മാടപ്പള്ളിയിലെ സില്‍വര്‍ലൈന്‍ വിരുദ്ധ സത്യഗ്രഹസമരം രണ്ടുവര്‍ഷം പൂര്‍ത്തിയാകുന്നു
Wednesday, April 17, 2024 3:35 AM IST
മാടപ്പള്ളി: കെ-റെയില്‍ സില്‍വര്‍ലൈന്‍ പദ്ധതി പിന്‍വലിച്ചു സര്‍ക്കാര്‍ ഉത്തരവിറക്കുക, സില്‍വര്‍ലൈന്‍ പ്രതിഷേധക്കാരുടെമേലുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയസമിതി കോട്ടയം ജില്ലാ കമ്മിറ്റി മാടപ്പള്ളി വെങ്കോട്ടയില്‍ പന്തല്‍ക്കെട്ടി സത്യഗ്രഹസമരം ആരംഭിച്ചിട്ട് 20ന് രണ്ടുവര്‍ഷം പൂര്‍ത്തിയാകുന്നു.

2022 മാര്‍ച്ച് 17ന് മാടപ്പള്ളി റീത്തുപള്ളി ജംഗ്ഷനില്‍ നടന്ന സില്‍വര്‍ലൈന്‍ പ്രതിഷേധത്തിനെതിരേ പോലീസ് നടത്തിയ അതിക്രൂരമര്‍ദനത്തില്‍ പ്രതിഷേധിച്ചാണ് സംഭവസ്ഥലത്തുതന്നെ സത്യഗ്രഹ സമരം തുടങ്ങിയത്.

പോലീസ് റോഡിലൂടെ വലിച്ചിഴച്ച റോസ്‌ലിന്‍ ഫിലിപ്പിന്‍റെ പുരയിടത്തിലാണ് സമരപ്പന്തല്‍ക്കെട്ടി സമരം ആരംഭിച്ചത്. അന്നുമുതല്‍ ഇന്നോളം എല്ലാ ദിവസവും രാവിലെ 10 മുതല്‍ 12വരെയാണ് സത്യഗ്രഹ സമരം നടക്കുന്നത്.

രണ്ടാം വാര്‍ഷികദിനമായ 20ന് രാവിലെ 10ന് ചേരുന്ന സമ്മേളനം ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. സമരസമിതി ജില്ലാ ചെയര്‍മാന്‍ ബാബുകുട്ടന്‍ചിറ അധ്യക്ഷത വഹിക്കും. പദ്ധതി സര്‍ക്കാര്‍ പിന്‍വലിച്ച് ഉത്തരവിറക്കുംവരെ സമരം തുടരുമെന്നു സമരസമിതി ജില്ലാ ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ പറഞ്ഞു.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കേന്ദ്രമന്തി വി. മുരളീധരന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ആര്‍ച്ച്ബിഷപ്പുമാരായ മാര്‍ ജോസഫ് പെരുന്തോട്ടം,

ഡോ. തോമസ് മാര്‍ കൂറിലോസ് തുടങ്ങി രാഷ്‌ട്രീയ, സാമുദായിക, സാംസ്‌കാരിക, പരിസ്ഥിതി രംഗത്തെ പ്രമുഖര്‍ സമരപ്പന്തലില്‍ എത്തി പിന്തുണ അറിയിച്ചിരുന്നു. സമരപന്തലില്‍ വിവിധ മേഖലകളില്‍പ്പെട്ട 94 സംഘടനകള്‍ വിവിധ ദിവസങ്ങളിലായി സത്യഗ്രഹം നടത്തി.