ആലക്കോട് രാജാവിന്‍റെ 250 ഏക്കർ ഇനി സർക്കാരിന് സ്വന്തം
Wednesday, May 15, 2024 12:57 AM IST
ചപ്പാരപ്പടവ്: ലാൻഡ് റവന്യൂ കമ്മീഷണർ ഡോ.എ. കൗശികന്‍റെ ഭൂരേഖ പരിശോധനയിൽ സർക്കാരിന് ലഭിച്ചത് ആലക്കോട് രാജാവിന്‍റെ 750 കോടിയോളം വിലമതിക്കുന്ന 250 ഏക്കർ ഭൂമി.

കോളിയാട് എസ്റ്റേറ്റ് മാനേജിംഗ് പാർട്ണർ ആയിരുന്ന ആലക്കോട് രാജാവെന്ന് അറിയപ്പെട്ടിരുന്ന അന്തരിച്ച പി.ആർ.രാമവർമ രാജയുടെ ലാൻഡ് സീലിംഗ് കേസിന്‍റെ തുടർച്ചയായാണ് ലാൻഡ് ബോർഡിന്‍റെ ഉത്തരവിറങ്ങിയത്. പൂഞ്ഞാർ രാജകുടുംബത്തിലെ അംഗമായിരുന്നു രാമവർമ രാജ. ഏതാണ്ട് അഞ്ച് പതിറ്റാണ്ട് നീണ്ടുപോയ മിച്ചഭൂമി കേസിലാണ് ഉത്തരവായത്.

നിലവിൽ ഈ കേസ് നടത്തിയിരുന്നത് കോളിയാട് എസ്റ്റേറ്റിന്‍റെ പുതിയ അവകാശിയായ കുമാരി വർമയാണ്. മിച്ചഭൂമിയായി സർക്കാർ ഏറ്റെടുത്ത ഭൂമയിൽ 250 ഏക്കർ പ്ലാന്‍റേഷൻ കോർപറേഷന്‍റെ കൈവശമുണ്ടെന്നും അത് തിരിച്ചുകൊടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാരന്‍റെ അവകാശവാദങ്ങൾ സംബന്ധിച്ച പ്രശ്‌നങ്ങൾ കൃത്യമായ സർവേ നടത്തി ഭൂമിയുടെ അതിർത്തി നിർണയിച്ച് പരിഹരിക്കണമെന്ന് വിവിധ വിധികളിലൂടെ ഹൈക്കോടതി നിർദേശിച്ചു.

ഈ വിഷയം കോടതിയലക്ഷ്യ കേസിൽ എത്തിയപ്പോഴാണ് നടപടികളുടെ ഭാഗമായി ലാൻഡ് റവന്യൂ കമ്മീഷണർ ഡോ.എ. കൗശികൻ രേഖകൾ പരിശോധിച്ചത്. 2023 ജൂൺ ആറിലെയും 2023 നവംബർ 15ലെയും കോടതിയലക്ഷ്യക്കേസിൽ ഹൈക്കോടതിയുടെ വിധിക്ക് വ്യക്തമായ മറുപടി നൽകിയാണ് ലാൻഡ് റവന്യൂ കമ്മീഷണർ നിർണായക ഉത്തരവിറക്കിയത്.

കൗശികൻ കോളിയാട് എസ്റ്റേറ്റിന്‍റെ ഭൂരേഖകൾ സൂക്ഷ്മപഠനം നടത്തിയതിനാലാണ് ഈ കേസിൽ സർക്കാരിന് വിജയിക്കാനായത്. എസ്റ്റേറ്റ് ഭൂമി സംബന്ധിച്ച സർവേ റിപ്പോർട്ട്, സർവേ സ്കെച്ച്, മറ്റ് സാമഗ്രികൾ എന്നിവയുൾപ്പെടെ എല്ലാ രേഖകളും കേസ് ഫയലും പൂർണമായും പഠിച്ചാണ് ഉത്തരവ് തയാറാക്കിയത്.

കേസ് തുടങ്ങിയിട്ട് അഞ്ച് പതിറ്റാണ്ട്

കോളിയാട് എസ്റ്റേറ്റിന്‍റെ മാനേജിംഗ് പാർട്ണർ രാമവർമ്മ രാജ പ്രതിനിധീകരിക്കുന്ന സീലിംഗ് കേസുമായി ബന്ധപ്പെട്ട തർക്കം അഞ്ച് പതിറ്റാണ്ടുകളായി നീണ്ടതാണ്. ഭൂപരിഷ്‌കരണ നിയമത്തിലെ വകുപ്പ് 85 (2) പ്രകാരം 1970 ൽ നൽകിയ പ്രസ്താവനയെ അടിസ്ഥാനമാക്കിയാണ് പി.ആർ. രാമവർമ്മ രാജക്കെതിരേ സീലിംഗ് കേസ് ആരംഭിച്ചത്. 1972 ഓഗസ്റ്റ് ഒന്നിലെ ലാൻഡ് ബോർഡ് ഉത്തരവിനെതിരേ ഹൈക്കോടതിയിൽ സിവിൽ റിവിഷൻ പെറ്റീഷൻ 1972 ൽ ഫയൽ ചെയ്തു. അത് 1973 ഓഗസ്റ്റ് മൂന്നിന് തീർപ്പാക്കിയിരുന്നു. 1973 നവംബർ 12ന് ഹാജരായ പി.ആർ.രാമവർമ രാജ അഞ്ച് ഇനം ഭൂമി സറണ്ടർ ചെയ്യാൻ സമ്മതിച്ചിരുന്നു. എന്നാൽ, 24 വർഷത്തിനുശേഷം 1997-ലും 1998-ലും പി.ആർ.രാമവർമ്മ രാജ ലാൻഡ് ബോർഡിന് മുമ്പാകെ ഹർജികൾ നൽകി.


