Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഗോൾഡൻ തേക്ക്
രാജ്യത്ത് ഭൗമസൂചിക പദവി ലഭിച്ച ആദ്യവനവിഭവമായതിന്റെ തലയെടുപ്പിലാണ് നിലന്പൂർ തേക്ക്. ലോകപെരുമയ്ക്ക് മികവിന്റെ ബ്രാൻഡ് മുദ്രയും നിലന്പൂർ തേക്കിനു സ്വന്തമായിക്കഴിഞ്ഞു. തേക്കിന്റെ നാട് എന്നറിയപ്പെടുന്ന നിലന്പൂർ ബഹുമതിയുടെ അഭിമാനനിറവിലാണ്. തരുരാജാവായ തേക്കിന്റെ പ്രതാപമാണ് നിലന്പൂരിനെ ലോകപ്രശസ്തിയിൽ എത്തിച്ചത്. മികച്ച ഗുണനിലവാരവും തനിമയുമുള്ള വനവിഭവമായ നിലന്പൂർ തേക്കിന്റെ പെരുമ പ്രാചീനകാലം മുതലുണ്ട്. എന്നാൽ കോളനിഭരണകാലത്ത് വിദേശികളുടെ കയറ്റുമതി ഇനങ്ങളിൽ തേക്കിന് മുന്തിയ പരിഗണന ലഭിച്ചതോടെയാണ് നിലന്പൂർ തേക്കും ലോകപ്രസിദ്ധമാകുന്നത്. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് കപ്പലിറങ്ങിയ പോർച്ചുഗീസ് നാവികൻ വാസ്കോഡ ഗാമ തിരിച്ചു പോകാനുള്ള കപ്പലിന്റെ കൊടിമരം നിർമിച്ചത് നിലന്പൂർ തേക്കുപയോഗിച്ചാണ്.
വാസ്കോഡ ഗാമയ്ക്ക് തേക്ക് നൽകിയതിന്റെ രേഖ ഇന്നും നിലന്പൂർ കോവിലകത്ത് സൂക്ഷിച്ചിരിക്കുന്നു. ബ്രിട്ടനിൽ ബക്കിംഗ്ഹാം കൊട്ടാരത്തിന് മോടിപിടിപ്പിച്ചതും ബ്രിട്ടീഷ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന 150 വർഷം പഴക്കമുള്ള ടിങ്കോമാലി എന്ന യുദ്ധക്കപ്പൽ നിർമിച്ചതും നിലന്പൂർ തേക്ക് ഉപയോഗിച്ചാണെന്ന് ചരിത്ര രേഖകൾ വ്യക്തമാക്കുന്നു. ആഡംബര കാറുകളുടെ രാജാവായ റോൾസ് റോയിസിന്റെ ഉൾവശം രാജകീയമാക്കിയതും നിലന്പൂർ തേക്കാണ്.
ഭൗമ സൂചിക പദവി ലഭിച്ച തൊട്ടടുത്തദിവസം തന്നെ നിലന്പൂർ തേക്ക് മോഹവിലയും സ്വന്തമാക്കി. വനം വകുപ്പിന്റെ നെടുങ്കയം ടിന്പർ സെയിൽസ് ഡിപ്പോയിൽ ബി കയറ്റുമതി ഇനത്തിൽപ്പെട്ട 235 സെ.മീറ്റർ വണ്ണവും ഏഴ് മീറ്റർ നീളവുമുള്ള തേക്ക് തടിക്ക് ലേലത്തിൽ ലഭിച്ചത് ജിഎസ്ടി ഉൾപ്പടെ 8.68 ലക്ഷം രൂപയാണ്. നെടുങ്കയം ഡിപ്പോ പരിസരത്ത് സ്വാഭാവിക വളർച്ച പ്രാപിച്ച, ഏകദേശം ഒരു നുറ്റാണ്ട് പഴക്കമുള്ള തേക്കാണിത്. ലക്ഷണമൊത്ത തേക്ക് തടികളാണ് സാധാരണ കയറ്റുമതിയിനത്തിൽ ഉൾപ്പെടുത്തുക. മുന്‍പ് വിലയിൽ റിക്കാർഡിട്ട് പേരെടുത്ത മരവ്യവസായി സി.എച്ച്.