Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
പഴുതടച്ച അന്വേഷണം: പൊളിഞ്ഞത് കോടികളുടെ തട്ടിപ്പ്
മട്ടന്നൂർ പ്രിൻസിപ്പൽ എസ് ഐ കെ. രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡിന്റെ പഴുതടച്ച അന്വേഷണത്തിൽ തെളിഞ്ഞത് കോടികളുടെ സ്ഥലതട്ടിപ്പ്. വിദേശ വ്യവസായിയുടെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്ഥലം തട്ടിയെടുത്ത പ്രതികൾ പിടിയിലായതോടെ പോലീസ് സേനയ്ക്ക് മറ്റൊരു പൊൻതൂവലാണ് ലഭിച്ചത്.
കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ അഞ്ച് ഇടങ്ങളിലായുള്ള ഏക്കർക്കണക്കിനു സ്ഥലം തട്ടിയെടുക്കാനാണ് പിടിയിലായ സംഘം പദ്ധതിയിട്ടത്. ഒരു സ്ഥലം തട്ടിയെടുത്തതിന് ശേഷം മറ്റു സ്ഥലങ്ങളും തട്ടിയെടുക്കാൻ പ്രാരംഭ നടപടികൾ നടത്തി വരുന്നതിനിടെയാണ് സംഘം അറസ്റ്റിലായത്. വിദേശത്തും നാട്ടിലും ഒരുമിച്ചു ജോലി ചെയ്തു വിശ്വസ്തനും ഡ്രൈവറും കാര്യസ്ഥനുമായി ഉടമയുടെ സാന്പത്തിക നില മനസിലാക്കിയായിരുന്നു തട്ടിപ്പ്.
ബാങ്കിലുള്ള പണവും വിവിധ സ്ഥലങ്ങളിലുള്ള ഭൂമിയും കൈക്കലാക്കാനുള്ള പദ്ധതിയാണ് കാസർഗോഡ് ഹോസ്ദൂർഗിലെ ലക്ഷ്മി നഗറിൽ കുന്നുമ്മൽ വീട്ടിൽ അബ്ദുൾ റസാഖ് (53) എന്ന ചിറാ കുട്ടി റസാഖ് ആസൂത്രണം ചെയ്തത്. തനിച്ചു തട്ടിപ്പ് നടത്താൻ കഴിയില്ലെന്ന് മനസിലാക്കിയ അബ്ദുൾ റസാഖ് സുഹൃത്തായ ചെറുവത്തൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ പണ്ഡിറ്റ് നിവാസിൽ അനിൽ രാഘവനെയും (53) കോടതിയിൽ നിന്നും മറ്റുമായി പരിചയപ്പെട്ട കാസർഗോഡ് പാണത്തൂരിലെ മാവുങ്കാൽ കുന്നിൽ വീട്ടിൽ എം.കെ.മുഹമ്മദ് ഹാരിഫി (39) നെയും ഒരുമിച്ചു ചേർക്കുകയായിരുന്നു. തുടർന്നാണ് മൂവരും ചേർന്നു തട്ടിപ്പിന് പദ്ധതിയിട്ടത്. പ്രവാസി വ്യവസായിയും കണ്ണൂർ കണ്ണപുരം സ്വദേശിയുമായ വി.വി. മോഹനന്റെ ഉടമസ്ഥതയിലുള്ള മട്ടന്നൂർ കീഴല്ലൂർ പഞ്ചായത്തിലെ നാഗവളവ് എളന്പാറ ക്ഷേത്രത്തിനടുത്ത് വിമാനത്താവള മതിലിനോടു ചേർന്നു കിടക്കുന്ന റി സർവേ 81/2 ൽപ്പെട്ട 50 സെന്റ് സ്ഥലം ആദ്യം തട്ടിയെടുക്കാനാണ് ആദ്യം ലക്ഷ്യമിട്ടത്.
