തിരിച്ചുവരുന്ന കരിന്പനക്കാലം
തിരിച്ചുവരുന്ന  കരിന്പനക്കാലം
കരിന്പന, ഒരായിരം വർഷം ആയുസുള്ള മരം. ജന്മാന്തരങ്ങളുടെ ഇളംവെയിലിൽ തുന്പികൾ പറന്നലഞ്ഞ് അതിനുചുറ്റും തപസിരുന്നു. മഞ്ഞും മഴയും വെയിലുംകൊണ്ട് അവ ആകാശങ്ങളിലേക്ക് തലയുയർത്തിനിന്നു, പുനർജന്മകഥകളുടെ കലവറകൾ തുറന്നുവച്ച്. അവയുടെ പട്ടകളിൽ ഇടിമിന്നലും കാറ്റും ഒളിച്ചിരുന്നു. കൂർത്ത ചിതന്പലുകളിൽ തേളുകളുണ്ട്. നീരും കായകളുമുണ്ട്. ചിതന്പലുകളിലുരഞ്ഞ് കൈയും മാറും തഴന്പുകെട്ടിയ പനകേറ്റക്കാരന്‍റെ ഇതിഹാസങ്ങളുണ്ട്. കരിന്പനയ്ക്ക് കാണാൻ വയ്യാത്തതൊന്നുമില്ലത്രെ. പതിയെ ഒരുനാടിന്‍റെ മുഖമുദ്രയായി അതുമാറി. അതാണ് പാലക്കാടൻ കരിന്പനകൾ. പനയുടെ ഇംഗ്ലീഷായ പാമും മലയുടെ -ഗാട്ടും ചേർന്ന് പാലക്കാട് രൂപപ്പെട്ടു.

മറ്റൊരുജില്ലയ്ക്കും അവകാശപ്പെടാനാവാത്ത ബന്ധമാണ് പാലക്കാടും കരിന്പനയുംതമ്മിലുള്ളത്. അവയുടെ വേരുകൾ അതിന്‍റെ സംസ്കാരത്തിന്‍റെ ആഴങ്ങളിലേക്കുവരെ പടർന്നു. പാലക്കാടെന്നു കേൾക്കുന്പോൾ കരിന്പനകൾ മനസിലേക്കാദ്യം ഓടിയെത്തുന്നതും ഇതുകൊണ്ടുതന്നെ. പക്ഷേ, പതിയെ ചൂടുനഷ്ടപ്പെട്ട വെയിലുപോലെ കരിന്പനകളുടെ സീൽക്കാരം കുറഞ്ഞു. നെടുവരന്പുകളിൽ അതിരുകളായി തലയുയർത്തിനിന്ന കരിന്പനകൾ അപ്രത്യക്ഷമായി. പനങ്കാടുകൾക്ക് ചുവട്ടിൽ കോടാലികൾ വീണു. നാടിന്‍റെ മുഖമുദ്രതന്നെ നഷ്ടമായി തുടങ്ങി.

വൈകിവന്നൊരു തിരിച്ചറിവിൽ നിന്നും കരിന്പനകളെ വീണ്ടും കൈപിടിച്ചുയർത്തുകയാണ് പാലക്കാട്. പരിസ്ഥിതി സ്നേഹികളാണ് മുന്നിട്ടിറങ്ങിയത്. ഇന്ന്, പാലക്കാടിന്‍റെ വിവിധ ഭാഗങ്ങളിൽ ആയിരക്കണക്കിന് പനംതൈകൾ വച്ചുപിടിപ്പിച്ചിട്ടുണ്ട് അവർ. നടവരന്പുകളിൽ, പാതയോരങ്ങളിൽ, കുളങ്ങൾക്ക്് ചുറ്റുമങ്ങനെ..പാലക്കാട് നഗരത്തിന്‍റെ ഹൃദയത്തിലുള്ള ടിപ്പുസുൽത്താൻ കോട്ടയ്ക്കു ചുറ്റും വർഷങ്ങൾക്കുമുന്പ് നൂറുക്കണക്കിന് പനകൾ നട്ടുവളർത്തിയ എം.കെ. നാരായണൻ എന്ന മനുഷ്യന്‍റെ പ്രവർത്തനങ്ങളാണ് ഇതിന് ചുക്കാൻ പിടിച്ചത്. മറ്റുപരിസ്ഥിതി സ്നേഹികളായ ഗുരുവായൂരപ്പൻ, ശ്യാംകുമാർ തേങ്കുറിശ്ശി എന്നിവരിലൂടെ ഈ പ്രവർത്തനം മുന്നേറുന്നു.