ഉമ്മർ തന്നെയാണ് മോഹവില കൊടുത്ത് ഈ തേക്ക് തടി സ്വന്തമാക്കിയത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു വനവൃക്ഷത്തിനു നിലന്പൂർ തേക്കിലൂടെ ഭൂപ്രദേശ സൂചിക(ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ രജിസ്ട്രേഷൻ) ലഭിക്കുന്നത്. നിലന്പൂർ തേക്ക് ഹെറിറ്റേജ് സൊസൈറ്റിയുടെ അപേക്ഷയിലാണ് രജിസ്ട്രേഷൻ ലഭിച്ചത്. നിലന്പൂർ തേക്കിന്റെ സാധ്യതകളെ പരിപോഷിപ്പിക്കുന്നതും കാർഷികാടിസ്ഥാനത്തിൽ നിലന്പൂർ തേക്ക് കൃഷിചെയ്യുന്നതിനും ഭൂപ്രദേശ സൂചിക ലഭിച്ചതു വഴി നേട്ടമാകും. വനംവകുപ്പിന്റെ ഡിപ്പോകളിൽ കച്ചവടം നടത്തുന്ന തേക്കുകൾക്കു പോലും ഈ മുദ്ര നിർബന്ധമാകും. നിലന്പൂർ തേക്കുകൾക്കു നിലവിൽ വനം തേക്ക്, നാടൻ തേക്ക് എന്ന് ഇനം തിരിച്ചു രണ്ടു വിലകളാണ് വ്യാപാരികൾ നിർണയിക്കുന്നത്. ഇതിനാൽ തന്നെ നാടൻ തേക്കുകൾക്ക് കുറഞ്ഞ വിലയാണ് കച്ചവടക്കാർ നൽകുന്നത്. ഇതും ഒരു പരിധിവരെ മറികടക്കാൻ ഭൂപ്രദേശ സൂചിക ലഭിച്ചതു മൂലം സാധിക്കും. നിലന്പൂർ തേക്കെന്ന പേരിൽ വ്യാജ തടിയുടെ വിൽപന നിയമം വഴി തടയാനും കഴിയും. കയറ്റുമതി വർധിക്കുന്നതിനാൽ കർഷകർക്കും വ്യാപാരികൾക്കും ഉയർന്ന വില ലഭിക്കും. രജിസ്ട്രി അംഗീകരിച്ച മുദ്ര പതിപ്പിച്ചാണ് തടിയും ഉൽപന്നങ്ങളും വിപണിയിലെത്തുക.
വർഷങ്ങളായി നിലന്പൂർ തേക്കിന്റെ ഭൂപ്രദേശ സൂചിക എന്ന സ്വപ്നം കൂടിയാണ് യാഥാർഥ്യമായിരിക്കുന്നത്. കേന്ദ്രസർക്കാരിനു കേരള കാർഷികസർവകലാശാല സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഭൗമ സൂചികാപദവി നൽകിയത്. മറ്റിടങ്ങളിലെ തേക്കിനേക്കാളും നിലന്പൂർ തേക്കിനു സവിശേഷഗുണമുണ്ടെന്നു ശാസ്ത്രീയമായി തെളിയിക്കാൻ കഴിഞ്ഞതിനെത്തുടർന്നാണ് പദവി ലഭിച്ചത്. ലോകവ്യാപാരസംഘടനയുടെ (ഡബ്ലിയുടിഒ) മാർഗനിർദേശമനുസരിച്ചാണ് ജിഐ പദവി ഒരു പ്രത്യേക ഉൽപ്പന്നത്തിനു നൽകുന്നത്. ഗുണമേൻമ ഉറപ്പാക്കുന്ന ആഗോളസൂചകമായാണ് ഇത് പരിഗണിക്കുക. ഏതെങ്കിലുമൊരു പ്രത്യേക പ്രദേശത്തിന്റെ പ്രത്യേകത കൊണ്ട്, അവിടെയുണ്ടാകുന്ന കാർഷികോത്പന്നങ്ങൾക്കോ മറ്റ് ഉൽപന്നങ്ങൾക്കോ പ്രത്യേക മികവുണ്ടെന്ന സാക്ഷ്യപ്പെടുത്തലാണ് ഭൗമ സൂചികാ (ജിഐ) പദവി പേറ്റന്റ്. അധികൃതർ നൽകുന്ന ഈ പദവി ഉൽപന്നത്തിനു കൂടുതൽ വില കിട്ടാനും വ്യാജന്മാരുണ്ടാകുന്നതു തടയാനും സഹായകമാകുന്നു.കാലാവസ്ഥയുടെയും മണ്ണിന്റെയും ഘടന പരിശോധിച്ച് ഉറപ്പുവരുത്തിയതിനു ശേഷമായിരുന്നു ബ്രിട്ടീഷുകാർ തേക്ക് പ്ലാന്റ് ചെയ്തത്. ഇതേപാത പിന്തുടർന്നാണ് വനംവകുപ്പും പുതിയ പ്ലാന്റേഷനുകൾ ആരംഭിച്ചത്.
