ചരിത്രം കപ്പലേറിവരുന്ന അനുഭവം!
ചരിത്രം  കപ്പലേറിവരുന്ന  അനുഭവം!
പഴയ കൊച്ചിയിൽനിന്നും പുതിയ കൊച്ചിയിലേക്കുള്ള കുതിപ്പിന്‍റെ ആദ്യകാല നിർമിതികളുടെ വിവരങ്ങൾ അറിയണോ...എങ്കിൽ ചരിത്രം കപ്പലേറി വരുന്ന അനുഭവം സാധ്യമാകുന്ന വില്ലിംഗ്ടൺ ഐലൻഡിൽ പോർട് ട്രസ്റ്റിനു കീഴിലുള്ള കൊച്ചിൻ മാരിടൈം ഹെറിറ്റേജ് മ്യൂസിയം സന്ദർശിച്ചാൽമാത്രം മതിയാകും. തുറമുഖത്തിന്‍റെ ചരിത്രത്തിലൂടെ സഞ്ചരിക്കുന്ന അപൂർവ ചിത്രങ്ങളും കാലം പഴയതാക്കിയ നാവികോപകരണങ്ങളും കൊച്ചിൻ മാരിടൈം ഹെറിറ്റേജ് മ്യൂസിയത്തിൽ കാണാൻ സാധിക്കും.

വില്ലിംഗ്ടണ്‍ ഐലൻഡിന്‍റെ പിറവിക്കു പിന്നിലുള്ള അധ്വാനം ചരിത്രത്തിലേക്കു മാഞ്ഞു പോകാതിരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണു മാരിടൈം ഹെറിറ്റേജ് മ്യൂസിയം സ്ഥാപിച്ചിട്ടുള്ളത്. അത്യാധുനിക സാങ്കേതിക വിദ്യകളില്ലാതിരുന്ന കാലത്തു സ്ഥാപിച്ച കൊച്ചി തുറമുഖത്തിന്‍റെ നിർമാണങ്ങളുടെ കാഴ്ചകളും കുറിപ്പുകളും ഇവിടെ കാണാം. പഴയ കാലത്തെ നാവികോപകരണങ്ങളും അവയുടെ ചിത്രങ്ങളും കണ്ടറിയുന്നതിനു പുറമെ പുതിയ കൊച്ചിക്കായി അടിത്തറയൊരുക്കിയ ശില്പികളെക്കുറിച്ചും അവരുടെ നേതൃത്വത്തിൽ നടന്ന നിർമാണങ്ങളെ സംബന്ധിച്ചും അടുത്തറിയാൻ സാധിക്കും. വില്ലിംഗ്ടണ്‍ ഐലൻഡ് നോർത്ത് എൻഡിൽ എംബാർക്കേഷൻ ജെട്ടിയിൽനിന്ന് ഏകദേശം 60 മീറ്റർ മാത്രം അകലെയാണ് ഈ മ്യൂസിയം സ്ഥിതിചെയ്യുന്നത്. എറണാകുളത്തുനിന്നെത്തുന്നവർക്കു ബോട്ട് മാർഗം 10 മിനിറ്റുകൊണ്ടു മ്യൂസിയത്തിലെത്താം. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ പത്തു മുതൽ വൈകിട്ട് ആറുവരെയാണു പ്രവർത്തന സമയം.

