HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Cinema
Star Chat
നിമിഷയുടെ സ്വപ്നവും ദിലീഷിന്റെ സെലക്ഷനും..!
Monday, June 26, 2017 4:37 AM IST
“സിനിമ എന്റെ ഡ്രീം ആയിരുന്നു. പക്ഷേ, ദിലീഷേട്ടനൊപ്പം ആദ്യ ചിത്രം ചെയ്യുക എന്നത് എനിക്കു സ്വപ്നം കാണാൻപോലും പറ്റാത്ത കാര്യമായിരുന്നു. ദിലീഷേട്ടൻ, ശ്യാംപുഷ്കർ ചേട്ടൻ, രാജീവ് രവി - ഒരു ക്വാളിറ്റി ടീം തന്നെ ആയിരുന്നു ആദ്യ സിനിമയിൽ... “ സജീവ് പാഴൂരിന്റെ രചനയിൽ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ നായിക നിമിഷ സജയൻ സംസാരിക്കുന്നു...
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലേക്കുള്ള വഴി...
ജനിച്ചുവളർന്നതു മുംബൈയിൽ. സ്കൂൾപഠനം കാർമൽ കോണ്‍വെന്റ് ഹൈസ്കൂളിൽ. സ്കൂൾ ടൈമിൽ കൾച്ചറൽ പരിപാടികളിൽ പങ്കെടുത്തിരുന്നു. ഡാൻസ്, സ്കിറ്റ്... എല്ലാത്തിലും ആക്ടീവായിരുന്നു. ഡാൻസ് ശാസ്ത്രീയമായി പഠിച്ചിട്ടില്ല. പക്ഷേ, കോളജിനെ പ്രതിനിധീകരിച്ചു മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ബോളിവുഡ് സ്റ്റൈൽ...മാധുരി ദീക്ഷിത് സ്റ്റൈലാണു കൂടുതലും പെർഫോം ചെയ്തിട്ടുള്ളത്. ഡിഗ്രി മുംബൈ കെ.ജെ. സോമയ്യ കോളജിൽ- മാസ് കമ്യൂണിക്കേഷൻ. അപ്പോഴും സിനിമ തന്നെയായിരുന്നു ഡ്രീം. അങ്ങനെയാണു ഞാൻ കൊച്ചിയിൽ സെറ്റിലായത്. ആ ടൈമിൽ ഞാൻ മോഡലിംഗ് ചെയ്തിരുന്നു.
കൊച്ചിയിൽ സിബി മലയിൽ സാറിന്റെ നിയോ ഫിലിം സ്കൂളിൽ മൂന്നു മാസത്തെ സ്ക്രീൻ ആക്ടിംഗ് കോഴ്സിനു ചേർന്നു. സൈറാ ബാനു ഫിലിം സംവിധാനം ചെയ്ത ആന്റണി സോണി നിയോയിൽ എന്റെ സീനിയറായിരുന്നു. നിയോ ഫിലിം സ്കൂളിൽ ഞങ്ങൾക്ക് ആക്ടിവിറ്റിയായി ഷോർട്ട് ഫിലിംസ് നല്‍കിയിരുന്നു. ഞങ്ങൾക്ക് അതൊരു എക്സർസൈസായിരുന്നു. അവിടത്തെ കോഴ്സിനിടെയാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയുടെ കാസ്റ്റിംഗ് കോൾ കണ്ടത്. മുൻപു തന്നെ ഞാൻ ദിലീഷേട്ടനെ ഫേസ്ബുക്കിൽ ഫോളോ ചെയ്തിരുന്നു. അങ്ങനെ ദിലീഷേട്ടൻ പോസ്റ്റ് ചെയ്ത കാസ്റ്റിംഗ് കോൾ പോസ്റ്റ് കണ്ടു. അങ്ങനെയാണു ഞാൻ ഓഡിഷനു പോയത്.
ഓഡിഷൻ അനുഭവങ്ങൾ...
മൂന്നുറൗണ്ട് ഓഡിഷൻ ഉണ്ടായിരുന്നു. ചെറിയ സീനുകൾ തന്നിട്ടു ചെയ്തുകാണിക്കാൻ പറഞ്ഞു. അതെല്ലാം പെർഫോം ചെയ്തു. പെർഫോമൻസ് കണ്ടിട്ടു ദിലീഷേട്ടൻ ഹാപ്പി ആയിരുന്നുവെന്നാണ് എനിക്കു തോന്നുന്നത്. ആദ്യത്തെ ഓഡിഷൻ കഴിഞ്ഞപ്പോൾ എനിക്കു കണ്ഫർമേഷൻ തന്നിട്ടില്ലായിരുന്നു. ആദ്യറൗണ്ട് ഓഡിഷനിൽ കുറേപ്പേർ ഉണ്ടായിരുന്നു. പിന്നീട് സെക്കൻഡ് റൗണ്ടിനു വേണ്ടി എന്നെ വിളിച്ചു. മൂന്നാമത്തെ റൗണ്ടിലാണ് എനിക്കു കണ്ഫർമേഷൻ തന്നത്.