കരിന്പനയുടെ ഇതിഹാസം

കേരളത്തിൽ കരിന്പനകൾ കൂടുതലായി കാണപ്പെടുന്നത് പാലക്കാട്, തിരുവനന്തപുരം ജില്ലകളിലാണ്. ഈ ജില്ലകളോട് അടുത്തുള്ള പൊള്ളാച്ചി, ആനമല, കന്യാകുമാരി പ്രദേശങ്ങളും കരിന്പനകളാൽ നിബിഢമാണ്. ഇവയിൽ പാലക്കാടിന്‍റെ കിഴക്കും പടിഞ്ഞാറൻമേഖലകളിലും കരിന്പനകൾ സുലഭമാണ്. പതിനായിരത്തോളം ഏക്കർ സ്ഥലത്ത് കരിന്പനയുണ്ടെങ്കിലും ഇവ പലസ്ഥലങ്ങളിലായി ഒറ്റപ്പെട്ടുകിടക്കുകയാണെന്നു മാത്രം.

ഒ.വി. വിജയന്‍റെ ഖസാക്കിന്‍റെ ഇതിഹാസം നോവലിൽ കഥാഭൂമികയിലൂടെയുള്ള സഞ്ചാരത്തിൽ പപ്പോഴും കരിന്പനയും അതുമായിബന്ധപ്പെട്ട ജീവിതങ്ങളും കടന്നുവരുന്നുണ്ട്. ഇതിൽതന്നെ കരിന്പനയുടെ ചില കഥകളും കഥാകൃത്ത് പങ്കുവെക്കുന്നുണ്ട്.

പണ്ട് പറന്ന് പറന്ന് ചിറകുകുടയുന്ന നാഗത്താൻമാർ പനങ്കുരലിൽ മാണിക്യമിറക്കിവച്ച് ക്ഷീണം തീർക്കാറുണ്ടായിരുന്നു. നാഗത്താൻമാർക്കായി പനകേറ്റക്കാരൻ കള്ളുനേർന്നുവച്ചു. പനഞ്ചോട്ടിൽ അവൻ കുലദൈവങ്ങൾക്ക് തെച്ചിപ്പൂ നേർന്നിട്ടു. കാരണം പിടിനിലയില്ലാത്ത ആകാശത്തിലേക്കാണ് കേറിപ്പോകുന്നത്. പണ്ടുപണ്ടൊരുകാലത്ത് പുള്ളുവന്‍റെ പാട്ടുകളിൽ പനയുടെ കാലത്തെ ഓർത്തെടുക്കുന്നതും കഥാകൃത്ത് സൂചിപ്പിച്ചിക്കുന്നുണ്ട്. അന്ന് പനകേറണ്ടതില്ലായിരുന്നു. ചെത്തുകാരനുവേണ്ടി കരിന്പന കുനിഞ്ഞുകൊടുത്തിരുന്നുവത്രെ. ചെത്തുകാരന്‍റെ പെണ്ണ് പിഴച്ചതിൽപിന്നെയാണത്രെ അത് കുനിയാതായത്.
കരിന്പനകൾ അപ്രത്യക്ഷമായത് പാലക്കാടിന്‍റെ മുഖമുദ്രയെ പാടെ മായ്ക്കുന്നതായിരുന്നു. അന്നേരം കരിന്പനകൾക്ക് മുകളിൽ കാലവർഷം വളർന്നുവലുതായിരുന്നു. ആകാശം സാന്ദ്രമായി. എങ്കിലും പൗർണമി നിറയുന്പോൾ കലവറ വാതിലുകൾ തുറന്നുവച്ച കരിന്പനകളെ നെഞ്ചിലേറ്റിതുടങ്ങുകയാണ് പാലക്കാട്ടുകാർ.

കോരിച്ചൊരിയുന്ന ഗുണങ്ങൾ

ഏതുസമയത്തും കാലാവസ്ഥയ്ക്കും ആരോഗ്യത്തിനും ഗുണകരമാണ് കരിന്പന എന്നതാണ് സവിശേഷത. മനുഷ്യന്‍റെ ജീവിതരീതി മാറിവന്നപ്പോൾ പണ്ടുണ്ടായിരുന്ന ഓലപ്പുരകൾ അപ്രത്യക്ഷമായി. ഓട്ടുപുരകൾ പ്രത്യക്ഷപ്പെട്ടു. ഇന്നതുംമാറി കോണ്‍ക്രീറ്റ് കെട്ടിടങ്ങളായി.

