്രൂസ് ഷിപ്പുകളിലെത്തി (ആഡംബര യാത്രാ കപ്പൽ) കൊച്ചി സന്ദർശിക്കുന്ന വിദേശ സഞ്ചാരികളുടെ എണ്ണം വർധിക്കുന്നു. പ്രമുഖ ക്രൂസ് ടൂറിസം വെബ്സൈറ്റിൽ ഉൾപ്പെടെ കേരളത്തിന്‍റെ പ്രകൃതിഭംഗിയും കൊച്ചിയുടെ മനോഹാരലതയും ആവോളം പുകഴ്ത്തുന്പോൾ നമുക്കും അഭിമാനിക്കാം; ഈ കൊച്ചു സംസ്ഥാനത്തു പിറന്നു വീണതിൽ. 2016-17ൽ ആഡംബര യാത്രാ കപ്പലിലെത്തി കൊച്ചി സന്ദർശിച്ച വിദേശ സഞ്ചാരികളുടെ എണ്ണം എഴുപതിനായിരത്തിനു മുകളിൽവരുമെന്നാണു കണക്ക്. ഇതിൽ ഏറ്റവും കൂടുതൽ യാത്രക്കാർ എത്തിയത് യൂറോപ്പിൽനിന്നും യുഎസിൽനിന്നും ഏഷ്യൻ രാജ്യങ്ങളിൽനിന്നുമൊക്കെയാണ്. ഇന്ത്യയിലെത്തുന്ന ക്രൂസ് സഞ്ചാരികളുടെ പ്രിയ ഇടങ്ങളിലൊന്നായി കൊച്ചി മാറിയിരിക്കുന്ന കാഴ്ചയാണു കാണാൻ സാധിക്കുക. പറഞ്ഞും കേട്ടും വായിച്ചുമറിഞ്ഞ കൊച്ചിയെ കാണുന്നതിനായി കപ്പലിറങ്ങി സമീപപ്രദേശങ്ങളിലേക്കു സഞ്ചാരികൾ ഓടിയെത്തുന്നു.

ക്രൂസ് സഞ്ചാരികളെ വരവേൽക്കുവാൻ കൊച്ചിയും സജ്ജമാണ്. നടപ്പു സാന്പത്തിക വർഷവും യാത്രികരുടെ എണ്ണത്തിൽ കുറവുണ്ടാകില്ലെന്നാണ് അധികൃതരുടെ വിശ്വാസം. രാജ്യത്തെ അഞ്ചു മേജർ തുറമുഖങ്ങളിലാണു ക്രൂസ് കപ്പലുകളെത്തുന്നത്. കൊച്ചിക്കു പുറമേ മുംബൈ, മംഗളൂരു, ഗോവ, ചെന്നൈ തുറമുഖങ്ങളും ക്രൂസ് സർക്യൂട്ടിലുണ്ട്. ഇ-വീസയുമായി എത്തുന്ന സഞ്ചാരികളെ ബയോമെട്രിക് എൻറോൾമെന്‍റിൽനിന്നു താൽക്കാലികമായി ഒഴിവാക്കുമെന്ന കേന്ദ്രസർക്കാർ പ്രഖ്യാപനം ഉണ്ടായതു ഏതാനും ആഴ്ചകൾക്കുമുന്പാണ്. ഇത്് ഇമിഗ്രേഷൻ നടപടികൾ കൂടുതൽ വേഗത്തിലാക്കുകയും കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്നതിനും കാരണമാക്കുമെന്നാണു അധികൃതരുടെ പ്രതീക്ഷ.

വരാനിരിക്കുന്നതു വന്നതിനേക്കാൾ "ഭയങ്കരം’

