Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
വെന്നിമലയിലെ നിധികുംഭം
യക്ഷിക്കഥ പോലെ പണ്ടുകാലം മുതലേ മനുഷ്യനെ ഭ്രമിപ്പിക്കുന്നതാണു നിധിയുടെയും നിധിവേട്ടയുടെയും കഥകളൊക്കെ. ലോകത്തിന്റെ പലഭാഗങ്ങളിലും ഇത്തരത്തിലുള്ള നിധിയുടെ കഥകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിധി തേടി പലരും വർഷങ്ങൾ നീണ്ട യാത്രകളും നടത്തിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ വെന്നിമലയിലും നിധിശേഖരമുണ്ടെന്ന വാർത്ത വീണ്ടും മാധ്യമങ്ങളിൽ നിറയുകയാണ്. വെന്നിമലയിൽ ഉണ്ടാകാമെന്ന് കുറച്ചു പേരെങ്കിലും വിശ്വസിക്കുന്ന ഈ നിധിശേഖരത്തിന്റെ വാർത്ത തന്നെയാണ് നാട്ടിൻ പുറത്തെ പ്രധാന ചർച്ചാവിഷയം. വെന്നിമലയിൽ നിധിശേഖരം ഉണ്ടെന്ന വാർത്ത പരന്നതോടെ നവമാധ്യമങ്ങളിൽ വ്യത്യസ്ത കഥകളാണ് പ്രചരിക്കുന്നത്. എന്നാൽ പഴമക്കാർ പറയുന്നതും നവമാധ്യമങ്ങളിൽ പ്രചരിക്കുന്നതും തമ്മിൽ ചേർത്തുവച്ചാൽ വലിയൊരു പഴങ്കഥ പോലുണ്ട് ഈ നിധിയുടെ കഥ.
നിധിക്കു പിന്നിൽ
മധ്യകാലഘട്ടിൽ പ്രബലമായ നാടുവാഴി രാജവംശങ്ങൾ ഉപേക്ഷിച്ചുപോയതോ ആക്രമണങ്ങളിൽ അധികാരം നഷ്ടപ്പെട്ട് വിട്ടുപോകേണ്ടി വന്നതോആയ ആസ്ഥാനങ്ങളിലൊക്കെ രാജകീയ സ്വത്ത് ഒളിപ്പിച്ചു വച്ചിട്ടുണ്ടാകുമെന്ന് മുൻധാരണകളുണ്ട്. പോയകാലഘട്ടങ്ങളിൽ വിവിധ സ്ഥലങ്ങളിൽ വലിയനിധിശേഖരങ്ങൾ കണ്ടെത്തിയിട്ടുമുണ്ട്. വെന്നിമലയിൽ നിധി ഉണ്ടെന്നുപറയപ്പെടുന്ന സ്ഥലത്തിന്റെ ഉടമ മീനടം പുത്തൻപുരപ്പടി മല്ലകാട്ട് പ്രിൻസ് പുന്നൻ മാർക്സും നിധി സ്വപ്നത്തിന് അടിപ്പെട്ടിരിക്കാം. ഏതായാലും നിധിശേഖരമുണ്ടോ ഇല്ലയോയെന്ന് ഉറപ്പാക്കിയാലേ സ്ഥലമുടമയ്ക്ക് സ്വസ്ഥത ഉണ്ടാകൂവെന്നതാണ് സത്യം. 15-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലാണ് തെക്കുംകൂർ നാടുവാഴികൾ വെന്നിമലയിലെ രാജധാനി ഉപേക്ഷിച്ച് ആദ്യം ചങ്ങനാശേരിയും പിന്നീട് തളിക്കോട്ടയും തലസ്ഥാനമായി തെരഞ്ഞെടുക്കുന്നത്. രാജധാനിയുണ്ടായിരുന്ന സ്ഥലത്ത് വലിയ നിധി ശേഖരം ഉണ്ടായിരിക്കാം എന്നാണ് വിശ്വാസം. ഈ വിശ്വാസം പുതുതലമുറയ്ക്ക് പഴയതലമുറ വാമൊഴിയായി കൈമാറുകയായിരുന്നു.