മലയാളം എങ്ങനെ പഠിച്ചെടുത്തു..?
മലയാളം ഒട്ടും ഫ്ളുവന്റ് അല്ലായിരുന്നു. മലയാളം സംസാരിക്കുമ്പോൾ ഇംഗ്ലീഷ് ടച്ച് ഉണ്ടായിരുന്നു. അതെല്ലാം മാറ്റിയെടുത്തത് ദിലീഷേട്ടന്റെ സെറ്റിൽ പോയിക്കഴിഞ്ഞാണ്.
മലയാളം സിനിമകൾ കാണാറുണ്ടായിരുന്നോ... മഹേഷിന്റെ പ്രതികാരം കണ്ടിരുന്നോ.?
മുംബൈയിലുള്ളപ്പോൾ മലയാളം സിനിമകൾ കാണാറുണ്ടായിരുന്നു. മഹേഷിന്റെ പ്രതികാരം റിലീസ് ടൈമിൽ ഞാൻ ഇവിടെയുണ്ടായിരുന്നു, എറണാകുളത്ത്. ഞാനും എന്റെ കസിൻസും കൂടി തിയറ്ററിൽ പോയാണു സിനിമ കണ്ടത്. അന്നുമുതൽ തന്നെ ദിലീഷ് പോത്തൻ എന്ന സംവിധായകൻ മനസിലുണ്ടായിരുന്നു. ദിലീഷേട്ടന്റെ ചിത്രത്തിന്റെ ഓഡിഷന് എപ്പോഴെങ്കിലും വിളിച്ചാൽ പോകണമെന്ന് അന്ന് ചേച്ചി എന്നോടു പറഞ്ഞിരുന്നു. ആദ്യസിനിമയിൽത്തന്നെ ന്യൂ ഫേസ് കൊണ്ടുവന്നയാളാണല്ലോ അദ്ദേഹം.
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയിലെ കഥാപാത്രത്തെക്കുറിച്ച്..
എന്റെ കഥാപാത്രത്തിന്റെ പേര് ശ്രീജ. സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്ന കുട്ടിയാണു ശ്രീജ. ചേർത്തലയിലാണു ശ്രീജ താമസിക്കുന്നത്. അവിടെ കുറച്ചു പ്രശ്നങ്ങളൊക്കെയായി ശ്രീജ പിന്നീട് കാസർഗോട്ടേക്കു താമസം മാറുന്നു. അവിടെയും ഒരു പ്രശ്നത്തിൽപ്പെട്ട് അവളുടെ ജീവിതം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു ചുറ്റിത്തിരിയുന്നതാണ് കഥയുടെ ത്രഡ്. ചില സസ്പെൻസുകൾ ഉള്ള ചിത്രമാണിത്. അതു സിനിമ കണ്ടുതന്നെ അറിയണം.
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയെക്കുറിച്ച്...
ഇതൊരു ഫാമിലി എന്റർടെയ്നറാണ്. അതിന്റെ ഒരു ഫ്ളോയിൽ നമ്മൾ അതു കണ്ടിരിക്കും. കാരണം, ദിലിഷേട്ടന്റെ മേക്കിംഗ് റിയലിസ്റ്റിക്കാണ്. റിയലിസ്റ്റിക് രീതിയിൽ ഈ ചിത്രം വേറെ ഒരു ലെവൽ തന്നെയാണ്. ചെറിയ ചെറിയ ഡീറ്റയിലിംഗിൽ ഏറെ ശ്രദ്ധിക്കുന്നയാളാണു ദിലീഷേട്ടൻ. ആർട്ടിസ്റ്റായി മുന്നിൽ നിൽക്കുന്പോൾ അദ്ദേഹം പറഞ്ഞുതരുന്പോഴാണ് അതു നമുക്കു മനസിലാകുന്നത്. ദിലീഷേട്ടന്റെ അത്തരം ഒരു ഹാർഡ് വർക്ക് ഈ ചിത്രത്തിലുമുണ്ട്. പടം കാണുന്പോൾ അതു മനസിലാവും.
നിമിഷ ശ്രീജയാകുന്പോൾ ലുക്കിലും അപ്പിയറൻസിലും വലിയ മാറ്റം...
