"വീണ്ടും ദിലീഷിനൊപ്പം, ഇത്തവണ ഞാൻ എഎസ്ഐ ചന്ദ്രൻ..! '
Wednesday, June 28, 2017 7:31 AM IST
“ ഈ സിനിമയിൽ എല്ലാ കഥാപാത്രങ്ങൾക്കും അതിന്‍റേതായ പ്രാധാന്യമുണ്ട്. സ്ഥിരം കാണുന്ന ഒരു കഥപറച്ചിൽ അല്ല ഇതിൽ സംഭവിക്കുന്നത്. അതു വളരെ വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ ഈ സിനിമ പുതിയ ഒരനുഭവമായിരിക്കും. ഒരു ചെറിയ സംഭവത്തിൽ നിന്നു തുടങ്ങുന്ന കഥ വികസിക്കുന്നത് എങ്ങനെയാണെന്നുള്ളത് വളരെ രസകരമായാണു സിനിമ പറഞ്ഞുപോകുന്നത്. അതു പ്രേക്ഷകന് അനുഭവിക്കാനാവും. അത് അദ്ഭുതപ്പെടുത്തുന്ന ഒരു കാഴ്ചയായിരിക്കും എന്നാണ് എന്‍റെ വിശ്വാസം ... ” ദീലീഷ് പോത്തൻ സംവിധാനം ചെയ്യുന്ന തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിൽ എഎസ്ഐ ചന്ദ്രൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അലൻസിയർ സംസാരിക്കുന്നു..

തൊണ്ടിമുതലും ദൃക്സാക്ഷിയും - പ്രമേയം, കഥാപാത്രം...‍

എഎസ്ഐ ചന്ദ്രൻ എന്നാണ് എന്‍റെ കഥാപാത്രത്തിന്‍റെ പേര്. വളരെ പ്രധാനപ്പെട്ട ഒരു വേഷമാണു ചെയ്യുന്നത്. കാസർഗോഡ് പോലീസ് സ്റ്റേഷനിൽ നടക്കുന്ന ഒരു സംഭവമാണു സിനിമ പറയുന്നത്. നിയമം നടപ്പാക്കേണ്ട പോലീസുകാരും വാദിയും പ്രതിയുമൊക്കെ നേരിടേണ്ടിവരുന്ന ചില പ്രശ്നങ്ങളും അതിലെ കുരുക്കുകളും നിഗൂഢതകളുമൊക്കെയാണ് ആ സിനിമ. അതിനെ വളരെ രസകരമായി, വളരെ റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ്. നിയമവും വാദിയും പ്രതിയുമൊക്കെത്തന്നെയാണ് ഇതിനകത്തുവരുന്ന കഥാപാത്രങ്ങൾ. കഥപറച്ചിലിനു ഞാനില്ല. കാണേണ്ടതാണു സിനിമ.




മറ്റു കഥാപാത്രങ്ങളും അഭിനേതാക്കളും...

ഫഹദും സുരാജും നിമിഷ സജയൻ എന്ന പുതുമുഖവുമാണു മുഖ്യവേഷങ്ങളിൽ. പോലീസ് സ്റ്റേഷനിൽ അഭിനയിച്ചിരിക്കുന്നവരെല്ലാം ഡിപ്പാർട്ട്മെന്‍റിൽ നിന്നുള്ള ഒറിജിനൽ പോലീസുകാർ തന്നെയാണ്. അവരെയൊക്കെ സ്ക്രീനിംഗ് നടത്തിയാണ് ഈ സിനിമയിലേക്ക് ദിലീഷ് തെരഞ്ഞെടുത്തത്. അവരുടെയൊക്കെ പെർഫോമൻസ് പലപ്പോഴും നമ്മളെ അദ്ഭുതപ്പെടുത്തുന്ന തരത്തിലായിരുന്നു. അത്രയ്ക്കു അനായാസമായാണ് അവരൊക്കെ അവരുടെ കഥാപാത്രങ്ങൾ ചെയ്തിട്ടുള്ളത്.

ബേബിച്ചായനിൽ നിന്ന് എഎസ്ഐ ചന്ദ്രനിലെത്തുന്പോൾ...

