Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
പുകയടങ്ങാത്ത ചിത
പയ്യന്നൂർ തെക്കേ മന്പലത്തെ എം.ദാമോദരൻ എന്ന ഹക്കീമി(45)നെ തല്ലിക്കൊന്ന് പയ്യന്നൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ കൊറ്റി ജുമാ മസ്ജിദ് വളപ്പിൽ അതിനിഷ്ഠൂരമായി കത്തിച്ച് ചാന്പലാക്കിയ സംഭവത്തിന് നാളേക്ക് നാലാണ്ട്. നീണ്ട ഇടവേളയ്ക്കൊടുവിൽ ഇപ്പോൾ കേസന്വേഷിക്കുന്ന സിബിഐ സംഘം നാലു പേരെ അറസ്റ്റ് ചെയ്തെങ്കിലും കൊലപാതകത്തിന് പിന്നിലെ അന്തർനാടകങ്ങളും നിഗൂഢതകളുമറിയാനുള്ള ജനങ്ങളുടെ കാത്തിരിപ്പ് അസ്ഥാനത്താകുമോ എന്ന സംശയമാണ് ഇപ്പോൾ ഉയരുന്നത്.
2014 ഫെബ്രുവരി 10ന് രാവിലെയാണ് ലോട്ടറി ടിക്കറ്റ് വിൽപനക്കാരൻ കൂടിയായ ഹക്കീമിന്റെ മൃതദേഹം ഇയാൾ റിസീവറായി ജോലി ചെയ്തിരുന്ന കൊറ്റി ജുമാ മസ്ജിദിന് സമീപത്തെ മദ്രസയ്ക്ക് പുറകിലായി കത്തിത്തീരാറായ നിലയിൽ കണ്ടെത്തിയത്. നിഷ്്ഠൂരമായ ഈ കൊലപാതകത്തിലെ പ്രതികളെ ഉടൻ പിടികൂടുമെന്ന ചിന്തയിൽ ആഴ്ചകളും മാസങ്ങളും വർഷങ്ങളും കാത്തിരുന്ന ജനങ്ങൾക്കറിയേണ്ടിയിരുന്നത് കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരേയും കൊലപാതകത്തിന് പിന്നിലെ നിഗൂഢ ലക്ഷ്യങ്ങളുമായിരുന്നു. ജനങ്ങളുടെ ആഗ്രഹം പോലെ രാജ്യത്തെ സ്വതന്ത്ര അന്വേഷണ വിഭാഗമായ സിബിഐ കേസന്വേഷണം ഏറ്റെടുത്തതോടെ പ്രതീക്ഷയോടെയാണ് ജനങ്ങൾ അന്വേഷണത്തെ നോക്കിക്കണ്ടത്. എന്നാൽ സിബിഐയുടെ വിശ്വാസ്യതയ്ക്ക് മങ്ങലേൽക്കുന്നുവോ എന്ന സംശയം ഇപ്പോൾ ജനങ്ങളിൽ ബലപെട്ടിരിക്കുകയാണ്.
ദുരൂഹതയഴിയാത്ത കൊലപാതകം
പള്ളിക്കമ്മിറ്റിയുടെ രാത്രിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കാനായി ഹക്കീം തലേദിവസം രാത്രി ഏഴരയോടെയാണ് വീട്ടിൽ നിന്നിറങ്ങിയത്. ഭാര്യ സീനത്തിന്റെ സഹായത്തോടെ എണ്ണിത്തിട്ടപ്പെടുത്തിയ ഒരുലക്ഷം രൂപ കണക്കുപുസ്തകം വെച്ച ബാഗിലും തുണിയിൽ പൊതിഞ്ഞ പതിനായിരം രൂപ പാന്റ്സിന്റെ പോക്കറ്റിലുമിട്ടാണ്് യോഗത്തിനായി ഇറങ്ങിയത്. പിറ്റേ ദിവസം വിൽക്കേണ്ട ലോട്ടറി ടിക്കറ്റുകൾ വാങ്ങി വീട്ടിൽ വച്ചിരുന്നു. കുറച്ചു ദിവസങ്ങളിലായി ഹക്കീം എന്തിനേയോ ഭയപ്പെട്ടിരുന്നതായി ഹക്കീമിന്റെ ഭാര്യ സീനത്ത് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.