വെന്നിമലയുടെ ചരിത്രം
ചരിത്രത്തെക്കാൾ കൂടുതൽ ഐതിഹ്യം നിറഞ്ഞ സ്ഥലമാണ് വെന്നിമല. വനവാസകാലത്ത് രാമലക്ഷ്മണന്മാർ ഇവിടെയെത്തിയെന്നും താപസന്മാരുടെ തപസു മുടക്കിയ രാക്ഷസനെ വ
ധിച്ചുവെന്നും ഐതിഹ്യമാലയിൽ കൊട്ടാരത്തിൽ ശങ്കുണ്ണി വിവരിക്കുന്നു. രാക്ഷസനുമായി ഏറ്റുമുട്ടി ലക്ഷ്മണൻ വിജയിച്ചതിനാൽ വെന്നിമല അഥവാ വിജയാദ്രിയെന്ന് ഈ കൊടുമുടിക്കു പേരുവന്നു. മൂടൽമഞ്ഞ് ഒരിക്കലുമുണ്ടാകാത്ത എല്ലാ കാലത്തും സമശീതോഷ്ണമുള്ള പ്രകൃതിരമണീയമായ സ്ഥലമാണ് വെന്നിമല. ഒന്‍പതാം നൂറ്റാണ്ടിൽ കേരളം വാണ ചേരമാൻ പെരുമാൾ (ഭാസ്കര രവിവർമ്മ രണ്ടാമൻ) ഇവിടെയെത്തി രാമലക്ഷ്മണൻമാരുടെ സാന്നിധ്യം നിലനിർത്തുന്ന വൈഷ്ണവക്ഷേത്രം സ്ഥാപിച്ചതോടെയാണു വെന്നിമല ചരിത്രത്തിലേക്ക് പ്രവേശിക്കുന്നത്. വെന്നിമല ക്ഷേത്രത്തിനു സമീപമായിരുന്നു തെക്കുംകൂറിന്റെ ഇടത്തിൽ കോവിലകം. എഡി 1152-ൽ മണികണ്ഠപുരം നഗരപദമായി വികസിപ്പിച്ചു. പിന്നീട് ഇവിടെ മണികണ്ഠരാജാവ് മണികണ്ഠപുരം മഹാവിഷ്ണു ക്ഷേത്രം പണികഴിപ്പിച്ചു. അക്കാലം മുതൽ വെന്നിമലയിലെ രാജധാനി വിട്ടു പോരുന്നതുവരെ തെക്കുംകൂറിന്റെ തലസ്ഥാന നഗരം വാകത്താനത്തിനു കിഴക്കുള്ള മണികണ്ഠപുരമായിരുന്നു. പഴയ ബ്രാഹ്മണ ഗ്രാമമായ കാടമുറിയോടു ചേർന്നു വികാസം പൂണ്ട അഞ്ചു ചേരികളും മണികണ്ഠപുരവുമായിരുന്നു ജനവാസമേഖലകൾ. ഉള്ളാടർ അഥവാ വേടർ വിഭാഗത്തിൽപ്പെട്ടവരാണ് ആദിമനിവാസികൾ. ആയുധധാരികളായ ഉള്ളാടന്മാരെ മറികടന്ന് വെന്നിമലയിൽ കടന്നുകയറാൻ അന്യർക്ക് സാധ്യമായിരുന്നില്ല.
വെന്നിമല കോട്ടയും ഗുഹകളും
നൂറ്റാണ്ടുകൾക്ക് മുന്‍പ് കടുത്തുരുത്തിയിൽ നിന്ന് ആരംഭിച്ച് മണികണ്ഠപുരത്ത് അവസാനിക്കുന്ന തെക്കുവടക്കായുള്ള ഒരു നാട്ടുപാതയുണ്ടായിരുന്നു. കടുത്തുരുത്തി, കാഞ്ഞിരത്താനം, വെന്പള്ളി, കടപ്പൂർ, കിടങ്ങൂർ, അമയന്നൂർ, മണർകാട്, വെള്ളൂർ(പാന്പാടി) എന്നീ പ്രദേശങ്ങളിലൂടെ വെന്നിമലയിൽ എത്തിച്ചേരുന്നതായിരുന്നു നാട്ടുപാത. ഉണ്ണുനീലിസന്ദേശത്തിൽ വെന്നിമലയെ പറ്റി പരാമർശമുണ്ട്. അതാകട്ടെ 14-ാം നൂറ്റാണ്ടിലെ രാമവർമ്മ എന്ന തെക്കുംകൂറിലെ രാജാവിനെ കുറിച്ച് പറയുന്ന ’വെൻറിക്കുന്നിനൊരു തിലകമാം രാമവർമാഭിധാനം’ എന്ന പദ്യഭാഗത്താണ്. വെന്നിമലയ്ക്കു തിലകമായി വാഴുന്ന രാമവർമ്മയെ കാണുന്നതിന് വെന്നിമലയിലേക്കു പോകേണ്ടിവരില്ല, തലസ്ഥാനനഗരിയായ മണികണ്ഠപുരത്താണു മിക്കപ്പോഴും വാസം എന്നാണ് ഇതിൽനിന്നു മനസിലാക്കാം. ഉണ്ണുനീലിസന്ദേശത്തിൽ പരാമർശിക്കുന്ന "രാജ്യാന്തരപാത'ധയാകട്ടെ മണികണ്ഠപുരത്തുനിന്നു കാടമുറി കടന്ന് തൃക്കോതമംഗലം കൊട്ടാരത്തിൽ കടവിലെത്തി മുറിയുന്നു. പിന്നെ കൊടൂരാറ്റിലൂടെ വഞ്ചിയാത്രയാണ്. അത് മാങ്ങാനം പാലൂർക്കടവിലടുക്കും. പിന്നെ വീണ്ടും പാതയാരംഭിക്കുന്നു. തിരുവഞ്ചൂരും കണ്ടൻചിറയും ഏറ്റുമാനൂരും വേദഗിരിയും കോതനല്ലൂരും കടന്ന് കടുത്തുരുത്തി വരെയാണു പാത. വെന്നിമലയിൽനിന്നും മണികണ്ഠപുരത്തേക്കും ഞാലിയാകുഴിയിലേക്കും ഭൂഗർഭ തുരങ്കപ്പാതകൾ ഉണ്ടെന്നതും വാമൊഴിയായി നിലനിൽക്കുന്ന വിവരമാണ്. വായു നിർഗമന ദ്വാരങ്ങൾ പലയിടത്തും പ്രദേശവാസികൾ കണ്ടിട്ടുണ്ട്. ഞാലിയാകുഴിയിൽ പിഡബ്ല്യുഡി റോഡിനടിയിലൂടെ കടന്നുപോകുന്ന ഒരു തുരങ്കപ്പാത ഇത്തരത്തിലുള്ളതാണോ എന്നും സംശയിക്കുന്നു. രാജവാഴ്ചക്കാലത്ത് സുരക്ഷിതമായി യാത്ര ചെയ്യാനാവാം ഒരുപക്ഷേ ഈ തുരങ്കങ്ങൾ നിർമിച്ചിട്ടുണ്ടാകുക.
വെന്നിമലയെ പഠനവിഷയമാക്കണം
പ്രാചീന മനുഷ്യവാസത്തിന്റെ അവശേഷിപ്പുകളിലൊന്നായി ഉള്ളാട ജനസമൂഹത്തിന്റെ മാതൃദേശമായ വെന്നിമലയിലെ ഗുഹയെ പുരാവസ്തു വിദഗ്ധർക്ക് പഠനവിധേയമാക്കാം. ഇന്ത്യയാകെ കീർത്തികേട്ട മഹാഗായകൻ ഷഡ്കാല ഗോവിന്ദ മാരാർ ജനിച്ചത് വെന്നിമലയിലെ പുളിക്കൽ മാരാത്ത് എന്ന മാതൃഗൃഹത്തിലാണ്. അദ്ദേഹത്തിന്റെ പിതാവിന്റെ സ്വദേശമായ പിറവം രാമമംഗലമാണ് ജന്മദേശമായി ഇപ്പോൾ കൊണ്ടാടപ്പെടുന്നതെങ്കിലും വെന്നിമല ഉപേക്ഷിച്ച തെക്കുംകൂർ രാജവംശം കോട്ടയത്തെ തളിക്കോട്ട ആസ്ഥാനമാക്കി പിന്നീടുള്ള മൂന്നര നൂറ്റാണ്ടു ഭരണം നടത്തി. എഡി 1749 ൽ തിരുവിതാംകൂറിന്റെ ആക്രമണത്തിൽ അധികാരഭ്രഷ്ടനാകും വരെയും. വെന്നിമലയിൽനിന്നു പോന്ന് ആറു നൂറ്റാണ്ടോളം ഒരു നിധിശേഖരം രാജാക്കന്മാർ അവിടെത്തന്നെ സൂക്ഷിക്കാൻ ഒരു സാധ്യതയും കാണുന്നില്ല. അതിനാൽ തന്നെ ഇവിടെ പഠന വിഷയമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
പ്രാഥമിക പരിശോധന
നിധി ശേഖരമുണ്ടെന്നു പ്രചരിക്കുന്ന തെക്കുംകൂർ രാജവംശത്തിന്റെ തലസ്ഥാനമായിരുന്ന വെന്നിമലയിൽ പുരാവസ്തു വകുപ്പ് പ്രാഥമിക പരിശോധന നടത്തി. പുരാവസ്തു വകുപ്പ് സൂപ്രണ്ട് ആർക്കിയോളജിസ്റ്റ് കെ.ആർ. സോനയുടെ നേതൃത്വത്തിലുള്ള സംഘമാണു പരിശോധന നടത്തിയത്. മൂന്നര ഏക്കർ പുരയിടത്തിലുടനീളം പരിശോധന നടത്തിയ അധികൃതർ വെള്ളച്ചാലുകൾ നിറഞ്ഞ സ്ഥലത്തും പാറക്കെട്ടുകൾ നിറഞ്ഞ സ്ഥലങ്ങളിലും സന്ദർശിച്ചു. പുരാവസ്തു വകുപ്പിനു പുറമെ ജിയോളജി വകുപ്പു കൂടി സഹകരിച്ചാലേ പരിശോധനകൾ പൂർത്തിയാക്കാൻ സാധിക്കു. അതേസമയം പ്രാഥമിക പരിശോധനയിൽ നിധിശേഖരമുണ്ടെന്ന വാദത്തിന് അനുകൂലമായ ഘടകങ്ങളൊന്നും കണ്ടെത്താൻ സാധിച്ചില്ലെന്നും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ റിപ്പോർട്ട് നല്‍കുന്നമെന്നും പുരാവസ്തു വകുപ്പ് അധികൃതർ പറഞ്ഞു.