ഗൾഫിൽ മോഹനനോടൊപ്പം വർഷങ്ങളോളം ജോലി ചെയ്തിരുന്ന അബ്ദുൾ റസാഖ് അവിടുത്തെ ജോലി ഉപേക്ഷിച്ചതിനു ശേഷം നാട്ടിലെത്തി മോഹനന്റെ സ്ഥലവും മറ്റു കാര്യങ്ങളും നോക്കി നടത്തുകയായിരുന്നു. വല്ലപ്പോഴും മോഹനൻ നാട്ടിലെത്തുന്പോൾ ഡ്രൈവറുമാകും. മോഹനന്റെ വിശ്വസ്തനായി അബ്ദുൾ റസാഖ് മാറിയതോടെ മോഹനന്റെ ബാങ്ക് അക്കൗണ്ടിലെ പണത്തിന്റെ കണക്കും മോഹനന്റെ പേരിൽ എവിടെയെല്ലാം സ്ഥലം ഉണ്ടെന്നും അബ്ദുൾ റസാഖിന് അറിയാമായിരുന്നു. ഈ സ്ഥലത്തിന്റെ രേഖകളുടെ കോപ്പിയെല്ലാം അബ്ദുൾ റസാഖ് എടുത്തു സൂക്ഷിച്ചിരുന്നു. നാല് വർഷം മുന്‍പ് മോഹനന്റ വ്യാജരേഖ ഉപയോഗിച്ചു ഒന്നര കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചതോടെയാണ് മോഹനൻ അബ്ദുൾ റസാഖിനെ ജോലിയിൽ നിന്നു ഒഴിവാക്കിയത്. മോഹനന് അക്കൗണ്ടുള്ള ബാങ്കിൽ തന്നെയാണ് അബ്ദുൾ റസാഖ് മോഹനന്റെ പേരിന്റെ വ്യാജരേഖയുണ്ടാക്കി തട്ടിപ്പ് നടത്താൻ ശ്രമിച്ചത്. മോഹനനെ അറിയുന്നവർ ബാങ്കിലുണ്ടായതോടെയാണ് തട്ടിപ്പ് പിടിക്കപ്പെട്ടത്. സ്ഥലത്തിന്റെ ആധാരത്തിന്റെ കോപ്പി കൈക്കലാക്കിയ റസാഖ് പിന്നീട് ഭൂമി തട്ടിയെടുക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. സുഹൃത്തും കണ്ണൂരിൽ ആയുർവേദ കടയിൽ ജോലി ചെയുന്നയാളുമായ അനിൽ രാഘവനുമായി ചേർന്നാണ് മോഹനന്റെ ഉടമസ്ഥതയിലുള്ള സ്ഥലം തട്ടിയെടുക്കാൻ നീക്കം ആരംഭിച്ചത്.
