ആറളത്തെ കാട്ടാനശല്യം; സുരക്ഷയ്ക്ക് ആര്‍ആര്‍ടിയും പട്രോളിംഗ് സംഘവും
Saturday, April 20, 2024 1:32 AM IST
കണ്ണൂർ: കാട്ടാനശല്യത്തില്‍ നിന്ന് ആറളം ഫാമിലെ ജനങ്ങളെ സംരക്ഷിക്കാന്‍ സുരക്ഷാ സംവിധാനം ശക്തമാക്കി.

ജനങ്ങളുടെ സുരക്ഷയ്ക്കായി ആർആർടിയെയും രാത്രികാല പട്രോളിംഗിന് പ്രത്യേക സംഘത്തെയും നിയോഗിച്ചതായി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അറിയിച്ചു. ശാശ്വത പരിഹാരത്തിനായി 10.5 കിലോമീറ്റര്‍ നീളത്തില്‍ വന്യജീവി സങ്കേത അതിര്‍ത്തിയില്‍ ടിആര്‍ഡിഎം മുഖേന നിർമിക്കുന്ന ആനമതിൽ നിർമാണവും പുരോഗമിക്കുന്നുണ്ട്.

വന്യജീവി സങ്കേതത്തില്‍ നിന്ന് ആറളം ഫാമിലേക്കും ടിആര്‍ഡിഎം മേഖലയിലേക്കും ഇറങ്ങുന്ന കാട്ടാനകളെ കാട്ടിലേക്ക് തുരത്താന്‍ കണ്ണൂര്‍ ഫോറസ്റ്റ് ഡിവിഷന് കീഴില്‍ കണ്ണൂര്‍ ആര്‍ആര്‍ടി 13-ാം ബ്ലോക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നുണ്ട്. കൊട്ടിയൂര്‍ റേഞ്ച്, ആറളം വൈല്‍ഡ് ലൈഫ് റേഞ്ച് എന്നിവിടങ്ങളില്‍ നിന്ന് രാത്രികാല പട്രോളിംഗിനായി പ്രത്യേക ടീമിനെയും നിയോഗിച്ചു. രാത്രികാലങ്ങളില്‍ ആശുപത്രികളില്‍ പോകുന്നവര്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്കും സുരക്ഷയും ഒരുക്കുന്നുണ്ട്.

ആര്‍ആര്‍ടി പബ്ലിക് ഇന്‍ഫര്‍മേഷന്‍' എന്ന പേരില്‍ ആര്‍ ആര്‍ ടി കൊട്ടിയൂര്‍/വൈല്‍ഡ് ലൈഫ് റെയ്ഞ്ച് സ്റ്റാഫ്, പുനരധിവാസ മേഖലയിലെ പ്രൊമോട്ടേര്‍മാര്‍, വാര്‍ഡ് മെമ്പര്‍, മറ്റ് ജനപ്രതിനിധികള്‍, സന്നദ്ധ സംഘടനകള്‍, ടി ആര്‍ ഡി എം സൈറ്റ് മാനജര്‍, ഫാം സെക്യൂരിറ്റി ഓഫീസേഴ്സ് തുടങ്ങിയവരെ ഉള്‍പ്പെടുത്തി വാട്‌സ് ആപ്പ് ഗ്രൂപ്പും രൂപികരിച്ചു.

പുനരധിവാസ മേഖലയിലും ഫാമിലും ആനകള്‍ ഇറങ്ങിയാല്‍ ഈ ഗ്രൂപ്പ് മുഖേന വിവരം ബന്ധപ്പെട്ട ജീവനക്കാരന് ലഭിക്കും.