യോഗത്തിനായി പള്ളിക്കമ്മിറ്റി തയ്യാറാക്കിയ ഭക്ഷണത്തിൽ ബാക്കിവന്ന ഒരുപൊതിച്ചോറ് മകൻ ഫാരിസിന് നൽകാനായെടുത്ത് വീട്ടിലേക്ക് നടന്നുപോയി എന്ന് പറയുന്ന ഹക്കീമിനെ പിന്നെ ആരും കണ്ടില്ല. ഏറെ വൈകിയിട്ടും കാണാതിരുന്നതിനെ തുടർന്ന് രാത്രി 11.41ന് മകൻ ഫാരിസ് ഹക്കീമിനെ വിളിച്ചപ്പോൾ ഫോണിലൂടെ വന്ന മറുപടി യോഗം തീർന്നില്ല വരാൻ താമസിക്കുമെന്നായിരുന്നു. എന്നാൽ അന്ന് ഫോണിലൂടെ കേട്ട ശബ്ദം ഉപ്പയുടേതല്ലായെന്നും വേഗത്തിലുള്ള ആ സംസാരം ഉപ്പയുടെ ശൈലിയിലല്ലായിരുന്നെന്നും മകൻ ഫാരിസ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. കുറെക്കഴിഞ്ഞ് വീണ്ടും വിളിച്ചപ്പോൾ ഫോണ്‍ പ്രവർത്തനരഹിതവുമായിരുന്നു. നേരം പുലർന്നതോടെ പിതാവിനെ അന്വേഷിച്ചിറങ്ങിയ മകൻ ഫാരിസാണ് പുകയുയരുന്നത് കണ്ട് നോക്കിയപ്പോൾ മദ്രസയ്ക്ക് പിന്നിലായി കത്തിത്തീരാറായ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് കിടന്നിരുന്ന വസ്ത്രങ്ങളിലൂടെയാണ് കത്തിതീർന്നുകൊണ്ടിരിക്കുന്നത് തന്റെ സ്നേഹനിധിയായ പിതാവാണെന്ന് ഏഴാം ക്ലാസിൽ പഠിച്ചിരുന്ന മകൻ തിരിച്ചറിഞ്ഞത്.
മൃതദേഹം കത്തിയടങ്ങിയത്
ഹൈന്ദവ ആചാരപ്രകാരം മൃതദേഹം ദഹിപ്പിക്കുന്ന രീതിയിൽ പള്ളിവളപ്പിലെ മദ്രസക്ക് പിറകിലായി തെക്ക് കിഴക്കേ മൂലയിലായിരുന്നു ഹക്കീമിന്റെ മൃതദേഹം കത്തിയടങ്ങിയത്. പഴയ പാചകപ്പുരയുടെ മര ഉരുപ്പടികൾ കൂട്ടിവെച്ചിരുന്നതിന്റെ മുകളിൽ പടിഞ്ഞാറ് ഭാഗത്തേക്ക് തലവെച്ച രീതിയിലാണ് മൃതദേഹം. തലയോട്ടിയും നട്ടെല്ലിന്റെ കുറച്ചു ഭാഗവുമൊഴിച്ച് ബാക്കിയെല്ലാം ചാരമായിരുന്നു. രാവിലെ എട്ടരയായിട്ടും പുകയുയർന്നുകൊണ്ടിരുന്ന സംഭവ സ്ഥലത്തിന് ചുറ്റുമായും അവിടേക്കുള്ള വഴിയിലും മുളക്പൊടി വിതറിയിരുന്നു.
അൻപതോളം മീറ്റർ അകലെ ഹക്കീമിന്റെ മൊബൈൽഫോണ്‍ കഷണങ്ങളായി ചിതറിക്കിടന്നിരുന്നു. ഇതിന് സമീപം ഒരു പഴ്സും വാച്ചിന്റെ പൊട്ടിയ ചെയിനും കിടന്നിരുന്നു. പള്ളിക്കമ്മിറ്റിയുടെ യോഗം നടന്ന മദ്രസയുടെ ക്ലാസ് മുറിയിൽനിന്നും കറൻസി നോട്ടുകളുടെ പുറത്തുള്ള രണ്ട് ഫ്ളാപ്പുകളും കണ്ടെത്തി.(ഹക്കീം യോഗത്തിനായി വരുന്പോൾ കൊണ്ടുവന്ന നോട്ടുകളിൽ ഫ്ളാപ്പുകളില്ലായിരുന്നു). മൃതദേഹം കത്തിച്ചതിന് സമീപം ബട്ടണുകൾ പൊട്ടിയും കീറിയ നിലയിലുമുണ്ടായിരുന്ന ഷർട്ടാണ് മരിച്ചത് ഹക്കീമാണെന്ന ആദ്യ സൂചന നൽകിയത്.