സ്വയംസംരക്ഷണവിധേയമായ കരിന്പനകൾ മറ്റുള്ള പ്രകൃതിക്ഷോഭങ്ങളിൽനിന്ന് സംരക്ഷിക്കുന്നതുകൂടിയാണ്. കടൽത്തീരങ്ങളിൽ പനകൾ നട്ടുപിടിപ്പിച്ചാൽ സുനാമി തടയാമെന്ന അമേരിക്കൻ ശാസ്ത്രജ്ഞരുടെ വാക്കുകൾ ഇവിടെ ശ്രദ്ധേയമാണ്. കരിന്പനയിലെ പനന്പഴം ഏറെ ഗുണപ്രദമാണ്. ഇളന്നൻ വിളഞ്ഞു പഴുത്താലാണ് പനന്പഴമാകുക. ഇത് ഭക്ഷ്യയോഗ്യമായ ഭാഗമാണ്. പശുവിന് പനന്പഴം കാടിവെള്ളത്തിൽ കലക്കി കൊടുക്കുന്നത് ആരോഗ്യദായകമായി കരുതുന്നു. കരിന്പനയുടെ കൊരണ്ടി ഏറെ പ്രാധാന്യമാണ്. പനന്പഴം മൂന്നുമാസം മണ്ണിൽ കിടന്നാൽ അത് കൊരണ്ടിയായി മാറും. ഇതിലെ കാന്പിന് നല്ല രുചിയാണ്. അടുത്തത് കൂന്പാണ്. കൊരണ്ടി എടുക്കാതെ പിന്നേയും വളരാൻ അനുവദിച്ചാൽ രണ്ടുമുതൽ മൂന്നുമാസം കഴിയുന്പോൾ അത് കൂന്പായിമാറും. ഈ കൂന്പാണ് പനയുടെ തായ്‌വേര്.കരിന്പന കള്ളിനെപ്പറ്റി പറയേണ്ടതില്ലല്ലോ. കൂന്പ് ചെത്തി പനയിൽനിന്നും കള്ളെടുക്കും.ആദ്യത്തെ ദിവസംകുല വലിച്ചിറക്കണം. അടുത്തദിവസം ഈ കുല ഉഴിയും. അതിനടുത്ത ദിവസം കുലയുടെ രണ്ടുഭാഗവും ചെത്തുന്നു. ഒരുദിവസത്തിൽ മൂന്നുനേരം തലപ്പ് ചെത്തേണ്ടതുണ്ട്. പിന്നീട് മുട്ടിപ്പാനി കെട്ടിയശേഷം ചെത്തും. പത്തുദിവസത്തിനുശേഷം കള്ളുകിട്ടി തുടങ്ങും.


കരിന്പനയിലെ നൊങ്ക് പോഷകസമൃദ്ധവും ശരീരത്തിന് ഗുണകരവുമാണ്. രണ്ടുമുതൽ മൂന്നുവരെ കണ്ണുകൾ എന്നറിയപ്പെടുന്ന കുഴികളിൽ കാണുന്ന മാംസളമായ പദാർഥം ഏറെ ഭക്ഷ്യയോഗ്യമാണ്. ഇളന്നൻ ധാരാളം കഴിച്ചാൽ ചിക്കൻപോക്സ് പോലുള്ള ചൂടുള്ള രോഗങ്ങൾ വരില്ല.

പനനീര് ഏറെ പോഷകാംശമുള്ളതും ഉത്തേജവും ശക്തി നൽകുന്നതുമാണ്. ക്ഷീണം,ദാഹം എന്നിവ ശമിപ്പിക്കുന്നതിനോടൊപ്പം രക്തവാതദോഷങ്ങളെ ഇല്ലാതാക്കി ശരീരം പുഷ്ടിപ്പെടുത്തുന്നു.അതിരാവിലെ ശുദ്ധമായ ഒരുകപ്പ് പനനീര് കുടിച്ചാൽ ആമാശയത്തിന് തണുപ്പും ശരീരത്തിന് പ്രതിരോധ ശക്തിയും ലഭിക്കും.പനന്പഴം ഉപയോഗിക്കുന്നത് പിത്തം,വാതം തടയാൻ സഹായിക്കും.മൂത്രച്ചൂടിനും വാർധക്യത്തെ ഒരുപരിധിവരെ തടയാനും ഉപയോഗപ്രദമാണ്.