അതു ദീലീഷേട്ടന്റെ കഴിവാണ്. എന്നെ മൊത്തത്തിൽ മാറ്റിയെടുത്തു. ഒരു ട്രാൻസ്ഫർമേഷൻ കൊണ്ടുവന്നതു ദീലീഷേട്ടനാണ്. കാരണം, ദീലീഷേട്ടനറിയാം ശ്രീജ എന്ന കാരക്ടർ എന്താണെന്നും ആ കാരക്ടറിന് എന്താണു വേണ്ടതെന്നും. നിമിഷയും ശ്രീജയും തമ്മിൽ കാരക്ടറിലും ഒരു സൗദൃശ്യവുമില്ല. അവർ തമ്മിൽ എല്ലാകാര്യങ്ങളിലും, വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളിൽ പോലും ഒരു പൊരുത്തവുമില്ല. എന്നെ നേരിട്ടു കണ്ടവർക്ക് ഓണ്‍ സ്ക്രീനിൽ എന്നെ കാണുന്പോൾ അതു മനസിലാകും.
മഹേഷിന്റെ പ്രതികാരവുമായി ഈ സിനിമയെ താരതമ്യപ്പെടുത്തിയാൽ...
ദിലീഷേട്ടന്റെ സിനിമകളെ എനിക്കു താരതമ്യപ്പെടുത്താനാവില്ല. ഈ സിനിമയും ഒരു റിയലിസ്റ്റിക് സ്റ്റോറിയായിട്ടേ അനുഭവപ്പെടുകയുള്ളൂ. എങ്കിലും ഇതിൽ ചില വ്യത്യസ്തകൾ ഉണ്ടായിരിക്കും.
ഈ സിനിമയിലെ ആദ്യ ഷോട്ടിനെക്കുറിച്ച്...
എന്റെ സിംഗിൾ ഷോട്ടായിരുന്നു ആദ്യമെടുത്തത്. വൈക്കം അന്പലത്തിൽ വച്ചായിരുന്നു അതു ചിത്രീകരിച്ചത്. അന്പലത്തിൽ നടന്നുവരുന്ന സീനായിരുന്നു. അത് ആദ്യ ടേക്കിൽ തന്നെ അവർ ഓകെ പറഞ്ഞു. രാജീവേട്ടനായിരുന്നു(രാജീവ് രവി) കാമറ. റിഹേഴ്സലായിട്ടൊന്നും എടുത്തിട്ടില്ലായിരുന്നു. പക്ഷേ, കാരക്ടറിനെക്കുറിച്ചു ഡീറ്റയിലായി ദിലീഷേട്ടൻ പറഞ്ഞിരുന്നു. ശ്രീജ എന്ന കാരക്ടറിനെക്കുറിച്ച് എനിക്ക് എല്ലാം വ്യക്തമായിരുന്നു. എനിക്കു മലയാളം വായിക്കാൻ അറിയില്ലാത്തതുകൊണ്ട് ദിലീഷേട്ടൻ തന്നെയാണ് എനിക്കു സ്ക്രിപ്റ്റ് പറഞ്ഞുപഠിപ്പിച്ചു തന്നിരുന്നത്.
ഫഹദ് ഫാസിലിനൊപ്പം...
ഫഹദ് ഫാസിലുമായി മുൻപരിചയമില്ല. ഷൂട്ട് ടൈമിലാണു നേരിൽ കണ്ടത്. ഏറെ പ്രഫഷണലാണു ഫഹദിക്ക. ഏറെ ഹെൽപ്ഫുൾ ആയിരുന്നു. ഇങ്ങനെ ചെയ്യാം, അങ്ങനെ ചെയ്യാം എന്നൊക്കെ പറഞ്ഞുതരുമായിരുന്നു. അത്തരം നിർദേശങ്ങളിലൂടെ സീനുകൾ ഇംപ്രോവൈസ് ചെയ്യാൻ സഹായിച്ചിരുന്നു.
ഷൂട്ടിംഗ് അനുഭവങ്ങൾ..
സിനിമയുടെ ഫുൾടീമുമായും ക്രൂവുമായും ഏറെ കംഫർട്ടബിൾ ആയിരുന്നു. മൊത്തത്തിൽ ഷൂട്ട് വളരെ ലൈവ്ലി ആയിരുന്നു. അവിടെ ഷൂട്ടാണു നടക്കുന്നതെന്ന് എനിക്കു തോന്നിയിട്ടേ ഇല്ലായിരുന്നു. കാരണം, എല്ലാവരും കളിച്ചുചിരിച്ചു ഹാപ്പി മൂഡിലാണു ഷൂട്ട് നടന്നത്. എല്ലാവരും തമ്മിൽ നല്ല രീതിയിലുള്ള ഇന്ററാക്ഷൻ നടന്നിട്ടുണ്ട്. ശ്യാം പുഷ്കർ ചേട്ടനും സെറ്റിൽ ഫുൾ ടൈം ഉണ്ടായിരുന്നു. ഈ സിനിമയുടെ ക്രിയേറ്റീവ് ഹെഡ് ആയിരുന്നു അദ്ദേഹം.