ഹക്കീമിന്റെ കൈവശം സദാ കാണാറുള്ള കണക്കു പുസ്തകം സൂക്ഷിക്കുന്ന ബാഗ് കാണാനില്ലായിരുന്നു. ഇതോടെ ഹക്കീം പള്ളിക്കണക്കുകളും പണവുമായി മുങ്ങിയെന്ന പ്രചാരണവും നടക്കുന്നുണ്ടായിരുന്നു. ഹക്കീമിന്റെ ഷർട്ടാണ് സംഭവ സ്ഥലത്ത് നിന്ന് കിട്ടിയത്് എന്ന് തിരിച്ചറിഞ്ഞതോടെ ഹക്കീം ചിതയൊരുക്കി ആത്മഹത്യ ചെയ്തുവെന്ന പ്രചാരണമാണ് പിന്നീടുയർന്നത്. അന്ന് ലോക്കൽ പോലീസിൽ തുടങ്ങിയ അന്വേഷണമാണ് സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ ഉത്തരവിലൂടെ പ്രത്യേക അന്വേഷണ സംഘം തുടർന്നത്.
ക്രൈംബ്രാഞ്ചിന്റെ അന്വേഷണം
അന്വേഷണം എങ്ങുമെത്താതിരുന്നതിനെ തുടർന്ന് 2014 ജൂണ്‍ 21ന് സംസ്ഥാന ആഭ്യന്തരവകുപ്പ് ഹക്കീം വധാന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഹക്കീമിന്റെ മരണം ആത്മഹത്യയാണെന്ന് ക്രൈംബ്രാഞ്ചിലെ ആദ്യസംഘത്തിലെ ചില ഉദ്യോഗസ്ഥർപോലും റിപ്പോർട്ട് ചെയ്്തിരുന്നു. ഇതിനിടയിൽ മരിച്ചത് ഹക്കീമാണെന്നും തലയിലേറ്റ ശക്തമായ അടിയാണ് ഹക്കീമിന്റെ മരണത്തിനിടയാക്കിയതെന്ന പോസ്റ്റ് മോർട്ടത്തിന്റേയും രാസപരിശോധനയുടേയും റിപ്പോർട്ടുകളാണ് ആത്മഹത്യയാണെന്ന വാദമുഖം പൊളിച്ചെഴുതിയത്. ഹക്കീമിനെ തല്ലിക്കൊന്ന ശേഷം കത്തിച്ചതാണെന്ന സിഐ സി.എ. അബ്ദുൾ റഹീമിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കണ്ടെത്തലാണ് കേസിന് വഴിത്തിരിവായത്.
തുടർന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷത്തിൽ കുറെയേറെ കാര്യങ്ങൾ പുറത്ത് വരികയും പ്രതികളിൽ ചിലരെ കേന്ദ്രീകരിച്ച് അന്വേഷണം മുന്നേറുകയും ചെയ്തതാണ്. അന്വേഷണങ്ങൾക്കിടയിൽ ഒരു വീട്ടിൽനിന്ന് രക്തം പുരണ്ട വസ്ത്രം കണ്ടെടുക്കുകയും മുളകുപൊടി കൊണ്ടുപോയതായി തെളിയുകയും ചെയ്തിരുന്നു. രാത്രിയിൽ വിവാഹ വീട്ടിലേക്കെന്ന് പറഞ്ഞ് പീടിക തുറപ്പിച്ച് മുളകുപൊടി വാങ്ങിയതായും അന്വേഷണത്തിൽ വെളിവായിരുന്നു. കുറ്റവാളികൾ യാത്രയ്ക്കുപയോഗിച്ചതെന്ന് കരുതുന്ന കാറിന്റെ ഡ്രൈവറെ പലവട്ടം ചോദ്യം ചെയ്തിരുന്നു. സംഭവത്തിന് ദൃക്സാക്ഷികളുണ്ടെന്നുവരെ ക്രൈംബ്രാഞ്ച് കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
അതിനിടയിലാണ് കേസന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥനെ സ്വാധീനിക്കാൻ രണ്ടുകോടി രൂപ വാഗ്ദാനം ചെയ്തെന്ന സൂചന പുറത്തുവന്നത്. ഇതേപ്പറ്റിയുള്ള അന്വേഷണം ജയിൽവാസമനുഭവിക്കുന്ന കുറ്റവാളിയിലേക്കും അവരിലൂടെ പ്രമുഖനായ പണച്ചാക്കിലേക്കും എത്തിയെങ്കിലും ആ വഴിക്കുള്ള അന്വേഷണവും നിലയ്ക്കുകയായിരുന്നു. പ്രതികളെന്ന് സംശയിക്കുന്നവരെ കൊലപാതകവുമായി ബന്ധിപ്പിക്കുന്ന കണ്ണികൾ വിദഗ്ധമായി മുറിച്ചു മാറ്റപ്പെട്ടതാണ് ക്രൈംബ്രാഞ്ചിന് കീറാമുട്ടിയായതെന്ന് സൂചനയുണ്ടായിരുന്നു.
