മണിമലയാറിന്‍റെ തീരം വ്യാപകമായി ഇടിയുന്നു, തീരവാസികൾ ആശങ്കയിൽ
Saturday, April 20, 2024 3:51 AM IST
തിരുവല്ല: ജലനിരപ്പ് ക്രമാതീതമായി താഴ്ന്നതിനെത്തുടർന്നുണ്ടായ പ്രതിഭാസത്തിന്‍റെ ഭാഗമായി കുറ്റൂർ പഞ്ചായത്തിന്‍റെ മൂന്നും നാലും വാർഡിന്‍റെ അതിർത്തി പ്രദേശമായ മൂലയ്ക്കൽ ഭാഗത്ത് 10 സെന്‍റ് സ്ഥലത്തോളം മണിമലയാറ്റിൽ പതിച്ചു.

പുഴയോരം അല്ലാട്ടുപറമ്പിൽ ജയശങ്കർ മുകുന്ദകുമാറിന്‍റെ ഉടമസ്ഥയിലുള്ള സ്ഥലമാണ് മണിമലയാർ കവർന്നത്. കരിങ്കൽ സംരക്ഷണഭിത്തി ഉണ്ടായിരുന്ന ഈ സ്ഥലത്ത് വലിയ മരങ്ങളും ഉൾപ്പെടെ ഉണ്ടായിരുന്നു. ഇവയെല്ലാം പൂർണമായി നദിയിൽ മുങ്ങിയ അവസ്ഥയിലാണ്. ഇതിനോടു ചേർന്നുള്ള മൈനർ ഇറിഗേഷന്‍റെ ജലസേചന കനാലും ഏതുനിമിഷവും മണിമലയാറ്റിൽ പതിയാമെന്ന അവസ്ഥയിലാണ്.

ഏതാനും മാസങ്ങൾക്ക് മുമ്പ് ഇതിനു സമീപമുള്ള വടക്കേപ്പറമ്പിൽ മനോഹരന്‍റെ 50 അടി താഴ്ചയുള്ള കിണർ പൂർണമായും ഇടിഞ്ഞു താഴ്ന്നിരുന്നു. ഇനി ഉണ്ടാകുന്ന വെള്ളപ്പൊക്കം ഈ തീരത്തെ പൂർണമായും കവർന്നെടുക്കുമെന്നും നദിയുടെ ദിശയെ തന്നെ മാറ്റാൻ ഇടയാക്കുമെന്ന ആശങ്ക നദിതീരവാസികൾക്കുണ്ട്. ഇതു സംബന്ധിച്ച് അധികൃതർ വിശദമായ പരിശോധന നടത്തണമെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജേഷ് ആവശ്യപ്പെട്ടു.