അണ്വായുധ മോഹം :ഇറാനെതിരേ ഏറ്റവും വലിയ ഉപരോധത്തിനു യുഎസ്
അണ്വായുധ മോഹം :ഇറാനെതിരേ ഏറ്റവും വലിയ ഉപരോധത്തിനു യുഎസ്
Tuesday, May 22, 2018 1:30 AM IST
വാഷിംഗ്ടൺ: അഭൂതപൂർവമായ സാന്പത്തിക, സൈനിക സമ്മർദം ചെലുത്തി ഇറാനെ അണ്വായുധമോഹത്തിൽ നിന്നു പിന്തിരിപ്പിക്കാൻ യുഎസ് തയാറെടുക്കുന്നു. അണ്വായുധ മോഹം ഉപേക്ഷിക്കാനും പശ്ചിമേഷ്യയിലെ ശിഥിലീകരണ നടപടികൾ അവസാനിപ്പിക്കാനും ഇറാൻ തയാറാവാത്ത പക്ഷം ചരിത്രത്തിലെ ഏറ്റവും ശക്തമായ ഉപരോധം നേരിടേണ്ടിവരുമെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ മുന്നറിയിപ്പു നൽകി. ഇറാനെതിരേയുള്ള നടപടികളിൽ സഹകരിക്കാൻ യൂറോപ്പിനോടും ഇന്ത്യയുൾപ്പെടെയുള്ള മറ്റു സുഹൃത് രാജ്യങ്ങളോടും പോംപിയോ അഭ്യർഥിച്ചു.

സ്റ്റേറ്റ് സെക്രട്ടറിയായി ചുമതലയേറ്റശേഷം ഹെറിറ്റേജ് ഫൗണ്ടേഷനിൽ പോംപിയോ നടത്തിയ ആദ്യത്തെ വിദേശനയ പ്രസംഗത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.നിലവിലുള്ള പെരുമാറ്റത്തിൽ കാതലായ മാറ്റം വരുത്താൻ ഇറാൻ തയാറാവുന്ന പക്ഷം ഉപരോധം അവസാനിപ്പിച്ച് എല്ലാവിധ സാന്പത്തിക സഹായവും നൽകാമെന്നും പോംപിയോ വാഗ്ദാനം ചെയ്തു. ഇതിനായി ഇറാൻ നടപ്പാക്കേണ്ട 12 കാര്യങ്ങൾ അദ്ദേഹം അക്കമിട്ടു നിരത്തി. ഇത്രനാളും നടത്തിയ എല്ലാ ആണവ പരിപാടികളെക്കുറിച്ചും അന്തർദേശീയ ആണവോർജ ഏജൻസിക്കു കൃത്യമായ വിവരം നൽകാൻ ഇറാൻ തയാറാവണം. യുറേനിയം സന്പുഷ്ടീകരണം നിർത്തുന്നതിനു പുറമേ, പ്ലൂട്ടോണിയം റീ പ്രോസസിംഗ് ഒഴിവാക്കുകയും വേണം. ഘനജല റിയാക്ടർ അടയ്ക്കണം.

ആണവ മിസൈൽ പരീക്ഷണം നിർത്തിവയ്ക്കുകയും എല്ലാ ആണവ കേന്ദ്രങ്ങളിലും പരിശോധനയ്ക്ക് യുഎൻ ഇൻസ്പെക്ടർമാർക്ക് അനുമതി നൽകുകയും വേണം. ലബനീസ് ഹിസ്ബുള്ള, ഹമാസ്, പലസ്തീൻ ഇസ്‌ലാമിക് ജിഹാദ് എന്നീ ഭീകരഗ്രൂപ്പുകൾക്ക് നൽകുന്ന പിന്തുണ അവസാനിപ്പിക്കാനും ഇറാൻ തയാറാവണമെന്ന് പോംപിയോ നിർദേശിച്ചു. യെമനിലെ ഹൗതി ഷിയാകൾക്കുള്ള സഹായം നിർത്തലാക്കുകയും അവിടെ രാഷ്ട്രീയ പരിഹാരത്തിനു പിന്തുണ നൽകുകയും വേണം.

സിറിയയിൽ നിന്ന് മുഴുവൻ സേനയെയും പിൻവലിക്കുക, താലിബാനും അൽക്വയ്ദയ്ക്കും നൽകുന്ന പിന്തുണ അവസാനിപ്പിക്കുക, അയൽരാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന നടപടിയിൽ നിന്നു പിന്തിരിയുക തുടങ്ങിയവയാണ് മറ്റു പ്രധാന നിർദേശങ്ങൾ.

ഇറാന്‍റെ ഭാഗത്തുനിന്ന് വ്യക്തമായ നടപടികൾ ഉണ്ടായാലേ ഉപരോധത്തിൽ അയവു വരുത്തുകയുള്ളുവെന്നു പറഞ്ഞ പോംപിയോ യുഎസ് നടപടികൾ മൂലം യൂറോപ്പിലും മറ്റു മേഖലയിലുമുള്ള സുഹൃത് രാജ്യങ്ങൾക്കു ബുദ്ധിമുട്ടുണ്ടായേക്കാമെന്നു സമ്മതിച്ചു. വിലക്ക് ലംഘിച്ച് വ്യാപാരം നടത്തുന്നവരെ നോട്ടപ്പുള്ളികളാക്കുമെന്നു പോംപിയോ മുന്നറിയിപ്പു നൽകി. യുഎസിന്‍റെ ഇറാൻ നയം വിശദീകരിക്കുന്നതിനും ഉപരോധം മൂലം മറ്റു രാജ്യങ്ങൾക്കുണ്ടാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചു ചർച്ച ചെയ്യുന്നതിനുമായി വിവിധ രാജ്യങ്ങളിലേക്ക് വരുന്ന ആഴ്ചകളിൽ ട്രംപ് ഭരണകൂടം പ്രതിനിധി സംഘങ്ങളെ അയയ്ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.