സുരാജ് വെഞ്ഞാറമൂടിനൊപ്പം..
സുരാജേട്ടനും ഒരു പ്രധാന വേഷമാണു ചെയ്യുന്നത്. അദ്ദേഹത്തെ സെറ്റിൽ വച്ചാണു പരിചയപ്പെട്ടത്. സുരാജേട്ടൻ വളരെ ഫ്രണ്ട്ലിയായിരുന്നു. അതിനാൽ എനിക്കു പേടിയൊന്നുമില്ലായിരുന്നു. എനിക്കു ഡയലോഗ്സ് തെറ്റുന്പോൾ സുരാജേട്ടൻ പറഞ്ഞുതരുമായിരുന്നു. എങ്ങനെയാണ് വാക്കുകൾ കൃത്യമായി ഉച്ചരിക്കേണ്ടത് എന്നതിനെക്കുറിച്ചും. ഏറെ സഹായിച്ചിട്ടുണ്ട് സുരാജേട്ടൻ.
ഈ സിനിമയിലെ മറ്റ് അഭിനേതാക്കളെക്കുറിച്ച്...
അലൻസിയർ ചേട്ടൻ ഒരു പ്രധാന വേഷം ചെയ്യുന്നു. ലൈവാണ് അദ്ദേഹം. പെർഫോം ചെയ്യുന്പോൾ നമ്മൾ നോക്കിനിന്നുപോകും. പോലീസ് വേഷത്തിലാണ് അലൻസിയർ വരുന്നത്. പ്രകാശ് വെട്ടുക്കിളിയാണ് ശ്രീജയുടെ അച്ഛനായി അഭിനയിച്ചത്. 23 ഒറിജിനൽ പോലീസുകാരാണ് ചിത്രത്തിൽ പോലീസ് വേഷങ്ങളിൽ അഭിനയിച്ചത്. അവർക്കും ഓഡിഷൻ ഉണ്ടായിരുന്നു. അവർ ഏറെ സ്വാഭാവികമായാണു പെർഫോം ചെയ്തത്. അവരുടെ പെർഫോമൻസ് നമുക്ക് ഇഷ്ടപ്പെട്ടുപോകും. അങ്ങനത്തെ പെർഫോമൻസ് ആയിരുന്നു അവരുടേത്. അവർ സെറ്റിൽ വന്നപ്പോൾ എല്ലാവരുമായും നല്ല കന്പനിയായി. തങ്ങൾ പോലീസുകാരാണ് എന്ന വേർതിരിവൊന്നും ഉണ്ടായിരുന്നില്ല. എനിക്കൊപ്പം ഇരിക്കും, കഴിക്കും, ചിരിക്കും...അത്തരമൊരു അന്തരീക്ഷമായിരുന്നു സെറ്റിൽ.
ദിലീഷ് പോത്തനൊപ്പമുള്ള അനുഭവങ്ങൾ...
ദിലീഷേട്ടൻ പൂർണമായും എനിക്കു പോസിറ്റീവ് ആയിരുന്നു. കാരണം ഞാൻ പുതുമുഖമായിരുന്നു. എനിക്ക് ഒന്നുമറിയില്ലായിരുന്നു. പക്ഷേ, ദീലീഷേട്ടൻ എന്നെ ഏറെ കംഫർട്ടബിളാക്കി. എന്റെ പെർഫോമൻസ് നല്ലതാണെന്നു പറഞ്ഞാൽ പോലും അതു ദിലീഷേട്ടന്റെ കഴിവായിരിക്കും. ദിലീഷേട്ടൻ എന്റെയടുത്തുവന്ന് എല്ലാ കാര്യങ്ങളും പറഞ്ഞുതരുമായിരുന്നു. ആർട്ടിസ്റ്റുകളെ ദിലീഷേട്ടൻ ഏറെ കെയർ ചെയ്യും. അപ്പോൾ നമ്മൾ ഏറെ കംഫർട്ടബിളും ലൈവ്ലിയും ആയിരിക്കും. തെറ്റിച്ചാലും ദിലീഷേട്ടനു പ്രശ്നമില്ല. ഇതുവരെ എന്നെ വഴക്കു പറഞ്ഞിട്ടില്ല. നീ കൂളായിരിക്കൂ, കൂളായി പെർഫോം ചെയ്യൂ എന്നാണു പറയാറുള്ളത്. ഏറെ കൂളായിരുന്നു ദിലീഷേട്ടൻ സെറ്റിൽ. അദ്ദേഹം സെറ്റിൽ ഉണ്ടെങ്കിൽത്തന്നെ മൊത്തത്തിൽ ഒരു പോസിറ്റിവിറ്റിയാണ് തോന്നുക.