മോഹനനാണെന്ന വ്യാജനേ അനിൽ രാഘവൻ വ്യാജ ആധാർ കാർഡും ഫോട്ടോയിൽ കൃത്രിമം കാണിച്ചും മട്ടന്നൂർ രജിസ്ടാർ ഓഫീസിൽ നിന്നു സ്ഥലത്തിന്റെ ആധാരത്തിന്റെ പകർപ്പുമെടുത്തു. പത്രത്തിൽ സ്ഥലത്തിന്റെ രേഖ നഷ്ടപ്പെട്ടുവെന്ന പരസ്യവും നൽകിയ ശേഷം അഡ്വക്കറ്റ് നോട്ടറിയെ കൊണ്ട് സാക്ഷ്യപ്പെടുത്തി. തുടർന്നു ഭൂമി വിൽപന നടത്തുകയായിരുന്നു. മട്ടന്നൂരിൽ തന്നെ മുദ്രപത്രം വാങ്ങി ആധാരമെഴുതുകയും ചെയ്തു. തട്ടിയെടുത്ത 50 സെന്റ് ഭൂമി 4 ലക്ഷം രൂപയ്ക്ക് കാസർഗോഡ് സ്വദേശി മുഹമ്മദ് ഹാരിഫിന് "വ്യാജ മോഹനൻ' വിൽപന നടത്തിയെന്നു കാണിച്ച് രജിസ്റ്റർ ചെയ്തു നൽകുകയായിരുന്നു. സ്ഥലം കൈമാറി പോയാൽ പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലാണ് ഹാരിഫിന്റെ പേരിൽ രജിസ്റ്റർ ചെയ്തു നൽകിയത്. തുടർന്നു ഹാരിഫ് വ്യവസായിയായ ഇരിട്ടിയിലെ അബ്ദുള്ളയ്ക്ക് സെൻറിന് 80,000 രൂപ പ്രകാരം 50 സെന്റ് വിൽപന നടത്തുകയായിരുന്നു. അബ്ദുള്ളയിൽ നിന്നു ഹാരിഫ് നാലു ലക്ഷം രൂപ അഡ്വൻസായി വാങ്ങുകയും ചെയ്തു. സ്ഥലം വാങ്ങിയാൾ സ്ഥലത്തെത്തി നിർമാണ പ്രവൃത്തി ആരംഭിച്ചപ്പോഴാണ് സ്ഥലം വിൽപന നടത്തിയത് സമീപവാസികൾ അറിയുന്നത്.
സംശയം തോന്നിയ നാട്ടുകാരിലൊരാൾ സ്ഥല ഉടമ മോഹനന്റെ ബന്ധുവിനെ വിളിച്ച് അന്വേഷിച്ചപ്പോഴാണ് ഭൂമി തട്ടിപ്പ് പുറത്താകുന്നത്. മോഹനന്റെ പരാതി പ്രകാരം മട്ടന്നൂർ എസ്ഐ കെ. രാജീവ് കുമാറിന്റെ നേതൃത്വത്തിൽ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് മൂവരും അറസ്റ്റിലാകുന്നത്. 50 സെന്റ് സ്ഥലം തട്ടിയെടുത്ത് വിൽപന നടത്തിയ ശേഷം മോഹനന്റെ പേരിൽ എളന്പാറയിലുള്ള 70 സെന്റും കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിന് സമീപത്തുള്ള 31 സെന്റ് സ്ഥലവും തട്ടിയെടുക്കുന്നതിന് രജിസ്ടാൾ ഓഫീസിൽ നിന്നു ആധാരത്തിന്റെ പകർപ്പ് എടുത്ത് സ്ഥലം തട്ടിയെടുക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് സംഘം പോലീസിന്റെ പിടിയിലാകുന്നത്. കാസർഗോഡ് പാണത്തൂർ കോളിച്ചാലിലെ ഒരു ബാങ്കിൽ മുക്കുപണ്ടം പണയം വച്ചതിനും ചാരായം വാറ്റിയതിനും അബ്ദുൾ റസാഖിനെതിരേ കേസുണ്ട്.
