സംഭരണികൾ വറ്റി: വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിൽ
Wednesday, April 17, 2024 3:35 AM IST
പത്തനംതിട്ട: വരൾച്ച‍യുടെ രൂക്ഷതയിൽ ജലവൈദ്യുത പദ്ധതികളുടെ സംഭരണികളും വറ്റി. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഏറ്റവും താഴ്ന്ന നിലയിലാണ് ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ സംഭരണികളുടെ ജലനിരപ്പ്. വൈദ്യുതി ഉത്പാദനവും ഇതോടെ കുറച്ചു. വൈദ്യുതി ഉപഭോഗമാകട്ടെ കഴിഞ്ഞ ഏതാനും വർഷങ്ങളെ അപേക്ഷിച്ച് കൂടുകയും ചെയ്തു.

വേനൽ രൂക്ഷമായതിനു പിന്നാലെ വൈദ്യുതി ഉപഭോഗം അനുദിനം കുതിച്ചുയരുകയാണ്. നിലവിലെ സാഹചര്യത്തിൽ അടുത്ത ഒരു മാസത്തിനുള്ളിൽ വൈദ്യുതി ഉത്പാദനം കൂടുതൽ പ്രതിസന്ധിയിലാകും.

ചെറുകിട പദ്ധതികളിൽ ഇപ്പോൾ തന്നെ വൈദ്യുതി ഉത്പാദനം നിലച്ച മട്ടാണ്. ‌ശബരിഗിരി പദ്ധതിയിൽ ഉത്പാദനശേഷം പുറന്തള്ളുന്ന വെള്ളം ഉപയോഗപ്പെടുത്തിയാണ് കക്കാട്, അള്ളുങ്കൽ, കാരിക്കയം, മണിയാർ, പെരുനാട് തുടങ്ങിയ പദ്ധതികളിൽ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.
കക്കാട്ടാറ്റിലെ ജലനിരപ്പ് കുറയുന്നതോടെ ഈ പദ്ധതികളിൽ വൈദ്യുതി ഉത്പാദനം കുറയ്ക്കുകയാണ് പതിവ്.

പന്പയിൽ 39 ശതമാനം വെള്ളം

ശബരിഗിരി പദ്ധതിയുടെ പ്രധാന സംഭരണിയായ പന്പയിൽ 39 ശതമാനം മാത്രമാണ് ജലനിരപ്പ്. കഴിഞ്ഞ വർഷം ഓഗസ്റ്റ് വരെയും സംഭരണികളിൽ ജലനിരപ്പ് കാര്യമായി ഉയർന്നില്ല.

പരമാവധി ജലനിരപ്പ് 80 ശതമാനത്തിലെത്താൻ പോലും വൈകി. കക്കിയിലും 35 ശതമാന‌മാണ് ജലനിരപ്പ്. പന്പയിൽ കഴിഞ്ഞ ദിവസം മൂന്ന് മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. വേനൽമഴ ശക്തമായെങ്കിൽ മാത്രമേ ജലനിരപ്പിൽ വർധനയുണ്ടാകൂ.

പന്പയിലും കക്കിയിലും ജലനിരപ്പ് കുറയുന്നതോടെ ശബരിഗിരിയിലെ ഉത്പാദനത്തിൽ കുറവുണ്ടാകും. ഇത് കക്കാട് പദ്ധതിയെയും ബാധിക്കും. അള്ളുങ്കൽ, കാരിക്കയം, മണിയാർ, പെരുനാട് പദ്ധതികളിലും ജലനിരപ്പ് കുറയുന്നതു കാരണം വൈദ്യുതി ഉത്പാദനം പ്രതിസന്ധിയിലാണ്.

മണിയാറിൽ കെഐപി കനാൽ തുറന്നതിനു പിന്നാലെ വൈദ്യുതി ഉത്പാദനം നിർത്തിയിട്ടുണ്ട്. പെരുനാട്ടിലും പെരുന്തേനരുവിയിലും ഉത്പാദനത്തിനാവശ്യമായ നീരൊഴുക്ക് നദികളിൽ ലഭ്യമല്ല.