നിധി കഥയ്ക്കു പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയയോ?
വെന്നിമലയിൽ നിധി നിക്ഷേപമുണ്ടെന്ന പ്രചാരണത്തിനു പിന്നിൽ റിയൽ എസ്റ്റേറ്റ് മാഫിയയാണെന്ന നിഗമനത്തിലാണ് ചിലർ. ഇതു സാധൂകരിക്കുന്ന പല കാര്യങ്ങളും ഇവർ ഉയർത്തിക്കാട്ടുന്നു. രണ്ടു വർഷം മുന്‍പ് നിധിയുണ്ടെന്ന് പറയപ്പെടുന്ന മീനടം പുത്തൻപുരപ്പടി മല്ലകാട്ട് പ്രിൻസ് പുന്നൻ മാർക്സിന്റെയും മാതാവ് ഏലിയാമ്മ മാർക്കോസിന്റെയും മൂന്നേക്കർ സ്ഥലം വിൽപ്പനയ്ക്കായി ശ്രമിച്ചിരുന്നു. ഇതിനായി സ്ഥലം ഉടമകൾ പ്രമുഖ പത്രങ്ങളിൽ പരസ്യങ്ങളും നൽകി. നിധിയുണ്ടെന്ന് പറയുന്ന മൂന്നേക്കർ സ്ഥലത്ത് പാറമടഖനനം നടത്താനാണ് ആദ്യം തീരുമാനിച്ചത്. ഈ സ്ഥലത്തിന്റെ സമീപത്തു തന്നെ പാറമട സ്ഥിതിചെയ്യുന്നുമുണ്ട്. എന്നാൽ നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പാറമടഖനനം ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഈ സ്ഥലം സ്വന്തമാക്കാൻ എത്തിയത് റിയൽ എസ്റ്റേറ്റ് മാഫിയകൾ ആയിരുന്നു. സ്ഥലത്ത് വില്ലകൾ പണിത് മറിച്ചു വിൽക്കാനാണ് ഇവരുടെ നീക്കം. പാറമടഖനനത്തിനും വില്ലകൾ പണിയുന്നതിനും പ്രദേശത്തെ മണ്ണ് നീക്കം ചെയ്യണം. മീനടം പഞ്ചായത്തിൽ മണ്ണ് ഖനനത്തിനു വിലക്കുള്ളതിനാൽ പ്രദേശത്തെ മണ്ണ് നീക്കം ചെയ്യാൻ സാധിക്കാതെവന്നതോടെ സർക്കാരിന്റെ ചെലവിൽ ഈ മണ്ണ് നീക്കം ചെയ്യാനുള്ള ഗൂഢാലോചനയുടെ ഭാഗമായി നിധി കഥ ഒരു ഭൂതത്തെപ്പോലെ കുപ്പിയിൽ നിന്ന് ഇറക്കിവിട്ടതെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം.
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
ഇ.പിക്കെതിരായ പ്രചാരണം കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ഭാഗം: എം.വി.ഗോവിന്ദന്
വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; ഇപി ജാഗ്രത കാട്ടിയില്ലെന്ന് മുഖ്യമന്ത്രി
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
Latest News
ഇ.പിക്കെതിരായ പ്രചാരണം കമ്യൂണിസ്റ്റ് വിരുദ്ധതയുടെ ഭാഗം: എം.വി.ഗോവിന്ദന്
വഞ്ചിക്കുന്നവരുമായി കൂട്ടുകൂടുന്നത് ശരിയല്ല; ഇപി ജാഗ്രത കാട്ടിയില്ലെന്ന് മുഖ്യമന്ത്രി
ജാവദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ
ചരിത്രത്തിലെ ഏറ്റവും വലിയ വിജയമുണ്ടാകുമെന്ന് ഹൈബി; 20 സീറ്റും നേടുമെന്ന് സതീശൻ
പലയിടത്തും യന്ത്ര തകരാർ; വോട്ടിംഗ് വൈകുന്നു
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top