ഈ സിനിമയിലെ പാട്ടുകളെക്കുറിച്ച്...
ബിജിബാൽ ചേട്ടനാണു പാട്ടുകൾ ചെയ്തിരിക്കുന്നത്. മഹേഷിന്റെ പ്രതികാരത്തിലും അദ്ദേഹം തന്നെയാണു പാട്ടുകൾ ചെയ്തത്. ചിത്രത്തിലെ ഒരു പാട്ട് യൂട്യൂബിൽ വന്നിട്ടുണ്ട്.
ഈ സിനിമയിലെ വെല്ലുവിളികൾ...
ശ്രീജ എന്ന കാരക്ടർ തന്നെ എനിക്കു ചലഞ്ചായിരുന്നു. എന്റെ ആദ്യ ചിത്രം, എനിക്ക് എന്നെത്തന്നെ പ്രൂവ് ചെയ്യാൻ കിട്ടിയ ഒരു അവസരം. എന്തായാലും അതെനിക്കു നന്നായി ചെയ്യണമെന്നുണ്ടായിരുന്നു. എന്റെ 100 ശതമാനം പരിശ്രമം ആ കാരക്ടറിനു വേണ്ടി കൊടുത്തു. ഷൂട്ട് തീരാറായപ്പോഴേക്കും ശ്രീജ എന്ന കാരക്ടറുമായി നല്ല അടുപ്പമുണ്ടായി. പുതിയ സിനിമയിൽ പോയപ്പോൾ ഞാൻ പുതിയൊരു കാരക്ടറായി മാറുന്നതിനു നോക്കിയിട്ടുണ്ട്.
അടുത്ത സിനിമ ഏതാണ്...?
കമ്മട്ടിപ്പാടത്തിന്റെ എഡിറ്റർ ബി. അജിത്കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. എന്റെ രണ്ടാമത്തെ ചിത്രം സിനിമയുടെ പേര് ഈട. ഇവിടെ എന്ന് അർഥം. ഷെയ്ൻ നീഗമാണു നായകൻ. കോഴിക്കോടും മൈസൂരുവുമാണു ലൊക്കേഷനുകൾ. ആ സിനിമ ഏകദേശം കംപ്ലീറ്റായി. രാജീവ് രവിയാണു പ്രൊഡ്യൂസർ. തൊണ്ടിമുതലിലെ പെർഫോമൻസ് നോക്കിയിട്ടാണ് രാജീവ് ചേട്ടൻ ഇതിലേക്കു വിളിച്ചത്. തൊണ്ടിമുതലും ദൃക്സാക്ഷിയും പാച്ച്വർക്ക് പൂർത്തിയാക്കി നാലു ദിവസം കഴിഞ്ഞപ്പോൾ ഈ ചിത്രത്തിൽ ജോയ്ൻ ചെയ്തു. ഈ സിനിമയിലെ ലുക്കും സ്റ്റൈലുമൊക്കെ ശ്രീജയിൽ നിന്നും പൂർണമായും വേറിട്ടുനിൽക്കുന്നതാണ്. കുറേ ഓഫറുകൾ വരുന്നുണ്ട്. സെലക്ടീവായി ചെയ്യാനാണു തീരുമാനം. ഒരു നോർമൽ കോളജ് കുട്ടി എന്ന രീതിയിലുള്ള വേഷങ്ങൾക്കപ്പുറം പെർഫോം ചെയ്യാൻ പറ്റുന്ന കാരക്ടർ ആയിരിക്കണം. പെർഫോം ചെയ്യാൻ സ്കോപ്പുള്ള, സ്പേസുള്ള വേഷങ്ങൾ നോക്കി ചെയ്യും.
വീട്ടുവിശേഷങ്ങൾ...
പപ്പ സജയൻ എൻജിനിയറാണ്. ഫ്രീലാൻസായി മുംബൈയിൽ വർക്ക് ചെയ്യുന്നു. അമ്മ ബിന്ദു. ഒരു സഹോദരിയുണ്ട്. കൊച്ചിയിൽ വർക്ക് ചെയ്യുന്നു. ഇപ്പോൾ ഞാൻ കൊച്ചിയിലാണു താമസം. പപ്പയുടെ ഫാമിലി ഇവിടെയാണ്. മമ്മി, പപ്പ, ചേച്ചി, കസിൻസ്, ആന്റി എല്ലാവരും ഏറെ സപ്പോർട്ടീവാണ്. സിനിമയിൽ വേഷം കിട്ടിയതോടെ എല്ലാവരും ഹാപ്പിയാണ്. പക്ഷേ, സിനിമാനടിയെന്ന ഒരു പ്രാധാന്യമൊന്നും അവർ എനിക്കു തരുന്നില്ല. കുട്ടിക്കാലം മുതൽ അവർ എന്നെ കാണുന്നതല്ലേ. അവർക്ക് ഇതു നോർമൽ കാര്യം മാത്രമാണ്. പക്ഷേ, എല്ലാവരും ഹാപ്പിയാണ്.
ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഇടിപൊളി ദാവീദ്
ഫ്യൂച്ചേഴ്സ് സ്റ്റഡീസില്‍ എംടെക് നേടിയ ചവറക്കാരന്‍ ഗോവിന്ദ് വിഷ്ണുവിന്റെ ഭാവി
മിന്നും ലിജോ
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് പുതുവര്‍ഷം. തുടക്കം, ജ്യോതി
ചാക്കോച്ചൻ ഓൺ ഡ്യൂട്ടി
സർപ്രൈസിംഗ് വഴികളിലൂടെ കുഞ്ചാക്കോ ബോബന്റെ സിനിമായാത്രകൾ പുതുഭാവങ്ങളിൽ തുട
ജസ്റ്റ് കിഡിംഗ് സ്റ്റാർ
ട്വിസ്റ്റുകളും സര്പ്രൈസുകളുമുള്ള സൂപ്പര്‍ഹിറ്റ് സിനിമ പോലെയാണ് പ്രേമലു ആദി എ
ആസ്വദിച്ച് അഭിനയ പൂജ
ലുക്കിലും കഥാപാത്ര സ്വഭാവത്തിലും ഒന്നിനൊന്നു വേറിട്ട വേഷങ്ങളിലൂടെയാണ് പൂജ മോഹ
പൊൻതിളക്കത്തിൽ ആനന്ദ് മൻമഥൻ
എന്നെങ്കിലുമൊരു ദിവസം നമ്മുടെ സമയം വരുമെന്ന പ്രതീക്ഷയില്‍ സിനിമയ്ക്കു പിന്നാല
സംവിധാനം ജ്യോതിഷ് ശങ്കര്‍!
കുമ്പളങ്ങി നൈറ്റ്സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, ന്നാ താന്‍ കേസ് കൊട്, പത്തേമാരി,
ഇഷ്ടങ്ങളിൽ ശ്രുതിചേർന്ന്
അങ്കമാലി ഡയറീസിലൂടെയാണ് ശ്രുതി ജയന് സിനിമയിലെത്തിയത്. ‘നൃത്തം...അതെന്റെ ജീ
ജിബിൻ ഗോപിനാഥ് ഓൺ ഡ്യൂട്ടി
2018ലെ ബാസ്റ്റിന്, വാഴയിലെ ആനന്ദ്, കിഷ്കിന്ധാകാണ്ഡത്തിലെ എസ്ഐ അഫ്നാസ്, ഐഡന
സിനിമ സംവിധായകന്റേതാണ്
വാരാണസിയിലാണ് ഇന്ദ്രന്‍സിന്റെ പുതുവര്‍ഷത്തുടക്കം. വര്‍ഷ വാസുദേവ് തിരക്കഥയ
ആഗ്രഹം നിർമാതാക്കൾക്കൊപ്പം നിൽക്കാൻ; വി.സി. അഭിലാഷ് പറയുന്നു
ദേശീയ പുരസ്കാരം നേടിയ ആളൊരുക്കം, തിയറ്റർ വിജയം നേടിയ സബാഷ് ചന്ദ്രബോസ് എന്നീ
കന്നടയിൽ കൊടിയന്‍ ഹാപ്പി ക്രിസ്മസ്
ആലുവ ചുണങ്ങംവേലി കൊടിയന്‍ വീട്ടില്‍ സാജു ആന്റണിയെ എത്ര പേരറിയും! പക്ഷേ, സാജു ക
മലയാളത്തിന്റെ സ്നേഹം പ്രിയതാരം
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന് രാജ
അല്ലുവിന്റെ മല്ലു വോയിസ്
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന
വിനേഷിന്റെ ശ്രീക്കുട്ടൻ വിജയിക്കട്ടെ
ഒരു സ്കൂള്‍, അവിടത്തെ ഒരു ലോഡ് മാസ് പിള്ളേര്, അവരുടെ ലീഡര്‍ തെരഞ്ഞെടുപ്പ്... ഇ
ഇടിപൊളി ദാവീദ്
ഫ്യൂച്ചേഴ്സ് സ്റ്റഡീസില്‍ എംടെക് നേടിയ ചവറക്കാരന്‍ ഗോവിന്ദ് വിഷ്ണുവിന്റെ ഭാവി
മിന്നും ലിജോ
ലിജോമോള്‍ക്കു പുത്തൻ റിലീസുകളുടെ പൊന്‍വസന്തമാണ് പുതുവര്‍ഷം. തുടക്കം, ജ്യോതി
ചാക്കോച്ചൻ ഓൺ ഡ്യൂട്ടി