ഈ സീസണിൽ ഇതുവരെ കൊച്ചി സന്ദർശിച്ചതു മുപ്പതിനോടടുത്ത് ക്രൂസ് ഷിപ്പുകളെന്നാണു കണക്കുകൾ. സെപ്റ്റംബർ മുതൽ മേയ് വരെ നീളുന്ന ക്രൂസ് സീസണിന്‍റെ ഭാഗമായി ഇനി പത്തിലധികം കപ്പലുകൾകൂടി എത്തുമെന്നാണു കണക്കുകൂട്ടുന്നത്. കഴിഞ്ഞ സീസണിൽ നാൽപതിലേറെ കപ്പലുകളാണു കൊച്ചി സന്ദർശിച്ചു മടങ്ങിയത്. മൈൻ ഷിഫ് 5, കോസ്റ്റ ലുമിനോസ, സെലിബ്രിറ്റി കോണ്‍സ്റ്റലേഷൻ, ഐഡ ബെല്ല എന്നിങ്ങനെ വന്പൻ കപ്പലുകളും ഇനി കൊച്ചിയുടെ തീരമണയാൻ ബാക്കിയാണ്. 2790 സഞ്ചാരികളും 1,030 കപ്പൽ ജീവനക്കാരും ഉൾപ്പെടെ 3820 പേരെ വഹിക്കാൻ ശേഷിയുള്ള കൂറ്റൻ കപ്പലാണു മൈൻ ഷിഫ് 5. കോസ്റ്റ ലുമിനോസയിൽ 2826 യാത്രികർക്കു സഞ്ചരിക്കാം. യാത്രികരും ജീവനക്കാരും ഉൾപ്പെടെ 3037 പേരെ വഹിക്കാനാകും സെലിബ്രിറ്റി കോണ്‍സ്റ്റേഷനെന്ന കടൽക്കൊട്ടാരത്തിന്. ഐഡ ബെല്ലയിൽ 2,500 യാത്രികർക്കും 646 ജീവനക്കാർക്കും ഇടമുണ്ട്. കൊച്ചിയിലെത്തുന്ന ക്രൂസ് ഷിപ്പുകളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ കുറവാണെങ്കിലും വലിയ കപ്പലുകൾ കൂടുതലുള്ളതിനാൽ സഞ്ചാരികളുടെ എണ്ണത്തിൽ കുറവുണ്ടാകാൻ സാധ്യതയില്ല.



ദിവസങ്ങൾ നീളുന്ന യാത്രയുടെ ഭാഗമായി അറബികടലിന്‍റെ തീരമണയുന്ന സഞ്ചാരികൾക്കു പ്രകൃതി ഭംഗി ആസ്വദിക്കുക മാത്രമല്ല ലക്ഷ്യം. ഫോർട്ട്കൊച്ചിയും മട്ടാഞ്ചേരിയും ഉൾപ്പെടെയുള്ള സ്ഥലങ്ങൾ കണ്‍നിറയെ കണ്ടു മടങ്ങുന്ന യാത്രികർ ആഡംബര വസ്തുക്കളും കരകൗശല, കൗതുക വസ്തുക്കൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങി പലവിധത്തിലുള്ള വസ്തുക്കൾ സ്വന്തമാക്കുന്നു. അതിസന്പന്നരായ സഞ്ചാരികളാണു ക്രൂസ് ഷിപ്പുകളിലെത്തുന്നത്. സഞ്ചാരികളെ കാത്ത് ഇവരുടെ മനം മയക്കുന്ന തരത്തിലുള്ള സമ്മാനങ്ങൾ, കരകൗശല, കൗതുക വസ്തുക്കൾ, സുഗന്ധവ്യഞ്ജനങ്ങൾ, കയർ അധിഷ്ഠിത ഉത്പന്നങ്ങൾ, പരന്പരാഗത വസ്ത്രങ്ങൾ, നാടൻ ഭക്ഷണം തുടങ്ങിയവയെല്ലാം ലഭ്യമാക്കുന്ന സ്റ്റാളുകൾ ഒരുക്കുന്നുണ്ട്. വിദേശ വനിതകൾക്ക് ഏറെയിഷ്ടമുള്ള സ്വർണ കസവുള്ള കേരള സാരി, പരന്പരാഗത രൂപകൽപനയിലുള്ള സ്വർണം, വെള്ളി ആഭരണങ്ങൾ എന്നിവയ്ക്കെല്ലാം ആവശ്യക്കാരേറെ. വിദേശികൾ ഏറ്റവും കൂടുതൽ വാങ്ങുന്നതു സുഗന്ധവ്യഞ്ജനങ്ങളാണെന്നാണു ഈ മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നത്. ചുറ്റിക്കറങ്ങുവാനുള്ള സമയം കുറവാണെങ്കിലും ലഭിക്കുന്ന സമയം കൂടുതൽ പ്രദേശങ്ങളിൽ സന്ദർശനം നടത്തിയാണ് സഞ്ചാരികൾ മടങ്ങുന്നത്.


