വിസ്മയ വരകളുമായി വിന്‍സെന്റ്
വിസ്മയ വരകളുമായി വിന്‍സെന്റ്
നിറങ്ങളുടെ കടൽപോലെ കാൻവാസിൽ പലനിറത്തിലുള്ള വരകൾ അലയടിക്കുന്നു. ഒറ്റനോട്ടത്തിൽ ചിത്രകാരൻമാർക്കു മാത്രം മനസിലാക്കാൻ കഴിയുന്ന മോഡേണ്‍ പെയ്ന്‍റിംഗാണെന്ന് തോന്നാം. എന്നാൽ ചിത്രത്തെ ഏതെങ്കിലുമൊരു പ്രത്യേക ആംഗിളിൽ നിന്നു നോക്കിയാൽ ആ നിറക്കടലിനകത്ത് ഒളിച്ചിരിക്കുന്ന ചിത്രം കാണാനാകും. കടലാഴങ്ങളിൽ ചിപ്പിക്കുള്ളിൽ ഒളിച്ചിരിക്കുന്ന പവിഴമുത്തുപോലെ വർണങ്ങളുടെ മഹാസമുദ്രത്തിനകത്ത് ചിത്രകാരൻ ഒളിപ്പിച്ചുവെച്ചിരിക്കുന്ന മനോഹരമായ ചിത്രം കണ്ടറിയുന്പോൾ കാഴ്ചക്കാരനുണ്ടാകുന്ന വിസ്മയം അതാണ് വിൻസന്‍റ് പല്ലിശേരി എന്ന തൃശൂർ നെടുന്പാൾ സ്വദേശിയുടെ മിടുക്ക്.

ചിത്രകലയുടെ അനന്ത സാധ്യതകളെ ഗണിതശാസ്ത്രത്തോടും ഭൗതികശാസ്ത്രത്തോടും ചേർത്തുവെച്ച് അതിൽ ബുദ്ധിയുടെ കണ്ണികൾ കൂടി ചേർത്തിണക്കി വിൻസന്‍റ് വരയ്ക്കുന്ന ചിത്രങ്ങൾ ഒറ്റനോട്ടത്തിൽ കണ്ടറിയാൻ സാധിക്കുന്ന ചിത്രങ്ങളല്ല. ജലതരംഗംപോലെ നിറങ്ങൾ വാരിവിതറിയ കാൻവാസിനകത്ത് വ്യക്തമായ ഒരു ചിത്രരൂപം ഉണ്ടെന്ന് മനസിലാക്കണമെങ്കിൽ ഒന്നുകൂടി സൂക്ഷിച്ചുനോക്കണം.

ചിത്രഭാഷയിൽ പറഞ്ഞാൽ അനമോർഫിക് ആർട്ട് എന്ന ടെക്നിക്കാണ് വിൻസന്‍റ് ഉപയോഗിക്കുന്നത്. അനമോർഫിക് ആർട്ടിലെ കോണിക്കൽ മിറൽ ആർട്ട്, റിഫ്ലക്ഷൻ ഇൻ സ്റ്റീൽ ബോൾ (സ്ഫിയർ), സിലിണ്ടർ ആർട്ട് എന്നീ മൂന്ന് ശാഖകളിലും മനോഹരമായ പെയ്ന്‍റിംഗുകൾ തീർക്കാൻ വിൻസന്‍റിന് കഴിയും. വരകൾ വ്യത്യസ്തമായ രീതിയിൽ ഒരുക്കി ഇത്തരം ചിത്രങ്ങൾ തീർക്കുന്നതിൽ ഇന്ത്യയിൽ തന്നെ വളരെ കുറച്ചു ചിത്രകാരൻമാരെ ഉള്ളു. അതിൽ പ്രമുഖനാണ് വിൻസന്‍റ്.യൂണിവേഴ്സൽ റെക്കോർഡ് ഫോറത്തിന്‍റെ യുആർഎഫ് ഏഷ്യൻ റെക്കോർഡ് വിൻസന്‍റിനു ലഭിക്കുന്പോൾ അത് ചിത്രകലയുടെ ലോകത്ത് കേരളത്തിന്‍റെ മുദ്ര അടയാളപ്പെടുത്തലായി.മേൽപറഞ്ഞ മൂന്നു രീതികൾക്ക് പുറമെ പിരമിഡ്, പെന്‍റഗണ്‍ എന്നീ രീതികളിലും വിൻസന്‍റ് ചിത്രം വരയ്ക്കും.