സർപ്രൈസിംഗ് വഴികളിലൂടെ കുഞ്ചാക്കോ ബോബന്റെ സിനിമായാത്രകൾ പുതുഭാവങ്ങളിൽ തുട
ജസ്റ്റ് കിഡിംഗ് സ്റ്റാർ
ട്വിസ്റ്റുകളും സര്പ്രൈസുകളുമുള്ള സൂപ്പര്‍ഹിറ്റ് സിനിമ പോലെയാണ് പ്രേമലു ആദി എ
ആസ്വദിച്ച് അഭിനയ പൂജ
ലുക്കിലും കഥാപാത്ര സ്വഭാവത്തിലും ഒന്നിനൊന്നു വേറിട്ട വേഷങ്ങളിലൂടെയാണ് പൂജ മോഹ
പൊൻതിളക്കത്തിൽ ആനന്ദ് മൻമഥൻ
എന്നെങ്കിലുമൊരു ദിവസം നമ്മുടെ സമയം വരുമെന്ന പ്രതീക്ഷയില്‍ സിനിമയ്ക്കു പിന്നാല
സംവിധാനം ജ്യോതിഷ് ശങ്കര്‍!
കുമ്പളങ്ങി നൈറ്റ്സ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, ന്നാ താന്‍ കേസ് കൊട്, പത്തേമാരി,
ഇഷ്ടങ്ങളിൽ ശ്രുതിചേർന്ന്
അങ്കമാലി ഡയറീസിലൂടെയാണ് ശ്രുതി ജയന് സിനിമയിലെത്തിയത്. ‘നൃത്തം...അതെന്റെ ജീ
ജിബിൻ ഗോപിനാഥ് ഓൺ ഡ്യൂട്ടി
2018ലെ ബാസ്റ്റിന്, വാഴയിലെ ആനന്ദ്, കിഷ്കിന്ധാകാണ്ഡത്തിലെ എസ്ഐ അഫ്നാസ്, ഐഡന
സിനിമ സംവിധായകന്റേതാണ്
വാരാണസിയിലാണ് ഇന്ദ്രന്‍സിന്റെ പുതുവര്‍ഷത്തുടക്കം. വര്‍ഷ വാസുദേവ് തിരക്കഥയ
ആഗ്രഹം നിർമാതാക്കൾക്കൊപ്പം നിൽക്കാൻ; വി.സി. അഭിലാഷ് പറയുന്നു
ദേശീയ പുരസ്കാരം നേടിയ ആളൊരുക്കം, തിയറ്റർ വിജയം നേടിയ സബാഷ് ചന്ദ്രബോസ് എന്നീ
കന്നടയിൽ കൊടിയന്‍ ഹാപ്പി ക്രിസ്മസ്
ആലുവ ചുണങ്ങംവേലി കൊടിയന്‍ വീട്ടില്‍ സാജു ആന്റണിയെ എത്ര പേരറിയും! പക്ഷേ, സാജു ക
മലയാളത്തിന്റെ സ്നേഹം പ്രിയതാരം
ടര്‍ബോ, കൊണ്ടല്‍ എന്നീ സിനിമകളിലൂടെ മലയാളത്തെ വിസ്മയിപ്പിച്ച കന്നട നടന് രാജ
അല്ലുവിന്റെ മല്ലു വോയിസ്
പുഷ്പ നാഷണലാണെന്നു കരുതണ്ട, ഇന്റര്‍നാഷണല്‍. പുഷ്പ ഫയറല്ല, വൈല്‍ഡ് ഫയര്‍' എന
വിനേഷിന്റെ ശ്രീക്കുട്ടൻ വിജയിക്കട്ടെ
ഒരു സ്കൂള്‍, അവിടത്തെ ഒരു ലോഡ് മാസ് പിള്ളേര്, അവരുടെ ലീഡര്‍ തെരഞ്ഞെടുപ്പ്... ഇ
ടോം സ്കോട്ടിന് സല്യൂട്ടടിക്കാം
ദേശീയ പുരസ്കാരം നേടിയ നൂറ്റൊന്നു ചോദ്യങ്ങളുടെ നിര്‍മാതാവായാണ് കുട്ടനാട് സ്വ
ജിതിന്റെ സൂക്ഷമ ദർശനങ്ങൾ
ടൈറ്റില്‍, കണ്ടന്റ്, മേക്കിംഗ് സ്റ്റൈല്‍... എല്ലാത്തിലും ദുരൂഹ വിസ്മയം നിറയ്ക്കുന്
സംവിധാനം വിഷ്ണു വിനയ്
അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍, സംവിധായകന് വിനയന്റെ മകന് വിഷ്ണു വിനയ് ആദ
മാറിനിന്ന മഴയും ബ്രേക്ക് പോയ ജീപ്പും
അജു വർഗീസും ജോണി ആന്റണിയും ഒന്നിച്ചെത്തുന്ന സ്വർഗം സിനിമയുടെ നിർമാതാവ് ലിസി
കാണണം ഈ സ്വർഗം; നല്ല സിനിമ എന്നാല്‍ എന്താകണം?
