വയനാട്ടിലും കോണ്‍ഗ്രസിൽ കൊഴിഞ്ഞുപോക്ക്; ഡിസിസി ജനറൽ സെക്രട്ടറി പി.എം. സുധാകരൻ ബിജെപിയിലേക്ക്
Sunday, April 21, 2024 5:37 AM IST
കൽപ്പറ്റ: വയനാട്ടിലും കോണ്‍ഗ്രസിൽ കൊഴിഞ്ഞുപോക്ക്. പൂതാടിയിൽ നിന്നുള്ള മുതിർന്ന നേതാവും ഡിസിസി ജനറൽ സെക്രട്ടറിയുമായ പി.എം. സുധാകരൻ കോണ്‍ഗ്രസ് വിട്ടു.

നാല് പതിറ്റാണ്ടോളം പ്രവർത്തിച്ച പാർട്ടിയിൽനിന്നു രാജിവച്ചതായും ബിജിപിയിൽ ചേരാൻ തീരുമാനിച്ചതായും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദേശീയ രാഷ്ട്രീയത്തിൽ കോണ്‍സിന്‍റെ പ്രസക്തി നഷ്ടമായെന്ന തിരിച്ചറിവും ജനപ്രതിനിധി എന്ന നിലയിൽ രാഹുൽ ഗാന്ധി സാധാരണക്കാർക്ക് അപ്രാപ്യനാകുന്നതിലെ പ്രതിഷേധവും മുൻനിർത്തിയാണ് രാജി.

കേന്ദ്രത്തിൽ സുസ്ഥിരവും ജനക്ഷേമകരവുമായ ഭരണം കാഴ്ചവയ്ക്കാൻ ബിജെപി നേതൃത്വത്തിലുള്ള സർക്കാരിനെ കഴിയൂ. ഈ ബോധ്യമാണ് ബിജെപിയിൽ ചേരാനുള്ള തീരുമാനത്തിനു പിന്നിൽ. ഉപാധികളില്ലാതെയാണ് ബിജെപിയിൽ ചേരുന്നത്. ഇതുസംബന്ധിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷനും വയനാട് മണ്ഡലം എൻഡിഎ സ്ഥാനാർഥിയുമായ കെ. സുരേന്ദ്രനുമായി ചർച്ച നടത്തിയിരുന്നു.

പൂതാടിയിലും സമീപ പ്രദേശങ്ങളിലുമായി 50 ഓളം കോണ്‍ഗ്രസ് പ്രവർത്തകരും അനുഭാവികളും എൽഡിഎഫ് സഹയാത്രികരായ ചിലരും തനിക്കൊപ്പം ബിജെപിയിൽ ചേരും. ഇനിയുള്ള ദിവസങ്ങളിൽ മണ്ഡലത്തിൽ കെ. സുരേന്ദ്രന്‍റെ വിജയത്തിനു പ്രവർത്തിക്കും.

ഇന്ത്യയെ ഒന്നായി കാണാനും നയിക്കാനുമുള്ള ശേഷി നിലവിൽ രാജ്യത്ത് നരേന്ദ്ര മോദിക്കുമാത്രമാണുള്ളത്. ദേശീയ ജനാധിപത്യ സഖ്യമാണ് തുടർന്നും രാജ്യം ഭരിക്കുക. ഈ സാഹചര്യത്തിൽ കെ. സുരേന്ദ്രൻ പാർലമെന്‍റിലെത്തുന്നതു വയനാട് മണ്ഡലത്തിനു മുതൽക്കൂട്ടാകും. തങ്ങളെ ലോക്സഭയിൽ പ്രതിനിധാനം ചെയ്യുന്ന രാഹുൽ ഗാന്ധിയെ നേരിൽ കാണാനും പ്രശ്നങ്ങൾ അവതരിപ്പിക്കാനും സാധാരണക്കാർക്കു കഴിയുന്നില്ല.

എംപിയായതിനുശേഷം വയനാട്ടിൽ വന്നപ്പൊഴൊക്കെ കോണ്‍ഗ്രസിലെ ഉന്നതൻമാരുടെ വലയത്തിൽനിന്നു പുറത്തുചാടാനും കർഷകരും തൊഴിലാളികളും ഉൾപ്പെടെ ജനവിഭാഗങ്ങളുമായി സംവദിക്കാനും രാഹുലിനു സാധിച്ചില്ല. ഡിസിസി ഭാരവാഹികൾക്കും പഞ്ചായത്ത് പ്രസിഡന്‍റുമാർക്കുപോലും നേരിൽക്കണ്ട് പ്രശ്നങ്ങൾ അവതരിപ്പിക്കാൻ കഴിയാതിരുന്നത് രാഹുൽ ഗാന്ധിയുടെ ജനകീയത നഷ്ടമാക്കിയതായും സുധാകരൻ പറഞ്ഞു.

രാഹുൽ ഗാന്ധി അമേഠിയിലോ റായ്ബെറേലിയിലോ മത്സരിക്കുന്നുണ്ടെങ്കിൽ അക്കാര്യം വയനാട് പാർലമെന്‍റ് മണ്ഡലത്തിൽ വോട്ടെടുപ്പ് നടക്കുന്നതിനു മുന്പ് തുറന്നുപറയാൻ തന്‍റേടം കാട്ടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപിയിൽ ചേരാൻ തീരുമാനിച്ച കോണ്‍ഗ്രസ് അനുകൂല സർവീസ് സംഘടനാംഗവും ഫോറസ്റ്റ് റേഞ്ച് ഓഫീസറുമായിരുന്ന ശശികുമാർ, എൽഡിഎഫ് സഹയാത്രികൻ കെ.ആർ. പ്രജേഷ് എന്നിവർ ഒപ്പമുണ്ടായിരുന്നു.