സ്വാഗതം ചെയ്തു പഴയ കൊച്ചിയുടെ മനോഹര കാഴ്ചകൾ

ചരിത്രപ്പഴമയിലേക്കുള്ള കൊച്ചിയുടെ കാഴ്ചാ ജാലകമാണ് ഈ മ്യൂസിയമെന്നു പറഞ്ഞാൽ അതിശയോക്തിയല്ല. വിഷപ്പുക പരത്തി, നിരത്തുകളിൽ തിരക്കേറ്റി വാഹനങ്ങൾ ചീറിപ്പാഞ്ഞു തുടങ്ങും മുൻപുള്ള കാഴ്ചയാണു കാണാൻ സാധിക്കുക. കഴിഞ്ഞ നൂറ്റാണ്ടിന്‍റെ തുടക്കത്തിൽ കൊച്ചി തുറമുഖത്തുനിന്നു നാലു കിലോമീറ്ററോളം ദൂരെ പുറങ്കടലിലാണു കപ്പലുകൾ അടുത്തിരുന്നത്. അവിടെനിന്നു പത്തേമാരികളിലാണു തുറമുഖത്തേക്കു ചരക്കെത്തിച്ചിരുന്നത്. ആ അസൗകര്യം ഒഴിവാക്കുന്നതിനായി ഉൾത്തുറമുഖം നിർമിക്കണമെന്നു കയറ്റുമതി, ഇറക്കുമതി വ്യവസായികൾ മദ്രാസ് റസിഡൻസിയോട് ആവശ്യപ്പെട്ടു. ഈ ആവശ്യം പഠിക്കാനായി ബാരി ആൻഡ് കന്പനിയെ ചുമതലപ്പെടുത്തി. ആ റിപ്പോർട്ട് നടപ്പാക്കാനാണു സർ റോബർട്ട് ബ്രിസ്റ്റോയെ നിയോഗിച്ചത്. 1920-41 കാലത്ത് അദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ നടത്തിയ അത്യധ്വാനമാണ് ആധുനിക കൊച്ചി തുറമുഖം. ബ്രിസ്റ്റോയുടെയും സംഘത്തിന്‍റെയും മഹത്തായ പ്രയത്നത്തിന്‍റെ കഥ പുതുതലമുറയ്ക്കായി അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു പോർട് ട്രസ്റ്റ് 2014 മേയിൽ മ്യൂസിയം തുറന്നത്. ബ്രിസ്റ്റോയുടെ ഓർമയ്ക്കായി അദ്ദേഹം പത്നിക്കൊപ്പമിരിക്കുന്ന ചിത്രം പ്രധാന ഹാളിൽതന്നെ ഇടംപിടിച്ചിട്ടുണ്ട്. ഇതിനു തൊട്ടുതാഴെയായി അദ്ദേഹം ഉപയോഗിച്ചിരുന്ന രണ്ടു കസേരകളും കാണാൻ സാധിക്കും. ആധുനിക ലോകത്തുമാത്രമേ കറങ്ങുന്ന കസേരയുള്ളൂവെന്ന ധാരണ തെറ്റാണെന്നു മനസിലാക്കാൻ ഉതകുന്നതാകും ഇവിടെ സൂക്ഷിച്ചിരിക്കുന്ന ഇത്തരത്തിലുള്ള ആടുന്ന കസേര.