മംഗലാപുരം കേന്ദ്രീകരിച്ചു ലക്ഷങ്ങൾ ഉപയോഗിച്ചു ചൂതാട്ടം നടത്തുന്നയാളാണ് അബ്ദുൾ റസാഖെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി പോലീസ് അറിയിച്ചു. മോഹനന്റെ മേൽവിലാസത്തിൽ മൊബൈൽ സിം കാർഡ് എടുത്ത അബ്ദുൾ റസാഖ് മൊബൈൽ നന്പർ ആധാരമെഴുത്തുകാർക്കും സ്ഥലം വാങ്ങുന്നയാൾക്കും നൽകിയിരുന്നു. മോഹനന്റെ പേരിൽ ആധാർ കാർഡ് ഉണ്ടാക്കുന്നതിന് അനിൽ രാഘവന്റെ ഫോട്ടോയായിരുന്നു നൽകിയിരുന്നത്. സ്ഥലത്തിന്റെ ഉടമയായി മോഹനന് പകരമായി അനിൽ രാഘവനാണ് വെളിച്ചത്ത് വരുന്നതെങ്കിലും ഫോണിൽ മോഹനനായി അബ്ദുൾ റസാക്കാണ് സംസാരിക്കുക. സ്ഥലം വിൽപന നടത്തുന്പോൾ ഒറിജിനൽ രേഖ കാണണമെന്നു വാങ്ങുന്നവർ ആവശ്യപ്പെടുന്നത് കൊണ്ടാണ് മുഹമ്മദ് ഹാരിഫിന്റെ പേരിൽ സ്ഥലം രജിസ്റ്റർ ചെയ്തു നൽകിയത്. പരാതിയെ തുടർന്നു അന്വേഷണം നടത്തുന്നതിനിടെയാണ് ജ്വല്ലറി കവർച്ചാ കേസിലെ പ്രതിയായ മുഹമ്മദ് ഹാരിഫിനെ ആദ്യം പിടികൂടിയത്. പിന്നീട് അനിൽ രാഘവനെയും അറസ്റ്റ് ചെയുകയായിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് മംഗളൂരുവിൽ ഒളിവിൽ കഴിയുകയായിന്ന അബ്ദുൾ റസാഖിനെ തന്ത്രപരമായി പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ടു എട്ടു പേർ ഉണ്ടെന്നാന്ന് പോലീസ് അന്വേഷണത്തിൽ തെളിയുന്നത്. എന്നാൽ തട്ടിപ്പിന് നേതൃത്വം നൽകിയ മൂന്നു പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിദേശ വ്യവസായിയായ മോഹനന്റെ പേരിലുള്ള സ്ഥലം ആദ്യം തട്ടിയെടുക്കാനായിരുന്നു സംഘത്തിന്റെ പദ്ധതി. മട്ടന്നൂർ വിമാനത്താവളത്തിനു സമീപത്തെ രണ്ടു പ്രദേശത്തെ ഒരേക്കർ 20 സെന്റ് സ്ഥലത്തിനു പുറമെ കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരം, ചെറുവത്തൂർ പടന്നക്കാട് കടപ്പുറം, അട്ടയങ്ങാനം എന്നിവിടങ്ങളിലെ സ്ഥലവും തട്ടിയെടുക്കുന്നതിന് സംഘം സ്ഥലത്തിന്റെ നികുതി അടയ്ക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ അനിൽ രാഘവനെയും അബ്ദുൾ റസാക്കിനെയും പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയും വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. സ്ഥലത്തിന്റെ ആധാരം രജിസ്റ്റർ ചെയുന്പോൾ ആധാരത്തിൽ സ്ഥലം വിൽക്കുന്നയാളുടെയും വാങ്ങുന്നയാളുടെയും ഫോട്ടോ പതിക്കുന്നുണ്ട്. 2007 മുതലാണ് ഇത് നടപ്പിലാക്കാൻ തുടങ്ങിയതെങ്കിലും രജിസ്റ്റർ ഓഫീസുകളിൽ സൂക്ഷിക്കാത്തതാണ് ഇത്തരം തട്ടിപ്പ് വർധിക്കുന്നത്. ഇപ്പോൾ ഓണ്‍ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചതിനാൽ വേണ്ട വിധം പരിശോധ നടക്കുന്നുണ്ടോയെന്നും പരിശോധിക്കണം. ഓണ്‍ലൈനിൽ രജിസ്ട്രേഷൻ ചെയ്യണമെങ്കിൽ ഓണ്‍ലൈനായി ടോക്കനും എടുത്തു കാത്തിരിക്കണം. 7 മിനുട്ടു കൊണ്ടു ടോക്കണ്‍ എടുത്തു രജിസ്റ്റർ ചെയ്യണം. ഇതിനു പുറമെ മുദ്രപത്രം ആർക്കും വാങ്ങാവുന്ന അവസ്ഥയാണ്.
