പ്രചോദനമായി, പാഠമായി പ്രിയ
പ്രചോദനമായി, പാഠമായി പ്രിയ
മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി, ആണ്‍-പെണ്‍ സമത്വം, സ്ത്രീയുടെ സാമൂഹിക ഒൗന്നത്യം, സ്ത്രീ സുരക്ഷ, സ്ത്രീ സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങൾ വളരെ സജീവമായി വിശകലനം ചെയ്യപ്പെടുന്ന ഒരു കാലഘട്ടമാണിത്. സ്ത്രീശാക്തീകരണത്തിനും സ്ത്രീ സുരക്ഷയ്ക്കുമായി പ്രത്യേകം പ്രത്യേകം സംഘടനകളും കാന്പയിനുകളും പ്രതിദിനമെന്നവണ്ണം പിറവിയെടുക്കുകയും ചർച്ചചെയ്യപ്പെടുകയും ചെയ്യുന്ന കാലഘട്ടം. സ്ത്രീ-പുരുഷ സമത്വത്തിനുവേണ്ടി വാഗ്വാദങ്ങൾ നടത്തുന്പോഴും അത് സ്ഥാപിച്ചെടുക്കാനായി ആർത്തവം മുതൽ മുലയൂട്ടൽ വരെ എന്തും ആയുധമാക്കുന്പോഴും സ്ത്രീകളിൽതന്നെ ചിലരെങ്കിലും മറന്നുപോവുന്ന ഒരു കാര്യമുണ്ട്. തങ്ങളുടെ വേദനകളെയും ത്യാഗങ്ങളെയും വിൽപ്പനച്ചരക്കാക്കിയും അന്തിച്ചർച്ചയ്ക്കിട്ടുകൊടുത്തുമല്ല അംഗീകാരം നേടിയെടുക്കേണ്ടത്, മറിച്ച്, തങ്ങളുടെ മികവുകളെയും നേട്ടങ്ങളെയും ഉയർത്തിക്കാട്ടിയാണെന്നത്. ഇത്തരത്തിൽ സ്ത്രീയുടെ ഉന്നതിയും അവകാശങ്ങളും അവളുടെ കൈകളിൽ തന്നെയാണെന്നും അത് പുരുഷനിൽ നിന്ന് പിടിച്ച് വാങ്ങേണ്ടയാവശ്യമില്ലെന്നും വിശ്വസിക്കുന്ന, സ്വന്തം ജീവിതത്തിലൂടെ അത് തെളയിച്ച ഒരു വനിതാരത്നത്തെ പരിചയപ്പെടാം...ഇന്നീ വനിതാദിനത്തിൽ

“അന്ന്...പാസിംഗ് ഒൗട്ട് പരേഡ് കഴിഞ്ഞ് സബ് ലഫ്റ്റനന്‍റ് റാങ്ക് സൂചിപ്പിക്കുന്ന ബാഡ്ജ് തോളിൽ പതിഞ്ഞ ആ നിമിഷം..ജീവിതത്തിലെ ഏറ്റവും സന്തോഷം തോന്നിയ നിമിഷങ്ങളിലൊന്നായിരുന്നു അത്..” ഇതു പറയുന്പോൾ, എൻസിസി നേവി വിഭാഗത്തിലെ കേരളത്തിലെ ആദ്യ വനിതാ സബ് ലഫ്റ്റനന്‍റ് റാങ്ക് ജേതാവ് പ്രിയ ജലേഷിന്‍റെ വാക്കുകളിൽ സന്തോഷം തുളുന്പി നിന്നു. കാരണം മൂന്നു മാസത്തെ അതികഠിന പരിശീലനത്തിന്‍റെയും അതിനുമുന്പ് അനേക വർഷങ്ങൾകൊണ്ട് സ്വരുക്കൂട്ടിയ ആത്മവിശ്വാസത്തിന്‍റെയും ഫലമായിരുന്നു ആ പദവിയും അതുവഴി സ്വന്തം പേരിലായ റിക്കാർഡും. അസാധ്യമെന്ന വാക്കിനെ സ്ത്രീകൾപാടെ മറന്നുപേക്ഷിക്കണമെന്ന സന്ദേശമാണ് അധ്യാപിക കൂടിയായ പ്രിയ തന്‍റെ ഈ നേട്ടത്തിലൂടെ സ്ത്രീ സമൂഹത്തോട് വിളിച്ചുപറയുന്നത്.