നന്മയുടെയും മൂല്യങ്ങളുടെയും ഒരു സ്നേഹസ്പര്‍ശം പ്രേക്ഷക ഹൃദയങ്ങളിലേക്കു സമ്മ
സാഗറിനെ തേടിവന്ന പണി!
നടന് ജോജു ജോര്‍ജ് ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത ഫാമിലി ത്രില്ലര്‍ 'പണി' തു
വേട്ടയാൻ സോൾ തൻമയ
രജനി, ബച്ചന്... ഇതിഹാസതാരങ്ങള്‍ക്കൊപ്പം തമിഴില്‍ അസുലഭ അഭിനയത്തുടക്കത്തി
ഇതാണ് ശ്രീരംഗ്...ജൂണിയർ അജയന്!
ടൊവിനോ ഹിറ്റ് അജയന്റെ രണ്ടാം മോഷണത്തില്‍ വൈക്കം വിജയലക്ഷ്മിയുടെ ആലാപന ഭംഗിയി
ഇത് കടപ്പുറം ഡെന്നീസ്! മാധവന് മധുരത്തുടക്കം
സുരേഷ്ഗോപിക്കു കരിയര്‍ ഹിറ്റായ സമ്മര്‍ ഇന്‍ ബത്ലഹേമിലെ നിത്യഹരിത കഥാപാത്ര
പുഷ്പകമേറി ഉല്ലാസയാത്ര
പുഷ്പകവിമാനമെന്നു ടൈറ്റില്‍ വന്നപ്പോള്‍ പുരാണചിത്രമെന്നു പലര്‍ക്കും സന്ദേഹം.
സിനിമയുടെ വാതിൽ തുറന്ന് മേതിൽ ദേവിക
നൃത്തരംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൊയ്ത മലയാളികളുടെ പ്രിയപ്പെട്ട കലാകാരി മേ
പൊരിവെയിലത്തും വാടാത്ത തുളസി
മലയാള സിനിമയില്‍ പരുക്കനായ കഥാപാത്രങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ചു പ്
എന്നെന്നും പ്രണയോത്സവം
മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കാരം നേടിയ വിഷ്ണു മോഹന്‍ മേപ്പടിയാന
ടൊവിനോ 3D ഉത്സവം എആർഎം
കുഞ്ഞിക്കേളു, മണിയന്, അജയന്...ടൊവിനോ തോമസ് മൂന്നു വേഷങ്ങളിലെത്തുന്ന ആക്ഷന
കിഷ്കിന്ധയിലെ സർപ്രൈസുകൾ
കക്ഷി അമ്മിണിപ്പിള്ളയ്ക്കു ശേഷം സംവിധായകന് ദിന്‍ജിത്ത് അയ്യത്താനും ആസിഫ് അലിയ
Latest News
ദളിത് എഴുത്തുകാരൻ കെ.കെ. കൊച്ച് അന്തരിച്ചു
പ്രതിരോധ കുത്തിവയ്പിനെത്തുടര്‍ന്ന് തളർച്ച; നാല് മാസം പ്രായമായ കുഞ്ഞ് മരിച്ചു
മലപ്പുറത്ത് വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ
കാസർഗോട്ട് സ്കൂട്ടറിന് പിന്നിൽ ട്രക്കിടിച്ച് അപകടം; യുവാവ് മരിച്ചു
ജ്യോത്സ്യനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ സ്ത്രീയും സുഹൃത്തും പിടിയിൽ
Latest News
ദളിത് എഴുത്തുകാരൻ കെ.കെ. കൊച്ച് അന്തരിച്ചു
പ്രതിരോധ കുത്തിവയ്പിനെത്തുടര്‍ന്ന് തളർച്ച; നാല് മാസം പ്രായമായ കുഞ്ഞ് മരിച്ചു
മലപ്പുറത്ത് വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ
കാസർഗോട്ട് സ്കൂട്ടറിന് പിന്നിൽ ട്രക്കിടിച്ച് അപകടം; യുവാവ് മരിച്ചു
ജ്യോത്സ്യനെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയ സ്ത്രീയും സുഹൃത്തും പിടിയിൽ
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Top