മൂല്യവർധിത ഉത്പന്നങ്ങൾ

പന വെറുമൊരു മരം മാത്രമല്ല. അതിൽനിന്നും വിവിധതരം മൂല്യവർധിത ഉല്പന്നങ്ങളുണ്ടാക്കുന്നത് വിസ്മയകരമാണ്.

പാലക്കാട് ജില്ലയിൽ കിഴക്കഞ്ചേരി പന ഉൽപ്പന്ന സഹകരണ സൊസൈറ്റി പനംപഞ്ചസാര, പനംചക്കര, പാംനീർ, പാംകോള, പാംജീരകസോഡ, പനമിഠായി,കൽക്കണ്ടം,സ്ക്വാഷ് എന്നിവയെല്ലാം നിർമിച്ച് വിപണനം നടത്തുന്നുണ്ട്. അലങ്കാരവസ്തുക്കൾക്കും കരിന്പന പ്രിയപ്പെട്ടതാണ്.

പണ്ടുകാലത്ത് തന്പുരാട്ടിമാർ ഉപയോഗിച്ചിരുന്ന ഓലക്കുട പനയോലകൊണ്ടാണ് നിർമിച്ചിരുന്നത്. പനയോല പുരമേയാനും പല തരത്തിലുള്ള കുട്ടകളും തൊട്ടികളും പായകളും, തോരണ ങ്ങളും ഓലപ്പടക്കങ്ങളും നിർമിക്കാൻ ഉപയോഗിച്ചുവരുന്നു. വിശറി, കുട്ടികൾക്ക് കളിക്കുവാനുള്ള കാറ്റാടി തുടങ്ങിയ കൗതുകവസ്തുക്കൾ പനയോലയിൽ നിർമിക്കാം. പനന്തടി വീട്ടുപണിക്ക് ഉത്തരമായും തൂണായും ഉപയോഗിക്കുന്നുണ്ട്. സംസ്ഥാനത്ത് പനനാരും അനുബന്ധ സാമഗ്രികളുംകൊണ്ട് വിവിധ ഉല്പന്നങ്ങൾ നിർമിക്കുന്ന രണ്ടു ഫാക്ടറികളുണ്ട്. ഇതിലൊന്ന് കാവശേരി പഞ്ചായത്തിലെ കല്ലേപ്പുള്ളിയിലാണ്.വർഷങ്ങൾക്ക്്മുന്പ് അടച്ചുപൂട്ടിയ ഈസ്ഥാപനം(കെൽപാം)ഇന്നും പ്രവർത്തിക്കുന്നു.

വേനലിൽ പനംനൊങ്കിന് ആവശ്യക്കാർ ഏറെയാണ്. കരിന്പിൻജ്യൂസും ഇളനീരുമായി പാതയോരങ്ങളിൽ ഇക്കൂട്ടർ സജീവമാണ്. പാലക്കാട്, ചിറ്റൂർ, കൊല്ലങ്കോട്, കോടുവായൂർ, പട്ടാന്പി, കൊപ്പം, തൃത്താല എന്നിങ്ങനെ ജില്ലയുടെവിവിധ മേഖലകളിൽ പനംനൊങ്ക് കച്ചവടക്കാർ തിരക്കിലമരും. പത്തെണ്ണമടങ്ങുന്ന ഒരു പായ്ക്കറ്റിന് 50 രൂപവരെയാണ് വില.

പനംതൈ ഉല്പാദിപ്പിക്കാൻ

മെയ് മുതൽ ജൂലൈവരെയുള്ള കാലയളവിൽ കരിന്പനയിൽ നിന്നും വിത്തുകൾ വീഴാൻ തുടങ്ങുന്നു. ഇതേകാലയളവിൽ തന്നെ വിത്ത് എടുത്തശേഷം പത്ത്ദിവസങ്ങൾക്കുള്ളിൽ വിത്ത് കുഴിച്ചിടണം. വൈകിയാൽ അവ മുളയ്ക്കുകയുമില്ല. വിത്തിനെയാണ് കൊരണ്ടി എന്നു പറയുന്നത്. ഒരുവർഷമാകുന്പോൾ വിത്ത് മുളപൊട്ടി ആദ്യത്തെ നാന്പ് പുറത്തേക്കുവരുന്നു. ഇത്തരത്തിൽ പനയുടെ തൈകൾ ഉല്പാദിപ്പിക്കാം. 20 വർഷം മഴ ലഭിച്ചില്ലെങ്കിലും കരിന്പനയ്ക്ക് പ്രശ്നമില്ല. അഞ്ച് വർഷംകഴിഞ്ഞാൽ പോള വന്നുതുടങ്ങും.
ആയിരം ഏക്കറിലാണ് കരിന്പനകൾ ശാസ്ത്രീയമായി നട്ടുപിടിപ്പിക്കുന്നത്. കേരള സർക്കാർ സ്ഥാപനമായ കെൽപാം ആണ് നബാർഡ് സഹായത്തോടെ പദ്ധതി നടപ്പാക്കുന്നത്. പനനാരിൽനിന്ന് വിവിധതരം ഉല്പന്നങ്ങൾ നിർമിക്കുന്ന വ്യവസായ സംരംഭത്തിനാണ് കരിന്പന നടുന്നത്.

