പഴുതടച്ച അന്വേഷണം: പൊളിഞ്ഞത് കോടികളുടെ തട്ടിപ്പ്
പഴുതടച്ച  അന്വേഷണം: പൊളിഞ്ഞത് കോടികളുടെ തട്ടിപ്പ്
മട്ടന്നൂർ പ്രിൻസിപ്പൽ എസ് ഐ കെ. രാജീവ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സ്ക്വാഡിന്‍റെ പഴുതടച്ച അന്വേഷണത്തിൽ തെളിഞ്ഞത് കോടികളുടെ സ്ഥലതട്ടിപ്പ്. വിദേശ വ്യവസായിയുടെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്ഥലം തട്ടിയെടുത്ത പ്രതികൾ പിടിയിലായതോടെ പോലീസ് സേനയ്ക്ക് മറ്റൊരു പൊൻതൂവലാണ് ലഭിച്ചത്.

കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ അഞ്ച് ഇടങ്ങളിലായുള്ള ഏക്കർക്കണക്കിനു സ്ഥലം തട്ടിയെടുക്കാനാണ് പിടിയിലായ സംഘം പദ്ധതിയിട്ടത്. ഒരു സ്ഥലം തട്ടിയെടുത്തതിന് ശേഷം മറ്റു സ്ഥലങ്ങളും തട്ടിയെടുക്കാൻ പ്രാരംഭ നടപടികൾ നടത്തി വരുന്നതിനിടെയാണ് സംഘം അറസ്റ്റിലായത്. വിദേശത്തും നാട്ടിലും ഒരുമിച്ചു ജോലി ചെയ്തു വിശ്വസ്തനും ഡ്രൈവറും കാര്യസ്ഥനുമായി ഉടമയുടെ സാന്പത്തിക നില മനസിലാക്കിയായിരുന്നു തട്ടിപ്പ്.

ബാങ്കിലുള്ള പണവും വിവിധ സ്ഥലങ്ങളിലുള്ള ഭൂമിയും കൈക്കലാക്കാനുള്ള പദ്ധതിയാണ് കാസർഗോഡ് ഹോസ്ദൂർഗിലെ ലക്ഷ്മി നഗറിൽ കുന്നുമ്മൽ വീട്ടിൽ അബ്ദുൾ റസാഖ് (53) എന്ന ചിറാ കുട്ടി റസാഖ് ആസൂത്രണം ചെയ്തത്. തനിച്ചു തട്ടിപ്പ് നടത്താൻ കഴിയില്ലെന്ന് മനസിലാക്കിയ അബ്ദുൾ റസാഖ് സുഹൃത്തായ ചെറുവത്തൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ പണ്ഡിറ്റ് നിവാസിൽ അനിൽ രാഘവനെയും (53) കോടതിയിൽ നിന്നും മറ്റുമായി പരിചയപ്പെട്ട കാസർഗോഡ് പാണത്തൂരിലെ മാവുങ്കാൽ കുന്നിൽ വീട്ടിൽ എം.കെ.മുഹമ്മദ് ഹാരിഫി (39) നെയും ഒരുമിച്ചു ചേർക്കുകയായിരുന്നു. തുടർന്നാണ് മൂവരും ചേർന്നു തട്ടിപ്പിന് പദ്ധതിയിട്ടത്. പ്രവാസി വ്യവസായിയും കണ്ണൂർ കണ്ണപുരം സ്വദേശിയുമായ വി.വി. മോഹനന്‍റെ ഉടമസ്ഥതയിലുള്ള മട്ടന്നൂർ കീഴല്ലൂർ പഞ്ചായത്തിലെ നാഗവളവ് എളന്പാറ ക്ഷേത്രത്തിനടുത്ത് വിമാനത്താവള മതിലിനോടു ചേർന്നു കിടക്കുന്ന റി സർവേ 81/2 ൽപ്പെട്ട 50 സെന്‍റ് സ്ഥലം ആദ്യം തട്ടിയെടുക്കാനാണ് ആദ്യം ലക്ഷ്യമിട്ടത്.

