ഇല്ലിചാരിയിൽ പുലിയെ കുടുക്കാൻ കൂടു സ്ഥാപിച്ചു
Monday, April 22, 2024 11:35 PM IST
തൊടുപുഴ: ഇടുക്കി കരിങ്കുന്നം ഇല്ലിചാരിയിൽ ജനങ്ങളുടെ ഉറക്കം കെടുത്തുന്ന പുലിയെ പിടികൂടാനായി വനംവകുപ്പ് പ്രദേശത്ത് കൂട് സ്ഥാപിച്ചു. ജനവാസ മേഖലയിൽ ഭീതി വിതച്ച പുലിയുടെ സാന്നിധ്യം കൂടുതലായി കണ്ട ഇല്ലിചാരി മലയുടെ മുകളിലായാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്.

ഏറെ ശ്രകരമായാണ് മലമുകളിലേയ്ക്ക കൂടെത്തിച്ചത്. അതേ സമയം ഇന്നലെ പുലർച്ചെയും വീടുകൾക്ക് സമീപത്തും റോഡിലുമായി പുലിയെത്തിയത് ജനങ്ങൾക്കിടയിൽ കനത്ത ആശങ്കക്കിടയാക്കി.

പെരിയാർ ടൈഗർ റിസർവിൽ നിന്നും ഞായറാഴ്ച രാത്രിയിലാണ് കൂട് കൊണ്ടുവന്നത്. ഇന്നലെ വൈകുന്നേരത്തോടെ ഇല്ലിചാരി മലയിൽ നാട്ടുകാരുടെ സഹായത്തോടെ വനപാലകർ കൂട് സ്ഥാപിച്ചു.

കൂട് തറയിലുറപ്പിച്ച് പനയോല ഉൾപ്പെടെയുള്ളവ കൊണ്ട് മറച്ച് ഉള്ളിൽ ചത്ത കോഴിയെയും കെട്ടി തൂക്കിയാണ് കെണി ഒരുക്കിയിരിക്കുന്നത്. കൂടു സ്ഥാപിക്കുന്നതിനു മുന്നോടിയായി വെറ്ററിനറി സർജനും സ്ഥലത്ത് പരിശോധന നടത്തിയിരുന്നു.
രണ്ടു മാസത്തോളമായി ഇല്ലിചാരി മേഖല പുലിപ്പേടിയിലാണ്.

ഒട്ടേറെ വളർത്തു മൃഗങ്ങളെ അജ്ഞാത ജീവി ആക്രമിച്ചു കൊന്നിരുന്നെങ്കിലും പുലിയാണെന്ന കാര്യത്തിൽ വ്യക്തത വന്നിരുന്നില്ല. കഴിഞ്ഞ ദിവസം വനംവകുപ്പ് സ്ഥാപിച്ച കാമറയിൽ പുലിയുടെ ദൃശ്യം പതിഞ്ഞതോടെയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായത്.