പനകേറ്റക്കാരന്‍റെ ഇതിഹാസം

കരിന്പനകളുടെ നാട്ടിൽ ഒരു പുരുഷായുസു മുഴുവൻ പനകയറി വിശ്രമജീവിതം നയിക്കുന്ന മനുഷ്യനുണ്ട്. തേങ്കുറിശ്ശി കരിപ്പാങ്കുളങ്ങര സ്വദേശി കെ.വാസു. 76 വയസായെങ്കിലും ഇപ്പോഴും കരിന്പന കാണുന്പോൾ ഒന്നുകയറാനുള്ള ബാല്യമുണ്ട്. അന്പതുവർഷമായി കരിന്പനകയറി കള്ളുചെത്തായിരുന്നു ജോലി. ഇപ്പോൾ വിശ്രമജീവിതമാണ്.

മരങ്ങളിൽ ഏറ്റവും കയറാൻ ബുദ്ധിമുട്ടുള്ളതുംകരിന്പന തന്നെയാണെന്ന് ഇയാൾ പറയുന്നു. ആകാശത്തിലേക്ക് ഉയർന്നുനിൽക്കുന്ന കരിന്പനയിലേക്ക് ദിവസവും മൂന്നുനേരവും കയറി ചെത്തിയിയിറങ്ങിയ കാലം അദ്ദേഹം ഓർത്തെടുക്കുന്നു. കുടുംബപാരന്പര്യത്തിൽനിന്ന് പതിനാറാം വയസിൽ തുടങ്ങിയതാണ് പനകയറ്റം. ആരോഗ്യമുള്ള പ്രായത്തിൽ 25 പനവരെ കയറിയിട്ടുണ്ട്. ഒരു പനയിൽ നാലുവരെ കുടങ്ങൾ കെട്ടും. ഒരു പനയിൽ ആറുകുലയോളമുണ്ടാകും. ഒരു പനയിൽനിന്നും പത്തുലിറ്ററോളം കള്ളുകിട്ടും. കൂട്ടകാരിൽ ചിലരൊക്കെ പനയിൽനിന്നുംവീണിട്ടുങ്കിലും ഇതുവരേയും തനിക്ക് അപകടമൊന്നും പറ്റിയില്ലെന്ന് ആത്മാഭിമാനത്തോടെ പറയുന്നു. അരയിൽ ചെത്തുകത്തിയും അരപ്പട്ടയുംകെട്ടി കാലിൽതളയിട്ട് കൈകൾ കോർത്തുപിടിച്ച് പനയിൽ കേറികേറിപോയ സ്മരണകൾ ഇപ്പോഴും തുടിക്കുന്നു.

ഇന്ന് പനകയറ്റക്കാരെ കിട്ടാനില്ലെന്നതാണ് നേരിടുന്ന ബുദ്ധിമുട്ട്. തമിഴ്നാട്ടിൽനിന്ന് പനംകയറ്റക്കാർവന്നാണ് ചിലയിടങ്ങളിൽ ചെത്തുന്നതും പനമുറിച്ച് ചൂളകളിലേക്ക് മറ്റും കടത്തുന്നതും.

കരിന്പനയെ തിരിച്ചുകൊണ്ടുവരാനുള്ള ജില്ലയുടെയും പരിസ്ഥിതിസ്നേഹികളുടെയും ശ്രമം പ്രശംസനീയമാണ്. ഇനി, നെടുവരന്പുകളിൽ ആകാശത്തിന് അതിരിട്ട് നിൽക്കുന്ന കരിന്പനകൾക്ക് കൂട്ടായി പുതിയ കരിന്പനകൂട്ടങ്ങളും പനങ്കാടുകളും ഉയർന്നുവരും. ഒരായിരം വർഷം ആയുസോടെ ജീവിക്കാൻ.

സി.അനിൽകുമാർ