അധ്യാപികയിൽ നിന്ന് സബ് ലഫ്ററനന്‍റിലേക്കുള്ള യാത്ര

തിരുവനന്തപുരം എംജി കോളജിലെ കൊമേഴ്സ് വിഭാഗം അസിസ്റ്റന്‍റ് പ്രഫസർ എന്ന വിശേഷണം മാത്രമുണ്ടായിരുന്ന പ്രിയയ്ക്ക് എൻസിസി നേവി വിഭാഗത്തിലെ കേരളത്തിലെ ആദ്യ വനിതാ സബ് ലഫ്റ്റനന്‍റ് പദവിയും റിക്കാർഡും സ്വന്തമാക്കാൻ സാധിച്ചിരിക്കുന്നു. കോളജിലെ എൻസിസി നേവി വിംഗിന്‍റെ അസോസിയേറ്റ് എൻസിസി ഓഫീസറുകൂടിയായ പ്രിയയ്ക്ക് ഈ നേട്ടത്തിലേക്കുള്ള യാത്ര സാഹസികമായിരുന്നെങ്കിലും അതിന്‍റെ ഫലം ഇന്ന് അനേകർക്ക് പ്രചോദനമാവുന്നുണ്ട്. 2017 ൽ മൂന്ന് മാസത്തെ അതികഠിനമായ പരിശീലനമായിരുന്നു ഇതിനായി ഉണ്ടായിരുന്നത്. ഒരു മാസം ഗ്വാളിയറിലും രണ്ട് മാസം കൊച്ചിയിലും.



പാസിംഗ് ഒൗട്ട് പരേഡെന്ന ധന്യനിമിഷം

മൂന്നുമാസത്തെ പരിശീലനത്തിനും അവസാനം എഴുത്തുപരീക്ഷയ്ക്കും ശേഷമായിരുന്നു പാസിംഗ് ഔട്ട് പരേഡ്. പരേഡ് കഴിഞ്ഞ് റാങ്ക് സെറിമണി. ഞാനെന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭിമാനവും സന്തോഷവും തോന്നിയ നിമിഷം. ആ യൂണിഫോം തന്നെ ഞാനേറെ കൊതിച്ചിരുന്ന ഒന്നാണ്. കാരണം ഒരു യൂണിഫോംഡ് ഓഫീസറാവുക എന്നത് ആഗ്രഹമായിരുന്നു. സിവിൽ സർവീസിന് രണ്ടുതവണ ശ്രമിച്ചിരുന്നു. പിന്നീട് അതിനുള്ള സാഹചര്യമൊത്തുമില്ല. എങ്കിലും സബ് ലഫ്റ്റനന്‍റ് എന്ന ഈ പദവിയിലൂടെ ആ ആഗ്രഹം കൂടിയാണ് പൂർത്തിയായത്.