കോടികൾ വിലമതിക്കുന്ന സ്ഥലം തട്ടിയെടുത്ത പ്രതികളെ പിടികൂടുന്നതിനു മട്ടന്നൂർ പ്രിൻസിപ്പൽ എസ് ഐ കെ. രാജീവ് കുമാറിന്റെ നേതൃത്യത്തിൽ പ്രത്യേക സ്ക്വാഡും രൂപീകരിച്ചിരുന്നു. എഎസ്ഐ വിനോദ് , സിവിൽ പോലീസ് ഓഫീസർമാരായ ടി.പി. സജീഷ്, രതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷിച്ചതും പ്രതികളെ പിടികൂടിയതും.
തയാറാക്കിയത്:
ജിജേഷ് ചാവശേരി
രക്ഷാപ്രവർത്തനത്തിന്റെ കരുതലിന് കാൽനൂറ്റാണ്ടിന്റെ തിളക്കം
കരുതലും കരുണയുമായി സന്നദ്ധ പ്രവർത്തനത്തിന്റെ വഴിത്താരയിൽ കാൽനൂറ്റാണ്ടിലേ
പലചരക്ക് കടയിലെ സമ്പാദ്യവുമായി മോളി കണ്ടത് 16 രാജ്യങ്ങള്‍
‘കഴിഞ്ഞ നവംബറിലാണ് റഷ്യ കണ്ട് മടങ്ങിയെത്തിയത്. 2,30,000 രൂപയായിരുന്നു മൊത്തം ചെ
ലബൂഷെ കീഴടക്കി; ഇനി എവറസ്റ്റ്
മൗണ്ട് കിളിമഞ്ചാരോയ്ക്ക് മുകളിൽ ഇന്ത്യൻ പതാകയുയർത്തിയ കീഴ്പള്ളി അത്തിക്കൽ സ്വ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം - 2
ഇഷ്ടം പറഞ്ഞപ്പോൾ അവളൊരു ആട്ടാട്ടി
അവളുടെ അമ്മയ്ക്കു ഖാദിനൂല് നൂൽപ
അടുത്ത ബെല്ലോടു കൂടി ചിരിയുടെ മാലപ്പടക്കം
അമ്മേ, ന്റെ പെറന്നാളെന്നാ…
പെറന്നാളാ…
ആ.. എന്നമ്മ പെറ്റ ദെവസം.
അത്.. അതെ
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
Latest News
തിരുവനന്തപുരത്ത് വിദ്യാർഥി തൂങ്ങി മരിച്ചു
ബ്രിജ്ഭൂഷണ് ശിക്ഷ ലഭിക്കുന്നത് വരെ പോരാടുമെന്ന് സാക്ഷി മാലിക്ക്
പീഡന ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ പ്രതി പിടിയിൽ
അമ്മയുടെ വീടിനു നേരെ ആക്രമണം; പരാതി നൽകിയ മകന്റെ വീടിന് തീയിട്ടു
തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിന്റെ സമയത്തില്‍ മാറ്റം
Latest News
തിരുവനന്തപുരത്ത് വിദ്യാർഥി തൂങ്ങി മരിച്ചു
ബ്രിജ്ഭൂഷണ് ശിക്ഷ ലഭിക്കുന്നത് വരെ പോരാടുമെന്ന് സാക്ഷി മാലിക്ക്
പീഡന ദൃശ്യങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ പ്രതി പിടിയിൽ
അമ്മയുടെ വീടിനു നേരെ ആക്രമണം; പരാതി നൽകിയ മകന്റെ വീടിന് തീയിട്ടു
തിരുവനന്തപുരം-മംഗളൂരു വന്ദേഭാരതിന്റെ സമയത്തില്‍ മാറ്റം
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top