നിലന്പൂർ തേക്കിന്റെ തനിമ നിലനിർത്താൻ സ്വാഭാവിക വനങ്ങളിൽനിന്നു ശേഖരിക്കുന്ന വിത്ത് ഉപയോഗിച്ചാണ് തൈ ഉത്പാദിപ്പിക്കുന്നത്. സ്വർണനിറവും കൂടുതൽ വ്യക്തതയുള്ള വാർഷിക വളയങ്ങളും നിലന്പൂർ തേക്കിന്റെ പ്രത്യേകതകളാണ്. എണ്ണയുടെ (ടെക്ടോമിൻ) അംശവും കൂടുതലുണ്ട്. ചിതലിനെ ചെറുക്കുന്നതിനും ദീർഘകാലം ഉപ്പു വെള്ളത്തിൽ കിടന്നാലും കേടുവരാതിരിക്കുന്നതിനും ഇതു കാരണമാകുന്നു.ലോകത്തിലെ ആദ്യത്തെ നട്ടുവളർത്തിയ തേക്കുതോട്ടമായ കനോലി പ്ലോട്ടും നിലന്പൂരിന്റെ പെരുമ നിലനിർത്തുന്നു. 1840ൽ ബ്രിട്ടീഷുകാരാണ് ലോകത്തു തന്നെ ആദ്യമായി ശാസ്ത്രീയമായി നിലന്പൂരിൽ കനോലി പ്ലോട്ട് എന്ന പേരിൽ തേക്ക് പ്ലാന്റേഷൻ ആരംഭിച്ചത്. ഹെൻറി വാലന്റൈൻ കനോലി എന്ന ബ്രിട്ടീഷുകാരനായ മലബാർ കളക്ടറുടെ ദീർഘവീക്ഷണത്തോടുകൂടിയുള്ള പ്രവർത്തനമാണ് നിലന്പൂരിന് തേക്കിന്റെ നാടെന്ന വിളിപ്പേര് ചാർത്തി നൽകിയത്. തദ്ദേശീയനായ ചാത്തുമേനോൻ എന്ന ചീഫ് കണ്‍സർവേറ്ററായിരുന്നു ഈ തേക്കു പ്ലാന്റേഷന് മേൽനോട്ടം വഹിച്ചിരുന്നത്.
വാണിജ്യാടിസ്ഥാനത്തിലുള്ള ലോകത്തിലെ ആദ്യ തേക്ക് തോട്ടവും ഇതാണ്. 1933ൽ ചാലിയാർ തീരത്തെ 14.8 ഏക്കർ സ്ഥലത്തെ തേക്കിൻ തോട്ടം സംരക്ഷിത പ്ലോട്ടാക്കി ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിച്ചു. ചാലിയാറിന്റെ തീരത്തെ എക്കൽ കലർന്ന മണ്ണും കാലാവസ്ഥയും തേക്ക് കൃഷിക്ക് യോജ്യമാണെന്ന് 1840കളിൽ ബ്രിട്ടിഷുകാരാണ് തിരിച്ചറിഞ്ഞത്. കപ്പൽ നിർമാണത്തിനും റെയിൽപാതയുടെ സ്ലീപ്പറിന്റെ ആവശ്യത്തിനും ബലമുള്ള തടി ആവശ്യമുള്ള സമയമായിരുന്നു അത്. രണ്ടാം ലോക മഹായുദ്ധ വേളയിൽ 9.1 ഏക്കർ സ്ഥലത്തെ തേക്കു തടികൾ യുദ്ധാവശ്യങ്ങൾക്കായി ബ്രിട്ടീഷുകാർ മുറിച്ചു കടത്തി. ബാക്കിയുള്ള 5.7 ഏക്കർ സ്ഥലത്ത് തേക്കു മരങ്ങൾ ഇന്നും നിലനിൽക്കുന്നു.