ആളിപ്പടർന്ന സമരാഗ്നി
ക്രൈംബ്രാഞ്ചിന്റെ കൈയിലെ വിലങ്ങുകൾ കുറ്റവാളികളിലേക്ക് അടുക്കാതെ വന്നപ്പോൾ ഒട്ടുമിക്ക രാഷ്ട്രീയ പ്രസ്ഥാനങ്ങളും സംഘടനകളും സമരരംഗത്തിറങ്ങി. പോലീസ് സ്റ്റേഷൻ മാർച്ചും ഹർത്താലുകളും ദേശീയപാത ഉപരോധങ്ങളും കഞ്ഞിവെപ്പ് സമരങ്ങളും സത്യഗ്രഹങ്ങളും അനിശ്ചിതകാല നിരാഹാര സമരങ്ങളും കൊണ്ട് പയ്യന്നൂർ സമരച്ചൂടിൽ തിളച്ചുമറിഞ്ഞു. 1375 പേരാണ് പ്രക്ഷോഭസമരങ്ങൾ നടത്തിയതിന്റെ പേരിൽ വിവിധ കേസുകളിൽ കുടുങ്ങിയത്. സമാന്തര സ്വഭാവത്തിൽ മുന്നേറിയ സംഘടനകളെ ഏകോപിപ്പിച്ച് സ്ഥലം എംഎൽഎ സി. കൃഷ്ണൻ രൂപീകരിച്ച സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ നൂറ് ദിവസമെത്തിയ അനിശ്ചിതകാല നിരാഹാര സമരം നിയമസഭയിലും മാറ്റൊലി കൊണ്ടു. സമരങ്ങൾക്കൊപ്പം കൊല്ലപ്പെട്ട ഹക്കീമിന്റെ ഭാര്യ സീനത്തും സംയുക്ത സമര സമിതിയും ഈ ആവശ്യവുമായി ഹൈക്കോടതിയിൽ നിയമയുദ്ധവും നടത്തി.
ഒടുവിൽ കോടതിയുത്തരവനുസരിച്ച് 2015 ഒക്ടോബർ ഒന്‍പതിന് സിബിഐ ഹക്കീം വധക്കേസ് ഏറ്റെടുക്കുകയായിരുന്നു.
സിബിഐയുടെ കുതിപ്പും കിതപ്പും
കൊലയാളി സംഘത്തെ തിരിച്ചറിയാൻ സാധിക്കുമെന്ന് കണ്ടെത്തിയ ചിലരെ സിബിഐ ഹെഡ് ക്വാർട്ടേഴ്സിലേക്ക് കൊണ്ടുപോയി ചോദ്യം ചെയ്തു. പയ്യന്നൂരിലെ വാണിജ്യ ബാങ്കിൽ ചിലർ നടത്തിയ സാന്പത്തിക ഇടപാടുകൾ ഇവർ പരിശോധിച്ചു. സംഭവസമയത്ത് ഈ റോഡിലൂടെ കടന്നുപോയ പലരേയും കണ്ടെത്തി വിശദമായി ചോദ്യം ചെയ്തതിലൂടെ പ്രതികളിലേക്കുള്ള ദൂരം കുറച്ചുകൊണ്ടുവന്നു. കുറ്റവാളികൾ വിദഗ്ധമായി മുറിച്ചുമാറ്റിയ തെളിവുകളും കണ്ണികളും കണ്ടെത്തിക്കൊണ്ടിരിക്കുന്നതിനിടയിൽ പൊതുമരാമത്ത് വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് ക്യാന്പ് ഓഫീസായി ഉപയോഗിച്ചിരുന്ന ഗസ്റ്റ് ഹൗസ് ഒഴിഞ്ഞുകൊടുക്കേണ്ടിയും വന്നു.