ദിലീഷിന്‍റെ ആദ്യചിത്രം മഹേഷിന്‍റെ പ്രതികാരത്തിൽ ബേബിച്ചായൻ. ഇതിൽ എഎസ്ഐ ചന്ദ്രൻ. രണ്ടും വ്യത്യസ്തമായ കഥാപാത്രങ്ങളാണ്. പക്ഷേ, അതിന്‍റെ പെർഫോമൻസിൽ എങ്ങനെ വന്നിട്ടുണ്ടെന്നു വിലയിരുത്തേണ്ടതു പ്രേക്ഷകരാണ്. ഞാൻ ഒരു നടനെന്നുള്ള എന്‍റെ കഴിവനുസരിച്ചു വളരെ വ്യത്യസ്തമായി ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്.




ആദ്യമായിട്ടാണോ പോലീസ് വേഷം...?

ഇതിനുമുന്പും പോലീസ് വേഷം ചെയ്തിട്ടുണ്ട്. രാജീവ് രവിയുടെ ഞാൻ സ്റ്റീവ് ലോപ്പസ്, അന്നയും റസൂലും തുടങ്ങിയ ചിത്രങ്ങളിലൊക്കെ. സിനിമയിൽ കണ്ടുശീലിച്ച പോലീസല്ല, നമ്മൾ ജീവിതത്തിൽ കണ്ടുശീലിച്ച പോലീസാണ് ഇതിൽ. ഈ സിനിമയുടെ കുറച്ചുഭാഗം ചേർത്തലയിലാണു ചിത്രീകരിച്ചത്. ഞങ്ങളുടെയൊക്കെ സീനുകളെടുത്തതു കാസർഗോട്ട് ആയിരുന്നു. അവിടെ പോലീസ് സ്റ്റേഷൻ സെറ്റിടുകയായിരുന്നു. പക്ഷേ, അവിടെ പാറാവു നിൽക്കുന്നവരും വനിതാപോലീസുകാരുമുൾപ്പെടെ എല്ലാവരും ഒറിജിനൽ പോലീസുകാർ തന്നെയാണ്. മലയാള സിനിമയിൽ ആദ്യമായിട്ടായിരിക്കണം ഇത്രയേറെ പോലീസുകാർ ഒന്നിച്ച് ഒരു സിനിമയിൽ പോലീസുകാരാ യിത്തന്നെ അഭിനയിക്കാൻ വരുന്നത്.



ദിലീഷ് പോത്തനുമായി ചേർന്നു സിനിമ ചെയ്യുന്പോൾ...

വളരെ കംഫർട്ടാണ്. ഒരു ആക്ടറെ എങ്ങനെ മേക്ക് ചെയ്യാം എന്നതിനെക്കുറിച്ചു വളരെ ബോധ്യമുള്ള ഒരു സംവിധായകനാണ്. ഒട്ടും ടെൻഷൻ തരാതെ ആക്ടേഴ്സിനെ വർക്ക് ചെയ്യിപ്പിക്കുന്ന ഒരാളാണ്. കഥാപാത്രം ആവശ്യപ്പെടുന്ന രീതിയിലേക്കു നമ്മളെ കൈപിടിച്ചു കൊണ്ടുപോകും. നമ്മൾ കൂടെ നടന്നാൽമതി. അത്രേയുള്ളൂ. അങ്ങനെയാണു ദിലീഷിന്‍റെ രീതി.

ഷൂട്ടിംഗ് അനുഭവങ്ങൾ...

മഹേഷിന്‍റെ പ്രതികാരത്തിൽ വർക്ക് ചെയ്തതുപോലെ ആയിരുന്നില്ല ഇതിൽ വർക്ക് ചെയ്തത്. ഉച്ചവരെ സീനുകൾ റിഹേഴ്സൽ ചെയ്തിരുന്നു. ചിലപ്പോൾ അടുത്ത ദിവസമാകും അതിന്‍റെ ഷൂട്ട് വരിക. അതിനാൽ ഒട്ടും ടെൻഷൻ തോന്നിയില്ല. ആർക്കും അഭിനയിക്കുന്നതായും തോന്നിയില്ല. അപ്പോഴേക്കും കാരക്ടറിനുള്ളിലേക്ക് നമ്മൾ അറിയാതെ തന്നെ ഇറങ്ങിയിട്ടുണ്ടാവും. വെറുതേ ഡയലോഗ് പറയുന്ന തരത്തിലല്ല. കഥാപാത്രത്തിന്‍റെ ഉള്ളറിഞ്ഞ് അഭിനയിക്കുന്ന രീതിയായിരുന്നു അത്. അതുകൊണ്ടുതന്നെയായിരിക്കാം ആദ്യമായി അഭിനയിച്ചവർക്കും ഇത്ര ഈസിയായി അവരുടെ കഥാപാത്രങ്ങൾ ഭംഗിയാക്കാനായത്.