സർക്കാർ തെറ്റായി ഏറ്റെടുത്ത ഭൂമി തിരിച്ചുകിട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്. സറണ്ടർ ചെയ്യാൻ ഉത്തരവിട്ട മിച്ചഭൂമി 1974 ൽ തന്നെ റവന്യൂ അധികാരികൾ ഏറ്റെടുത്തു. അപ്പോൾ കക്ഷികൾ എതിർപ്പൊന്നും ഉന്നയിച്ചില്ല. യാതൊരു മെറിറ്റും കണ്ടെത്താത്തതിനാൽ, 1998 ലെ ഹർജി സംസ്ഥാന ലാൻഡ് ബോർഡ് നിരസിച്ചു. ലാൻഡ് ബോർഡിന്‍റെ തീരുമാനത്തിനെതിരെ1999 ൽ ഹൈക്കോടതിയിൽ ഒ.പി ഫയൽ ചെയ്തു. നിയമപ്രകാരം ടി.എൽ.ബി ഉത്തരവിനെതിരെ സിവിൽ റിവിഷൻ പെറ്റീഷൻ (സി.ആർ.പി) മാത്രമേ നിലനിൽക്കൂ. ടി.എൽ.ബി ഉത്തരവിറങ്ങി 60 ദിവസത്തിനകം ക്ലെയിം ചെയ്യണമെന്നാണ് വ്യവസ്ഥ. കോളിയാട് എസ്റ്റേറ്റിന്‍റെ കാര്യത്തിൽ 24 വർഷം കഴിഞ്ഞാണ് ഹൈക്കോടതിയിൽ ഒ.പി ഫയൽ ചെയ്തത്. സി.ആർ.പി ഫയൽ ചെയ്യാതെ ഒ.പി ഫയൽ ചെയ്തത് തെറ്റായ നടപടിയാണെന്ന് കൗശികൻ ചൂണ്ടിക്കാണിച്ചു.

ആവശ്യപ്പെട്ട ഭൂരേഖകൾ ഹാജരാക്കിയ ശേഷം കോടതി നിർദേശിച്ച പ്രകാരം ഹർജിക്കാരന്‍റെ വാദം കേട്ടു. പി.ആർ.രാമവർമ്മ രാജയുടെ മകൾ കുമാരി വർമ്മയെ പ്രതിനിധീകരിച്ച് ലാൻഡ് ബോർഡിന് മുന്നിൽ ഹാജരായത് അജിത് രാമവർമയാണ്. 2023 സെപ്റ്റംബർ അഞ്ചിന് അദ്ദേഹത്തെ നേരിട്ട് കേട്ടു. ലാൻഡ് ബോർഡ് ആശ്രയിക്കുന്നതും അജിത് രാമവർമ ആവശ്യപ്പെട്ടതുമായ രേഖകളുടെ പകർപ്പുകൾ (സർവേ റിപ്പോർട്ടും സ്കെച്ചുകളും ഉൾപ്പെടെ) തപാൽ വഴി അയച്ചു.
അത് ലഭിച്ചതിന് ശേഷം, 2023 സെപ്റ്റംബർ 20ന് ലാൻഡ് ബോർഡ് അദ്ദേഹത്തെ വീണ്ടും നേരിട്ട് കേട്ടു. അദ്ദേഹത്തിന്‍റെ വാദങ്ങളെല്ലാം ഫയൽ ചെയ്തു. ഹരജിക്കാരൻ സമർപ്പിച്ച എതിർപ്പുകൾ വിശദമായി പരിശോധിക്കുകയും ചെയ്തു. ഹർജിക്കാരൻ വാദിക്കുന്നതുപോലെ തെറ്റായി ഭൂമി ഏറ്റെടുത്ത് സർക്കാരിൽ നിക്ഷിപ്തമാക്കിയിട്ടില്ലെന്ന് രേഖകളുടെ പരിശോധനയിൽ കൗശികന് വ്യക്തമായി.

കൈയേറിയ ഭൂമി, കൈവശപ്പെടുത്തിയ ഭൂമി, രൂപമാറ്റം വരുത്തിയ ഭൂമി, രാജയുടെ കൈവശമുള്ള ഇളവ് ചെയ്ത ഭൂമി എന്നിവയടെ വ്യാപ്തി സർവേ സ്കെച്ചുകൾ പ്രകാരം പരിശോധിച്ചു. ലാൻഡ് ബോർഡിന്‍റെ ഉത്തരവിനെതിരേ നൽകിയ ഹർജിയാണ് കൗശികൻ ഇപ്പോൾ തള്ളിക്കളഞ്ഞത്. കൗശികൻ ഉത്തരവിറക്കിയപ്പോൾ സർക്കാരിന് ലഭിച്ചത് ഏതാണ്ട് 750 കോടി വില വരുന്ന ഭൂമിയാണ്. 50 വർഷത്തെ കേസ് ഫയലും ഭൂരേഖകളും പഠിച്ച് ഉത്തരവ് ഇറക്കി എന്നത് ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ടതാണ്. ഈ ഭൂമിയിലാണ് സർക്കാർ സംസ്ഥാനത്തെ ഏറ്റവും വലിയ സഫാരി പാർക്കും ബൊട്ടാണിക്കൽ ഗാർഡനും മ്യൂസിയവും ഒരുക്കാനായി ബജറ്റിൽ രണ്ടുകോടി രൂപ വകയിരുത്തിയിരിക്കുന്നത്