സംഗതി ഇതാണ്

പരന്ന കാൻവാസിൽ ഒഴുകി കിടക്കുന്ന ചുവപ്പും കറുപ്പും മഞ്ഞയും വെള്ളയും അടക്കമുള്ള നിറങ്ങൾ ഇതിനു നടുവിൽ സ്ഥാപിക്കുന്ന പ്രതിബിംബ പ്രതലത്തിൽ നോക്കിയാൽ മനോഹരമായ ചിത്രങ്ങൾ കാണാനാകുന്നതാണ് അനമോർഫിക് ചിത്രരചനാരീതി.

ഒറ്റനോട്ടത്തിൽ നിറങ്ങൾ ഒഴുകി പടർന്ന ഒരു കാൻവാസിൽ എന്തൊക്കെയോ ഉണ്ടെന്ന തോന്നൽ മാത്രമാണ് അനുഭവപ്പെടുക. അതിനു നടുവിൽ വെക്കുന്ന സിലിണ്ടർ, കോണ്‍ എന്നിവയാണ് കാൻവാസിലെ നിറങ്ങളിലെ ചിത്രം പ്രതിഫലിപ്പിക്കുക. ഉത്തോല ദർപ്പണ സ്വഭാവ
മുള്ള സിലിണ്ടറിന്‍റെ ഉപരിതലത്തിലാണ് ഒളിച്ചു വച്ച ചിത്രം പുറത്തു വരുന്നതു ഇത്തരത്തിൽ ചിത്രം പ്രതിഫലിക്കുന്പോൾ അതിൽ കലാസ്വാദനം പൂർണതയോടെ സാധ്യമാകണമെങ്കിൽ ഒപ്ടിക്സ് എന്ന ഭൗതീക ശാസ്ത്രമെന്നതും ഒത്തുചേരേണ്ടത് അനിവാര്യമാണത്രെ. മാസങ്ങളുടെ ശ്രദ്ധയും ക്ഷമയും പരിശ്രമവും കൊണ്ടാണ് ചിത്രങ്ങൾ പിറവിയെടുക്കുന്നത്. ഒരു മാസം കൊണ്ടു വരച്ചു തീർത്ത ചിത്രം മുതൽ ഒന്പതു മാസം വരെ സമയമെടുത്തു വരച്ച ചിത്രങ്ങളും കൂട്ടത്തിലുണ്ട്. ചിത്രരചനയുടെ നവോത്ഥാന കാലത്ത് പതിനാലാം നൂറ്റാണ്ടിൽ ഡാവിഞ്ചിയെ പോലെയുള്ളവർ കൈകാര്യം ചെയ്തിരുന്ന ചിത്രകൽപ്പനാരീതിയാണിത്. മധ്യകാലഘട്ടത്തിൽ രാജ്യങ്ങൾ തമ്മിൽ യുദ്ധങ്ങൾ നടക്കുന്പോൾ സൈനീകരാഷ്ട്രതന്ത്രപരമായ പല രഹസ്യങ്ങളും കൈമാറാൻ ഈ ചിത്ര രീതി പ്രയോജനപ്പെടുത്തിയിരുന്നു.


നമ്മുടെ വിൻസന്‍റ് വാൻഗോഗ്

കളമശ്ശേരി രാജഗിരി പബ്ലിക് സ്കൂൾ ചിത്രകല അധ്യാപകനായ വിൻസന്‍റ് അനമോർഫിക് ചിത്രരചനാ രീതിയിലേക്കു എത്തിയത് ഒന്പതു വർഷം മുന്പാണ്. ജംഷഡ്പൂരിലെ ഒരു കന്പനിയിലെ ജീവനക്കാരനായ സുഹൃത്ത് അവിടുത്തെ റിസപ്ഷനിൽ ഇരിക്കുന്ന ജെ ആർ ഡി ടാറ്റയുടെ ചിത്രം സിലിണ്ടറിൽ പതിഞ്ഞത് ഫോട്ടോ എടുത്ത് വിൻസന്‍റിന് അയച്ചുകൊടുത്തു. ഇതു കണ്ട നാൾ മുതൽ ഇതെക്കുറിച്ച് പഠിക്കാൻ ഈ അധ്യാപകൻ ശ്രമം തുടങ്ങി. ഇന്‍റർനെറ്റിനെ ഗുരുസ്ഥാനത്ത് നിർത്തി ശ്രമത്തിന് തുടക്കമിട്ടു. പഴയ ചിത്രങ്ങൾ നോക്കി വരച്ചു തുടങ്ങി. ഇതു വിജയം കണ്ടപ്പോൾ സ്വന്തമായൊരു ചിത്രം വരച്ചു അങ്ങിനെ ആദ്യ ചിത്രമായി ഗാന്ധിജിയെ വരച്ചു.ഗണപതിയെ ഏറെ പ്രിയമാണ് വിൻസന്‍റിന്. ഒരേ ചിത്രം ആവർത്തിച്ചു വരച്ചിട്ടുണ്ടെങ്കിൽ അതു വിഘ്നേശ്വര ചിത്രങ്ങളും കൂടെ ഗാന്ധിജിയുമാണ്.