റെയിൽ, റോഡ് നിർമാണങ്ങളുടെ അപൂർവ ചിത്രങ്ങളും സ്വന്തം

എട്ടു പതിറ്റാണ്ടിനപ്പുറമുള്ള കൊച്ചി തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട അപൂർവ ചിത്രങ്ങൾ ആഴ്ചകൾക്കുമുന്പാണു മ്യൂസിയത്തിനു ലഭിച്ചത്. കൊച്ചി പട്ടണത്തെ വില്ലിംഗ്ടണ്‍ ദ്വീപുമായി ബന്ധപ്പെടുത്തുന്ന റെയിൽ, റോഡ് പാലങ്ങളുടെ നിർമാണത്തിലേക്കു വെളിച്ചം വീശുന്നതുൾപ്പെടെ 25 ചിത്രങ്ങളാണു മ്യൂസിയത്തിനു സ്വന്തമായത്. കൊച്ചി തുറമുഖത്തിന്‍റെ നിർമാണം നടന്ന 1936-40 കാലഘട്ടത്തിൽ പാലങ്ങളുടെ നിർമാണ ചുമതലയുണ്ടായിരുന്ന റസിഡന്‍റ്സ് എൻജിനിയർ ആർ.ടി. രാമചന്ദ്രന്‍റെ മകൻ ആർ. രവിശങ്കറാണു പിതാവിന്‍റെ ശേഖരത്തിലുള്ള ചിത്രങ്ങളും നിർമാണങ്ങളുമായി ബന്ധപ്പെട്ട വിലപ്പെട്ട രേഖകൾ ഉൾപ്പെടെ കൈമാറിയത്. തുറമുഖത്തിന്‍റെ ശില്പിയായ റോബർട്ട് ബ്രിസ്റ്റോ സായിപ്പിന്‍റെ സംഘത്തിലെ ഏക ഇന്ത്യൻ എൻജിനിയറായിരുന്നു മൈസൂർ സ്വദേശി രാമചന്ദ്രൻ. 1923 ൽ സിവിൽ എൻജിനിയറിംഗ് പാസായി 12 കൊല്ലം മുംബൈ പൊതുമരാമത്തിലും വൻകിട കന്പനികളിലും ജോലിചെയ്തശേഷമാണു റോബർട്ട് ബ്രിസ്റ്റോയ്ക്കൊപ്പം അദ്ദേഹം കൊച്ചിയിലെത്തിയത്. വെണ്ടുരുത്തിപ്പാലം, പഴയ മട്ടാഞ്ചേരിപ്പാലം തുടങ്ങിയവയുടെ നിർമാണ നേതൃത്വമായിരുന്നു അദ്ദേഹത്തിന്. പാലം നിർമാണത്തിനു വെള്ളത്തിനടിയിൽ കോണ്‍ക്രീറ്റ് പില്ലറുകൾ താഴ്ത്തിയതു ദക്ഷിണേന്ത്യയിൽതന്നെ ആദ്യത്തെ സംഭവമായിരുന്നു. നാലുവർഷം കഴിഞ്ഞു കൊച്ചിയിൽനിന്നു രാമചന്ദ്രൻ മടങ്ങുന്പോൾ നൽകിയ യാത്രയയപ്പിൽ അദ്ദേഹത്തിന്‍റെ സേവനങ്ങളെ ബ്രിസ്റ്റോ എടുത്തുപറഞ്ഞു പുകഴ്ത്തിയിരുന്നു. കേന്ദ്ര സർക്കാരിനു കീഴിൽ സർവീസിൽനിന്നു വിരമിച്ചശേഷം 1962 ൽ അന്തരിച്ചു.




കണ്‍ നിറയെ കാണാൻ കൂറ്റൻ ക്രെയിൻ മുതൽ കപ്പലുകൾവരെ!

കൂറ്റൻ ക്രെയിനിന്‍റെ ദൃശ്യം മുതൽ ആലപ്പുഴയിൽനിന്നു ചരക്കുമായി എത്തുന്ന കെട്ടുവള്ളങ്ങൾ കപ്പൽ കാത്തു മട്ടാഞ്ചേരി വാർഫിൽ നിരന്നു കിടക്കുന്നതുൾപ്പെടെയുള്ള നിരവധി ചിത്രങ്ങൾ കാണാൻ സാധിക്കും. കായലിൽനിന്നു വില്ലിംഗ്ടൻ ഐലൻഡ് സൃഷ്ടിക്കാൻ ബ്രിസ്റ്റോയെ സഹായിച്ച മണ്ണുമാന്തിക്കപ്പലിന്‍റെ ഒന്നിലേറെ ഫോട്ടോകൾ മ്യൂസിയത്തിലുണ്ട്. മട്ടാഞ്ചേരി വാർഫിന്‍റെ നിർമാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലെ ഫോട്ടോകൾ, വെണ്ടുരുത്തി റെയിൽപാലത്തിലൂടെ ആദ്യ ആവി വണ്ടി പരീക്ഷണാടിസ്ഥാനത്തിൽ ഓടിയതുൾപ്പെടെ ചരിത്രത്തിന്‍റെ ഭാഗമായ നിരവധി ചിത്രങ്ങൾ മ്യൂസിയത്തിന്‍റെ ഭാഗമാണ്. എറണാകുളം വാർഫിലെ ബെർത്തുകളുടെ നിർമാണ ചിത്രങ്ങളും അരൂർ പാലത്തിന്‍റെ നിർമാണ വേളയിലെ ഫോട്ടോകളും മട്ടാഞ്ചേരിപ്പാലം, വെണ്ടുരുത്തിപ്പാലം എന്നിവയുടെ നിർമാണ വേളകളിലുള്ള ചിത്രങ്ങളും കാണുന്പോൾ ബ്രിസ്റ്റോയും കൂട്ടരും ഒരു തുറമുഖം സൃഷ്ടിച്ചത് എങ്ങനെയെന്നു വ്യക്തമാക്കിത്തരും.