സിങ്ക്സൗണ്ടിൽ വർക്ക് ചെയ്യുന്പോൾ....

ഈ സിനിമയിൽ സിങ്ക്സൗണ്ടിലാണു ചെയ്തത്. രക്ഷാധികാരി ബൈജു, കന്യകാ ടാക്കീസ്, അന്നയും റസൂലും, ഞാൻ സ്റ്റീവ് ലോപ്പസ്, കമ്മട്ടിപ്പാടം..തുടങ്ങിയവയും സിങ്ക്സൗണ്ടായിരുന്നു. സിങ്ക്സൗണ്ടിൽ ഞാൻ ഒരുപാടു ചെയ്തിട്ടുണ്ട്. ഒരു ആക്ടറുടെ ബ്രീത്തിനുപോലും വളരെ പ്രാധാന്യമുള്ള ചില നിമിഷങ്ങളുണ്ടാവും. അതു കൃത്യമായി കിട്ടുന്നതു സിങ്ക്സൗണ്ടിലാണ്. രണ്ടാമതു സ്റ്റുഡിയോയിൽ പോയിനിന്നു ഡബ്ബ് ചെയ്യുന്പോൾ സ്റ്റുഡിയോയുടെ നാലു ചുവരുകളുടെ കൃത്രിമത്വവും മൈക്കുമൊക്കെ ഉണ്ടാവും. സിങ്ക് സൗണ്ടിൽ മൈക്ക് ഉപയോഗിക്കുന്നുവെങ്കിൽപോലും അതു നമ്മളൊടൊപ്പം, നമ്മുടെ കഥാപാത്രത്തിനൊപ്പം സഞ്ചരിക്കുന്നതാണ്. അഭിനയത്തിന്‍റെ ഒരു ഫ്രഷ്നസ് ആ ശബ്ദത്തോടൊപ്പം കിട്ടുന്പോൾ മാത്രമേ അതു പൂർണമാകൂ എന്നു ഞാൻ വിചാരിക്കുന്നു. സിങ്ക്സൗണ്ട് അതിനു സഹായിക്കും. ഡബ്ബിംഗിനു കുറച്ചു കൃത്രിമത്വമുണ്ട്. പക്ഷേ, അതും ഒരു രീതിയാണ്. എനിക്കു കംഫർട്ടായി തോന്നിയിട്ടുള്ളതു സിങ്ക്സൗണ്ടാണ്.





പുതിയ നായിക നിമിഷ സജയനെക്കുറിച്ച്...

നിമിഷ വളരെ ബ്രില്യന്‍റായ ഒരു ആക്‌ട്രസാണ്. ആദ്യത്തെ സിനിമയിൽത്തന്നെ നിമിഷ അതു തെളിയിച്ചു. ഞാൻ ഈ സിനിമ മുഴുവൻ കണ്ടിരുന്നു. മലയാളസിനിമ വളരെ അദ്ഭുതത്തോടെയായിരിക്കും നിമിഷയുടെ പെർഫോമൻസ് കാണുക എന്നാണ് എനിക്കു തോന്നുന്നത്. വണ്ടർഫുൾ ആക്ടറാണു നിമിഷ. മലയാളസിനിമയിൽ നിമിഷയ്ക്കു നല്ല സ്ഥാനം ലഭിക്കുമെന്നാണ് എന്‍റെ വിശ്വാസം.



ഫഹദ് ഫാസിലിനൊപ്പം...

ഞാൻ കൂടുതൽ സിനിമകളിലും ഫഹദിനൊപ്പമാണു വർക്ക് ചെയ്തിട്ടുള്ളത്. ഫഹദിനു ഞാൻ പ്രത്യേക അഭിനന്ദനവും ഫഹദിന്‍റെ പ്രകടനത്തെക്കുറിച്ചു പ്രത്യേകമായും ഒന്നുംതന്നെ പറയേണ്ടതില്ലല്ലോ. അതു നമുക്കെല്ലാവർക്കും അറിയാവുന്നതാണല്ലോ.