ക്യാന്പുകളിലെ അവശ്യഘടകവും നിറസാന്നിധ്യവും

ട്രെയിനിംഗിനുശേഷം യൂണിറ്റുകളിലേക്ക് മടങ്ങിവന്നു. ലക്ഷദ്വീപ് ഡയറക്ടറേറ്റ് എൻസിസിയാണ് കേരളത്തിലുള്ളത്. അതിന്‍റെ കീഴിലുള്ള തിരുവനന്തപുരം ഗ്രൂപ്പിന്‍റെ കീഴിലാണ് എംജി കോളജിന്‍റെ നേവൽ എൻസിസി വരുന്നത്. എൻസിസി ക്യാന്പുകളും നേതൃത്വവും എന്‍റെ കോളജിലെ കുട്ടികളുടെ പരിശീലനവുമാണ് ഇപ്പോൾ പ്രധാനമായും നടത്തുന്നത്. ലേഡി എഎൻഒ ആയി ഞാൻ മാത്രമേ ഉള്ളൂ എന്നതിനാൽ നേവിയുടെ എന്ത് ക്യാന്പായാലും വർഷാവർഷം നടത്തുന്ന പത്ത് ദിവസത്തെ ആനുവൽ ക്യാന്പായാലും മുഴുവൻ സമയവും എന്‍റെ സാന്നിധ്യവും പങ്കാളിത്തവും ആവശ്യപ്പെടാറുണ്ട്. ഞാനത് സന്തോഷത്തോടെ ഏറ്റെടുക്കാറുമുണ്ട്. ഇതിനുപുറമേ കോളജിലെതന്നെ എൻസിസി യൂണിറ്റിന്‍റെ നേതൃത്വത്തിൽ നഗരശുചീകരണം പോലുള്ള സാമൂഹികക്ഷേമ പ്രവർത്തനങ്ങളും നടത്തിവരുന്നു. കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിന് അതേറെ പ്രയോജനകരമാണ്.


നേട്ടം എനിക്കുമാത്രമല്ല

ട്രെയിനിംഗും സബ് ലഫ്റ്റനന്‍റ് പദവിയും കൊണ്ട് ഗുണമുണ്ടായത് എനിക്ക് മാത്രമല്ല. കോളജിൽ ഞാൻ എൻസിസി ഓഫീസറായി ചാർജെടുത്തശേഷം ഇതുവരെ ആറ് കേഡറ്റ്സ് ഡൽഹിയിൽ റിപ്പബ്ലിക് ഡേ പരേഡിൽ പങ്കെടുക്കുകയുണ്ടായി. അതിൽതന്നെ അഞ്ചുപേർ പെണ്‍കുട്ടികളായിരുന്നു എന്നത് സ്ത്രീയെന്ന നിലയിലുള്ള എന്‍റെ അഭിമാനം വർദ്ധിപ്പിക്കുന്നു. കേരളത്തിൽ മറ്റൊരു കോളജിനും കൈവരിക്കാനാവാത്ത നേട്ടമാണിത്. എനിക്ക് കിട്ടിയ ട്രെയിനിംഗ് ഉപയോഗിച്ച് കുട്ടികളെ പ്രചോദിപ്പിക്കാനും അതുവഴി കോളജിന്‍റെ പ്രശസ്തി ഉയർത്താനും സാധിക്കുന്നു എന്നതാണ് അഭിമാനകരമായ കാര്യം. മാത്രവുമല്ല, ഞങ്ങളുടെ കോളജിൽ എൻസിസി കേഡറ്റ്സ് ആയിരുന്ന പല കുട്ടികളും ഡിഫൻസിൽ വിവിധ തസ്തികകളിൽ ജോലിയിലും പ്രവേശിക്കുന്നുണ്ട്.