മെക്കാനിക്കൽ പഞ്ചിംഗ് ക്ലോക്കും കാൽക്കുലേറ്ററും

മൊബൈൽ ഫോണുകൾ ഉൾപ്പെടെ ആധുനിക സാങ്കേതികവിദ്യകൾ ഇല്ലാതിരുന്ന കാലത്തും വാർത്താവിനമയം എങ്ങനെ സാധ്യമായെന്നും ഏതൊക്കെ ഉപകരണങ്ങളുടെ സഹായത്തോടെയാണു നിർമാണങ്ങൾ പുരോഗമിച്ചുവെന്നതിനൊക്കെ ഉത്തരം മ്യൂസിയത്തിലുണ്ട്. ഇത്തരത്തിലുള്ള പഴയ തലമുറ ഉപകരണങ്ങൾ വേറിട്ട കാഴ്ചയാണ്. വയർലെസ് കമ്യൂണിക്കേഷനിലെ പഴയ തലമുറയിലെ വിഎച്ച്എഫ് സ്റ്റേഷൻ, എൻജിൻ റൂം ടെലഗ്രാഫ്, കൂറ്റൻ സിഗ്നൽ ലൈറ്റുകൾ, ഗ്യാസ് വെൽഡിംഗിന് ഓക്സിജനും അസെറ്റിലിനും കൃത്യമായ അനുപാതത്തിൽ ഉപയോഗിച്ചിരുന്ന ഗ്യാസ് റഗുലേറ്റർ, മെഗാ ഫോണ്‍, എയർ ഹോണ്‍, ഇലക്ട്രിക് സൈറണ്‍, ക്ലോക്കുകൾ, മണ്ണെണ്ണ ഇന്ധനമായ റൂം ഹീറ്റർ തുടങ്ങി പണ്ടു ചായ തണുക്കാതെ സൂക്ഷിച്ചിരുന്ന തെർമോ ഫ്ലാസ്കുവരെ കാണാൻ സാധിക്കും. പഴയ ഡോക് യാർഡിന്‍റെയും കപ്പലുകളുടെയും മാതൃകകളും മ്യൂസിയത്തിലുണ്ട്.

ബ്രിസ്റ്റോയാണു താരം

ആധുനിക കൊച്ചി തുറമുഖത്തിന്‍റെ ശില്പിയെന്നു വാഴ്ത്തപ്പെടുന്ന സർ റോബർട്ട് ബ്രിസ്റ്റോയുടെ സാന്നിധ്യം പല ചിത്രങ്ങളിലും കാണാൻ കഴിയും. തുറമുഖത്തിന്‍റെ സ്ഥലം ആദ്യമായി പാട്ടത്തിനു നൽകുന്ന വേളയിൽ കരാർ കൈമാറുന്നതു സർ ബ്രിസ്റ്റോയാണ്. ബാങ്ക് ഓഫ് കൊച്ചിൻ ആയിരുന്നു തുറമുഖത്തു സ്ഥലം പാട്ടത്തിനെടുത്ത ആദ്യ സ്ഥാപനം. ബ്രിസ്റ്റോ ബംഗ്ലാവും അദ്ദേഹം ഉപയോഗിച്ചിരുന്ന കാറും ചേർന്നൊരു ചിത്രമുണ്ട്. കൊച്ചിയിൽ ആദ്യ ട്രെയിൻ എത്തിയപ്പോൾ സ്വീകരിക്കുന്നവരുടെ കൂട്ടത്തിലും ബ്രിസ്റ്റോയുണ്ട്. എല്ലാം ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ. ബ്രിസ്റ്റോയും ഭാര്യ ജെർട്രൂഡും ഒരുമിച്ചിരിക്കുന്ന ചിത്രം ഗുരുവായൂർ സ്വദേശി വരച്ചതാണ്. ഇതിനു താഴെയാണു ബ്രിസ്റ്റോ ഉപയോഗിച്ചിരുന്ന കസേര ഗാംഭീര്യം വിടാതെ സൂക്ഷിച്ചിട്ടുള്ളത്.

റോബിൻ ജോർജ്