കണ്ണൂരിന് ആകാശം കൈയെത്തും ദൂരത്ത്
കണ്ണൂരിന് ആകാശം  കൈയെത്തും ദൂരത്ത്
വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കാൻ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഒരുങ്ങുന്നു. കീഴല്ലൂർ പഞ്ചായത്തിലെ മൂർഖൻ പറമ്പിൽ നിർമാണം പൂർത്തിയാകുന്ന വിമാനത്താവളം അഞ്ചു മാസത്തിനുളളിൽ പ്രവർത്തന സജ്ജമാക്കാനാണ് തീരുമാനം. പാസഞ്ചർ ടെർമിനൽ ബിൽഡിംഗിന്‍റെ ഉൾപ്പെടെയുള്ള ഇന്‍റീരിയർ പ്രവൃത്തികളുടെ മിനുക്കുപണികളാണ് നടക്കുന്നത്. സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിന്‍റെ ലൈസൻസിനുളള നടപടിക്രമങ്ങൾ ഉദ്ദേശിക്കുന്ന രീതിയിൽ പൂർത്തിയായാൽ സെപ്റ്റംബറിൽ കണ്ണൂരിൽ നിന്നു വിമാനം പറന്നുയരും. വിമാനത്താവളത്തിന്‍റെ 95 ശതമാനം പ്രവൃത്തിയും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളമായതിനാല്‍ മറ്റ് അനേകം അനുമതി ലഭിക്കേണ്ടതുണ്ട്. ഇനി ലൈസൻസിനായുള്ള കാത്തിരിപ്പാണ്. കമ്മീഷൻ നടപടികൾ പൂർത്തിയാക്കിയാൽ സെപ്റ്റംബറിൽ വാണിജ്യടിസ്ഥാനത്തിൽ ഇന്ത്യയിലെ നാലാമത്തെ വിമാനത്താവളം പ്രവർത്തനസജ്ജമാവും. ലൈസൻസിനുള്ള പരിശോധനകൾ കഴിഞ്ഞാൽ നാലോ അഞ്ചോ മാസമെടുക്കും അനുമതി ലഭിക്കാൻ. നിർമാണം പൂർത്തിയാക്കിയ ശേഷം സിവിൽ ഏവിയേഷൻ വകുപ്പിന്‍റെ പരിശോധന തുടങ്ങുമെന്നാണ് അറിയുന്നത്. ഓഗസ്റ്റോടെ പരിശോധനകൾ പൂർത്തിയാക്കി ലൈസൻസ് നേടിയെടുക്കാൻ കഴിയുമെന്നാണ് കിയാൽ അധികൃതരുടെ പ്രതീക്ഷ.

വിമാനക്കമ്പനികളുടെ പ്രതിനിധികൾ അടുത്ത മാസം സന്ദർശിക്കും

വിമാനത്താവളത്തിൽ വൈദ്യുതി ലഭിച്ചതിനാൽ വിവിധ സംവിധാനങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിക്കാൻ തുടങ്ങിയിട്ടുണ്ട്. നിർമാണ പ്രവർത്തനം അവസാന ഘട്ടത്തിലെത്തിയതിനാൽ വിമാന കമ്പനികളുടെ പ്രതിനിധികളെ അടുത്ത മാസം വിമാനത്താവളം സന്ദർശിക്കാൻ ക്ഷണിക്കും. മാസങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനസജ്ജമാകുന്ന വിമാനത്താവളത്തിലെ നിര്‍ണായക സുരക്ഷാപരിശോധന അടുത്ത മാസം നടക്കും. പരിശോധനകൾ പൂർത്തിയാക്കി ലൈസന്‍സ് ലഭിച്ചാല്‍ വിമാനത്താവളം വേഗത്തിൽ കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് കിയാല്‍ അധികൃതരുടെ പ്രതീക്ഷ. വിമാനത്താവളത്തിലെ ഡിവിഒആര്‍ സംവിധാനത്തിന്‍റെ കാലിബ്രേഷന്‍ കഴിഞ്ഞ മാസം 18-ന് വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു. സുരക്ഷാപരിശോധനയ്ക്ക് മുമ്പായി വിമാനത്താവളത്തിലെ എല്ലാവിധ നിര്‍മാണപ്രവൃത്തികളും പൂര്‍ത്തിയാക്കും. റണ്‍വേയില്‍ വിമാനമിറങ്ങുന്നത് എളുപ്പമാക്കുന്ന ഇന്‍സ്ട്രുമെന്‍റ് ലാൻഡിംഗ് സംവിധാനവും കമ്മീഷന്‍ ചെയ്യുന്നതിനു മുമ്പ് വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തും.