വിൻസന്‍റിന്‍റെ ചിത്രങ്ങൾ

തിരുവനന്തപുരം അനമോർഫിക് ആർട്ട് ഗാലറിയിൽ വിൻസന്‍റിന്‍റെ എട്ട് ചിത്രങ്ങളാണ് ഇവിടുള്ളത്. ഇതിൽ ഏഴണ്ണമാണ് അനമോർഫിക് ഇനത്തിലുള്ളത്. ഇതിൽ ചിത്തിര തിരുനാൾ മഹാരാജാവ്, രാജാ രവിവർമ്മ, സ്വാതി തിരുനാൾ എന്നിവരുടെ ചിത്രങ്ങളുണ്ട്.

ഉത്രാടം തിരുനാൾ മഹാരാജാവിന്‍റെ അനമേർഫിക് ചിത്രം വരച്ചു നൽകിയതിനു അദ്ദേഹത്തിൽ നിന്നും പൊന്നാട സ്വീകരിക്കാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നുവെന്നു വിൻസന്‍റ് പറയുന്നു. പഞ്ചഭൂതങ്ങളിലെ വായു, ജലം, അഗ്നി ഇവ മൂന്നു ചേർത്തു വരച്ചിരിക്കുന്ന ചിത്രത്തിൽ വായുവിനെ സൂചിപ്പാക്കുന്നതിനായി നടുവിൽ വരച്ചിരിക്കുന്ന തിരുവിതാംകൂർ രാജ മുദ്രയായ ശംഖിനു മുകളിൽ സിലിണ്ടർ വയ്ക്കുന്പോഴാണ് ഉത്രാടം തിരുനാൾ മഹാരാജാവിന്‍റെ ചിത്രം കാണാനാവുന്നത്.കോണ്‍ രീതിയിൽ ഒരുക്കിയിരിക്കുന്ന ചാവറയച്ചൻ, പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡബിൾ ഇംപാക്ട് രീതിയിൽ ഒരുക്കിയിട്ടുള്ള ബംഗ്ലാദേശ് രാഷ്ടപിതാവിന്‍റെ മുജീബ് റഹ്മാന്‍റെ ചിത്രം. ഒരു സിംഹത്തിന്‍റെ ചിത്രത്തിൽ സിലിണ്ടറിൽ മൂജീബുൾ റഹ്മാനെ കാണാനാകും ഈ ചിത്രം ഇപ്പോൾ ബംഗ്ലാദേശിലാണ്.

യേശുക്രിസ്തുവിന്‍റെ ചിത്രം ഇംഗ്ലണ്ടിൽ. അബുദാബി കിരീടാവകാശിയുടെ ചിത്രം ഇപ്പോൾ അബുദാബിയിൽ. ചാൾസ് രാജാവിന്‍റെ ചിത്രവും കടലുകടന്നു. മുൻ രാഷട്രപതി ഡോ.എയപി.ജെ അബ്ദുൾ കലാം, മൂൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി.രാജസ്ഥാനിലെ കർണികാ മാതാ ക്ഷേത്രത്തിലെ പാലുകുട്ടിക്കുന്ന എലികളുടെ ചിത്രം...

വിസ്മയ വരകളുമായി കേരളത്തിന്‍റെ വിൻസന്‍റ് വാൻഗോഗ് തന്‍റെ ചിത്ര യാത്ര തുടരുകയാണ് ..

ഷാജൻ ആലുവ