ഗൾഫിൽ മോഹനനോടൊപ്പം വർഷങ്ങളോളം ജോലി ചെയ്തിരുന്ന അബ്ദുൾ റസാഖ് അവിടുത്തെ ജോലി ഉപേക്ഷിച്ചതിനു ശേഷം നാട്ടിലെത്തി മോഹനന്‍റെ സ്ഥലവും മറ്റു കാര്യങ്ങളും നോക്കി നടത്തുകയായിരുന്നു. വല്ലപ്പോഴും മോഹനൻ നാട്ടിലെത്തുന്പോൾ ഡ്രൈവറുമാകും. മോഹനന്‍റെ വിശ്വസ്തനായി അബ്ദുൾ റസാഖ് മാറിയതോടെ മോഹനന്‍റെ ബാങ്ക് അക്കൗണ്ടിലെ പണത്തിന്‍റെ കണക്കും മോഹനന്‍റെ പേരിൽ എവിടെയെല്ലാം സ്ഥലം ഉണ്ടെന്നും അബ്ദുൾ റസാഖിന് അറിയാമായിരുന്നു. ഈ സ്ഥലത്തിന്‍റെ രേഖകളുടെ കോപ്പിയെല്ലാം അബ്ദുൾ റസാഖ് എടുത്തു സൂക്ഷിച്ചിരുന്നു. നാല് വർഷം മുന്പ് മോഹനന്‍റ വ്യാജരേഖ ഉപയോഗിച്ചു ഒന്നര കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതോടെയാണ് മോഹനൻ അബ്ദുൾ റസാഖിനെ ജോലിയിൽ നിന്നു ഒഴിവാക്കിയത്. മോഹനന് അക്കൗണ്ടുള്ള ബാങ്കിൽ തന്നെയാണ് അബ്ദുൾ റസാഖ് മോഹനന്‍റെ പേരിന്‍റെ വ്യാജരേഖയുണ്ടാക്കി തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. മോഹനനെ അറിയുന്നവർ ബാങ്കിലുണ്ടായതോടെയാണ് തട്ടിപ്പ് പിടിക്കപ്പെട്ടത്. സ്ഥലത്തിന്‍റെ ആധാരത്തിന്‍റെ കോപ്പി കൈക്കലാക്കിയ റസാഖ് പിന്നീട് ഭൂമി തട്ടിയെടുക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. സുഹൃത്തും കണ്ണൂരിൽ ആയുർവേദ കടയിൽ ജോലി ചെയുന്നയാളുമായ അനിൽ രാഘവനുമായി ചേർന്നാണ് മോഹനന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലം തട്ടിയെടുക്കാൻ നീക്കം ആരംഭിച്ചത്.

മോഹനനാണെന്ന വ്യാജനേ അനിൽ രാഘവൻ വ്യാജ ആധാർ കാർഡും ഫോട്ടോയിൽ കൃത്രിമം കാണിച്ചും മട്ടന്നൂർ രജിസ്ടാർ ഓഫീസിൽ നിന്നു സ്ഥലത്തിന്‍റെ ആധാരത്തിന്‍റെ പകർപ്പുമെടുത്തു. പത്രത്തിൽ സ്ഥലത്തിന്‍റെ രേഖ നഷ്ടപ്പെട്ടുവെന്ന പരസ്യവും നൽകിയ ശേഷം അഡ്വക്കറ്റ് നോട്ടറിയെ കൊണ്ട് സാക്ഷ്യപ്പെടുത്തി. തുടർന്നു ഭൂമി വിൽപന നടത്തുകയായിരുന്നു. മട്ടന്നൂരിൽ തന്നെ മുദ്രപത്രം വാങ്ങി ആധാരമെഴുതുകയും ചെയ്തു. തട്ടിയെടുത്ത 50 സെന്‍റ് ഭൂമി 4 ലക്ഷം രൂപയ്ക്ക് കാസർഗോഡ് സ്വദേശി മുഹമ്മദ് ഹാരിഫിന് "വ്യാജ മോഹനൻ' വിൽപന നടത്തിയെന്നു കാണിച്ച് രജിസ്റ്റർ ചെയ്തു നൽകുകയായിരുന്നു. സ്ഥലം കൈമാറി പോയാൽ പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലാണ് ഹാരിഫിന്‍റെ പേരിൽ രജിസ്റ്റർ ചെയ്തു നൽകിയത്. തുടർന്നു ഹാരിഫ് വ്യവസായിയായ ഇരിട്ടിയിലെ അബ്ദുള്ളയ്ക്ക് സെൻറിന് 80,000 രൂപ പ്രകാരം 50 സെന്‍റ് വിൽപന നടത്തുകയായിരുന്നു. അബ്ദുള്ളയിൽ നിന്നു ഹാരിഫ് നാലു ലക്ഷം രൂപ അഡ്വൻസായി വാങ്ങുകയും ചെയ്തു. സ്ഥലം വാങ്ങിയാൾ സ്ഥലത്തെത്തി നിർമാണ പ്രവൃത്തി ആരംഭിച്ചപ്പോഴാണ് സ്ഥലം വിൽപന നടത്തിയത് സമീപവാസികൾ അറിയുന്നത്.