ആറ് അന്താരാഷ്‌ട്ര സർവീസ്

കണ്ണൂരില്‍നിന്ന് ആദ്യഘട്ടത്തില്‍ ആറ് അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. കേന്ദ്രസര്‍ക്കാരിന്‍റെ ഉഡാന്‍ പദ്ധതി പ്രകാരം 24 ആഭ്യന്തര സര്‍വീസുകളും തുടങ്ങിയേക്കും. വിമാനക്കമ്പനികളുമായുള്ള മൂന്നാംഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.

നിരവധി കമ്പനികള്‍ കണ്ണൂരില്‍ നിന്ന് സര്‍വീസിന് താത്പര്യമറിയിച്ചു രംഗത്തെത്തിയിരുന്നു. ദുബായ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ഉദ്ഘാടന ദിവസം തന്നെ സര്‍വീസുകളുണ്ടാകും.
ഗോവ, ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് കണ്ണൂരിലേക്ക് നേരിട്ടുള്ള വ്യോമപാത ലഭിക്കുമെന്ന് ഡിവിഒആര്‍ കാലിബ്രേഷന് ശേഷം വിദഗ്ധര്‍ വിലയിരുത്തിയിരുന്നു.

ജീവനക്കാരുടെ നിയമനങ്ങൾ തുടങ്ങി

വിമാനത്താവളത്തിന്‍റെ സുരക്ഷാ ചുമതലയുള്ള സിഐഎസ്എഫില്‍ 634 പേരെയും ഇമിഗ്രേഷന്‍ വിഭാഗത്തില്‍ 145 പേരെയും കസ്റ്റംസില്‍ 78 പേരെയും നിയോഗിക്കും. നിയമന നടപടികള്‍ പൂര്‍ത്തിയായിവരികയാണ്. വിമാനത്താവളത്തിലെ ഫയര്‍ സ്റ്റേഷനിലേക്ക് നിയമിച്ച ജീവനക്കാർക്കുള്ള പരിശീലനം കഴിഞ്ഞ മാസം പൂർത്തിയാക്കിയിരുന്നു. സുരക്ഷാ മതിലിന്‍റെ (ആർഇ വാൾ) നിർമാണം 95 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. ഒരു മാസം കൊണ്ട് ഇത് പൂർത്തിയാക്കും. 3050 മീറ്റർ റൺവേ ഒരു വർഷം മുമ്പ് സജ്ജീകരിച്ചിരുന്നു. റൺവേ നാലായിരം മീറ്ററാക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുകയാണ്. ആവശ്യമായ ഭൂമി അളന്ന് തിട്ടപ്പെടുത്തിക്കഴിഞ്ഞു. ഇനി വില നിശ്ചയിച്ച് എറ്റെടുക്കും.റൺവേ, ഏപ്രൺ, ടാക്‌സി വേ എന്നിവയിൽ സിഗ്നൽ ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുന്നു. ഇരുവശത്തും അപ്രോച്ച് ലൈറ്റുകളും സ്ഥാപിക്കണം. കല്ലേരിക്കര-പാറാപ്പൊയിൽ മേഖലയിൽ ഇതിനായി സ്ഥലമേറ്റെടുത്തിട്ടുണ്ട്.


പാസഞ്ചർ ടെർമിനൽ കെട്ടിടത്തിനകത്തെ മിനുക്കുപണികളും വിവിധ കാബിനുകളുടെ നിർമാണവുമാണ് ഇപ്പോൾ നടക്കുന്നത്. ആഭ്യന്തര-രാജ്യാന്തര ടെർമിനലുകൾ വേർതിരിക്കലും കഴിഞ്ഞു. ബാഗേജുകൾക്കുള്ള കൺവെയർ ബെൽറ്റ് നിർമാണവും പൂർത്തിയായി വരുന്നു. 48പരിശോധന കൗണ്ടറുകൾ ,16 എമിഗ്രേഷൻ, ഇമിഗ്രേഷൻ, കസ്റ്റംസ് കൗണ്ടറുകൾ എന്നിവ എട്ടു ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണമുള്ള ടെർമിനൽ കെട്ടിടത്തിൽ ആഭ്യന്തര, രാജ്യാന്തര വിഭാഗങ്ങളിലായി 2000 യാത്രക്കാരെ ഒരേസമയം ഉൾക്കൊള്ളാനാകും.