അറച്ചുനിൽക്കേണ്ടവളല്ല സ്ത്രീ

സ്ത്രീകൾ കൈവയ്ക്കാത്ത ഒരു മേഖലയും ഇന്നില്ല. സത്യം പറഞ്ഞാൽ സ്ത്രീ-പുരുഷൻ എന്ന വേർതിരിവ് വേണ്ട. സംവരണത്തിനോ മറ്റാനുകൂല്യങ്ങൾക്കോവേണ്ടി ആരുടെയും കാലുപിടിക്കേണ്ട കാര്യവുമില്ല. നമ്മുടെ ജോലി ആത്മാർത്ഥമായും സത്യസന്ധമായും ചെയ്യുകയാണെങ്കിൽ അംഗീകാരം തേടിയെത്തുക തന്നെ ചെയ്യും. അതിൽ ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ല. അർഹതപ്പെട്ട വിജയം ആരെക്കൊണ്ടും തടുക്കാൻ പറ്റില്ല. ഞാൻ സ്ത്രീയായതുകൊണ്ട് എനിക്കത് പറ്റില്ല എന്ന് ചിന്തിക്കാതിരിക്കുക. ബാക്കിയുള്ളതൊക്കെ തനിയെ നമ്മെ തേടിയെത്തിക്കൊള്ളും. ഇപ്പോഴത്തെ പെണ്‍കുട്ടികൾ എല്ലാകാര്യത്തിലും ആണ്‍കുട്ടികളേക്കാൾ ഒരുപടി മുന്നിലാണെന്നത് എടുത്തു പറയേണ്ടതുമാണ്.

പ്രിയയുടെ പ്രിയമുള്ള സ്വപ്നങ്ങൾ

സബ് ലഫ്റ്റനന്‍റ് റാങ്കിൽ നിന്ന് കാലക്രമേണ വിവിധ ടെസ്റ്റുകളിലൂടെയും പരിശീലനത്തിലൂടെയും ഉയർന്ന പദവികളിലെത്തിച്ചേരാൻ സാധിക്കും. എങ്കിലും അതിനെല്ലാമുപരിയായി കുട്ടികൾക്കായി എന്തെങ്കിലുമൊക്കെ ചെയ്യുക എന്നതാണെന്‍റെ സ്വപ്നവും ലക്ഷ്യവും. കാരണം ഏതുരീതിയിലും വാർത്തെടുക്കാൻ സാധിക്കുന്ന പ്രായത്തിലുള്ള, ചുറുചുറുക്ക് അതിന്‍റെ മൂർധന്യാവസ്ഥയിലുള്ള കുട്ടികളെയാണ് എന്‍റെ കൈയിൽ കിട്ടുന്നത്. അവരെ ഏറ്റവും നല്ല രീതിയിൽ പരിശീലിപ്പിച്ചെടുക്കുക എന്നത് ആവശ്യമാണ്. എൻസിസിയുടെ ലക്ഷ്യംതന്നെ പ്രതിരോധമേഖലയെക്കുറിച്ച് യുവതീയുവാക്കൾക്ക് അവബോധം കൊടുക്കുക എന്നതാണല്ലോ. അതുകൊണ്ട് ഞാൻ പഠിച്ചതും നേടിയതുമായ കാര്യങ്ങൾ കുട്ടികളടെ ജീവിത രൂപീകരണത്തിനായി പ്രയോജനപ്പെടുത്തുക എന്നതാണ് ആഗ്രഹം. അതിനായാണ് പരിശ്രമിച്ചുകൊണ്ടിരിക്കുന്നതും.

പിന്തുണ; കുടുംബവും കോളജും

കോളജ് മാനേജ്മെന്‍റും സഹപ്രവർത്തകരും നൽകിയ പിന്തുണ പറഞ്ഞറിയിക്കാനാവാത്തതാണ്. വാർഷിക ക്യാന്പുകളിലും ഇടയ്ക്കിടെ നടത്തുന്ന മറ്റ് ക്യാന്പുകളിലും പങ്കെടുക്കാൻ എനിക്കവർ അനുവാദം നൽകുന്നുണ്ട്. എല്ലാത്തിനുമുപരിയായി കുടുംബത്തിന്‍റെ പിന്തുണയാണ് എന്നെ നയിച്ചത്. ഭർത്താവ് ജലേഷ് കെഎസ്ഇബി ഉദ്യോഗസ്ഥനാണ്. മകൾ ഒന്പതാം ക്ലാസിലും മകൻ യുകെജിയിലും പഠിക്കുന്നു.

കീർത്തി കാര്‍മല്‍ ജേക്കബ്