|
|
ലോകത്തിലെ ഏറ്റവും ആദ്യത്തെ തേക്ക് മ്യൂസിയമാണ് നിലന്പൂർ തേക്ക് മ്യൂസിയം. തേക്കിന്റെ ചരിത്രപരമായ അടയാളങ്ങൾ സംരക്ഷിക്കുവാനായി കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിട്ട്യൂട്ടിന് കീഴിൽ 1995 ലാണ് തേക്ക് മ്യൂസിയം ആരംഭിച്ചത്. തേക്കുകളുമായി ബന്ധപ്പെട്ട ചരിത്രം, ആവാസവ്യവസ്ഥ, തേക്കിന്റെ ഉപയോഗങ്ങൾ, പഠനങ്ങൾ തുടങ്ങി അനേകം വിഷയങ്ങളിലുള്ള ചാർട്ടുകളും ചിത്രങ്ങളും ദൃശ്യസംവിധാനങ്ങളും മ്യൂസിയത്തിലുണ്ട്്. കൂടാതെ തേക്കു കൊണ്ട് തീർത്ത ശിൽപ്പങ്ങളും ഇവിടെ കാണാം. തേക്കുകളെപ്പറ്റി കലാപരവും ശാസ്ത്രപരവും ചരിത്രപരവുമായ വിവരങ്ങൾ മ്യൂസിയത്തിലുൾക്കൊള്ളുന്നു. തേക്കിന്റെ സ്വാഭാവിക പ്രജനനരീതി, വിത്തു പാകപ്പെടുത്തുന്ന വിധം, തേക്കിൻ തൈയിൽ നിന്നും തൈക്കുറ്റി ഉണ്ടാക്കുന്ന വിധം, തൈകളുടെ ഉത്ൽപാദനത്തിന് ആധുനിക രീതികളായ ടിഷ്യൂകൾച്ചറും ക്ലോണിംഗും ഉപയോഗിക്കുന്ന വിധം ഇവയെല്ലാം മ്യൂസിയത്തിൽ വിവരിച്ചിരിക്കുന്നു. കൂടാതെ തേക്കിനെ ബാധിക്കുന്ന ഏറ്റവും പ്രധാന കീടമായ ഹിബ്ലിയ പ്യൂറ, ബാക്ടീരിയ മൂലവും ഫംഗസ് മൂലവും തേക്കിനെ ബാധിക്കുന്ന രോഗങ്ങൾ ഇത്തിക്കണ്ണി, കളകൾ, കാട്ടുതീ എന്നിവ മൂലം തേക്കിനുണ്ടാകുന്ന ദോഷങ്ങൾ, ഹിബ്ലിയ പുഴുവിനെ വൈറസ് ഉപയോഗിച്ച് നിയന്ത്രിക്കുന്ന വിധം ഇവയെല്ലാം വിശദീകരിച്ചിരിക്കുന്നു.