പുതിയ ക്രൂസ് ടെർമിനൽ

നിലവിൽ ക്രൂസ് ടെർമിനലായി പ്രവർത്തിക്കുന്നത് വെല്ലിംഗ്ടണ്‍ ഐലൻഡിലെ സാമുദ്രിക കണ്‍വൻഷൻ സെന്‍ററിനു മുന്നിലെ ബിടിപി ജെട്ടിയാണ്. ഇവിടെ 260 മീറ്ററിലേറെ നീളമുള്ള കപ്പലുകൾ അടുപ്പിക്കാൻ കഴിയില്ലെന്നതാണു വസ്തുത. എറണാകുളം വാർഫിൽ തന്നെ പുതിയ ക്രൂസ് ടെർമിനൽ സജ്ജമാകുന്നതോടെ കൂറ്റൻ ആഡംബര കപ്പലുകൾക്കും സുഗമമായി എത്താൻ കഴിയും. കസ്റ്റംസ്, ഇമിഗ്രേഷൻ കൗണ്ടറുകൾ, ഫുഡ് കോർട്ടുകൾ എന്നിവ ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ടെർമിനലിൽ ഉണ്ടാകും. നിലവിൽ ഇതിന്‍റെ പണികൾ ആരംഭിച്ചിട്ടില്ല. ഈ വർഷം ഡിസംബറിൽ പൂർത്തിയാക്കാനായിരുന്നു നേരത്തെ ലക്ഷ്യമിട്ടിരുന്നതെങ്കിലും പദ്ധതിക്കായി വീണ്ടും ടെൻഡർ വിളിക്കേണ്ട സ്ഥിതിയിലാണ്. സാങ്കേതിക കാരണങ്ങളാൽ ആദ്യ ടെൻഡർ റദ്ദാക്കേണ്ടിവന്നതാണു നീളാൻ കാരണം. ഉടൻ റീ ടെൻഡർ നടക്കുമെന്നാണു ലഭ്യമാകുന്ന വിവരം. കരാർ നൽകിയാൽ ഒന്നര വർഷം കൊണ്ടു നിർമാണം പൂർത്തിയാക്കാനാകുമെന്നാണ പ്രതീക്ഷയിലാണ് കൊച്ചി പോർട് ട്രസ്റ്റ്. രാജ്യാന്തര നിലവാരമുള്ള സജ്ജീകരണങ്ങളാണു പോർട് ട്രസ്റ്റ് വിഭാവനം ചെയ്യുന്നത്. ആകെ 25.4 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന ടെർമിനൽ നിർമാണത്തിനു കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്‍റെ ഗ്രാന്‍റായി 25 കോടി രൂപ ലഭിക്കും. എറണാകുളം വാർഫിൽ 2,285 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണു പുതിയ ടെർമിനൽ നിർമിക്കുക.

ആധുനിക പരിശോധനകൾ

ക്രൂസ് ടൂറിസം പ്രോത്സാഹനം ലക്ഷ്യമിട്ടു കൊച്ചി തുറമുഖത്തെ ഇ വീസ സൗകര്യം തുടരാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയിരുന്നു. ആഗോള മാതൃകയിലുള്ള പ്രവർത്തനച്ചട്ടം (എസ്ഒപി) രൂപീകരിച്ചാണു ടൂറിസം സൗകര്യങ്ങളൊരുക്കുന്നത്. ബയോമെട്രിക് ബാർകോഡുള്ള ഇ ലാൻഡിങ് കാർഡ് നടപ്പാക്കിയിരുന്നു.

മൂന്നു വർഷത്തേക്കു ബയോമെട്രിക് പരിശോധനയിൽ ഇളവു നൽകാനാണു കേന്ദ്ര സർക്കാർ തീരുമാനം. പരിശോധനയ്ക്കായി ഏറെ സമയം വേണ്ടിവരുന്നതു സഞ്ചാരികൾക്കു പ്രയാസമുണ്ടാക്കുന്നത് ഒഴിവാക്കാനാണു നടപടി. നിലവിൽ, ഒരു സഞ്ചാരിയുടെ ബയോമെട്രിക് ഇലാൻഡിംഗ് കാർഡ് സ്കാൻ ചെയ്തു പരിശോധിക്കുന്നതിനു രണ്ട്-രണ്ടര മിനിറ്റാണു വേണ്ടിവരുന്നത്. ചിലപ്പോൾ ഒരു കപ്പലിൽ വന്നിറങ്ങുന്നതു മൂവായിരത്തിനു മുകളിൽ സഞ്ചാരികളാണ്. നിരവധി ഇമിഗ്രേഷൻ കൗണ്ടറുകൾ സജ്ജമാക്കിയാൽപ്പോലും നടപടികൾ പൂർത്തിയാക്കാൻ ഏറെ സമയമെടുക്കും. ഈ സാഹചര്യത്തിലാണു ബയോമെട്രിക് പരിശോധന തൽക്കാലത്തേക്ക് ഒഴിവാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ബയോമെട്രിക് വിശദാംശങ്ങളില്ലാത്ത ഇലാൻഡിംഗ് കാർഡ് പരിശോധിക്കാൻ ഒന്നര മിനിറ്റ് മതിയാകും. ലാൻഡിംഗ് അനുമതിക്കായി ഓണ്‍ലൈൻ വഴി അപേക്ഷിക്കാം. ബയോമെട്രിക് പരിശോധനയിൽ ഇളവ് നൽകിയതോടെ സഞ്ചാരികൾക്കു നേരത്തെ കപ്പലിൽനിന്നിറങ്ങുവാനും കൊച്ചിയിലും പരിസര പ്രദേശങ്ങളിലും സഞ്ചരിക്കാൻ കൂടുതൽ സമയം ലഭിക്കുകയും ചെയ്യുന്നു.

റോബിൻ ജോർജ്