കണ്ണൂരിലേത് പുതിയ സംവിധാനങ്ങൾ

ഏറ്റവും പുതിയ സംവിധാനങ്ങളും സാങ്കേതിക വിദ്യയുമാണ് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പ്രത്യേകത. ചെക്ക് ഇൻ കൗണ്ടറുകൾക്കും ബാഗേജ് ഏറ്റുവാങ്ങുന്ന സ്ഥലത്തും യാത്രക്കാരുടെ നീണ്ട നിര ഒഴിവാക്കാൻ സംവിധാനമുണ്ടാകും. കെട്ടിടത്തിൽ നിന്ന് വിമാനത്തിലേക്ക് കയറാനുള്ള എയ്‌റോബ്രിഡ്ജുകൾ മൂന്നെണ്ണം സ്ഥാപിച്ചിട്ടുണ്ട്. സന്ദർശക ഗാലറിയിൽ കേരളത്തിന്‍റെ പാരമ്പര്യം വിളിച്ചോതുന്ന ചുമർചിത്രങ്ങൾ യാത്രക്കാരെ വരവേൽക്കും.എയർ ട്രാഫിക് കൺട്രോൾ കെട്ടിടം വൈകാതെ എയർപോർട്ട് അഥോറിറ്റിക്ക് കൈമാറും. സന്ദേശ വിനിമയത്തിനുള്ള ഡിവിഒആർ സംവിധാനം കെട്ടിടത്തിൽ സ്ഥാപിച്ചിട്ടുണ്ട്. സുരക്ഷാ പരിശോധനക്ക് മുമ്പ് ഇവ പരീക്ഷിച്ച് പ്രവർത്തന സജ്ജമാക്കും.

കോഡ് 4 ഇ വിഭാഗത്തിലാണ് നിലവിലെ സൗകര്യങ്ങൾ പരിഗണിക്കുമ്പോൾ കണ്ണൂർ വിമാനത്താവളം ഉൾപ്പെടുന്നത്. എന്നാൽ വലിയ വിമാനങ്ങളെ ഉൾക്കൊള്ളാൻ കഴിയുംവിധമുള്ള മാറ്റങ്ങൾ ഏർപ്പെടുത്താനും കഴിയും. എയർബസ് 380 പോലുള്ള വൻവിമാനങ്ങൾ ഇറങ്ങാൻ പാകത്തിലുള്ള റൺവേയും മറ്റു സൗകര്യങ്ങളും വിമാനത്താവളത്തിലുണ്ടാകും.

പ്രധാന കവാടത്തിന്‍റെ നിർമ്മാണം കാരയിൽ തുടങ്ങിയിട്ടുണ്ട്. ഇവിടെ നിന്ന് ടെർമിനൽ കെട്ടിടത്തിലേക്കുള്ള റോഡും മറ്റ് അനുബന്ധ റോഡുകളും ഏതാണ്ട് പൂർത്തിയായി. ഹരിതവത്കരണത്തിന്‍റെ ഭാഗമായി വിമാനത്താവള പരിസരത്ത് ചെടികൾ നട്ടുപിടിപ്പിക്കുന്നുണ്ട്. മണ്ണൊലിപ്പ് ഫലപ്രദമായി തടയുന്ന് രാമച്ചം ചെടികളാണ് മണ്ണിട്ട് ഉയർത്തിയ ഭാഗങ്ങളിൽ വച്ചുപിടിപ്പിക്കുന്നത്. ചുറ്റു മതിൽ, അതിർത്തി റോഡുകൾ എന്നിവയുടെ നിർമാണവും അവസാന ഘട്ടത്തിലെത്തി. യാത്രക്കാരുടെ വാഹന പാർക്കിംഗിനുള്ള സ്ഥലവും സജ്ജീകരിച്ചുകഴിഞ്ഞു.

ജിജേഷ് ചാവശേരി