പാട്ടുകൾക്കു പ്രാധാന്യമുള്ള ചിത്രമാണോ...‍?

കഥയ്ക്കനുസരിച്ചുള്ള പാട്ടുകളാണ്. പാട്ടിനു വേണ്ടിയുള്ള പാട്ടുകളല്ല. കഥാസന്ദർഭത്തിനനുസരിച്ചു കഥാഗതിയെ മുന്നോട്ടുനയിക്കുന്ന രീതിയിലാണ് ഇതിൽ പാട്ടുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. മഹേഷിന്‍റെ പ്രതികാരത്തിലും അത് അങ്ങനെതന്നെയായിരുന്നു.




മഹേഷിന്‍റെ പ്രതികാരവുമായി ഈ സിനിമയെ താരതമ്യപ്പെടുത്തുന്നതിനു പ്രസക്തിയുണ്ടോ...‍?

അങ്ങനെ താരതമ്യം ചെയ്യേണ്ട കാര്യമില്ല. രണ്ടും രണ്ടു രീതിയിലാണ്. രണ്ടും വ്യത്യസ്തമാണ്. ആ വ്യത്യസ്തതയാണു സംവിധായകന്‍റെ മിടുക്കെന്നു പറയുന്നത്. രണ്ടുപടങ്ങളും ഒരുപോലെയാണെങ്കിൽ രണ്ടാമത്തെ പടം ചെയ്യേണ്ട കാര്യമില്ലല്ലോ.





സുരാജ് വെഞ്ഞാറമൂടുമായി ആദ്യമായാണോ ഒന്നിച്ച് അഭിനയിച്ചത്...?

സുരാജ് വെഞ്ഞാറമൂടുമായി മുന്പ് ഒരു പടത്തിൽ ഒന്നിച്ച് അഭിനയിച്ചിരുന്നു. പക്ഷേ, ആ പടം പുറത്തുവന്നിട്ടില്ല. പിന്നെ സുരാജിനൊപ്പം വർക്ക് ചെയ്തത് ഈ പടത്തിലാണ്. കമ്മട്ടിപ്പാടത്തിൽ വർക്ക് ചെയ്തിട്ടുണ്ട്. പക്ഷേ, ഒരു സീനിൽ വന്നുപോകുന്നതേയുള്ളൂ. ആദ്യാവസാനം സുരാജിനൊപ്പം അഭിനയിക്കുന്ന സിനിമ തൊണ്ടിമുതലും ദൃക്സാക്ഷിയുമാണ്. വളരെ ഫ്രണ്ട്‌ലിയായിരുന്നു സുരാജ്. ഭരത് അവാർഡ് വാങ്ങിച്ചതാണെന്ന ഭാവമൊന്നും ഇല്ലാതെയാണു സുരാജ് ഞങ്ങൾക്കൊപ്പം വർക്ക് ചെയ്തത്. ഞങ്ങളുടെ കൂട്ടത്തിൽ രാജീവ് രവിയുണ്ടായിരുന്നു. പിന്നെ ശ്യാം പുഷ്കരനും. ശ്യാം പുഷ്കരനായിരുന്നു ക്രിയേറ്റീവ് ഡയറക്ടറുടെ പോസ്റ്റിൽ. ഇവരുടെയൊക്കെ സാന്നിധ്യം ഈ സിനിമയ്ക്ക് ഒരുപാടു ഗുണംചെയ്തിട്ടുണ്ട്.

ഈ സിനിമയെ ആകർഷകമാക്കുന്നത്...

ഈ സിനിമയുടെ വ്യത്യസ്തമായ അവതരണരീതി തന്നെയായിരിക്കും. പെർഫോമൻസിലായാലും കഥ പറയുന്ന രീതിയിലായാലും ആക്ടേഴ്സിന്‍റെ തെരഞ്ഞെടുപ്പിലായാലും അതുണ്ട്. തീരെ ചെറിയ കാര്യത്തെപ്പോലും വളരെ ഡീറ്റയിൽഡ് ആയി വ്യക്തമാക്കുന്ന തരത്തിലാണ് ദിലീഷിന്‍റെ അവതരണം. നമ്മൾ ജീവിതത്തിൽ ശ്രദ്ധിക്കാതെപോകുന്ന പല കാര്യങ്ങളും ഈ സിനിമയിലുണ്ട്.



ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന മറ്റു സിനിമകൾ...