മലയോര വികസനത്തിന് പാതയൊരുക്കിയ നിലന്പൂർ റെയിൽവേയ്ക്ക് നിമിത്തമായതും തേക്കിൻ സന്പത്ത് തന്നെ. കരിന്പുഴയിലെ വള്ളുവശേരി തേക്ക് പ്ലാന്േറഷനിലാണ് മേഖലയിലെ പ്ലാന്റേഷനുകളിലേക്കുള്ള തേക്ക് തൈകൾ പ്രധാനമായും ഉൽപ്പാദിപ്പിക്കുന്നത്. തേക്ക് മരങ്ങളുടെ ആയുസ് കണക്കാക്കി പ്ലാന്റേഷനുകളിലെ മരങ്ങൾ യഥാസമയം മുറിച്ചുമാറ്റുകയും പുതിയവ വച്ചു പിടിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്. അടക്കിമുറി, ഇടമുറി എന്നീ പേരുകളിലാണ് പ്ലാന്റേഷനുകളിലെ മരം മുറിച്ചുമാറ്റൽ പ്രക്രിയകൾ അറിയുന്നത്. ഒരു പ്ലാന്റേഷനിലെ മുഴുവൻ മരങ്ങളും വെട്ടിമാറ്റി പുതിയവ വച്ചുപിടിപ്പിക്കുന്ന പ്രവർത്തിയെയാണ് അടക്കിമുറി എന്നു പറയുന്നത്. പ്ലാന്റേഷനുകളിൽ വളർച്ച പൂർത്തിയായ മരങ്ങൾ മാത്രം കണ്ടെത്തി വെട്ടിമാറ്റുന്ന നടപടിയാണ് ഇടമുറി. 50 വർഷം പൂർത്തിയായ പ്ലാന്റേഷനുകളിലാണ് അടക്കിമുറി പ്രവൃത്തി നടത്താറുള്ളത്. 10 വർഷം ഇടവിട്ട് ഇടമുറിയും നടത്തേണ്ടതുണ്ട്.
നിലന്പൂർ തേക്കിൻ തോട്ടത്തിലെ മരങ്ങൾ ഏകദേശം 50 മീറ്റർവരെ ഉയരത്തിൽ വളരുന്നവയാണ്. 425 സെന്റീമീറ്റർ വണ്ണമുള്ള ലോകത്തിലെ ഏറ്റവും വലിയ തേക്ക് സ്ഥിതിചെയ്യുന്നതും ഇവിടെയാണ്. നിലന്പൂർ തേക്ക് തടികളുടെ പ്രധാന വിൽപ്പന കേന്ദ്രങ്ങളാണ് അരുവാക്കോട്, നെടുങ്കയം തുടങ്ങിയ സ്ഥലങ്ങൾ. മലയാളത്തിൽ തേക്ക് എന്നത് തെക്കു നിന്നു വന്ന മരം എന്ന അർഥത്തിലാണ്. ശാസ്ത്രീയ നാമം: ടെക്റ്റോണ ഗ്രാൻഡിസ്. ഏകദേശം 50 മീറ്റർവരെ ഉയരത്തിൽ വളരുന്ന തേക്കുമരം ’തരുരാജൻ’ എന്നും അറിയപ്പെടുന്നു. സൂര്യപ്രകാശം ധാരാളം ലഭിക്കുന്നിടത്ത് ഉയരത്തിൽ വളരുന്ന ഇവയ്ക്ക് പൊതുവെ ശാഖകൾ കുറവായിരിക്കും. ഏകദേശം 60 സെന്റിമീറ്റർ വരെ നീളവും അതിന്റെ പകുതി വീതിയുമുള്ള വലിയ ഇലകളാണ് തേക്കുമരത്തിന്റെ മറ്റൊരു പ്രത്യേകത. ഇവയുടെ തടിയിൽ ജലാംശം പൊതുവെ കുറവായിരിക്കും.
ചാലിയാർ പുഴയും പോഷക നദികളും കൊണ്ടുവരുന്ന എക്കൽ മണ്ണും കാലാവസ്ഥയുമായിരുന്നു നിലന്പൂർ തേക്കിനെ പരിപോഷിപ്പിച്ചത്.
രഞ്ജിത് ജോണ്‍
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; ഇപി ജാഗ്രത കാട്ടിയില്ലെന്ന് മുഖ്യമന്ത്രി
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
Latest News
വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; ഇപി ജാഗ്രത കാട്ടിയില്ലെന്ന് മുഖ്യമന്ത്രി
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
രണ്ടാം ഘട്ടത്തിൽ വോട്ടെടുപ്പ് 88 മണ്ഡലങ്ങളിൽ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top