കേസന്വേഷണത്തിന്റെ ആദ്യഘട്ടം മുതൽ പ്രതികളിലേക്ക് അന്വേഷണമെത്താതിരിക്കാൻ ആവശ്യമായ തെളിവുകൾ ശേഖരിക്കുന്നതിൽ പോലീസിന് വീഴ്ച പറ്റിയിരുന്നെന്നുമുള്ള ആരോപണങ്ങൾ ശരിവയ്ക്കുന്നതായിരുന്നു ഇവരുടേയും കണ്ടെത്തലുകൾ. ഇതെല്ലാം ബോധപൂർവ്വമായ ചിലരുടെ കരുനീക്കങ്ങളുടെ ഫലമായുള്ളതാണെന്ന ആരോപണവും നിലനിൽക്കെയാണ് സങ്കീർണതകളുടെ കടന്പകളെയെല്ലാം മറികടന്നുള്ള അന്വേഷണത്തിലൂടെ സിബിഐ സംഘം നാലു പേരെ അറസ്റ്റ് ചെയ്തത്. കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റെങ്കിലും പ്രധാന പ്രതികൾ അറസ്റ്റിലാകാനുണ്ടെന്നും താമസിയാതെ നടപടിയുണ്ടാകുമെന്നുമാണ് സിബിഐ ഉദ്യോഗസ്ഥർ അന്ന് പറഞ്ഞിരുന്നത്.
പ്രതികൾ രക്ഷപ്പെടുമോ
പ്രധാന പ്രതികളെ അറസ്റ്റ് ചെയ്തതിന് ശേഷമാണ് ഗൂഢാലോചനാക്കുറ്റത്തിനുള്ള നടപടികൾ കണ്ടുവരാറുള്ളതെങ്കിലും രാജ്യത്തെ മികച്ച അന്വേഷണ വിഭാഗമായ സിബിഐ ഗൂഢാലോചനാക്കുറ്റത്തിനുള്ള അറസ്റ്റ് ആദ്യം നടത്തിയത് പയ്യന്നൂരിൽ ചർച്ചാ വിഷയമായി. അറസ്റ്റിലായ കുറ്റാരോപിതർ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാൻ ഏത് പരിശോധനകൾക്കും സ്വമേധയാ തയ്യാറാകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇതേത്തുടർന്ന് ശാസ്ത്രീയ പരിശോധനകൾക്കായി കോടതിയുടെ അനുമതി ലഭിച്ചിരുന്നു. അറസ്റ്റിലായവർ 90 ദിവസം റിമാൻഡിലുണ്ടായിട്ടും പരിശോധനകൾ പൂർത്തീകരിക്കാതിരുന്ന സിബിഐ ജാമ്യത്തിലിറങ്ങിയവരെ വീണ്ടും പരിശോധിക്കാനുള്ള അനുമതിക്കായി കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇക്കാര്യം കോടതി 16ന് പരിഗണിക്കാനായി മാറ്റിവച്ചിരിക്കുകയാണ്. പ്രധാന പ്രതികളുടെ അറസ്റ്റ് ഉടനെയുണ്ടാകുമെന്ന് പറഞ്ഞ സിബിഐ ഉദ്യോഗസ്ഥൻ ഇപ്പോൾ കളം മാറ്റിചവിട്ടുന്ന കാഴ്ചയാണ് കാണുന്നത്. അറസ്റ്റിലായവരാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നും അതിനുള്ള തെളിവുകൾ കിട്ടിയിട്ടുണ്ട് എന്നുമുള്ള ഇപ്പോഴത്തെ സിബിഐയുടെ വാദത്തിന്റെ പിന്നിലെ മലക്കംമറിച്ചിലിന് പിന്നിൽ മുന്‍പ് ക്രൈംബ്രാഞ്ചിനെ സ്വാധീനിക്കാൻ ശ്രമിച്ചവരാണോ എന്ന സംശയവും നാട്ടുകാരിൽ ബലപ്പെടുകയാണ്.
പീറ്റർ ഏഴിമല
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
വോട്ടെടുപ്പിൽ വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിംലീഗ്
Latest News
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
വോട്ടെടുപ്പിൽ വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിംലീഗ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top