അനൂപ് മേനോൻ നായകനായ സർവോപരി പാലാക്കാരനാണ് ഇനി വരുന്ന പടം. അതു ജൂലൈ റിലീസാണ്. അനൂപ് മേനോന്‍റെ അച്ഛനായിട്ടാണ് അഭിനയിച്ചിരിക്കുന്നത്. ഹ്യൂമറിനു പ്രാധാന്യമുള്ള ഒരു കഥാപാത്രമാണ്. ഹദിയ എന്ന പടം റിലീസിനൊരുങ്ങുന്നു. ബി. അജിത്കുമാറിന്‍റെ ഈട എന്ന പടമാണ് മറ്റൊന്ന്. അതിലും നിമിഷയാണു നായിക. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന, തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ഒരു പടം. അതിന്‍റെ ഷൂട്ടിംഗ് കോഴിക്കോട്ടു കഴിഞ്ഞു.

ഇപ്പോൾ ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത് ലാൽ ജോസിന്‍റെ വെളിപാടിന്‍റെ പുസ്തകവും പൃഥ്വിരാജ് നായകനാകുന്ന വിമാനവുമാണ്. ആഭാസം എന്ന ചിത്രത്തിലും അഭിനയിക്കുന്നുണ്ട്. സുരാജ് വെഞ്ഞാറമൂട്, റിമ കല്ലിങ്കൽ, ഇന്ദ്രൻസ് ചേട്ടൻ, അഭിജ, അനിൽ നെടുമങ്ങാട് തുടങ്ങി കുറേപ്പേരുണ്ട് അതിൽ. ഒരു ബസിൽ നടക്കുന്ന സംഭവങ്ങളാണ് ആഭാസം പറയുന്നത്. ഞാൻ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന മൂന്നു സിനിമകളും എന്നെ സംബന്ധിച്ചിടത്തോളവും ഈ സിനിമകളുടെ സംഘാടകരെ സംബന്ധിച്ചിടത്തോളവും വളരെ പ്രതീക്ഷയുള്ള ചിത്രങ്ങളാണ്.





മഞ്ജുവാര്യർക്കൊപ്പം വീണ്ടും...

മഞ്ജുവാര്യർക്കൊപ്പം ഞാനൊരു ഗസ്റ്റ് റോൾ ചെയ്തു. ഉദാഹരണം സുജാത എന്ന ചിത്രത്തിൽ. ദയ കഴിഞ്ഞു 19 വർഷത്തിനുശേഷമാണ് മഞ്ജുവിനൊപ്പം വീണ്ടും അഭിനയിക്കാനായത്. മഞ്ജുവിനൊപ്പമാണ് എന്നതുകൊണ്ടു മാത്രമാണ് ഞാൻ ആ സിനിമയിൽ അഭിനയിക്കാൻ സമ്മതിച്ചത്. മഞ്ജുവിനൊപ്പമാണ് അഭിനയിക്കുന്നത് എന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് അതിലെ ഒറ്റസീൻ വേഷത്തിൽ അഭിനയിക്കാൻ തയാറായത്. ഞാൻ ഏറ്റവും ബഹുമാനിക്കുന്ന നടിമാരിൽ ഒരാളാണു മഞ്ജുവാര്യർ. അവർക്കൊപ്പം അഭിനയിക്കുക എന്നത് ഒരു നടനെന്ന രീതിയിൽ എനിക്കു വളരെ ഇഷ്ടമുള്ള കാര്യമാണ്. വീണ്ടും മഞ്ജുവിനൊപ്പം അഭിനയിക്കണമെന്ന് ഞാൻ ഏറെ ആഗ്രഹിച്ചിരുന്നു.

സുജാതയുടെ സെറ്റിൽ ഞാൻ രണ്ടുദിവസം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ദയയിലെ പഴയ രാജസ്ഥാൻ ഷൂട്ട് അനുഭവങ്ങളൊക്കെ പങ്കുവച്ചു. ഞാൻ അഭിനയിച്ച മഹേഷിന്‍റെ പ്രതികാരമൊക്കെ കണ്ടിട്ടുണ്ടെങ്കിലും ഞാനായിരുന്നു ദയയിൽ ആ വേഷം ചെയ്തതെന്ന് മഞ്ജുവിന് അറിയില്ലായിരുന്നു. ഞാൻ പറയുന്പോഴാണ് മഞ്ജു അത് അറിഞ്ഞത്.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.