സംശയം തോന്നിയ നാട്ടുകാരിലൊരാൾ സ്ഥല ഉടമ മോഹനന്‍റെ ബന്ധുവിനെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് ഭൂമി തട്ടിപ്പ് പുറത്താകുന്നത്. മോഹനന്‍റെ പരാതി പ്രകാരം മട്ടന്നൂർ എസ്ഐ കെ. രാജീവ് കുമാറിന്‍റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൂവരും അറസ്റ്റിലാകുന്നത്. 50 സെന്‍റ് സ്ഥലം തട്ടിയെടുത്ത് വിൽപന നടത്തിയ ശേഷം മോഹനന്‍റെ പേരിൽ എളന്പാറയിലുള്ള 70 സെന്‍റും കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍റിന് സമീപത്തുള്ള 31 സെന്‍റ് സ്ഥലവും തട്ടിയെടുക്കുന്നതിന് രജിസ്ടാൾ ഓഫീസിൽ നിന്നു ആധാരത്തിന്‍റെ പകർപ്പ് എടുത്ത് സ്ഥലം തട്ടിയെടുക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് സംഘം പോലീസിന്‍റെ പിടിയിലാകുന്നത്. കാസർഗോഡ് പാണത്തൂർ കോളിച്ചാലിലെ ഒരു ബാങ്കിൽ മുക്കുപണ്ടം പണയം വച്ചതിനും ചാരായം വാറ്റിയതിനും അബ്ദുൾ റസാഖിനെതിരേ കേസുണ്ട്.

മംഗലാപുരം കേന്ദ്രീകരിച്ചു ലക്ഷങ്ങൾ ഉപയോഗിച്ചു ചൂതാട്ടം നടത്തുന്നയാളാണ് അബ്ദുൾ റസാഖെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി പോലീസ് അറിയിച്ചു. മോഹനന്‍റെ മേൽവിലാസത്തിൽ മൊബൈൽ സിം കാർഡ് എടുത്ത അബ്ദുൾ റസാഖ് മൊബൈൽ നന്പർ ആധാരമെഴുത്തുകാർക്കും സ്ഥലം വാങ്ങുന്നയാൾക്കും നൽകിയിരുന്നു. മോഹനന്‍റെ പേരിൽ ആധാർ കാർഡ് ഉണ്ടാക്കുന്നതിന് അനിൽ രാഘവന്‍റെ ഫോട്ടോയായിരുന്നു നൽകിയിരുന്നത്. സ്ഥലത്തിന്‍റെ ഉടമയായി മോഹനന് പകരമായി അനിൽ രാഘവനാണ് വെളിച്ചത്ത് വരുന്നതെങ്കിലും ഫോണിൽ മോഹനനായി അബ്ദുൾ റസാക്കാണ് സംസാരിക്കുക. സ്ഥലം വിൽപന നടത്തുന്പോൾ ഒറിജിനൽ രേഖ കാണണമെന്നു വാങ്ങുന്നവർ ആവശ്യപ്പെടുന്നത് കൊണ്ടാണ് മുഹമ്മദ് ഹാരിഫിന്‍റെ പേരിൽ സ്ഥലം രജിസ്റ്റർ ചെയ്തു നൽകിയത്. പരാതിയെ തുടർന്നു അന്വേഷണം നടത്തുന്നതിനിടെയാണ് ജ്വല്ലറി കവർച്ചാ കേസിലെ പ്രതിയായ മുഹമ്മദ് ഹാരിഫിനെ ആദ്യം പിടികൂടിയത്. പിന്നീട് അനിൽ രാഘവനെയും അറസ്റ്റ് ചെയുകയായിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സൈബർ സെല്ലിന്‍റെ സഹായത്തോടെയാണ് മംഗളൂരുവിൽ ഒളിവിൽ കഴിയുകയായിന്ന അബ്ദുൾ റസാഖിനെ തന്ത്രപരമായി പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ടു എട്ടു പേർ ഉണ്ടെന്നാന്ന് പോലീസ് അന്വേഷണത്തിൽ തെളിയുന്നത്. എന്നാൽ തട്ടിപ്പിന് നേതൃത്വം നൽകിയ മൂന്നു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിദേശ വ്യവസായിയായ മോഹനന്‍റെ പേരിലുള്ള സ്ഥലം ആദ്യം തട്ടിയെടുക്കാനായിരുന്നു സംഘത്തിന്‍റെ പദ്ധതി. മട്ടന്നൂർ വിമാനത്താവളത്തിനു സമീപത്തെ രണ്ടു പ്രദേശത്തെ ഒരേക്കർ 20 സെന്‍റ് സ്ഥലത്തിനു പുറമെ കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍റ് പരിസരം, ചെറുവത്തൂർ പടന്നക്കാട് കടപ്പുറം, അട്ടയങ്ങാനം എന്നിവിടങ്ങളിലെ സ്ഥലവും തട്ടിയെടുക്കുന്നതിന് സംഘം സ്ഥലത്തിന്‍റെ നികുതി അടയ്ക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ അനിൽ രാഘവനെയും അബ്ദുൾ റസാക്കിനെയും പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയും വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. സ്ഥലത്തിന്‍റെ ആധാരം രജിസ്റ്റർ ചെയുന്പോൾ ആധാരത്തിൽ സ്ഥലം വിൽക്കുന്നയാളുടെയും വാങ്ങുന്നയാളുടെയും ഫോട്ടോ പതിക്കുന്നുണ്ട്. 2007 മുതലാണ് ഇത് നടപ്പിലാക്കാൻ തുടങ്ങിയതെങ്കിലും രജിസ്റ്റർ ഓഫീസുകളിൽ സൂക്ഷിക്കാത്തതാണ് ഇത്തരം തട്ടിപ്പ് വർധിക്കുന്നത്. ഇപ്പോൾ ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചതിനാൽ വേണ്ട വിധം പരിശോധ നടക്കുന്നുണ്ടോയെന്നും പരിശോധിക്കണം. ഓണ്‍ലൈനിൽ രജിസ്ട്രേഷൻ ചെയ്യണമെങ്കിൽ ഓണ്‍ലൈനായി ടോക്കനും എടുത്തു കാത്തിരിക്കണം. 7 മിനുട്ടു കൊണ്ടു ടോക്കണ്‍ എടുത്തു രജിസ്റ്റർ ചെയ്യണം. ഇതിനു പുറമെ മുദ്രപത്രം ആർക്കും വാങ്ങാവുന്ന അവസ്ഥയാണ്.

കോടികൾ വിലമതിക്കുന്ന സ്ഥലം തട്ടിയെടുത്ത പ്രതികളെ പിടികൂടുന്നതിനു മട്ടന്നൂർ പ്രിൻസിപ്പൽ എസ് ഐ കെ. രാജീവ് കുമാറിന്‍റെ നേതൃത്യത്തിൽ പ്രത്യേക സ്ക്വാഡും രൂപീകരിച്ചിരുന്നു. എഎസ്ഐ വിനോദ് , സിവിൽ പോലീസ് ഓഫീസർമാരായ ടി.പി. സജീഷ്, രതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷിച്ചതും പ്രതികളെ പിടികൂടിയതും.

തയാറാക്കിയത്: ജിജേഷ് ചാവശേരി